പാനൂർ: ഭർതൃമതിയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതോടെ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മത്തിപറമ്പ് പള്ളിക്കുനി സേട്ടുമുക്കിൽ ചാക്കേരി താഴെകുനിയിൽ ഗോപിയുടെ ഭാര്യ സി.ടി.കെ. റീജ (39) മരിച്ച സംഭവത്തിൽ അയൽവാസിയായ വലിയകാട്ടിൽ അൻസാർ (25) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയാണ് റീജയുടെ മൃതദേഹം മത്തിപറമ്പ് പുതിയ റോഡ് പരിസരത്തെ കേളോത്ത് താഴെവയലിലെ തോട്ടിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ടോടെ റീജ വീട്ടിൽനിന്നു സമീപത്തെ വയലിലൂടെ മത്സ്യം വാങ്ങാൻ പോകുന്നതിനിടെ വയലിൽവച്ച് പ്രതി യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പാനൂർ സിഐ എം.കെ. സജീവ്, ചൊക്ലി എസ്ഐ ഫായിസ് അലി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ഒറ്റയ്ക്കു പോവുകയായിരുന്ന റീജയെ പിടികൂടി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ബഹളംവച്ചപ്പോൾ വായും മൂക്കും ബലമായി അമർത്തിപ്പിടിച്ചു ശ്വാസംമുട്ടിക്കുകയായിരുന്നു. മൽപ്പിടിത്തം നടന്നതിന്റെ അടയാളങ്ങൾ യുവതിയുടെയും യുവാവിന്റെയും ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്.
യുവതി മരിച്ചെന്നു മനസിലാക്കിയ പ്രതി കഴുത്തിലണിഞ്ഞിരുന്ന സ്വർണമാലയുടെ ഒരു ഭാഗവും മത്സ്യം വാങ്ങുന്നതിനായി കരുതിവച്ചിരുന്ന 100 രൂപയും കൈക്കലാക്കി പെട്ടെന്ന് മുങ്ങുകയായിരുന്നു. സ്വർണം മണ്ണിൽ കുഴിച്ചിട്ട നിലയിൽ പിന്നീട് പോലീസ് പെരിങ്ങത്തൂരിൽനിന്നു കണ്ടെത്തി. സ്വർണമാലയുടെ ബാക്കി ഭാഗം യുവതിയുടെ മൃതദേഹത്തിൽനിന്നു പോലീസ് കണ്ടെടുത്തിരുന്നു. പോലീസ് അന്വേഷണത്തിനിടെ വീട്ടുകാരും നാട്ടുകാരും നൽകിയ സൂചനയെത്തുടർന്നാണ് പ്രതിയെ പിടികൂടിയത്.
കൊലപാതകം നടന്നതിന്റെ നാലുദിവസം മുമ്പ് പ്രതി യുവതിയുടെ പിന്നാലെ എത്തിയെങ്കിലുംയുവതി ഓടിരക്ഷപ്പെടുകയായിരുന്നു. യുവതിയുടെ വീട് ലക്ഷ്യമാക്കി പ്രതി കഴിഞ്ഞ കുറെ ദിവസങ്ങളായി ചുറ്റിക്കറങ്ങിയിരുന്നത് നാട്ടുകാർ കണ്ടിരുന്നു. ഗൾഫിലും ബംഗളൂരുവിലും ജോലിചെയ്തിരുന്ന പ്രതി ഏതാനും മാസം പെരിങ്ങത്തൂരിൽ ഓട്ടോഡ്രൈവറായി പ്രവർത്തിച്ചിരുന്നുവെങ്കിലും നിലവിൽ ജോലിയൊന്നുമില്ലായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയാണ് റീജയുടെ മൃതദേഹം മത്തിപറമ്പ് പുതിയ റോഡ് പരിസരത്തെ കേളോത്ത് താഴെവയലിലെ തോട്ടിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ടോടെ റീജ വീട്ടിൽനിന്നു സമീപത്തെ വയലിലൂടെ മത്സ്യം വാങ്ങാൻ പോകുന്നതിനിടെ വയലിൽവച്ച് പ്രതി യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പാനൂർ സിഐ എം.കെ. സജീവ്, ചൊക്ലി എസ്ഐ ഫായിസ് അലി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ഒറ്റയ്ക്കു പോവുകയായിരുന്ന റീജയെ പിടികൂടി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ബഹളംവച്ചപ്പോൾ വായും മൂക്കും ബലമായി അമർത്തിപ്പിടിച്ചു ശ്വാസംമുട്ടിക്കുകയായിരുന്നു. മൽപ്പിടിത്തം നടന്നതിന്റെ അടയാളങ്ങൾ യുവതിയുടെയും യുവാവിന്റെയും ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്.
യുവതി മരിച്ചെന്നു മനസിലാക്കിയ പ്രതി കഴുത്തിലണിഞ്ഞിരുന്ന സ്വർണമാലയുടെ ഒരു ഭാഗവും മത്സ്യം വാങ്ങുന്നതിനായി കരുതിവച്ചിരുന്ന 100 രൂപയും കൈക്കലാക്കി പെട്ടെന്ന് മുങ്ങുകയായിരുന്നു. സ്വർണം മണ്ണിൽ കുഴിച്ചിട്ട നിലയിൽ പിന്നീട് പോലീസ് പെരിങ്ങത്തൂരിൽനിന്നു കണ്ടെത്തി. സ്വർണമാലയുടെ ബാക്കി ഭാഗം യുവതിയുടെ മൃതദേഹത്തിൽനിന്നു പോലീസ് കണ്ടെടുത്തിരുന്നു. പോലീസ് അന്വേഷണത്തിനിടെ വീട്ടുകാരും നാട്ടുകാരും നൽകിയ സൂചനയെത്തുടർന്നാണ് പ്രതിയെ പിടികൂടിയത്.
കൊലപാതകം നടന്നതിന്റെ നാലുദിവസം മുമ്പ് പ്രതി യുവതിയുടെ പിന്നാലെ എത്തിയെങ്കിലുംയുവതി ഓടിരക്ഷപ്പെടുകയായിരുന്നു. യുവതിയുടെ വീട് ലക്ഷ്യമാക്കി പ്രതി കഴിഞ്ഞ കുറെ ദിവസങ്ങളായി ചുറ്റിക്കറങ്ങിയിരുന്നത് നാട്ടുകാർ കണ്ടിരുന്നു. ഗൾഫിലും ബംഗളൂരുവിലും ജോലിചെയ്തിരുന്ന പ്രതി ഏതാനും മാസം പെരിങ്ങത്തൂരിൽ ഓട്ടോഡ്രൈവറായി പ്രവർത്തിച്ചിരുന്നുവെങ്കിലും നിലവിൽ ജോലിയൊന്നുമില്ലായിരുന്നു.