കൊച്ചി: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ടക്കുട്ടികൾ അഞ്ചു മാസത്തെ സങ്കീർണ ചികിത്സകൾക്കുശേഷം ആരോഗ്യത്തോടെ വീട്ടിലേക്കു മടങ്ങി. 22 ആഴ്ചകൾ മാത്രം പ്രായമുള്ളപ്പോഴാണ് രാജഗിരി ആശുപത്രിയിൽ കുഞ്ഞുങ്ങൾ പിറന്നത്. രണ്ടു വർഷക്കാലമായി ഐ.വി.എഫ്. ചികിത്സയിലായിരുന്ന യുവതിക്ക് കഴിഞ്ഞ വർഷമാണ് ഗർഭധാരണം നടന്നത്. ഇരുപതാമത്തെ ആഴ്ചയിൽ അമ്മയുടെ ഗർഭപാത്രം താഴ്ന്നു വരുന്നതായി കണ്ടെ ത്തി. ഇതിനെത്തുടർന്ന് യുവതിയെ രാജഗിരി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഗൈനക്കോളജിസ്റ്റ് ഡോ. വി. പി. പൈലിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു കുഞ്ഞുങ്ങളെയും പുറത്തെടുത്തു. ഈ സമയം കുഞ്ഞുങ്ങളുടെ ശരീരഭാരം കേവലം 452 ഉം 505 ഉം ഗ്രാം മാത്രമായിരുന്നു.
കുഞ്ഞുങ്ങളുടെ പരിചരണം നിയോനേറ്റോളജിസ്റ്റ് ഡോ. മധു ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു. ആദ്യ 100 ദിവസങ്ങൾ കുഞ്ഞുങ്ങൾ വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവൻ നിലനിർത്തിയത്. ഏകദേശം അഞ്ചു മാസത്തെ പരിചരണത്തിനുശേഷമാണ് കുഞ്ഞുങ്ങളെ വീട്ടിലേക്ക് അയച്ചത്.
കുഞ്ഞുങ്ങളുടെ പരിചരണം നിയോനേറ്റോളജിസ്റ്റ് ഡോ. മധു ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു. ആദ്യ 100 ദിവസങ്ങൾ കുഞ്ഞുങ്ങൾ വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവൻ നിലനിർത്തിയത്. ഏകദേശം അഞ്ചു മാസത്തെ പരിചരണത്തിനുശേഷമാണ് കുഞ്ഞുങ്ങളെ വീട്ടിലേക്ക് അയച്ചത്.