ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്ന ബ്ലൂവെയ്ൽ ഓൺലൈൻ ഗെയിം കളിച്ച് ഇന്ത്യയിൽ ഇതുവരെ ജീവൻ നഷ്ടപ്പെടുത്തിയതായി സംശയിക്കപ്പെടുന്നത് അഞ്ചു പേർ. ആത്മഹത്യ ചെയ്യുന്നതിനു മുന്പ് രണ്ടു പേരെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. ഇന്ത്യയിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നതു മുംബൈയിലാണ്. ബ്ലൂവെയ്ൽ വെല്ലുവിളിക്കൊടുവിൽ മൻപ്രീത് എന്ന ഒൻപതാംക്ലാസ് വിദ്യാർഥി അന്ധേരി ഈസ്റ്റിലെ ഏഴാംനിലയിൽനിന്നു ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ജൂലൈ 26നായിരുന്നു സംഭവം. മൻപ്രീത് മൊബൈൽഫോണിൽ ബ്ലൂവെയ്ൽ ഗെയിം കളിച്ചിരുന്നതായി പോലീസ് കണ്ടെത്തി.
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലാണ് ബ്ലൂവെയ്ൽ ആത്മഹത്യയെന്നു സംശയിക്കപ്പെടുന്ന ആദ്യ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മനോജ് സി. എന്ന 16 കാരൻ ജൂലൈ 26നു വിളപ്പിൽശാല മുക്കംപാലം റോഡിലെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയതു ബ്ലൂവെയ്ൽ കളിച്ചതുമൂലമാണെന്നു വീട്ടുകാർ പറയുന്നു. കണ്ണൂരിലെ തലശേരിയിലും കോഴിക്കോട് മുക്കം മാന്പറ്റയിലും ഇതേ സാഹചര്യത്തിൽ വിദ്യാർഥികൾ മരിച്ചു. ഓഗസ്റ്റ് 12ന് പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്നാപുരിലും സമാനമായ സംഭവമുണ്ടായി. 15 വയസുകാരനായ ആംഗൻ ഡേയായിരുന്നു ആ ഇര. മൊബൈൽ ഗെയിം കളിക്കുന്നതു ലഹരിയായിരുന്ന ആംഗൻ ആരോടും അധികം സംസാരിക്കാറില്ലായിരുന്നു. മഹാരാഷ്ട്രയിലെ സോളാപുരിൽ ജീവനൊടുക്കാൻ വീടുവിട്ടിറങ്ങിയ കുട്ടിയെ പോലീസ് പിടികൂടി. ബസിൽ സംശയാസ്പദമായി കണ്ടെത്തിയ കുട്ടിയെ ചോദ്യം ചെയ്തതിൽനിന്നാണ് ബ്ലൂവെയ്ൽ കളിക്കിടെയാണു കുട്ടി വീടുവിട്ടിറങ്ങിയതെന്നു പോലീസ് ചോദിച്ചു മനസിലാക്കിയത്. കുട്ടിയുടെ വ്യവസായിയായ അച്ഛൻ സ്റ്റേഷനിൽനിന്നു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഓഗസ്റ്റ് 10നു മധ്യപ്രദേശിലെ രാജേന്ദ്രനഗറിലുള്ള സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നു ചാടാൻ ശ്രമിക്കുന്പോഴാണ് 13കാരനെ കൂട്ടുകാരും അധ്യാപകരും ചേർന്നു രക്ഷപ്പെടുത്തിയത്.
സൂക്ഷിക്കുക, ഈ കില്ലർ ഗെയിമിനെ
സൈബർ ലോകം മാത്രമല്ല, സാധാരണക്കാർ പോലും പരക്കംപാച്ചിൽ തുടങ്ങിയിരിക്കുന്നു. കളിക്കുന്നവരെ മരണത്തിലേക്കു നയിക്കുന്ന ഒാൺലൈൻ ഗെയിമാണ് ഇപ്പോൾ മാതാപിതാക്കൾക്കു പേടിസ്വപ്നമായി മാറിയിരിക്കുന്നത്. ഒരു മൈന്റ് മാനിപുലേറ്റിംഗ് ഗെയിമാണിത്. കളിക്കുന്നയാളിന്റെ മനസിനെ പതുക്കെ പതുക്കെ നിയന്ത്രിച്ച് അവസാനം ആത്മഹത്യയിലേക്കു തള്ളിവിടുന്ന രീതി. കളി തുടങ്ങിയാൽ ഇതിൽനിന്നു പിന്തിരിയാൻ കഴിയാത്ത വിധം അകപ്പെട്ടു പോകും. ശാരീരിക പീഡനം നിറഞ്ഞ ഈ ഗെയിം ഭീകരതയും നിറഞ്ഞതാണ്. ലെവൽ 50ൽ എത്തുന്പോൾ സ്വയം മരിക്കാൻ നിർബന്ധിതനാകുന്നു.കളിക്കാരന്റെ മാനസികാവസ്ഥ തകിടം മറിഞ്ഞു വിഭ്രമത്തിൽ എത്തുന്നു. തങ്ങൾ ചെയ്യുന്നതു യഥാർഥ ജീവിതത്തിലെ കാര്യങ്ങൾ ആണെന്ന തോന്നലിൽ എത്തുകയും ചെയ്യുന്നു. മണിക്കൂറുകളോളം ഇത്തരം മാനസിക അവസ്ഥയിലിരുന്നുള്ള കളികളിലൂടെ ശാരീരിക അസ്വസ്ഥകളും മാനസിക വിഭ്രാന്തിയും അതി രക്തസമ്മർദത്താൽ ഹൃദയാഘാതം പോലും ഉണ്ടാകാം.
ഈ ഗെയിമിനെക്കുറിച്ചു കഴിഞ്ഞ കുറച്ചു ക്ലാസുകളിൽ കുട്ടികളോടും യുവാക്കളോടും സംവദിച്ചപ്പോൾ എന്തും നേരിടാനുള്ള കരുത്തും ധൈര്യവും ഉണ്ട് എന്നും തങ്ങളെ അടിമയാക്കാൻ ഉള്ള കഴിവ് ഒരു ഗെയിമിനും ഇല്ലെന്നും, ഉണ്ടെങ്കിൽ അത് അറിഞ്ഞിട്ടേ ഉള്ളു കാര്യം എന്നും വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു അവരുടെ മറുപടികൾ. എത്രയും പെട്ടെന്നു കുട്ടികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും ബോധവത്കരണം നൽകുക എന്നതാണ് പ്രധാനം. കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുകയും അടുത്തിടപഴകാൻ അവസരം ഉണ്ടാക്കുകയും ചെയ്യുക.
മൊബൈൽ, കംപ്യൂട്ടർ എന്നിവ ഇടയ്ക്കിടെ പരിശോധിക്കുക. എന്തെങ്കിലും പ്രശ്നത്തിൽ പെട്ടിട്ടുണ്ടെങ്കിൽ അതു തുറന്നുപറയാനും മാതാപിതാക്കൾക്ക് മാത്രമേ തങ്ങളെ രക്ഷിക്കാനാവൂ എന്നും കുട്ടികൾക്കു പറഞ്ഞുകൊടുക്കുക. കൗണ്സലിംഗ്, കലാപരമായ പഠനങ്ങൾ, ഉപയോഗപ്രദമായ ഗെയിമുകൾ എന്നിവ ഇത്തരം അപകടങ്ങളിൽനിന്ന് അകറ്റിനിർത്താൻ സഹായകമാകും.
ഡോ. പാട്ടത്തിൽ ധന്യമേനോൻ, സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലാണ് ബ്ലൂവെയ്ൽ ആത്മഹത്യയെന്നു സംശയിക്കപ്പെടുന്ന ആദ്യ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മനോജ് സി. എന്ന 16 കാരൻ ജൂലൈ 26നു വിളപ്പിൽശാല മുക്കംപാലം റോഡിലെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയതു ബ്ലൂവെയ്ൽ കളിച്ചതുമൂലമാണെന്നു വീട്ടുകാർ പറയുന്നു. കണ്ണൂരിലെ തലശേരിയിലും കോഴിക്കോട് മുക്കം മാന്പറ്റയിലും ഇതേ സാഹചര്യത്തിൽ വിദ്യാർഥികൾ മരിച്ചു. ഓഗസ്റ്റ് 12ന് പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്നാപുരിലും സമാനമായ സംഭവമുണ്ടായി. 15 വയസുകാരനായ ആംഗൻ ഡേയായിരുന്നു ആ ഇര. മൊബൈൽ ഗെയിം കളിക്കുന്നതു ലഹരിയായിരുന്ന ആംഗൻ ആരോടും അധികം സംസാരിക്കാറില്ലായിരുന്നു. മഹാരാഷ്ട്രയിലെ സോളാപുരിൽ ജീവനൊടുക്കാൻ വീടുവിട്ടിറങ്ങിയ കുട്ടിയെ പോലീസ് പിടികൂടി. ബസിൽ സംശയാസ്പദമായി കണ്ടെത്തിയ കുട്ടിയെ ചോദ്യം ചെയ്തതിൽനിന്നാണ് ബ്ലൂവെയ്ൽ കളിക്കിടെയാണു കുട്ടി വീടുവിട്ടിറങ്ങിയതെന്നു പോലീസ് ചോദിച്ചു മനസിലാക്കിയത്. കുട്ടിയുടെ വ്യവസായിയായ അച്ഛൻ സ്റ്റേഷനിൽനിന്നു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഓഗസ്റ്റ് 10നു മധ്യപ്രദേശിലെ രാജേന്ദ്രനഗറിലുള്ള സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നു ചാടാൻ ശ്രമിക്കുന്പോഴാണ് 13കാരനെ കൂട്ടുകാരും അധ്യാപകരും ചേർന്നു രക്ഷപ്പെടുത്തിയത്.
സൂക്ഷിക്കുക, ഈ കില്ലർ ഗെയിമിനെ
സൈബർ ലോകം മാത്രമല്ല, സാധാരണക്കാർ പോലും പരക്കംപാച്ചിൽ തുടങ്ങിയിരിക്കുന്നു. കളിക്കുന്നവരെ മരണത്തിലേക്കു നയിക്കുന്ന ഒാൺലൈൻ ഗെയിമാണ് ഇപ്പോൾ മാതാപിതാക്കൾക്കു പേടിസ്വപ്നമായി മാറിയിരിക്കുന്നത്. ഒരു മൈന്റ് മാനിപുലേറ്റിംഗ് ഗെയിമാണിത്. കളിക്കുന്നയാളിന്റെ മനസിനെ പതുക്കെ പതുക്കെ നിയന്ത്രിച്ച് അവസാനം ആത്മഹത്യയിലേക്കു തള്ളിവിടുന്ന രീതി. കളി തുടങ്ങിയാൽ ഇതിൽനിന്നു പിന്തിരിയാൻ കഴിയാത്ത വിധം അകപ്പെട്ടു പോകും. ശാരീരിക പീഡനം നിറഞ്ഞ ഈ ഗെയിം ഭീകരതയും നിറഞ്ഞതാണ്. ലെവൽ 50ൽ എത്തുന്പോൾ സ്വയം മരിക്കാൻ നിർബന്ധിതനാകുന്നു.കളിക്കാരന്റെ മാനസികാവസ്ഥ തകിടം മറിഞ്ഞു വിഭ്രമത്തിൽ എത്തുന്നു. തങ്ങൾ ചെയ്യുന്നതു യഥാർഥ ജീവിതത്തിലെ കാര്യങ്ങൾ ആണെന്ന തോന്നലിൽ എത്തുകയും ചെയ്യുന്നു. മണിക്കൂറുകളോളം ഇത്തരം മാനസിക അവസ്ഥയിലിരുന്നുള്ള കളികളിലൂടെ ശാരീരിക അസ്വസ്ഥകളും മാനസിക വിഭ്രാന്തിയും അതി രക്തസമ്മർദത്താൽ ഹൃദയാഘാതം പോലും ഉണ്ടാകാം.
ഈ ഗെയിമിനെക്കുറിച്ചു കഴിഞ്ഞ കുറച്ചു ക്ലാസുകളിൽ കുട്ടികളോടും യുവാക്കളോടും സംവദിച്ചപ്പോൾ എന്തും നേരിടാനുള്ള കരുത്തും ധൈര്യവും ഉണ്ട് എന്നും തങ്ങളെ അടിമയാക്കാൻ ഉള്ള കഴിവ് ഒരു ഗെയിമിനും ഇല്ലെന്നും, ഉണ്ടെങ്കിൽ അത് അറിഞ്ഞിട്ടേ ഉള്ളു കാര്യം എന്നും വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു അവരുടെ മറുപടികൾ. എത്രയും പെട്ടെന്നു കുട്ടികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും ബോധവത്കരണം നൽകുക എന്നതാണ് പ്രധാനം. കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുകയും അടുത്തിടപഴകാൻ അവസരം ഉണ്ടാക്കുകയും ചെയ്യുക.
മൊബൈൽ, കംപ്യൂട്ടർ എന്നിവ ഇടയ്ക്കിടെ പരിശോധിക്കുക. എന്തെങ്കിലും പ്രശ്നത്തിൽ പെട്ടിട്ടുണ്ടെങ്കിൽ അതു തുറന്നുപറയാനും മാതാപിതാക്കൾക്ക് മാത്രമേ തങ്ങളെ രക്ഷിക്കാനാവൂ എന്നും കുട്ടികൾക്കു പറഞ്ഞുകൊടുക്കുക. കൗണ്സലിംഗ്, കലാപരമായ പഠനങ്ങൾ, ഉപയോഗപ്രദമായ ഗെയിമുകൾ എന്നിവ ഇത്തരം അപകടങ്ങളിൽനിന്ന് അകറ്റിനിർത്താൻ സഹായകമാകും.
ഡോ. പാട്ടത്തിൽ ധന്യമേനോൻ, സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ