നെടുങ്കണ്ടം: ടാക്സി ഡ്രൈവറെ സംഘംചേർന്നു കൊലപ്പെടുത്തി വാഹനം മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 25 വർഷങ്ങൾക്കു ശേഷം പിടികൂടി. കേസിലെ രണ്ടാം പ്രതി തമിഴ്നാട് ഗൂഡല്ലൂർ സുബയ്യതേവർ തെരുവിൽ സെവനാണ്ടി എന്നുവിളിക്കുന്ന ശെൽവരാജൻ (57) ആണ് കന്പംമെട്ട് പോലീസിന്റെ പിടിയിലായത്.
ഉത്തമപാളയം തെക്കുതെരുവിൽ എൻ.എസ്. മരുതുനായകത്തിന്റെ മകൻ ബെഞ്ചമിൻ(28) എന്ന ടാക്സി ഡ്രൈവറെയാണ് ശെൽവരാജ് അടങ്ങുന്ന സംഘം ടാക്സി ഓട്ടത്തിനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. 1992 ജൂലൈ എട്ടിനാണു കേസിനാസ്പദമായ സംഭവം.
നെടുങ്കണ്ടത്തു ടാക്സി ഡ്രൈവറായിരുന്ന ബെഞ്ചമിനെ നെടുങ്കണ്ടത്തിനു സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കു വിളിച്ചുവരുത്തി. അവിടെനിന്നു ഡിസ്ചാർജായ രോഗിയെ ഗണപതിപാലത്തേക്കു കൊണ്ടുപോകണമെന്നു പറഞ്ഞാണു പ്രതികൾ കൂട്ടിക്കൊണ്ടുപോയത്.
പുളിയൻമലയ്ക്കു സമീപം മാമൂട്ടിൽ വിജനമായ പ്രദേശത്തെത്തിയപ്പോൾ സംഘം ഡ്രൈവറുടെ കൈകൾ രണ്ടും പിന്നിലേക്കു വലിച്ചുപിടിച്ചശേഷം കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം സമീപത്തെ ഏലത്തോട്ടത്തിൽ ഉപേക്ഷിച്ചു കെ.ആർ.ബി 3511 കാറുമായി പ്രതികൾ രക്ഷപ്പെട്ടു.
പോലീസ് അന്വേഷത്തെത്തുടർന്ന് ഏഴുപേരടങ്ങുന്ന സംഘം പിടിയിലായിരുന്നു. ശെൽവരാജ് ഉൾപ്പെടെയുള്ളവർ ഏതാനും മാസം ജയിലിൽ കഴിഞ്ഞതിനു ശേഷം ജാമ്യത്തിൽ പുറത്തിറങ്ങി. ഇതിൽ ഇയാൾ മാത്രം മുങ്ങുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
കേസിൽ ഒന്ന്, മൂന്ന്, ആറ്, ഏഴ് പ്രതികളെ കൊലക്കുറ്റത്തിനും മോഷണത്തിനുമായി ശിക്ഷിക്കുകയും നാലും അഞ്ചും പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ടെത്തി കോടതി വിട്ടയയ്ക്കുകയും ചെയ്തിരുന്നു. കേസിൽ ശെൽവരാജൻ മാത്രമായിരുന്നു പിടിയിലാകാനുണ്ടായിരുന്നത്. പ്രതി ഗൂഡല്ലൂരിലുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് സംഘം അവിടെയെത്തി പിടികൂടുകയായിരുന്നു.
കന്പംമെട്ട് എഎസ്ഐ ടോമി ജോസഫിന്റെ നേതൃത്വത്തിൽ സിപിഒമാരായ അഭിലാഷ്, ജയൻ, സുനിൽ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.
ഉത്തമപാളയം തെക്കുതെരുവിൽ എൻ.എസ്. മരുതുനായകത്തിന്റെ മകൻ ബെഞ്ചമിൻ(28) എന്ന ടാക്സി ഡ്രൈവറെയാണ് ശെൽവരാജ് അടങ്ങുന്ന സംഘം ടാക്സി ഓട്ടത്തിനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. 1992 ജൂലൈ എട്ടിനാണു കേസിനാസ്പദമായ സംഭവം.
നെടുങ്കണ്ടത്തു ടാക്സി ഡ്രൈവറായിരുന്ന ബെഞ്ചമിനെ നെടുങ്കണ്ടത്തിനു സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കു വിളിച്ചുവരുത്തി. അവിടെനിന്നു ഡിസ്ചാർജായ രോഗിയെ ഗണപതിപാലത്തേക്കു കൊണ്ടുപോകണമെന്നു പറഞ്ഞാണു പ്രതികൾ കൂട്ടിക്കൊണ്ടുപോയത്.
പുളിയൻമലയ്ക്കു സമീപം മാമൂട്ടിൽ വിജനമായ പ്രദേശത്തെത്തിയപ്പോൾ സംഘം ഡ്രൈവറുടെ കൈകൾ രണ്ടും പിന്നിലേക്കു വലിച്ചുപിടിച്ചശേഷം കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം സമീപത്തെ ഏലത്തോട്ടത്തിൽ ഉപേക്ഷിച്ചു കെ.ആർ.ബി 3511 കാറുമായി പ്രതികൾ രക്ഷപ്പെട്ടു.
പോലീസ് അന്വേഷത്തെത്തുടർന്ന് ഏഴുപേരടങ്ങുന്ന സംഘം പിടിയിലായിരുന്നു. ശെൽവരാജ് ഉൾപ്പെടെയുള്ളവർ ഏതാനും മാസം ജയിലിൽ കഴിഞ്ഞതിനു ശേഷം ജാമ്യത്തിൽ പുറത്തിറങ്ങി. ഇതിൽ ഇയാൾ മാത്രം മുങ്ങുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
കേസിൽ ഒന്ന്, മൂന്ന്, ആറ്, ഏഴ് പ്രതികളെ കൊലക്കുറ്റത്തിനും മോഷണത്തിനുമായി ശിക്ഷിക്കുകയും നാലും അഞ്ചും പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ടെത്തി കോടതി വിട്ടയയ്ക്കുകയും ചെയ്തിരുന്നു. കേസിൽ ശെൽവരാജൻ മാത്രമായിരുന്നു പിടിയിലാകാനുണ്ടായിരുന്നത്. പ്രതി ഗൂഡല്ലൂരിലുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് സംഘം അവിടെയെത്തി പിടികൂടുകയായിരുന്നു.
കന്പംമെട്ട് എഎസ്ഐ ടോമി ജോസഫിന്റെ നേതൃത്വത്തിൽ സിപിഒമാരായ അഭിലാഷ്, ജയൻ, സുനിൽ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.