തിരുവനന്തപുരം: കയർ ഉത്പന്നങ്ങളുടെ വിൽപന വ്യാപിപ്പിക്കുന്നതിനു ദേശീയതലത്തിൽ 500 വിപണന ഔട്ട്ലെറ്റുകൾ സ്ഥാപിക്കുമെന്നു മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിയമസഭയിൽ അറിയിച്ചു. ഇതിന്റെ മേൽനോട്ടത്തിനുവേണ്ടി പ്രത്യേക കമ്പനി രൂപവത്കരിക്കുന്നതിനു തത്ത്വത്തിൽ അംഗീകാരമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിപണന ശൃംഖല ശക്തിപ്പെടുത്താൻ കൂടുതൽ നടപടികളുണ്ടാകും. ഈ വർഷം 100 കോടി രൂപയുടെ കയർഭൂവസ്ത്രം ഉപയോഗപ്പെടുത്തും. കുളങ്ങളുടെയും നദികളുടെയും വശങ്ങൾ മൂടുന്നതിനാണ് ഇത് ഉപയോഗിക്കുക.
മറ്റിടങ്ങളിൽ നിന്നു തൊണ്ട് മില്ലുകളിലേക്കെത്തിക്കുന്ന രീതി മാറ്റി തൊണ്ട് ഉള്ളയിടങ്ങളിൽ മില്ലു സ്ഥാപിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇത്തരത്തിൽ കുടുംബശ്രീയുമായി സഹകരിച്ച് 1000 പുതിയ മില്ലുകൾ സ്ഥാപിക്കും.
നാളികേര ഉത്പാദന കമ്പനികൾക്കു മില്ലുകൾ സ്ഥാപിക്കുന്നതിനു 90 ശതമാനം സബ്സിഡി നൽകും. കേരളത്തിലെ തൊണ്ടിന്റെ 35 ശതമാനവും ഇവിടെത്തന്നെ ചകിരിയാക്കാനാണ് ആലോചിക്കുന്നത്. കയർ പുനസംഘടനാ സ്കീമിന്റെ ഭാഗമായി കയർ സംഘങ്ങൾക്ക് ഈ വർഷം 12 കോടി രൂപ പ്രവർത്തന മൂലധനമായി അനുവദിക്കും.
നിലവിലെ ആറുകോടി മറ്റുഫണ്ടും പ്രവർത്തനമൂലധനമായി പരിവർത്തിപ്പിക്കും. ഇതോടെ ഈ വർഷം സംഘങ്ങൾക്ക് ആകെ 18 കോടി പ്രവർത്തനമൂലധനം ലഭിക്കും. അനൂപ് ജേക്കബ്, സണ്ണി ജോസഫ്, അടൂർ പ്രകാശ് തുടങ്ങിയവരുടെ ചോദ്യങ്ങൾക്കു നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി ഐസക്.
കായികതാരങ്ങൾക്കു ജോലി നൽകി : മന്ത്രി എ.സി.മൊയ്തീൻ
തിരുവനന്തപുരം : ദേശീയ ഗയിംസിൽ മികവു തെളിയിച്ച 72 കായിക താരങ്ങൾക്കു സർക്കാർ ജോലി നൽകിയെന്നു മന്ത്രി എ.സി. മൊയ്തീൻ നിയമസഭയെ അറിയിച്ചു. ബാക്കിയുള്ളവർക്കു പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉടൻ ജോലി നൽകും. സ്പോർട്സ് ക്വോട്ടയിൽ 2010 മുതൽ 50 വീതമുള്ള നിയമനങ്ങൾ നടത്താനുണ്ട്. ഈ നിയമനങ്ങൾ ഉടൻ നടത്തും. ഇതിനായുള്ള നടപടികൾ പുരോഗമിക്കുന്നു.
പി.യു. ചിത്രക്കു വിദേശ കോച്ചിന്റെ പരിശീലനം ലഭ്യമാക്കും. 14 ജില്ലകളിലും സ്പോർട്സ് കോംപ്ലക്സ് നിർമിക്കുന്നതിനു നടപടി തുടങ്ങി. ഏഴു ജില്ലകളിൽ സ്ഥലം കണ്ടെത്തി. 19 പഞ്ചായത്തുകളിൽ കളി സ്ഥലം നിർമിക്കും.16 ഇടങ്ങളിൽ ഡിപിആർ നൽകി. ചടയമംഗലത്ത് സ്പോർട്സ് അക്കാദമി സ്ഥാപിക്കുന്ന കാര്യം സർക്കാർ ഗൗരവമായി ആലോചിക്കുമെന്നും മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു.
ബി നിലവറ തുറക്കുന്ന കാര്യത്തിൽ സർക്കാർ നിലപാടു സുപ്രീംകോടതി വിധിയിന്മേൽ
തിരുവനന്തപുരം : പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നകാര്യത്തിൽ സർക്കാർ നിലപാടെടുക്കുന്നതു സുപ്രീംകോടതി വിധി അനുസരിച്ചായിരിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ അറിയിച്ചു. ഇക്കാര്യത്തിൽ രാജകുടുംബത്തിനു ചില പ്രത്യേക നിലപാടുകളുണ്ട്. എന്നാൽ, സുപ്രീംകോടതി ബി നിലവറ തുറക്കാൻ തീരുമാനിച്ചാൽ സഹകരിക്കുമെന്നു രാജകുടുംബം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സുപ്രീംകോടതിയുടെ അനുമതിക്കും തീരുമാനത്തിനുമായി സർക്കാർ കാത്തിരിക്കുകയാണെന്നും കെ.മുരളീധരന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി നിയമസഭയിൽ അറിയിച്ചു.
സഹകരണമേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും: മന്ത്രി കടകംപള്ളി
തിരുവനന്തപുരം : സഹകരണമേഖലയിൽ പ്രതിവർഷം 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു. ഇതിനായി എല്ലാ ജില്ലകളിൽ നിന്നും മികവുറ്റ 100 പ്രാഥമിക സഹകരണസംഘങ്ങളെ തെരഞ്ഞെടുക്കും. ഓരോ സംഘത്തിലും 100 വ്യക്തികളോ കുടുംബങ്ങളോ ഉൾപ്പെടുന്ന 10 വീതമുള്ള ചെറുകിട ഉത്പാദന ക്ലസ്റ്ററുകൾ രൂപവത്കരിക്കുകയും ചെയ്യും.
ഒരു സംഘത്തിന് 1000 തൊഴിലവസരങ്ങൾ വീതം സൃഷ്ടിക്കാൻ കഴിയുന്ന ഈ പദ്ധതിക്ക് ആവശ്യമായ ധനസഹായം സർക്കാർ അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കെട്ടിക്കിടക്കുന്നതു 83,065 ഫയലുകൾ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതു 83,065 ഫയലുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വച്ച കണക്കുകൾ പ്രകാരം റവന്യു വകുപ്പിലാണ് ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്നത്-21,210 ഫയലുകൾ.
ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽ -8,002 , വ്യവസായ വകുപ്പിൽ -7002 ഫയലുകളും കെട്ടിക്കിടക്കുന്നു.
കൃഷി വകുപ്പിൽ -5,281 , മൃഗ സംരക്ഷണ വകുപ്പിൽ -2063, ആയുഷിൽ -411, തീരദേശ വകുപ്പിൽ -248, സാംസ്കാരിക വകുപ്പിൽ -2,373 പരിസ്ഥിതി വകുപ്പിൽ -1562, ധന വകുപ്പിൽ -3645, ഭക്ഷ്യ പൊതു വിതരണ വകുപ്പിൽ -2140, വനം വകുപ്പിൽ -3395, ഭവന നിർമാണത്തിൽ -154, വിവര സാങ്കതിക വകുപ്പിൽ -802, നിയമ വകുപ്പിൽ -1763, പാർലമെന്ററി കാര്യത്തിൽ -279, പൊതു ഭരണ വകുപ്പിൽ -386, ആസൂത്രണ വകുപ്പിൽ- 1288, തുറുമുഖ വകുപ്പിൽ -1204, ഊർജ വകുപ്പിൽ- 2151, പൊതുമരാമത്തിൽ- 4216, പട്ടിക ജാതി വകുപ്പിൽ- 4642, സ്റ്റോർ പർച്ചേസിൽ- 342, വിജിലൻസിൽ -2453 ജലവിഭവത്തിൽ -6079 ഫയലുകളും കെട്ടിക്കിടക്കുന്നു.
ലഭ്യമായ വിവരം മാത്രമാണെന്നും ബാക്കിയുള്ളവ ശേഖരിച്ചു വരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സെൻകുമാറിനെതിരേ കത്തയച്ചിട്ടില്ല : മുഖ്യമന്ത്രി
തിരുവനന്തപുരം : മതസ്പർധ ഉളവാക്കുംവിധം പരാമർശം നടത്തിയെന്ന പരാതിയിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ മുൻ ഡിജിപി ടി.പി.സെൻകുമാറിനെ അംഗമാക്കരുതെന്ന് ആവശ്യപ്പെട്ടു സർക്കാർ കത്തയച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. എൽദോസ് കുന്നപ്പിള്ളിയുടെ ചോദ്യത്തിനു മറുപടിയായാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കെഎസ്ആർടിസി 900 പുതിയ ബസുകൾ വാങ്ങും: മന്ത്രി തോമസ് ചാണ്ടി
തിരുവനന്തപുരം: കെഎസ്ആർടിസി 900 പുതിയ ബസുകൾ വാങ്ങുമെന്നു മന്ത്രി തോമസ് ചാണ്ടി നിയമസഭയിൽ അറിയിച്ചു. എസി ബസുകൾ ഉൾപ്പെടെയാണിതെന്നും അദ്ദേഹം പറഞ്ഞു.
വിപണന ശൃംഖല ശക്തിപ്പെടുത്താൻ കൂടുതൽ നടപടികളുണ്ടാകും. ഈ വർഷം 100 കോടി രൂപയുടെ കയർഭൂവസ്ത്രം ഉപയോഗപ്പെടുത്തും. കുളങ്ങളുടെയും നദികളുടെയും വശങ്ങൾ മൂടുന്നതിനാണ് ഇത് ഉപയോഗിക്കുക.
മറ്റിടങ്ങളിൽ നിന്നു തൊണ്ട് മില്ലുകളിലേക്കെത്തിക്കുന്ന രീതി മാറ്റി തൊണ്ട് ഉള്ളയിടങ്ങളിൽ മില്ലു സ്ഥാപിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇത്തരത്തിൽ കുടുംബശ്രീയുമായി സഹകരിച്ച് 1000 പുതിയ മില്ലുകൾ സ്ഥാപിക്കും.
നാളികേര ഉത്പാദന കമ്പനികൾക്കു മില്ലുകൾ സ്ഥാപിക്കുന്നതിനു 90 ശതമാനം സബ്സിഡി നൽകും. കേരളത്തിലെ തൊണ്ടിന്റെ 35 ശതമാനവും ഇവിടെത്തന്നെ ചകിരിയാക്കാനാണ് ആലോചിക്കുന്നത്. കയർ പുനസംഘടനാ സ്കീമിന്റെ ഭാഗമായി കയർ സംഘങ്ങൾക്ക് ഈ വർഷം 12 കോടി രൂപ പ്രവർത്തന മൂലധനമായി അനുവദിക്കും.
നിലവിലെ ആറുകോടി മറ്റുഫണ്ടും പ്രവർത്തനമൂലധനമായി പരിവർത്തിപ്പിക്കും. ഇതോടെ ഈ വർഷം സംഘങ്ങൾക്ക് ആകെ 18 കോടി പ്രവർത്തനമൂലധനം ലഭിക്കും. അനൂപ് ജേക്കബ്, സണ്ണി ജോസഫ്, അടൂർ പ്രകാശ് തുടങ്ങിയവരുടെ ചോദ്യങ്ങൾക്കു നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി ഐസക്.
കായികതാരങ്ങൾക്കു ജോലി നൽകി : മന്ത്രി എ.സി.മൊയ്തീൻ
തിരുവനന്തപുരം : ദേശീയ ഗയിംസിൽ മികവു തെളിയിച്ച 72 കായിക താരങ്ങൾക്കു സർക്കാർ ജോലി നൽകിയെന്നു മന്ത്രി എ.സി. മൊയ്തീൻ നിയമസഭയെ അറിയിച്ചു. ബാക്കിയുള്ളവർക്കു പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉടൻ ജോലി നൽകും. സ്പോർട്സ് ക്വോട്ടയിൽ 2010 മുതൽ 50 വീതമുള്ള നിയമനങ്ങൾ നടത്താനുണ്ട്. ഈ നിയമനങ്ങൾ ഉടൻ നടത്തും. ഇതിനായുള്ള നടപടികൾ പുരോഗമിക്കുന്നു.
പി.യു. ചിത്രക്കു വിദേശ കോച്ചിന്റെ പരിശീലനം ലഭ്യമാക്കും. 14 ജില്ലകളിലും സ്പോർട്സ് കോംപ്ലക്സ് നിർമിക്കുന്നതിനു നടപടി തുടങ്ങി. ഏഴു ജില്ലകളിൽ സ്ഥലം കണ്ടെത്തി. 19 പഞ്ചായത്തുകളിൽ കളി സ്ഥലം നിർമിക്കും.16 ഇടങ്ങളിൽ ഡിപിആർ നൽകി. ചടയമംഗലത്ത് സ്പോർട്സ് അക്കാദമി സ്ഥാപിക്കുന്ന കാര്യം സർക്കാർ ഗൗരവമായി ആലോചിക്കുമെന്നും മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു.
ബി നിലവറ തുറക്കുന്ന കാര്യത്തിൽ സർക്കാർ നിലപാടു സുപ്രീംകോടതി വിധിയിന്മേൽ
തിരുവനന്തപുരം : പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നകാര്യത്തിൽ സർക്കാർ നിലപാടെടുക്കുന്നതു സുപ്രീംകോടതി വിധി അനുസരിച്ചായിരിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ അറിയിച്ചു. ഇക്കാര്യത്തിൽ രാജകുടുംബത്തിനു ചില പ്രത്യേക നിലപാടുകളുണ്ട്. എന്നാൽ, സുപ്രീംകോടതി ബി നിലവറ തുറക്കാൻ തീരുമാനിച്ചാൽ സഹകരിക്കുമെന്നു രാജകുടുംബം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സുപ്രീംകോടതിയുടെ അനുമതിക്കും തീരുമാനത്തിനുമായി സർക്കാർ കാത്തിരിക്കുകയാണെന്നും കെ.മുരളീധരന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി നിയമസഭയിൽ അറിയിച്ചു.
സഹകരണമേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും: മന്ത്രി കടകംപള്ളി
തിരുവനന്തപുരം : സഹകരണമേഖലയിൽ പ്രതിവർഷം 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു. ഇതിനായി എല്ലാ ജില്ലകളിൽ നിന്നും മികവുറ്റ 100 പ്രാഥമിക സഹകരണസംഘങ്ങളെ തെരഞ്ഞെടുക്കും. ഓരോ സംഘത്തിലും 100 വ്യക്തികളോ കുടുംബങ്ങളോ ഉൾപ്പെടുന്ന 10 വീതമുള്ള ചെറുകിട ഉത്പാദന ക്ലസ്റ്ററുകൾ രൂപവത്കരിക്കുകയും ചെയ്യും.
ഒരു സംഘത്തിന് 1000 തൊഴിലവസരങ്ങൾ വീതം സൃഷ്ടിക്കാൻ കഴിയുന്ന ഈ പദ്ധതിക്ക് ആവശ്യമായ ധനസഹായം സർക്കാർ അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കെട്ടിക്കിടക്കുന്നതു 83,065 ഫയലുകൾ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതു 83,065 ഫയലുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വച്ച കണക്കുകൾ പ്രകാരം റവന്യു വകുപ്പിലാണ് ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്നത്-21,210 ഫയലുകൾ.
ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽ -8,002 , വ്യവസായ വകുപ്പിൽ -7002 ഫയലുകളും കെട്ടിക്കിടക്കുന്നു.
കൃഷി വകുപ്പിൽ -5,281 , മൃഗ സംരക്ഷണ വകുപ്പിൽ -2063, ആയുഷിൽ -411, തീരദേശ വകുപ്പിൽ -248, സാംസ്കാരിക വകുപ്പിൽ -2,373 പരിസ്ഥിതി വകുപ്പിൽ -1562, ധന വകുപ്പിൽ -3645, ഭക്ഷ്യ പൊതു വിതരണ വകുപ്പിൽ -2140, വനം വകുപ്പിൽ -3395, ഭവന നിർമാണത്തിൽ -154, വിവര സാങ്കതിക വകുപ്പിൽ -802, നിയമ വകുപ്പിൽ -1763, പാർലമെന്ററി കാര്യത്തിൽ -279, പൊതു ഭരണ വകുപ്പിൽ -386, ആസൂത്രണ വകുപ്പിൽ- 1288, തുറുമുഖ വകുപ്പിൽ -1204, ഊർജ വകുപ്പിൽ- 2151, പൊതുമരാമത്തിൽ- 4216, പട്ടിക ജാതി വകുപ്പിൽ- 4642, സ്റ്റോർ പർച്ചേസിൽ- 342, വിജിലൻസിൽ -2453 ജലവിഭവത്തിൽ -6079 ഫയലുകളും കെട്ടിക്കിടക്കുന്നു.
ലഭ്യമായ വിവരം മാത്രമാണെന്നും ബാക്കിയുള്ളവ ശേഖരിച്ചു വരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സെൻകുമാറിനെതിരേ കത്തയച്ചിട്ടില്ല : മുഖ്യമന്ത്രി
തിരുവനന്തപുരം : മതസ്പർധ ഉളവാക്കുംവിധം പരാമർശം നടത്തിയെന്ന പരാതിയിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ മുൻ ഡിജിപി ടി.പി.സെൻകുമാറിനെ അംഗമാക്കരുതെന്ന് ആവശ്യപ്പെട്ടു സർക്കാർ കത്തയച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. എൽദോസ് കുന്നപ്പിള്ളിയുടെ ചോദ്യത്തിനു മറുപടിയായാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കെഎസ്ആർടിസി 900 പുതിയ ബസുകൾ വാങ്ങും: മന്ത്രി തോമസ് ചാണ്ടി
തിരുവനന്തപുരം: കെഎസ്ആർടിസി 900 പുതിയ ബസുകൾ വാങ്ങുമെന്നു മന്ത്രി തോമസ് ചാണ്ടി നിയമസഭയിൽ അറിയിച്ചു. എസി ബസുകൾ ഉൾപ്പെടെയാണിതെന്നും അദ്ദേഹം പറഞ്ഞു.