തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) നടപ്പാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയ കരട് സ്പെഷൽ റൂൾസിൽ വരുത്തേണ്ട ഭേദഗതികൾ സംബന്ധിച്ച് ഇന്നലെ ചീഫ് സെക്രട്ടറി നളിനി നെറ്റോ വിവിധ സർവീസ് സംഘടനാ നേതാക്കളുമായി ചർച്ച നടത്തി.
സർക്കാർ പുറത്തിറക്കിയ സ്പെഷൽ റൂൾസിൽ വരുത്തേണ്ട ഭേദഗതികൾ വിവിധ സർവീസ് സംഘടനാ നേതാക്കൾ ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തി. ചർച്ചയിൽ സമർപ്പിച്ച ഭേദഗതികൾ അടങ്ങിയ റിപ്പോർട്ട് വൈകാതെ മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിക്കുമെന്നു ചീഫ് സെക്രട്ടറി യോഗത്തെ അറിയിച്ചു.
എന്നാൽ, കെഎഎസുമായി ബന്ധപ്പെട്ടു കോടതിയിൽ കേസ് നിലനിൽക്കേ ഇതു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു ചർച്ചയ്ക്കു വിളിച്ച സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു കോണ്ഗ്രസ് അനുകൂല സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനകൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. കെഎഎസ് സംസ്ഥാനത്തു നടപ്പാക്കിയാൽ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സ്ഥാനക്കയറ്റം അടക്കമുള്ളവയെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഇതിനെ എതിർക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു. എന്നാൽ, സർവീസ് ജീവനക്കാരുടെ കോണ്ഗ്രസ് അനുകൂല സംഘടനയായ എൻജിഒ അസോസിയേഷന്റെയും എൻജിഒ ഓഫീസേഴ്സ് യൂണിയന്റെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. സിപിഎമ്മിന്റെയും സിപിഐയുടെയും അടക്കമുള്ള സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനകൾ യോഗത്തിൽ പങ്കെടുത്തു നിർദേശങ്ങൾ സമർപ്പിച്ചു.
കെഎഎസിലേക്കുള്ള പ്രായപരിധി ഉയർത്തണമെന്നായിരുന്നു പ്രധാന നിർദേശം. നേരിട്ടു തെരഞ്ഞെടുക്കുന്നതിന്റെയും ജീവനക്കാരിൽനിന്നു തെരഞ്ഞെടുക്കുന്നതിന്റെയും പ്രായപരിധി ഉയർത്തണമെന്ന് ചർച്ചയിൽ പങ്കെടുത്ത സംഘടനാ പ്രതിനിധികളെല്ലാം ആവശ്യം ഉന്നയിച്ചു. സെക്രട്ടേറിയറ്റിനു പുറത്തുള്ള 35 വകുപ്പുകളെ മാത്രമാണു കെഎഎസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, സർക്കാർ സർവീസിലെ 105 വകുപ്പുകളേയും കേരള അഡ്മിനിസിട്രേറ്റീവ് സർവീസിൽ ഉൾപ്പെടുത്തണമെന്ന നിർദേശം ഉയർന്നു.
യോഗ്യതയുടെ കാര്യത്തിലും മാറ്റം വേണമെന്ന ആവശ്യമുയർന്നു. റെഗുലർ ബിരുദമാണു യോഗ്യതയായി നിഷ്കർഷിക്കുന്നത്. ഇതിൽ റെഗുലർ എന്ന വാക്ക് ഒഴിവാക്കി, എല്ലാ ബിരുദവും യോഗ്യതയായി പരിഗണിക്കണമെന്നാണ് ആവശ്യം. നിർദിഷ്ട കെഎഎസിൽ എല്ലാ സർക്കാർ വകുപ്പുകളേയും ഉൾപ്പെടുത്തണമെന്നു ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഫ്രണ്ട് ജനറൽ കണ്വീനർ ജെയ്സണ് മാന്തോട്ടവും പ്രസിഡന്റ് സി.ജെ. മാത്യു ശങ്കരത്തിലും ജനറൽ സെക്രട്ടറി വി.എം. മോഹനൻപിള്ളയും ആവശ്യപ്പെട്ടു. ധന അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രാഹാം, നിയമ സെക്രട്ടറി വി.എം. ഹരീന്ദ്രനാഥ്, പൊതുജന സന്പർക്ക സെക്രട്ടറി മനോജ് ജോഷി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
സർക്കാർ പുറത്തിറക്കിയ സ്പെഷൽ റൂൾസിൽ വരുത്തേണ്ട ഭേദഗതികൾ വിവിധ സർവീസ് സംഘടനാ നേതാക്കൾ ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തി. ചർച്ചയിൽ സമർപ്പിച്ച ഭേദഗതികൾ അടങ്ങിയ റിപ്പോർട്ട് വൈകാതെ മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിക്കുമെന്നു ചീഫ് സെക്രട്ടറി യോഗത്തെ അറിയിച്ചു.
എന്നാൽ, കെഎഎസുമായി ബന്ധപ്പെട്ടു കോടതിയിൽ കേസ് നിലനിൽക്കേ ഇതു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു ചർച്ചയ്ക്കു വിളിച്ച സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു കോണ്ഗ്രസ് അനുകൂല സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനകൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. കെഎഎസ് സംസ്ഥാനത്തു നടപ്പാക്കിയാൽ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സ്ഥാനക്കയറ്റം അടക്കമുള്ളവയെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഇതിനെ എതിർക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു. എന്നാൽ, സർവീസ് ജീവനക്കാരുടെ കോണ്ഗ്രസ് അനുകൂല സംഘടനയായ എൻജിഒ അസോസിയേഷന്റെയും എൻജിഒ ഓഫീസേഴ്സ് യൂണിയന്റെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. സിപിഎമ്മിന്റെയും സിപിഐയുടെയും അടക്കമുള്ള സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനകൾ യോഗത്തിൽ പങ്കെടുത്തു നിർദേശങ്ങൾ സമർപ്പിച്ചു.
കെഎഎസിലേക്കുള്ള പ്രായപരിധി ഉയർത്തണമെന്നായിരുന്നു പ്രധാന നിർദേശം. നേരിട്ടു തെരഞ്ഞെടുക്കുന്നതിന്റെയും ജീവനക്കാരിൽനിന്നു തെരഞ്ഞെടുക്കുന്നതിന്റെയും പ്രായപരിധി ഉയർത്തണമെന്ന് ചർച്ചയിൽ പങ്കെടുത്ത സംഘടനാ പ്രതിനിധികളെല്ലാം ആവശ്യം ഉന്നയിച്ചു. സെക്രട്ടേറിയറ്റിനു പുറത്തുള്ള 35 വകുപ്പുകളെ മാത്രമാണു കെഎഎസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, സർക്കാർ സർവീസിലെ 105 വകുപ്പുകളേയും കേരള അഡ്മിനിസിട്രേറ്റീവ് സർവീസിൽ ഉൾപ്പെടുത്തണമെന്ന നിർദേശം ഉയർന്നു.
യോഗ്യതയുടെ കാര്യത്തിലും മാറ്റം വേണമെന്ന ആവശ്യമുയർന്നു. റെഗുലർ ബിരുദമാണു യോഗ്യതയായി നിഷ്കർഷിക്കുന്നത്. ഇതിൽ റെഗുലർ എന്ന വാക്ക് ഒഴിവാക്കി, എല്ലാ ബിരുദവും യോഗ്യതയായി പരിഗണിക്കണമെന്നാണ് ആവശ്യം. നിർദിഷ്ട കെഎഎസിൽ എല്ലാ സർക്കാർ വകുപ്പുകളേയും ഉൾപ്പെടുത്തണമെന്നു ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഫ്രണ്ട് ജനറൽ കണ്വീനർ ജെയ്സണ് മാന്തോട്ടവും പ്രസിഡന്റ് സി.ജെ. മാത്യു ശങ്കരത്തിലും ജനറൽ സെക്രട്ടറി വി.എം. മോഹനൻപിള്ളയും ആവശ്യപ്പെട്ടു. ധന അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രാഹാം, നിയമ സെക്രട്ടറി വി.എം. ഹരീന്ദ്രനാഥ്, പൊതുജന സന്പർക്ക സെക്രട്ടറി മനോജ് ജോഷി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.