കൊച്ചി: അറവുമാലിന്യങ്ങൾ ശരിയായി സംസ്കരിക്കുന്നുണ്ടെന്നും ഇവ ഇറച്ചിയുത്പന്നങ്ങളായി വീണ്ടും മാർക്കറ്റിലെത്തരുതെന്നും ഹൈക്കോടതി. ഇതു സംബന്ധിച്ച് നഗരസഭ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു.
തിരുവല്ല നഗരസഭയിലെ ഇറച്ചിക്കച്ചവടം കരാറെടുത്തവർക്ക് അറവുമാലിന്യം കൈകാര്യം ചെയ്യാൻ അവകാശമുണ്ടെന്ന സിംഗിൾബെഞ്ചിന്റെ വിധി ചോദ്യം ചെയ്തു നഗരസഭ നൽകിയ അപ്പീലിലാണു ഡിവിഷൻ ബെഞ്ചിന്റെ വിധി.
ഇറച്ചിക്കച്ചവടത്തിനായി ലൈസൻസ് എടുത്തവർക്ക് ഇറച്ചി വിൽക്കാൻ മാത്രമാണ് അനുമതിയെന്നും അറവുമാലിന്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക ലൈസൻസ് വേണമെന്നുമായിരുന്നു നഗരസഭയുടെ വാദം. ഇറച്ചി വിൽക്കാൻ ലൈസൻസ് ഉണ്ടെന്നതുകൊണ്ട് അറവുമാടുകളുടെ കൊന്പും കുളന്പും കുടലുമുൾപ്പെടെയുള്ള മാലിന്യം നീക്കം ചെയ്യാൻ ഇവർക്ക് അവകാശമില്ലെന്നു നഗരസഭ ചൂണ്ടിക്കാട്ടി.
അറവുമാലിന്യങ്ങൾ ഇറച്ചിക്കൊപ്പം കലർത്തി വിൽക്കാനുള്ള സാധ്യതയുണ്ട്. വിലക്കുറവായതിനാൽ ഇത്തരം മാലിന്യങ്ങൾ ജനങ്ങൾ വാങ്ങും. അറവു മാലിന്യങ്ങൾ ഭക്ഷിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും നഗരസഭ ചൂണ്ടിക്കാട്ടി. എന്നാൽ ഇതിനായി ലൈസൻസ് വേണമെന്ന് അറിയില്ലായിരുന്നെന്നും ഇറച്ചിക്കായി അറവുമാടുകളെ വാങ്ങുന്നവർക്ക് അവശിഷ്ടങ്ങളിൽ അവകാശമുണ്ടെന്നും കച്ചവടക്കാർ പറയുന്നു.
തിരുവല്ല നഗരസഭയിൽ ഒരു തവണ 14 ലക്ഷം രൂപയ്ക്കാണ് അറവു മാലിന്യങ്ങൾ ലേലത്തിൽ പോയതെന്നും ഇവർ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇത്തരം മാലിന്യങ്ങൾ ഇറച്ചിയോ ഇറച്ചിയുത്പന്നമോ ആയി വീണ്ടും മാർക്കറ്റിൽ എത്തുന്നില്ലെന്നു നഗരസഭ ഉറപ്പാക്കണമെന്നു ഹൈക്കോടതി നിർദേശിച്ചത്.
തിരുവല്ല നഗരസഭയിലെ ഇറച്ചിക്കച്ചവടം കരാറെടുത്തവർക്ക് അറവുമാലിന്യം കൈകാര്യം ചെയ്യാൻ അവകാശമുണ്ടെന്ന സിംഗിൾബെഞ്ചിന്റെ വിധി ചോദ്യം ചെയ്തു നഗരസഭ നൽകിയ അപ്പീലിലാണു ഡിവിഷൻ ബെഞ്ചിന്റെ വിധി.
ഇറച്ചിക്കച്ചവടത്തിനായി ലൈസൻസ് എടുത്തവർക്ക് ഇറച്ചി വിൽക്കാൻ മാത്രമാണ് അനുമതിയെന്നും അറവുമാലിന്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക ലൈസൻസ് വേണമെന്നുമായിരുന്നു നഗരസഭയുടെ വാദം. ഇറച്ചി വിൽക്കാൻ ലൈസൻസ് ഉണ്ടെന്നതുകൊണ്ട് അറവുമാടുകളുടെ കൊന്പും കുളന്പും കുടലുമുൾപ്പെടെയുള്ള മാലിന്യം നീക്കം ചെയ്യാൻ ഇവർക്ക് അവകാശമില്ലെന്നു നഗരസഭ ചൂണ്ടിക്കാട്ടി.
അറവുമാലിന്യങ്ങൾ ഇറച്ചിക്കൊപ്പം കലർത്തി വിൽക്കാനുള്ള സാധ്യതയുണ്ട്. വിലക്കുറവായതിനാൽ ഇത്തരം മാലിന്യങ്ങൾ ജനങ്ങൾ വാങ്ങും. അറവു മാലിന്യങ്ങൾ ഭക്ഷിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും നഗരസഭ ചൂണ്ടിക്കാട്ടി. എന്നാൽ ഇതിനായി ലൈസൻസ് വേണമെന്ന് അറിയില്ലായിരുന്നെന്നും ഇറച്ചിക്കായി അറവുമാടുകളെ വാങ്ങുന്നവർക്ക് അവശിഷ്ടങ്ങളിൽ അവകാശമുണ്ടെന്നും കച്ചവടക്കാർ പറയുന്നു.
തിരുവല്ല നഗരസഭയിൽ ഒരു തവണ 14 ലക്ഷം രൂപയ്ക്കാണ് അറവു മാലിന്യങ്ങൾ ലേലത്തിൽ പോയതെന്നും ഇവർ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇത്തരം മാലിന്യങ്ങൾ ഇറച്ചിയോ ഇറച്ചിയുത്പന്നമോ ആയി വീണ്ടും മാർക്കറ്റിൽ എത്തുന്നില്ലെന്നു നഗരസഭ ഉറപ്പാക്കണമെന്നു ഹൈക്കോടതി നിർദേശിച്ചത്.