കൊച്ചി: നടൻ ലാലിന്റെ മകനും സംവിധായകനുമായ ജീൻപോൾ ലാൽ (ലാൽ ജൂണിയർ) അടക്കം നാലു പേർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്നു വിധി പറയും. ഇന്നലെ വിധി പറയാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തീരുമാനിച്ചിരുന്ന കേസാണെങ്കിലും കേസ് ഡയറി ലഭ്യമാകാൻ വൈകിയതിനെത്തുടർന്ന് ഇന്നത്തേക്കു മാറ്റുകയായിരുന്നു.
ജീനിനെ കൂടാതെ നടൻ ശ്രീനാഥ് ഭാസി, അനൂപ് വേണുഗോപാൽ, സഹസംവിധായകൻ അനിരുദ്ധൻ എന്നിവരാണ് ജാമ്യഹർജി നൽകിയിരിക്കുന്നത്. പ്രതിഫലം നൽകിയില്ലെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചു ചിത്രീകരിച്ചെന്നും ആരോപിച്ചു യുവനടി നൽകിയ പരാതിയിൽ ഇവർക്കെതിരേ കേസെടുത്തിരുന്നു.
ജീനിനെ കൂടാതെ നടൻ ശ്രീനാഥ് ഭാസി, അനൂപ് വേണുഗോപാൽ, സഹസംവിധായകൻ അനിരുദ്ധൻ എന്നിവരാണ് ജാമ്യഹർജി നൽകിയിരിക്കുന്നത്. പ്രതിഫലം നൽകിയില്ലെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചു ചിത്രീകരിച്ചെന്നും ആരോപിച്ചു യുവനടി നൽകിയ പരാതിയിൽ ഇവർക്കെതിരേ കേസെടുത്തിരുന്നു.