തിരുവനന്തപുരം: രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ സ്വാതന്ത്ര്യ സമരകാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളപോരാട്ടങ്ങൾ ഉയർന്നുവരണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ദളിത്- പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങൾക്കു നേരെ രാജ്യത്തു നടക്കുന്ന അക്രമണങ്ങളെ ശക്തമായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദളിത്- പിന്നോക്ക- ന്യൂനപക്ഷ അക്രമങ്ങളിലും ബിജെപി- സംഘപരിവാർ ശക്തികളുടെ വർഗീയ- ഫാസിസ്റ്റ് പ്രവർത്തനങ്ങളിലും പ്രതിഷേധിച്ച് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ നടത്തിയ 24 മണിക്കൂർ ഉപവാസം നാരങ്ങാനീരു നൽകി അവസാനിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു ഉമ്മൻചാണ്ടി.
ജനങ്ങളെ ഭിന്നിപ്പിക്കാൻ മോദി സർക്കാർ നടത്തുന്ന ശ്രമങ്ങൾ ആശങ്കയുണ്ടാക്കുന്നു. വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളും വിശ്വാസങ്ങളും നിലനിൽക്കുന്പോഴും ഇന്ത്യക്കാർ പരസ്പര ധാരണയോടെ പ്രവർത്തിക്കുന്നതു ലോകത്തിനു തന്നെ അദ്ഭുതമായിരുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സ്വാതന്ത്ര്യദിനത്തിൽ ഇന്ദിരാഭവനിൽ ആരംഭിച്ച ഉപവാസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
ഉപവാസത്തിന് അഭിവാദ്യം അർപ്പിച്ചു കെപിസിസി മുൻ പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, സി.വി. പത്മരാജൻ, വി.എം. സുധീരൻ, മുൻ ഗവർണർ വക്കം പുരുഷോത്തമൻ, എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എൻ.കെ. പ്രേമചന്ദ്രൻ, ശശിതരൂർ, കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, പി.ടി. തോമസ്, കെ. മുരളീധരൻ, വി.എസ്. ശിവകുമാർ, ഘടക കക്ഷി നേതാക്കളായ അനൂപ് ജേക്കബ്, ഷിബു ബേബിജോണ്‍, എ.എ. അസീസ്, മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, പാളയം ഇമാം ഷുഹൈബ് മൗലവി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ. സെയ്ഫുദ്ദീൻ ഹാജി, മദ്യ വിരുദ്ധ സമിതി കണ്‍വീനർ ഫാ. വർഗീസ് മുഴുത്തേറ്റ്, ടി.പി. ശ്രീനിവാസൻ, ജഗദീഷ്, ജോർജ് ഓണക്കൂർ, പി. രാജീവ്നാഥ്, കാനായി കുഞ്ഞിരാമൻ, കാട്ടൂർ നാരായണപിള്ള, സൂര്യ കൃഷ്ണമൂർത്തി, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
ദളിത്- പിന്നോക്ക- ന്യൂനപക്ഷ അക്രമങ്ങളിലും ബിജെപി- സംഘപരിവാർ ശക്തികളുടെ വർഗീയ- ഫാസിസ്റ്റ് പ്രവർത്തനങ്ങളിലും പ്രതിഷേധിച്ച് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ നടത്തിയ 24 മണിക്കൂർ ഉപവാസം നാരങ്ങാനീരു നൽകി അവസാനിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു ഉമ്മൻചാണ്ടി.
ജനങ്ങളെ ഭിന്നിപ്പിക്കാൻ മോദി സർക്കാർ നടത്തുന്ന ശ്രമങ്ങൾ ആശങ്കയുണ്ടാക്കുന്നു. വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളും വിശ്വാസങ്ങളും നിലനിൽക്കുന്പോഴും ഇന്ത്യക്കാർ പരസ്പര ധാരണയോടെ പ്രവർത്തിക്കുന്നതു ലോകത്തിനു തന്നെ അദ്ഭുതമായിരുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സ്വാതന്ത്ര്യദിനത്തിൽ ഇന്ദിരാഭവനിൽ ആരംഭിച്ച ഉപവാസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
ഉപവാസത്തിന് അഭിവാദ്യം അർപ്പിച്ചു കെപിസിസി മുൻ പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, സി.വി. പത്മരാജൻ, വി.എം. സുധീരൻ, മുൻ ഗവർണർ വക്കം പുരുഷോത്തമൻ, എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എൻ.കെ. പ്രേമചന്ദ്രൻ, ശശിതരൂർ, കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, പി.ടി. തോമസ്, കെ. മുരളീധരൻ, വി.എസ്. ശിവകുമാർ, ഘടക കക്ഷി നേതാക്കളായ അനൂപ് ജേക്കബ്, ഷിബു ബേബിജോണ്‍, എ.എ. അസീസ്, മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, പാളയം ഇമാം ഷുഹൈബ് മൗലവി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ. സെയ്ഫുദ്ദീൻ ഹാജി, മദ്യ വിരുദ്ധ സമിതി കണ്‍വീനർ ഫാ. വർഗീസ് മുഴുത്തേറ്റ്, ടി.പി. ശ്രീനിവാസൻ, ജഗദീഷ്, ജോർജ് ഓണക്കൂർ, പി. രാജീവ്നാഥ്, കാനായി കുഞ്ഞിരാമൻ, കാട്ടൂർ നാരായണപിള്ള, സൂര്യ കൃഷ്ണമൂർത്തി, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.