നെടുമ്പാശേരി: മാനവ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് ഹജ്ജ് ലോകത്തെ മുഴുവൻ മനുഷ്യർക്കും പകർന്നുനൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നെടുമ്പാശേരി ഹജ്ജ് ക്യാന്പിൽ ഹജ്ജ് തീർഥാടകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് സർവ മനുഷ്യരും തുല്യരാണെന്ന് വിളംബരം ചെയ്യുന്ന ഹജ്ജിന് തുല്യമായ മറ്റൊരു കർമമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹജ്ജ് കർമത്തിന്റെ പുണ്യം ഹാജിമാർക്ക് മാത്രമല്ല, അത് ലോകത്തിലെ സമസ്ത ജീവജാലങ്ങൾക്കും ഉള്ളതാണ്. ഐക്യത്തിലൂടെ മുന്നോട്ടു പോകുന്ന ബഹുസ്വര സമൂഹത്തിൽ മാത്രമേ സമാധാനവും ശാന്തിയും ഉണ്ടാവുകയുള്ളൂ. മതേതരത്വം ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും രാജ്യത്തിന്റെ മതേതരത്വവും ബഹുസ്വരതയും നിലനിർത്താൻ പുണ്യഭൂമിയിലെത്തുന്ന ഹാജിമാർ പ്രത്യേകമായി പ്രാർഥന നടത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷനായിരുന്നു. സിപിഎം നേതാവ് ഇ.പി. ജയരാജൻ, എംഎൽഎമാരായ അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി തുടങ്ങിയവരും യാത്രാമംഗളങ്ങൾ നേരാനെത്തി
ലോകത്ത് സർവ മനുഷ്യരും തുല്യരാണെന്ന് വിളംബരം ചെയ്യുന്ന ഹജ്ജിന് തുല്യമായ മറ്റൊരു കർമമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹജ്ജ് കർമത്തിന്റെ പുണ്യം ഹാജിമാർക്ക് മാത്രമല്ല, അത് ലോകത്തിലെ സമസ്ത ജീവജാലങ്ങൾക്കും ഉള്ളതാണ്. ഐക്യത്തിലൂടെ മുന്നോട്ടു പോകുന്ന ബഹുസ്വര സമൂഹത്തിൽ മാത്രമേ സമാധാനവും ശാന്തിയും ഉണ്ടാവുകയുള്ളൂ. മതേതരത്വം ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും രാജ്യത്തിന്റെ മതേതരത്വവും ബഹുസ്വരതയും നിലനിർത്താൻ പുണ്യഭൂമിയിലെത്തുന്ന ഹാജിമാർ പ്രത്യേകമായി പ്രാർഥന നടത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷനായിരുന്നു. സിപിഎം നേതാവ് ഇ.പി. ജയരാജൻ, എംഎൽഎമാരായ അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി തുടങ്ങിയവരും യാത്രാമംഗളങ്ങൾ നേരാനെത്തി