ആലുവ: ആലുവ റെയിൽവേ സ്റ്റേഷനു സമീപം ഭിന്നലിംഗക്കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തമിഴ്നാട് ചിന്നസേലം സ്വദേശി ഗൗരി (36) ആണു മരിച്ചത്. റെയിൽവേ പാളത്തിൽനിന്നു പെരിയാർ കടവിലേക്ക് ഇറങ്ങുന്ന ഭാഗത്ത് ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണു മൃതദേഹം കണ്ടത്. ആസ്ബറ്റോസ് ഷീറ്റിട്ടു മൂടിയനിലയിലായിരുന്ന മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ട്. കൊലപാതകമാണെന്നാണു പ്രാഥമിക നിഗമനം.
മദ്യം, കറുത്ത ചരട്, മേക്കപ്പ് സാധനങ്ങൾ എന്നിവ മൃതദേഹത്തിനു സമീപം കണ്ടെത്തി. രക്തക്കറയും കാണപ്പെട്ടു. ജനസഞ്ചാരം തീരെ കുറഞ്ഞ ഇവിടേക്കു ലൈംഗീക തൊഴിലാളികളും അനാശാസ്യക്കാരും മാത്രമാണ് എത്തിയിരുന്നത്. പ്രാഥമികാവശ്യം നിർവഹിക്കാനെത്തിയ ആളാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിനു മുകളിൽ ആസ്ബറ്റോസ് ഷീറ്റ് കണ്ടതാണു കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.
ആലുവയിൽ തങ്ങി ആക്രി കച്ചവടം നടത്തുന്ന തമിഴ്നാട് സ്വദേശിനിയായ ഒരു വയോധികയെ കൊല്ലപ്പെട്ടയാൾ അമ്മ എന്നാണു വിളിച്ചിരുന്നത്. ഇവരെ പോലീസ് കണ്ടെത്തി. ഇവരിൽനിന്നാണു മരിച്ചയാളുടെ കുറച്ചു വിവരങ്ങളെങ്കിലും പോലീസിന് ലഭ്യമായത്. കേസന്വേഷണത്തിന്റെ ഭാഗമായി ഭിന്നലിംഗക്കാരായ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കരിച്ചു.
മദ്യം, കറുത്ത ചരട്, മേക്കപ്പ് സാധനങ്ങൾ എന്നിവ മൃതദേഹത്തിനു സമീപം കണ്ടെത്തി. രക്തക്കറയും കാണപ്പെട്ടു. ജനസഞ്ചാരം തീരെ കുറഞ്ഞ ഇവിടേക്കു ലൈംഗീക തൊഴിലാളികളും അനാശാസ്യക്കാരും മാത്രമാണ് എത്തിയിരുന്നത്. പ്രാഥമികാവശ്യം നിർവഹിക്കാനെത്തിയ ആളാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിനു മുകളിൽ ആസ്ബറ്റോസ് ഷീറ്റ് കണ്ടതാണു കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.
ആലുവയിൽ തങ്ങി ആക്രി കച്ചവടം നടത്തുന്ന തമിഴ്നാട് സ്വദേശിനിയായ ഒരു വയോധികയെ കൊല്ലപ്പെട്ടയാൾ അമ്മ എന്നാണു വിളിച്ചിരുന്നത്. ഇവരെ പോലീസ് കണ്ടെത്തി. ഇവരിൽനിന്നാണു മരിച്ചയാളുടെ കുറച്ചു വിവരങ്ങളെങ്കിലും പോലീസിന് ലഭ്യമായത്. കേസന്വേഷണത്തിന്റെ ഭാഗമായി ഭിന്നലിംഗക്കാരായ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കരിച്ചു.