ആലപ്പുഴ: റിസോർട്ടും റിസോർട്ടിലേക്കുള്ള വഴിയും മാർത്താണ്ഡം കായലിലെ വിവാദഭൂമിയുമൊക്കെയായി ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കു നേരെ ആരോപണങ്ങളുടെ പ്രവാഹം. ഇതിനിടെ, മന്ത്രിക്കെതിരെ സമരമുഖം തുറന്ന് യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. മാർത്താണ്ഡം കായലിലെ തോമസ് ചാണ്ടിയുടെ ഭൂമിയിൽ കൊടിനാട്ടുകയും നികത്തിയതെന്ന് ആരോപണമുയർന്നിട്ടുള്ള സ്ഥലത്തുണ്ടായിരുന്ന താത്കാലിക ഷെഡും റിസോർട്ടിന്റെ ബോർഡും നീക്കം ചെയ്യുകയുംചെയ്തു. മന്ത്രിയെ വഴിയിൽ കരിങ്കൊടി കാട്ടാനും ഇവർക്കു നീക്കമുണ്ട്.
ഇതിനിടെ, ആലപ്പുഴ നഗരസഭ അധികൃതർ തോമസ് ചാണ്ടിയുടെ റിസോർട്ടിലെത്തി പരിശോധന നടത്തുകയും ചെയ്തു. റിസോർട്ടുമായി ബന്ധപ്പെട്ട ഫയലുകൾ നഗരസഭയിൽനിന്നു കാണാതായെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
ഇതിനിടെ, ആലപ്പുഴ നഗരസഭ അധികൃതർ തോമസ് ചാണ്ടിയുടെ റിസോർട്ടിലെത്തി പരിശോധന നടത്തുകയും ചെയ്തു. റിസോർട്ടുമായി ബന്ധപ്പെട്ട ഫയലുകൾ നഗരസഭയിൽനിന്നു കാണാതായെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.