ഉപ്പുതറ: കുടിയേറ്റ സ്മരണകൾ ഉണർത്തി ഉപ്പുതറയിൽ ചരിത്രസ്മാരകത്തിനു തറക്കല്ലിട്ടു. കുടിയേറ്റത്തിലെ ജീവിച്ചിരിക്കുന്ന മുതിർന്ന നാലുപേർ ചേർന്നാണു തറക്കല്ലിട്ടത്. നൂറുകണക്കിനു കുടിയേറ്റക്കാരെ സാക്ഷിയാക്കി ഉപ്പുതറ ശതാബ്ദിയിലേക്കു കടന്നു.
കാക്കകൂട്ടിൽ സ്കറിയ, ചീരൻകുന്നേൽ ജോസഫ്, കൂലിപ്പറന്പിൽ ജോസഫ്, തൊട്ടിയിൽ പ്രഭാകരൻ എന്നിവർ ചേർന്നാണ് സ്മാരകത്തിനു തറക്കല്ലിട്ടത്. തറക്കല്ലിടീൽ കർമത്തിൽ ആദ്യകാല കുടിയേറ്റത്തിലെ മുഴുവൻ കുടുംബങ്ങളിലെ മുതിർന്നവരും യുവതീയുവാക്കളും പങ്കെടുത്തു. ജാതി-മത-വർഗ-വർണ വ്യത്യാസമില്ലാതെയാണു പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഹൈറേഞ്ചിന്റെ ആദ്യ കുടിയേറ്റം ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യാൻ പോകുന്നതിന്റെ ആദ്യ ചുവടു വയ്പ്പാണു തറക്കല്ലിടീൽ.
1918ലാണ് ഉപ്പുതറയിൽ കുടിയേറ്റം തുടങ്ങിയത്. ലളിതമായ ചടങ്ങുകളോടെയാണു തറക്കല്ലിടീൽ കർമം നടന്നത്.
ഉപ്പുതറ സെന്റ് മേരീസ് ഫൊറോന ദൈവാലയം വിട്ടുനൽകിയ അഞ്ചു സെന്റ് ഭൂമിയിലാണ് ഒരു വർഷത്തിനുള്ളിൽ ചരിത്ര സ്മാരകം ഉയരുന്നത്. ആദ്യ കുടിയേറ്റക്കാരുടെ മൂന്നും നാലും തലമുറക്കാരാണ് ഇന്ന് ഉപ്പുതറയിൽ ജീവിക്കുന്നത്.
കുടിയേറ്റകാലത്തുള്ള ഓർമകൾ പങ്കുവയ്ക്കാനും കുടിയേറ്റ ചരിത്രം തെറ്റില്ലാതെ എഴുതി സൂക്ഷിക്കാനും ഈ ഒരുവർഷം കുടിയേറ്റ ജനത മാറ്റിവയ്ക്കുകയാണ്. ഉപ്പുതറയുടെ പഴയകാല സംസ്കാരം പുതുതലമുറക്കു പകർന്നുനൽകുകയാണു ശതാബ്ദി ആഘോഷങ്ങളുടെ ലക്ഷ്യം. തറക്കല്ലീടിൽ കർമത്തിനു മുന്നോടിയായി നടന്ന യോഗത്തിൽ സംഘാടകസമിതി ചെയർമാൻ റവ. ഡോ. സാബു ജോണ് പനച്ചിക്കൽ ആഘോഷ പരിപാടികൾ വിശദീകരിച്ചു. യോഗത്തിൽ രാജു കാണക്കാലി, സാബു വേങ്ങവേലി എന്നിവർ പ്രസംഗിച്ചു.
കാക്കകൂട്ടിൽ സ്കറിയ, ചീരൻകുന്നേൽ ജോസഫ്, കൂലിപ്പറന്പിൽ ജോസഫ്, തൊട്ടിയിൽ പ്രഭാകരൻ എന്നിവർ ചേർന്നാണ് സ്മാരകത്തിനു തറക്കല്ലിട്ടത്. തറക്കല്ലിടീൽ കർമത്തിൽ ആദ്യകാല കുടിയേറ്റത്തിലെ മുഴുവൻ കുടുംബങ്ങളിലെ മുതിർന്നവരും യുവതീയുവാക്കളും പങ്കെടുത്തു. ജാതി-മത-വർഗ-വർണ വ്യത്യാസമില്ലാതെയാണു പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഹൈറേഞ്ചിന്റെ ആദ്യ കുടിയേറ്റം ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യാൻ പോകുന്നതിന്റെ ആദ്യ ചുവടു വയ്പ്പാണു തറക്കല്ലിടീൽ.
1918ലാണ് ഉപ്പുതറയിൽ കുടിയേറ്റം തുടങ്ങിയത്. ലളിതമായ ചടങ്ങുകളോടെയാണു തറക്കല്ലിടീൽ കർമം നടന്നത്.
ഉപ്പുതറ സെന്റ് മേരീസ് ഫൊറോന ദൈവാലയം വിട്ടുനൽകിയ അഞ്ചു സെന്റ് ഭൂമിയിലാണ് ഒരു വർഷത്തിനുള്ളിൽ ചരിത്ര സ്മാരകം ഉയരുന്നത്. ആദ്യ കുടിയേറ്റക്കാരുടെ മൂന്നും നാലും തലമുറക്കാരാണ് ഇന്ന് ഉപ്പുതറയിൽ ജീവിക്കുന്നത്.
കുടിയേറ്റകാലത്തുള്ള ഓർമകൾ പങ്കുവയ്ക്കാനും കുടിയേറ്റ ചരിത്രം തെറ്റില്ലാതെ എഴുതി സൂക്ഷിക്കാനും ഈ ഒരുവർഷം കുടിയേറ്റ ജനത മാറ്റിവയ്ക്കുകയാണ്. ഉപ്പുതറയുടെ പഴയകാല സംസ്കാരം പുതുതലമുറക്കു പകർന്നുനൽകുകയാണു ശതാബ്ദി ആഘോഷങ്ങളുടെ ലക്ഷ്യം. തറക്കല്ലീടിൽ കർമത്തിനു മുന്നോടിയായി നടന്ന യോഗത്തിൽ സംഘാടകസമിതി ചെയർമാൻ റവ. ഡോ. സാബു ജോണ് പനച്ചിക്കൽ ആഘോഷ പരിപാടികൾ വിശദീകരിച്ചു. യോഗത്തിൽ രാജു കാണക്കാലി, സാബു വേങ്ങവേലി എന്നിവർ പ്രസംഗിച്ചു.