പാലക്കാട്: കർഷകരുടെ പ്രതീക്ഷകളിലേക്ക് ഇരുണ്ടുകൂടിയ മഴമേഘങ്ങൾ പിണങ്ങിത്തന്നെ. കട്ടക്കലിപ്പിലാണ് നമ്മുടെ കാർഷിക മേഖല. പ്രതീക്ഷകളുടെ പുതുനാമ്പുകളായി എപ്പോഴുമെത്താറുളള ചിങ്ങപ്പുലരിക്ക് ഇത്തവണ പറയാൻ പരാധീനതകൾ മാത്രം. മഴക്കുറവിൽ വീർപ്പുമുട്ടുന്ന നെൽകർഷകർ ഇത്തവണ ഓണക്കൊയ്ത്തെന്ന പതിവുപരിപാടിക്കില്ല.
കൊയ്ത്തിനു പാകമായ പാടങ്ങൾ കാണാനേയില്ല, കണ്ടെത്താനായാലതു പതിരുനിറഞ്ഞ പാതികരിഞ്ഞ പാടങ്ങൾ മാത്രം. ലാഭമില്ലെന്ന പേരിൽ നെൽകൃഷി നിർത്തിയ പലരും ഇത്തവണ പലതും സഹിച്ചാണ് കൃഷിയിലേക്കു വീണ്ടുമിറങ്ങിയതെങ്കിലും മഴക്കുറവിൽ എല്ലാം നശിച്ച മട്ടാണ്. പച്ചക്കറികൃഷി ചെയ്തവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഓണവിപണി ലക്ഷ്യമിട്ടു തുടങ്ങിയ കൃഷികൾ പലതും വിളവെടുപ്പു നടത്താനാകാത്ത അവസ്ഥയിലുമെത്തി. കുഴൽകിണറിലെ വെള്ളം പന്പുചെയ്തു കൃഷിചെയ്യുന്ന നെൽകർഷകരുടെ ദയനീയാവസ്ഥയും ഇത്തവണ കണ്ടു. മുന്പെങ്ങും ഇല്ലാത്ത തരത്തിൽ കാർഷികമേഖലയുടെ ദാരുണചിത്രമാണ് ഇത്തവണ അനാവരണം ചെയ്യപ്പെട്ടത്. ഡാമുകളുടെ നാട്ടുരാജ്യമെന്നറിയപ്പെടുന്ന പാലക്കാടിന് ഇത്തവണ അവകാശപ്പെടാൻ ശുഷ്കിച്ച ഡാമുകൾ മാത്രം.
തെക്കുപടിഞ്ഞാറൻ മണ്സൂണ് ശക്തിപ്രാപിക്കാത്തതും പറമ്പിക്കുളം - ആളിയാർ കരാർവെള്ളം മുറയ്ക്കു ലഭിക്കാത്തതുമെല്ലാം നെൽകർഷകരെ ഏറെ വലച്ചിരിക്കുകയാണ്. കരാർവെള്ളം നല്കുന്നത്, ഡാമുകളിൽ വെള്ളമില്ലെന്ന പതിവുകാരണം പറഞ്ഞ് ഈമാസം ആദ്യംതന്നെ തമിഴ്നാട് നിർത്തിവച്ചു.
കേരളത്തിന്റെ നെല്ലറയെന്ന് അറിയപ്പെടുന്ന പാലക്കാട് ജില്ലയുടെ അന്പതുശതമാനം നെൽകൃഷിയും നിലച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2030 ആകുമ്പോഴേക്കും ശേഷിക്കുന്നതിന്റെ പാതികൂടി വിസ്മൃതിയിലാകുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. 1985 ൽ 1,60,855 ഹെക്ടറിലുണ്ടായിരുന്ന നെൽകൃഷി 2008 ആയപ്പോഴേക്കും 1,09,208 ഹെക്ടറായി കുറഞ്ഞു. രണ്ടു ദശാബ്ദത്തിനിടെ മുപ്പതു ശതമാനത്തിന്റെ കുറവ്. 2010-11 കാലയളവിൽ 87,511 ഹെക്ടറുണ്ടായിരുന്നതു 2012-13ൽ 79,201 ഹെക്ടറിലുമെത്തി. ഓരോ വർഷവും അഞ്ചുശതമാനം നെൽകൃഷി കുറയുന്നുവെന്നാണ് അനുമാനം. എന്നിട്ടും കേരളത്തിലെ നെൽകൃഷിയുടെ നാല്പതു ശതമാനവും പാലക്കാട്ടാണെന്നതും നെൽകൃഷി നാശത്തിന്റെ ദുരന്തസൂചനകളാണ് നല്കുന്നത്.
മഴക്കണക്കുകൾ മാറിമറിയുമ്പോൾ ഓർമിക്കപ്പെടേണ്ട ഒന്നുണ്ട്. വിഭാവനം ചെയ്യേണ്ടതു പ്രകൃതിക്കിണങ്ങുന്ന കൃഷിപദ്ധതികൾ മാത്രമല്ല, പ്രകൃതിയുടെ പുനഃസ്ഥാപനവും കൂടിയാണ്.
എം.വി. വസന്ത്
കൊയ്ത്തിനു പാകമായ പാടങ്ങൾ കാണാനേയില്ല, കണ്ടെത്താനായാലതു പതിരുനിറഞ്ഞ പാതികരിഞ്ഞ പാടങ്ങൾ മാത്രം. ലാഭമില്ലെന്ന പേരിൽ നെൽകൃഷി നിർത്തിയ പലരും ഇത്തവണ പലതും സഹിച്ചാണ് കൃഷിയിലേക്കു വീണ്ടുമിറങ്ങിയതെങ്കിലും മഴക്കുറവിൽ എല്ലാം നശിച്ച മട്ടാണ്. പച്ചക്കറികൃഷി ചെയ്തവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഓണവിപണി ലക്ഷ്യമിട്ടു തുടങ്ങിയ കൃഷികൾ പലതും വിളവെടുപ്പു നടത്താനാകാത്ത അവസ്ഥയിലുമെത്തി. കുഴൽകിണറിലെ വെള്ളം പന്പുചെയ്തു കൃഷിചെയ്യുന്ന നെൽകർഷകരുടെ ദയനീയാവസ്ഥയും ഇത്തവണ കണ്ടു. മുന്പെങ്ങും ഇല്ലാത്ത തരത്തിൽ കാർഷികമേഖലയുടെ ദാരുണചിത്രമാണ് ഇത്തവണ അനാവരണം ചെയ്യപ്പെട്ടത്. ഡാമുകളുടെ നാട്ടുരാജ്യമെന്നറിയപ്പെടുന്ന പാലക്കാടിന് ഇത്തവണ അവകാശപ്പെടാൻ ശുഷ്കിച്ച ഡാമുകൾ മാത്രം.
തെക്കുപടിഞ്ഞാറൻ മണ്സൂണ് ശക്തിപ്രാപിക്കാത്തതും പറമ്പിക്കുളം - ആളിയാർ കരാർവെള്ളം മുറയ്ക്കു ലഭിക്കാത്തതുമെല്ലാം നെൽകർഷകരെ ഏറെ വലച്ചിരിക്കുകയാണ്. കരാർവെള്ളം നല്കുന്നത്, ഡാമുകളിൽ വെള്ളമില്ലെന്ന പതിവുകാരണം പറഞ്ഞ് ഈമാസം ആദ്യംതന്നെ തമിഴ്നാട് നിർത്തിവച്ചു.
കേരളത്തിന്റെ നെല്ലറയെന്ന് അറിയപ്പെടുന്ന പാലക്കാട് ജില്ലയുടെ അന്പതുശതമാനം നെൽകൃഷിയും നിലച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2030 ആകുമ്പോഴേക്കും ശേഷിക്കുന്നതിന്റെ പാതികൂടി വിസ്മൃതിയിലാകുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. 1985 ൽ 1,60,855 ഹെക്ടറിലുണ്ടായിരുന്ന നെൽകൃഷി 2008 ആയപ്പോഴേക്കും 1,09,208 ഹെക്ടറായി കുറഞ്ഞു. രണ്ടു ദശാബ്ദത്തിനിടെ മുപ്പതു ശതമാനത്തിന്റെ കുറവ്. 2010-11 കാലയളവിൽ 87,511 ഹെക്ടറുണ്ടായിരുന്നതു 2012-13ൽ 79,201 ഹെക്ടറിലുമെത്തി. ഓരോ വർഷവും അഞ്ചുശതമാനം നെൽകൃഷി കുറയുന്നുവെന്നാണ് അനുമാനം. എന്നിട്ടും കേരളത്തിലെ നെൽകൃഷിയുടെ നാല്പതു ശതമാനവും പാലക്കാട്ടാണെന്നതും നെൽകൃഷി നാശത്തിന്റെ ദുരന്തസൂചനകളാണ് നല്കുന്നത്.
മഴക്കണക്കുകൾ മാറിമറിയുമ്പോൾ ഓർമിക്കപ്പെടേണ്ട ഒന്നുണ്ട്. വിഭാവനം ചെയ്യേണ്ടതു പ്രകൃതിക്കിണങ്ങുന്ന കൃഷിപദ്ധതികൾ മാത്രമല്ല, പ്രകൃതിയുടെ പുനഃസ്ഥാപനവും കൂടിയാണ്.
എം.വി. വസന്ത്