തിരുവനന്തപുരം: ബ്ലൂവെയ്ൽ എന്ന മരണക്കളിയാണു തന്റെ മകന്റെ ജീവനെടുത്തതെന്ന ഉറച്ച വിശ്വാസത്തിലാണ് അമ്മ അനു രാമചന്ദ്രൻ. ജൂലൈ ഇരുപത്തിയാറിനാണ് ആർ. മനോജ് ചന്ദ്രൻ എന്ന പതിനാറുകാരനെ വിളപ്പിൽശാല മുക്കംപാലം റോഡിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മനോജിന്റെ മരണം നൽകിയ നടുക്കം ഇപ്പോഴും ആ കുടുംബത്തെ വിട്ടു മാറിയിട്ടില്ല. ഇനിയൊരു കുടുംബത്തിനും ഈ അവസ്ഥയുണ്ടാകാൻ പാടില്ലെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് മകന്റെ വേർപാടിന്റെ വേദന മറക്കുന്നതിനു മുൻപ് എല്ലാം തുറന്നു പറയുന്നതെന്ന് അച്ഛൻ രാമചന്ദ്രൻ പറഞ്ഞു.
കൊലയാളി ഗെയിമിനെക്കുറിച്ചു മാധ്യമങ്ങളിൽ നിന്നു വായിച്ചറിഞ്ഞതാണു മകന്റെ ആത്മഹത്യക്കു പിന്നിൽ ബ്ലൂവെയ്ൽ ഗെയിമാണോ എന്ന സംശയത്തിനു പിന്നിൽ. ഈ കളിയിൽ ഏർപ്പെടുന്ന കുട്ടികളിലുണ്ടാകാവുന്ന പല ലക്ഷണങ്ങളും മനോജിലും ഉണ്ടായിരുന്നു. മരണത്തിനു ഒൻപതു മാസം മുൻപാണ് ബ്ലൂവെയ്ൽ എന്നൊരു ഗെയിമുണ്ടെന്നു മനോജ് അമ്മയോട് പറയുന്നത്. കളിയുടെ അവസാനം കളിക്കുന്നയാൾ ആത്മഹത്യ ചെയ്യുകയോ മറ്റോരാളെ കൊല്ലുകയോ വേണമെന്നും അല്ലെങ്കിൽ ആ വ്യക്തിക്കു ഭ്രാന്താകുമെന്നും അവൻ പറഞ്ഞു.
ഇത്തരം കളികളൊന്നും വേണ്ടെന്നു വിലക്കിയപ്പോൾ കളിയുടെ നിർദേശങ്ങൾ ഓണ്ലൈനിൽ കണ്ടതാണെന്നും കളിച്ചിട്ടില്ലെന്നുമായിരുന്നു അവന്റെ മറുപടി. പക്ഷേ അവൻ ഗെയിം ഡൗണ്ലോഡ് ചെയ്തിരുന്നതായും മരിക്കുന്നതിനു മുമ്പ് ഫോണിൽനിന്നും കംപ്യൂട്ടറിൽ നിന്നും എല്ലാ ഗെയിമുകളും ഡിലീറ്റ് ചെയ്തതായും മാതാപിതാക്കൾ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. മാത്രമല്ല പരിചയമില്ലാത്തതും അപകടകരവുമായ പല പ്രവൃത്തികളിലും അവസാന ദിവസങ്ങളിൽ മനോജ് ഏർപ്പെട്ടിരുന്നു.
ഫേസ്ബുക്ക് അക്കൗണ്ടിൽ മരണത്തീയതി
ബൈക്ക് സ്റ്റണ്ടിംഗ് അറിയില്ലെങ്കിലും സ്റ്റണ്ട് ചെയ്യുക, നീന്തൽ വശമില്ലാതിരുന്നിട്ടും കായലിൽ ചാടുക, രാത്രികാലങ്ങളിൽ ഒറ്റയ്ക്കു ശവപ്പറമ്പിൽ പോയി ഇരിക്കുക തുടങ്ങിയവ പതിവാക്കിയ മനോജ് അവയുടെ ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചിരുന്നു. മരിക്കുന്നതിനു മുമ്പു തന്നെ മനോജ് സി. മനു എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ മരണ തീയതി ചേർത്തിരിക്കുന്നതും ഫേസ്ബുക്ക് പാസ്വേഡ് മാറ്റിയതും സംശയം കൂടുതൽ ശക്തിപ്പെടുത്തുന്നതായി അന്വേഷണോദ്യോഗസ്ഥർ പറയുന്നു. എന്നാൽ, ബ്ലൂവെയിൽ ഗെയിമാണു മരണകാരണം എന്നു തെളിയിക്കാനാവശ്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നു വിളപ്പിൽശാല എസ്ഐ കെ. കണ്ണൻ പറഞ്ഞു.
ചെറിയ കാര്യങ്ങളിൽപ്പോലും ദേഷ്യം
മനോജിന്റെ പെരുമാറ്റത്തിലുണ്ടായ മാറ്റങ്ങളുടെ ഗൗരവം അവന്റെ മരണശേഷമാണു മനസിലാകുന്നതെന്നു നിറകണ്ണുകളോടെ അനു പറഞ്ഞു. പൊതുവേ വളരെ സൗമ്യതയോടെ പെരുമാറിയിരുന്ന മനോജ് അവസാന ദിവസങ്ങളിൽ ചെറിയ കാര്യങ്ങളിൽപ്പോലും ദേഷ്യപ്പെടുകയും വിഷമിക്കുകയും ചെയ്തിരുന്നു. ഞാൻ മരിച്ചാൽ എന്റെ അവയവങ്ങൾ ദാനം ചെയ്യണം, ഈ വർഷം എന്നെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്, സന്തുഷ്ടമായി കഴിഞ്ഞിരുന്ന എന്റെ കുടുംബം ഞാൻ കാരണം നാണംകെട്ടു തുടങ്ങിയ കുറിപ്പുകളെഴുതിയ ഡയറി മനോജിന്റെ മരണശേഷം വീട്ടുകാർക്കു ലഭിച്ചു. പക്ഷേ വീട്ടിലോ കൂട്ടുകാർക്കിടയിലോ അവനൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നു അനു ഉറപ്പിച്ചു പറയുന്നു.
സുഹൃത്തിന്റെ കുടുംബവുമൊത്തു പുതുവർഷം ആഘോഷിക്കാൻ പോകുന്നുവെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ മനോജ് ഒറ്റയ്ക്കു ശംഖുമുഖം കടപ്പുറത്തു പോയി. ഇതറിഞ്ഞ് അവനെ ശകാരിച്ചപ്പോൾ കടലു കാണാൻ പോയതാണെന്നും ഇനി ചെയ്യില്ലെന്നും ഉറപ്പു നൽകി. നന്നായി ഭക്ഷണം കഴിച്ചിരുന്ന അവൻ ഒരു ദിവസത്തോളം ഭക്ഷണം കഴിക്കാതിരിക്കാൻ തുടങ്ങി. ഒറ്റയ്ക്കു സെക്കൻഡ് ഷോ സിനിമ കാണണമെന്നു നിർബന്ധം പിടിച്ചപ്പോൾ വീട്ടുകാർ സമ്മതം മൂളി. തിയറ്ററിൽ കൊണ്ടു പോയി വിട്ട് അച്ഛൻ വീട്ടിലേക്കു മടങ്ങിയ പിന്നാലെ അവൻ തിയറ്ററിൽ നിന്നിറങ്ങി ശവപ്പറമ്പിലേക്കു പോയി.
""ഒറ്റയ്ക്കു പുറത്തിറങ്ങാൻ പോലും ഭയക്കുന്ന എന്റെ കുട്ടിക്ക് എവിടെ നിന്നാണ് ഇതിനൊക്കെ ധൈര്യം കിട്ടിയതെന്നറിയില്ല. കൊലപാതകം നടന്ന ഒരു വീട്ടിൽ അവൻ ഒറ്റയ്ക്കു പോയി എന്നത് ഞെട്ടലോടെയാണു ഞാൻ കേട്ടിരുന്നത്. അതൊക്കെ പിന്നെ വലിയ പ്രശ്നങ്ങളാകുമെന്നു പറഞ്ഞു വിലക്കിയപ്പോൾ ഒരു ഇൻവെസ്റ്റിഗേറ്റർ ആകുമ്പോൾ ഞാൻ പോകേണ്ടതല്ലേ എന്നു പറഞ്ഞ് അവൻ എന്നെ ആശ്വസിപ്പിച്ചു’’- അനു പറഞ്ഞു.
കൂട്ടുകാരുമൊത്തു കളിക്കാൻ പോയി മടങ്ങിയെത്തിയ മനോജിന്റെ കൈയിൽ കണ്ട മുറിവ് കളിക്കുന്നതിനിടയിൽ സംഭവിച്ചതാണെന്നു പറഞ്ഞ് അവൻ ഒഴിഞ്ഞുമാറുകയായിരുന്നു. കൈ എങ്ങനെ മുറിഞ്ഞു എന്നു ചോദിച്ച കൂട്ടുകാരോട് വീട്ടിൽ വച്ച് ഗ്ലാസ് കൊണ്ടതാണെന്നും പറഞ്ഞു. ആ ഇടയ്ക്കാണു കൈയിൽ കോമ്പസുകൊണ്ട് ഇംഗ്ലീഷിൽ കുത്തി വരച്ച എ, ബി, ഐ എന്ന അക്ഷരങ്ങൾ ക്ലാസ് ടീച്ചറുടെ ശ്രദ്ധയിൽപ്പെടുന്നത്. അന്നു ക്ലാസിൽ മറ്റു കുട്ടികളുടെ മുന്നിൽ വച്ച് ടീച്ചർ ശകാരിച്ചതും ഉപദേശിച്ചതും തനിക്കു നാണക്കേടായെന്നും സ്കൂളിൽ പോകില്ലെന്നും പറഞ്ഞു മനോജ് വാശിപിടിച്ചു. പിന്നെ ഒരുപാടു കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയശേഷമാണ് അവൻ സ്കൂളിൽ പോകാൻ കൂട്ടാക്കിയതെന്ന് അമ്മ പറഞ്ഞു.
പത്താംക്ലാസ് ജയിച്ചപ്പോൾ അച്ഛൻ അവനൊരു ഐഫോണ് സമ്മാനമായി നൽകിയിരുന്നു. തുടക്കത്തിലൊക്കെ ഫോണ് പരസ്യമായി വച്ചിരുന്നെങ്കിലും പിന്നീട് ഫോണിനു ലോക്കിട്ടു സൂക്ഷിച്ചു തുടങ്ങി. എന്തിനാണ് ഫോണിനു ലോക്കിടുന്നത് എന്നു ചോദ്യം ചെയ്ത അമ്മയോട് എല്ലാവർക്കും അവരവരുടേതായ സ്വകാര്യതകളുണ്ടെന്നായിരുന്നു മറുപടി.
ഇതെല്ലാം കൗമാരപ്രായത്തിലെത്തുന്ന മകന്റെ മാറ്റങ്ങളായി മാത്രമാണ് അനുവും രാമചന്ദ്രനും കണ്ടിരുന്നത്. എന്നാൽ, കഴിഞ്ഞ മൂന്നു നാലു മാസം കൊണ്ടാണു മനോജിന്റെ സ്വഭാവത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടായതെന്ന് അനു പറയുന്നു.
പലപ്പോഴായി അവൻ മരണത്തെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി. നേരത്തെ ഉറങ്ങുന്ന സ്വഭാവമുള്ള മനോജ് രാത്രി ഏറെ വൈകിയും സിനിമ കണ്ടിരിക്കുമായിരുന്നു. കാര്യം ചോദിച്ചപ്പോൾ ഗെയിം കളിച്ചിരുന്നു വൈകിയാണുറങ്ങുന്നതെന്നു പറഞ്ഞെങ്കിലും പെട്ടെന്നു തന്നെ കൂട്ടുകാരുമൊത്ത് ചാറ്റ് ചെയ്യുകയായിരുന്നുവെന്നു തിരുത്തി.
രാത്രി ഒറ്റയ്ക്കിരുന്നു പ്രേതസിനിമകൾ
മലയാളം, തമിഴ് സിനിമകൾ മാത്രം കണ്ടിരുന്ന മനോജ് അവസാനമൊക്കെ പ്രേത സിനിമകൾ ധാരാളമായി കാണാറുണ്ടായിരുന്നു. മാത്രമല്ല ഇൻസ്റ്റാഗ്രാമിൽ ചാത്തൻസ് എന്നൊരു ഗ്രൂപ്പിൽ അംഗമാകുകയും പേരിനൊപ്പം 666 എന്നു ചേർക്കുകയും ചെയ്തു. മരിക്കുന്നതിനു കുറച്ചു ദിവസം മുമ്പ് തന്റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തുവെന്നു സ്ക്രീൻഷോട്ട് സഹിതം മനോജ് പോസ്റ്റ് ഇട്ടിരുന്നു.
സൈബർ ഉദ്യോഗസ്ഥർ ഇന്നലെ മനോജിന്റെ വീട്ടിലെത്തി കമ്പ്യൂട്ടർ പരിശോധിച്ചു. ഫേസ്ബുക്ക് പാസ്വേഡ് ഉടൻ തന്നെ റിക്കവർ ചെയ്യുമെന്നും മനോജ് ഉപയോഗിച്ചിരുന്ന ഐഫോണ് പരിശോധിച്ചു വരുകയാണെന്നും അവർ അറിയിച്ചു. എന്നാൽ, മനോജ് അധികമായി ഗെയിം കളിക്കാറില്ലെന്നും ബ്ലൂ വെയ്ൽ ഗെയിമിനെക്കുറിച്ച് അവൻ പറഞ്ഞിട്ടില്ലെന്നും മനോജിന്റെ അടുത്ത സുഹൃത്തു പറഞ്ഞു. ഇടയ്ക്കു സ്വഭാവത്തിൽ മാറ്റമുണ്ടായിരുന്നെങ്കിലും മരിക്കുന്നതിനു മുൻപുള്ള ദിവസം അവൻ വലിയ സന്തോഷത്തിലായിരുന്നെന്നും സുഹൃത്തു പറഞ്ഞു.
വീട്ടിലേക്ക് പലരും വന്നും പോയുമിരിക്കുമ്പോൾ ചേട്ടനെന്തിനാണു മരിച്ചത് എന്നു മനസിലാകാതെ നിൽക്കുകയാണു സഹോദരി പതിമൂന്നു വയസുകാരി മീനാക്ഷി.
മനോജിന്റെ മരണം നൽകിയ നടുക്കം ഇപ്പോഴും ആ കുടുംബത്തെ വിട്ടു മാറിയിട്ടില്ല. ഇനിയൊരു കുടുംബത്തിനും ഈ അവസ്ഥയുണ്ടാകാൻ പാടില്ലെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് മകന്റെ വേർപാടിന്റെ വേദന മറക്കുന്നതിനു മുൻപ് എല്ലാം തുറന്നു പറയുന്നതെന്ന് അച്ഛൻ രാമചന്ദ്രൻ പറഞ്ഞു.
കൊലയാളി ഗെയിമിനെക്കുറിച്ചു മാധ്യമങ്ങളിൽ നിന്നു വായിച്ചറിഞ്ഞതാണു മകന്റെ ആത്മഹത്യക്കു പിന്നിൽ ബ്ലൂവെയ്ൽ ഗെയിമാണോ എന്ന സംശയത്തിനു പിന്നിൽ. ഈ കളിയിൽ ഏർപ്പെടുന്ന കുട്ടികളിലുണ്ടാകാവുന്ന പല ലക്ഷണങ്ങളും മനോജിലും ഉണ്ടായിരുന്നു. മരണത്തിനു ഒൻപതു മാസം മുൻപാണ് ബ്ലൂവെയ്ൽ എന്നൊരു ഗെയിമുണ്ടെന്നു മനോജ് അമ്മയോട് പറയുന്നത്. കളിയുടെ അവസാനം കളിക്കുന്നയാൾ ആത്മഹത്യ ചെയ്യുകയോ മറ്റോരാളെ കൊല്ലുകയോ വേണമെന്നും അല്ലെങ്കിൽ ആ വ്യക്തിക്കു ഭ്രാന്താകുമെന്നും അവൻ പറഞ്ഞു.
ഇത്തരം കളികളൊന്നും വേണ്ടെന്നു വിലക്കിയപ്പോൾ കളിയുടെ നിർദേശങ്ങൾ ഓണ്ലൈനിൽ കണ്ടതാണെന്നും കളിച്ചിട്ടില്ലെന്നുമായിരുന്നു അവന്റെ മറുപടി. പക്ഷേ അവൻ ഗെയിം ഡൗണ്ലോഡ് ചെയ്തിരുന്നതായും മരിക്കുന്നതിനു മുമ്പ് ഫോണിൽനിന്നും കംപ്യൂട്ടറിൽ നിന്നും എല്ലാ ഗെയിമുകളും ഡിലീറ്റ് ചെയ്തതായും മാതാപിതാക്കൾ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. മാത്രമല്ല പരിചയമില്ലാത്തതും അപകടകരവുമായ പല പ്രവൃത്തികളിലും അവസാന ദിവസങ്ങളിൽ മനോജ് ഏർപ്പെട്ടിരുന്നു.
ഫേസ്ബുക്ക് അക്കൗണ്ടിൽ മരണത്തീയതി
ബൈക്ക് സ്റ്റണ്ടിംഗ് അറിയില്ലെങ്കിലും സ്റ്റണ്ട് ചെയ്യുക, നീന്തൽ വശമില്ലാതിരുന്നിട്ടും കായലിൽ ചാടുക, രാത്രികാലങ്ങളിൽ ഒറ്റയ്ക്കു ശവപ്പറമ്പിൽ പോയി ഇരിക്കുക തുടങ്ങിയവ പതിവാക്കിയ മനോജ് അവയുടെ ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചിരുന്നു. മരിക്കുന്നതിനു മുമ്പു തന്നെ മനോജ് സി. മനു എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ മരണ തീയതി ചേർത്തിരിക്കുന്നതും ഫേസ്ബുക്ക് പാസ്വേഡ് മാറ്റിയതും സംശയം കൂടുതൽ ശക്തിപ്പെടുത്തുന്നതായി അന്വേഷണോദ്യോഗസ്ഥർ പറയുന്നു. എന്നാൽ, ബ്ലൂവെയിൽ ഗെയിമാണു മരണകാരണം എന്നു തെളിയിക്കാനാവശ്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നു വിളപ്പിൽശാല എസ്ഐ കെ. കണ്ണൻ പറഞ്ഞു.
ചെറിയ കാര്യങ്ങളിൽപ്പോലും ദേഷ്യം
മനോജിന്റെ പെരുമാറ്റത്തിലുണ്ടായ മാറ്റങ്ങളുടെ ഗൗരവം അവന്റെ മരണശേഷമാണു മനസിലാകുന്നതെന്നു നിറകണ്ണുകളോടെ അനു പറഞ്ഞു. പൊതുവേ വളരെ സൗമ്യതയോടെ പെരുമാറിയിരുന്ന മനോജ് അവസാന ദിവസങ്ങളിൽ ചെറിയ കാര്യങ്ങളിൽപ്പോലും ദേഷ്യപ്പെടുകയും വിഷമിക്കുകയും ചെയ്തിരുന്നു. ഞാൻ മരിച്ചാൽ എന്റെ അവയവങ്ങൾ ദാനം ചെയ്യണം, ഈ വർഷം എന്നെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്, സന്തുഷ്ടമായി കഴിഞ്ഞിരുന്ന എന്റെ കുടുംബം ഞാൻ കാരണം നാണംകെട്ടു തുടങ്ങിയ കുറിപ്പുകളെഴുതിയ ഡയറി മനോജിന്റെ മരണശേഷം വീട്ടുകാർക്കു ലഭിച്ചു. പക്ഷേ വീട്ടിലോ കൂട്ടുകാർക്കിടയിലോ അവനൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നു അനു ഉറപ്പിച്ചു പറയുന്നു.
സുഹൃത്തിന്റെ കുടുംബവുമൊത്തു പുതുവർഷം ആഘോഷിക്കാൻ പോകുന്നുവെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ മനോജ് ഒറ്റയ്ക്കു ശംഖുമുഖം കടപ്പുറത്തു പോയി. ഇതറിഞ്ഞ് അവനെ ശകാരിച്ചപ്പോൾ കടലു കാണാൻ പോയതാണെന്നും ഇനി ചെയ്യില്ലെന്നും ഉറപ്പു നൽകി. നന്നായി ഭക്ഷണം കഴിച്ചിരുന്ന അവൻ ഒരു ദിവസത്തോളം ഭക്ഷണം കഴിക്കാതിരിക്കാൻ തുടങ്ങി. ഒറ്റയ്ക്കു സെക്കൻഡ് ഷോ സിനിമ കാണണമെന്നു നിർബന്ധം പിടിച്ചപ്പോൾ വീട്ടുകാർ സമ്മതം മൂളി. തിയറ്ററിൽ കൊണ്ടു പോയി വിട്ട് അച്ഛൻ വീട്ടിലേക്കു മടങ്ങിയ പിന്നാലെ അവൻ തിയറ്ററിൽ നിന്നിറങ്ങി ശവപ്പറമ്പിലേക്കു പോയി.
""ഒറ്റയ്ക്കു പുറത്തിറങ്ങാൻ പോലും ഭയക്കുന്ന എന്റെ കുട്ടിക്ക് എവിടെ നിന്നാണ് ഇതിനൊക്കെ ധൈര്യം കിട്ടിയതെന്നറിയില്ല. കൊലപാതകം നടന്ന ഒരു വീട്ടിൽ അവൻ ഒറ്റയ്ക്കു പോയി എന്നത് ഞെട്ടലോടെയാണു ഞാൻ കേട്ടിരുന്നത്. അതൊക്കെ പിന്നെ വലിയ പ്രശ്നങ്ങളാകുമെന്നു പറഞ്ഞു വിലക്കിയപ്പോൾ ഒരു ഇൻവെസ്റ്റിഗേറ്റർ ആകുമ്പോൾ ഞാൻ പോകേണ്ടതല്ലേ എന്നു പറഞ്ഞ് അവൻ എന്നെ ആശ്വസിപ്പിച്ചു’’- അനു പറഞ്ഞു.
കൂട്ടുകാരുമൊത്തു കളിക്കാൻ പോയി മടങ്ങിയെത്തിയ മനോജിന്റെ കൈയിൽ കണ്ട മുറിവ് കളിക്കുന്നതിനിടയിൽ സംഭവിച്ചതാണെന്നു പറഞ്ഞ് അവൻ ഒഴിഞ്ഞുമാറുകയായിരുന്നു. കൈ എങ്ങനെ മുറിഞ്ഞു എന്നു ചോദിച്ച കൂട്ടുകാരോട് വീട്ടിൽ വച്ച് ഗ്ലാസ് കൊണ്ടതാണെന്നും പറഞ്ഞു. ആ ഇടയ്ക്കാണു കൈയിൽ കോമ്പസുകൊണ്ട് ഇംഗ്ലീഷിൽ കുത്തി വരച്ച എ, ബി, ഐ എന്ന അക്ഷരങ്ങൾ ക്ലാസ് ടീച്ചറുടെ ശ്രദ്ധയിൽപ്പെടുന്നത്. അന്നു ക്ലാസിൽ മറ്റു കുട്ടികളുടെ മുന്നിൽ വച്ച് ടീച്ചർ ശകാരിച്ചതും ഉപദേശിച്ചതും തനിക്കു നാണക്കേടായെന്നും സ്കൂളിൽ പോകില്ലെന്നും പറഞ്ഞു മനോജ് വാശിപിടിച്ചു. പിന്നെ ഒരുപാടു കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയശേഷമാണ് അവൻ സ്കൂളിൽ പോകാൻ കൂട്ടാക്കിയതെന്ന് അമ്മ പറഞ്ഞു.
പത്താംക്ലാസ് ജയിച്ചപ്പോൾ അച്ഛൻ അവനൊരു ഐഫോണ് സമ്മാനമായി നൽകിയിരുന്നു. തുടക്കത്തിലൊക്കെ ഫോണ് പരസ്യമായി വച്ചിരുന്നെങ്കിലും പിന്നീട് ഫോണിനു ലോക്കിട്ടു സൂക്ഷിച്ചു തുടങ്ങി. എന്തിനാണ് ഫോണിനു ലോക്കിടുന്നത് എന്നു ചോദ്യം ചെയ്ത അമ്മയോട് എല്ലാവർക്കും അവരവരുടേതായ സ്വകാര്യതകളുണ്ടെന്നായിരുന്നു മറുപടി.
ഇതെല്ലാം കൗമാരപ്രായത്തിലെത്തുന്ന മകന്റെ മാറ്റങ്ങളായി മാത്രമാണ് അനുവും രാമചന്ദ്രനും കണ്ടിരുന്നത്. എന്നാൽ, കഴിഞ്ഞ മൂന്നു നാലു മാസം കൊണ്ടാണു മനോജിന്റെ സ്വഭാവത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടായതെന്ന് അനു പറയുന്നു.
പലപ്പോഴായി അവൻ മരണത്തെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി. നേരത്തെ ഉറങ്ങുന്ന സ്വഭാവമുള്ള മനോജ് രാത്രി ഏറെ വൈകിയും സിനിമ കണ്ടിരിക്കുമായിരുന്നു. കാര്യം ചോദിച്ചപ്പോൾ ഗെയിം കളിച്ചിരുന്നു വൈകിയാണുറങ്ങുന്നതെന്നു പറഞ്ഞെങ്കിലും പെട്ടെന്നു തന്നെ കൂട്ടുകാരുമൊത്ത് ചാറ്റ് ചെയ്യുകയായിരുന്നുവെന്നു തിരുത്തി.
രാത്രി ഒറ്റയ്ക്കിരുന്നു പ്രേതസിനിമകൾ
മലയാളം, തമിഴ് സിനിമകൾ മാത്രം കണ്ടിരുന്ന മനോജ് അവസാനമൊക്കെ പ്രേത സിനിമകൾ ധാരാളമായി കാണാറുണ്ടായിരുന്നു. മാത്രമല്ല ഇൻസ്റ്റാഗ്രാമിൽ ചാത്തൻസ് എന്നൊരു ഗ്രൂപ്പിൽ അംഗമാകുകയും പേരിനൊപ്പം 666 എന്നു ചേർക്കുകയും ചെയ്തു. മരിക്കുന്നതിനു കുറച്ചു ദിവസം മുമ്പ് തന്റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തുവെന്നു സ്ക്രീൻഷോട്ട് സഹിതം മനോജ് പോസ്റ്റ് ഇട്ടിരുന്നു.
സൈബർ ഉദ്യോഗസ്ഥർ ഇന്നലെ മനോജിന്റെ വീട്ടിലെത്തി കമ്പ്യൂട്ടർ പരിശോധിച്ചു. ഫേസ്ബുക്ക് പാസ്വേഡ് ഉടൻ തന്നെ റിക്കവർ ചെയ്യുമെന്നും മനോജ് ഉപയോഗിച്ചിരുന്ന ഐഫോണ് പരിശോധിച്ചു വരുകയാണെന്നും അവർ അറിയിച്ചു. എന്നാൽ, മനോജ് അധികമായി ഗെയിം കളിക്കാറില്ലെന്നും ബ്ലൂ വെയ്ൽ ഗെയിമിനെക്കുറിച്ച് അവൻ പറഞ്ഞിട്ടില്ലെന്നും മനോജിന്റെ അടുത്ത സുഹൃത്തു പറഞ്ഞു. ഇടയ്ക്കു സ്വഭാവത്തിൽ മാറ്റമുണ്ടായിരുന്നെങ്കിലും മരിക്കുന്നതിനു മുൻപുള്ള ദിവസം അവൻ വലിയ സന്തോഷത്തിലായിരുന്നെന്നും സുഹൃത്തു പറഞ്ഞു.
വീട്ടിലേക്ക് പലരും വന്നും പോയുമിരിക്കുമ്പോൾ ചേട്ടനെന്തിനാണു മരിച്ചത് എന്നു മനസിലാകാതെ നിൽക്കുകയാണു സഹോദരി പതിമൂന്നു വയസുകാരി മീനാക്ഷി.