തിരുവനന്തപുരം: അവിഭക്ത കൊല്ലം രൂപതയുടെ മെത്രാനായിരുന്ന ആർച്ച് ബിഷപ് ഡോ. അലോഷ്യസ് മരിയ ബെൻസിഗർ ഒസിഡി മനുഷ്യജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിച്ച ഇടയനായിരുന്നുവെന്നു മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ആർച്ച് ബിഷപ് ഡോ. ബെൻസിഗറിന്റെ 75-ാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ പരിപാടികൾ കാർമൽഹിൽ ആശ്രമദേവാലയത്തോടു ചേർന്നുള്ള മൗണ്ട് കാർമൽ കണ്വൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാലഘട്ടത്തിനു ദിശാബോധം നൽകുന്നതിനു സ്വർഗം നൽകിയ ഇടയശുശ്രൂഷയായിരുന്നു അദ്ദേഹത്തിന്റേത്. കർദിനാൾ സ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പു താൻ ആർച്ച് ബിഷപ് ഡോ. ബെൻസിഗറിന്റെ കബറിടത്തിൽ വന്നു പ്രാർഥിച്ചതിനുശേഷമാണു വത്തിക്കാനിലേക്കു പുറപ്പെട്ടത്. മലങ്കര കത്തോലിക്കാ സഭ ഡോ. ബെൻസിഗറിനെ കൃതജ്ഞതയോടെയാണ് ഓർമിക്കുന്നതെന്നും കർദിനാൾ പറഞ്ഞു.
ആർച്ച് ബിഷപ് ഡോ. ബെൻസിഗറിന്റെ വിശുദ്ധിയുടെ ആരംഭം കുടുംബത്തിൽ നിന്നായിരുന്നുവെന്ന് അധ്യക്ഷപ്രസംഗം നടത്തിയ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബഷപ് ഡോ.എം.സൂസപാക്യം പറഞ്ഞു. കുടുംബത്തിൽനിന്നു ലഭിച്ച ചൈതന്യമാണ് അദ്ദേഹത്തെ മുന്നോട്ടു നയിച്ചത്.പ്രാർഥനയിലൂടെ അദ്ദേഹം ജീവിതത്തെ വിശുദ്ധീകരിച്ചുവെന്നും ആർച്ച് ബഷപ് പറഞ്ഞു.
ലാളിത്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശമാണ് ആർച്ച് ബിഷപ് അലോഷ്യസ് മരിയ ബെൻസിഗർ പകർന്നു നൽകിയതെന്ന് ചടങ്ങിൽ പ്രസംഗിച്ച ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു. എല്ലാ വിഭാഗങ്ങൾക്കും രക്ഷ ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. സന്യാസത്തിൽ ലളിതമായ ജീവിതം നയിച്ചു. പുതിയ തലമുറയ്ക്ക് വിശ്വാസിക്കാൻ സാധിക്കാത്തതായിരുന്നു അദ്ദേഹത്തിന്റെ ജിവിതചര്യയെന്നും മാർ തോമസ് തറയിൽ പറഞ്ഞു.
ആർച്ച് ബിഷപ് ഡോ. ബെൻസിഗറിനെക്കുറിച്ച് റവ.ഡോ.സഖറിയാസ് കരിയിലക്കുളം ഒസിഡി രചിച്ച പുസ്തകം കൊല്ലം ബിഷപ് ഡോ.സ്റ്റാൻലി റോമൻ, നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസെന്റ് സാമുവലിനു നൽകി പ്രകാശനം ചെയ്തു.
ഒസിഡി മലബാർ പ്രോവിൻസ് പ്രൊവിൻഷ്യൽ ഫാ.സെബാസ്റ്റ്യൻ കൂടപ്പാട്ട് സ്വാഗതം ആശംസിച്ച ചടങ്ങിൽ കോട്ടാർ ബിഷപ് എമിറിറ്റസ് ഡോ.പീറ്റർ റെമിജിയൂസ്, പുനലൂർ ബിഷപ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ, തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസ്, ഫാ.ജൊഹാനസ് ഗോരന്റല ഒസിഡി, റവ.ഡോ. ജെറോം ദാസ് എസ്ഡിബി, ഫാ.അഗസ്റ്റിൻ പുന്നോലിൽ ഒസിഡി, സിസ്റ്റർ ടെൽമ മണിക്കനാംപറമ്പിൽ എച്ച്സി, സിസ്റ്റർ സജിതമേരി, സിസ്റ്റർ ഗൈൽസ് എന്നിവർ പങ്കെടുത്തു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
ആർച്ച് ബിഷപ് ഡോ. അലോഷ്യസ് മരിയ ബെൻസിഗറിന്റെ നാമകരണ പ്രക്രിയകൾക്കും ഇന്നലെ കാർമൽഹിൽ ആശ്രമ ദേവാലയത്തിൽ തുടക്കമായി. വിശുദ്ധ കുർബാനയ്ക്ക് ആർച്ച് ബഷപ് ഡോ.എം.സൂസപാക്യം, കൊല്ലം ബിഷപ് ഡോ.സ്റ്റാൻലി റോമൻ എന്നിവർ കാർമികത്വം വഹിച്ചു. മലബാർ പ്രോവിൻസ് ഒസിഡിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം അതിരൂപതയുടെയും കൊല്ലം, കോട്ടാർ, പുനലൂർ, നെയ്യാറ്റിൻകര, കുഴിത്തുറൈ എന്നീ രൂപതകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
കാലഘട്ടത്തിനു ദിശാബോധം നൽകുന്നതിനു സ്വർഗം നൽകിയ ഇടയശുശ്രൂഷയായിരുന്നു അദ്ദേഹത്തിന്റേത്. കർദിനാൾ സ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പു താൻ ആർച്ച് ബിഷപ് ഡോ. ബെൻസിഗറിന്റെ കബറിടത്തിൽ വന്നു പ്രാർഥിച്ചതിനുശേഷമാണു വത്തിക്കാനിലേക്കു പുറപ്പെട്ടത്. മലങ്കര കത്തോലിക്കാ സഭ ഡോ. ബെൻസിഗറിനെ കൃതജ്ഞതയോടെയാണ് ഓർമിക്കുന്നതെന്നും കർദിനാൾ പറഞ്ഞു.
ആർച്ച് ബിഷപ് ഡോ. ബെൻസിഗറിന്റെ വിശുദ്ധിയുടെ ആരംഭം കുടുംബത്തിൽ നിന്നായിരുന്നുവെന്ന് അധ്യക്ഷപ്രസംഗം നടത്തിയ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബഷപ് ഡോ.എം.സൂസപാക്യം പറഞ്ഞു. കുടുംബത്തിൽനിന്നു ലഭിച്ച ചൈതന്യമാണ് അദ്ദേഹത്തെ മുന്നോട്ടു നയിച്ചത്.പ്രാർഥനയിലൂടെ അദ്ദേഹം ജീവിതത്തെ വിശുദ്ധീകരിച്ചുവെന്നും ആർച്ച് ബഷപ് പറഞ്ഞു.
ലാളിത്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശമാണ് ആർച്ച് ബിഷപ് അലോഷ്യസ് മരിയ ബെൻസിഗർ പകർന്നു നൽകിയതെന്ന് ചടങ്ങിൽ പ്രസംഗിച്ച ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു. എല്ലാ വിഭാഗങ്ങൾക്കും രക്ഷ ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. സന്യാസത്തിൽ ലളിതമായ ജീവിതം നയിച്ചു. പുതിയ തലമുറയ്ക്ക് വിശ്വാസിക്കാൻ സാധിക്കാത്തതായിരുന്നു അദ്ദേഹത്തിന്റെ ജിവിതചര്യയെന്നും മാർ തോമസ് തറയിൽ പറഞ്ഞു.
ആർച്ച് ബിഷപ് ഡോ. ബെൻസിഗറിനെക്കുറിച്ച് റവ.ഡോ.സഖറിയാസ് കരിയിലക്കുളം ഒസിഡി രചിച്ച പുസ്തകം കൊല്ലം ബിഷപ് ഡോ.സ്റ്റാൻലി റോമൻ, നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസെന്റ് സാമുവലിനു നൽകി പ്രകാശനം ചെയ്തു.
ഒസിഡി മലബാർ പ്രോവിൻസ് പ്രൊവിൻഷ്യൽ ഫാ.സെബാസ്റ്റ്യൻ കൂടപ്പാട്ട് സ്വാഗതം ആശംസിച്ച ചടങ്ങിൽ കോട്ടാർ ബിഷപ് എമിറിറ്റസ് ഡോ.പീറ്റർ റെമിജിയൂസ്, പുനലൂർ ബിഷപ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ, തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസ്, ഫാ.ജൊഹാനസ് ഗോരന്റല ഒസിഡി, റവ.ഡോ. ജെറോം ദാസ് എസ്ഡിബി, ഫാ.അഗസ്റ്റിൻ പുന്നോലിൽ ഒസിഡി, സിസ്റ്റർ ടെൽമ മണിക്കനാംപറമ്പിൽ എച്ച്സി, സിസ്റ്റർ സജിതമേരി, സിസ്റ്റർ ഗൈൽസ് എന്നിവർ പങ്കെടുത്തു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
ആർച്ച് ബിഷപ് ഡോ. അലോഷ്യസ് മരിയ ബെൻസിഗറിന്റെ നാമകരണ പ്രക്രിയകൾക്കും ഇന്നലെ കാർമൽഹിൽ ആശ്രമ ദേവാലയത്തിൽ തുടക്കമായി. വിശുദ്ധ കുർബാനയ്ക്ക് ആർച്ച് ബഷപ് ഡോ.എം.സൂസപാക്യം, കൊല്ലം ബിഷപ് ഡോ.സ്റ്റാൻലി റോമൻ എന്നിവർ കാർമികത്വം വഹിച്ചു. മലബാർ പ്രോവിൻസ് ഒസിഡിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം അതിരൂപതയുടെയും കൊല്ലം, കോട്ടാർ, പുനലൂർ, നെയ്യാറ്റിൻകര, കുഴിത്തുറൈ എന്നീ രൂപതകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.