തിരുവനന്തപുരം : സ്വകാര്യ ബസുകളുടെ ചാർജ് വർധന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാക്കാൻ മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തിൽ ഉടനടി ചർച്ച നടത്തി നടപടി സ്വീകരിക്കാമെന്നു കോ-ഒാർഡിനേഷൻ കമ്മിറ്റി ഭാരവാഹികളുമായി ഗതാഗതമന്ത്രി വിളിച്ചുചേർത്ത ചർച്ചയിൽ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിൽ 18നു ഒരു വിഭാഗം ബസുടമകൾ നിശ്ചയിച്ചിരിക്കുന്ന സൂചനാ സമരത്തിൽ പങ്കെടുക്കേണ്ടതില്ലെന്നു ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.
മന്ത്രിയുമായി നടന്ന ചർച്ചയിൽ കെഎസ്ആർടിസി എംഡി ട്രാൻസ്പോർട്ട് സെക്രട്ടറി ട്രാൻസ്പോർട്ട് കമ്മീഷണർ, കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ വി.ജെ. സെബാസ്റ്റ്യൻ, ടി. ഗോപിനാഥൻ, നൗഷാദ് ആറ്റുപറന്പത്ത്, പി.കെ. മൂസ, എൻ. വിദ്യാധരൻ, പ്രസാദ്, ദയാനന്ദൻ, ജോയി തോട്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
സമരം പ്രഖ്യാപിച്ച സംഘടനകൾ 14-നു എറണാകുളത്തു ഗതാഗത മന്ത്രിയെ കാണുകയും അവരോടു മന്ത്രി സമരം മാറ്റിവക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. മേൽപറഞ്ഞ കാര്യങ്ങൾ അവരോട് പറഞ്ഞിട്ടും പ്രഖ്യാപിച്ച സമരത്തിൽ നിന്നും പിന്മാറുകയില്ലെന്നു മന്ത്രിയോട് പറഞ്ഞതായി മന്ത്രി പറഞ്ഞു. 18ന് സർവീസ് നടത്തുന്ന മുഴുവൻ ബസുകൾക്കും സംരക്ഷണം നൽകുമെന്നും സർക്കാർ ഉറപ്പു നൽകി.
നാളെ പണിമുടക്കെന്ന് ഒരു വിഭാഗം
തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രാ നിരക്ക് ഉൾപ്പെടെ ചാർജ് വർധന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു നാളെ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കുമെന്നു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമെത്താത്ത സാഹചര്യത്തിലാണ് സൂചനാ പണിമുടക്കും ഓണത്തിനു ശേഷം അനിശ്ചിതകാല പണിമുടക്കും നടത്തുന്നതെന്നു കോണ്‍ഫെഡറേഷൻ ചെയർമാൻ ലോറൻസ് ബാബുവും കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് എം.ബി. സത്യനും പത്രസമ്മേളനത്തിൽ പറഞ്ഞു.
സമരം പ്രഖ്യാപിക്കാത്ത യൂണിയനുകളാണു ഗതാഗതമന്ത്രിയുമായി ചർച്ച നടത്തിവരികയാണെന്നു പറയുന്നത്. ഡീസൽ, സ്പെയർ പാർട്സ്, ഇൻഷ്വറൻസ് പ്രീമിയം, ജീവനക്കാരുടെ വേതനം എന്നിവയിൽ എല്ലാം വർധനയുണ്ടായി. യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടായി.
ചരക്കു സേവന നികുതിയുടെ പട്ടികയിൽ ഡീസലും പെട്രോളും ഉൾപ്പെടുത്തിയാൽ യാത്രാ നിരക്കു വർധന വരുത്തേണ്ട കാര്യമില്ല. 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള സ്വകാര്യ ബസ് പെർമിറ്റുകൾ റദ്ദാക്കിയ നടപടി, സ്റ്റേജ് കാരേജുകൾക്കു വർധിപ്പിച്ച റോഡ് നികുതി, ഇൻഷ്വറൻസ് വർധന എന്നിവ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണു സമരം.
മന്ത്രിയുമായി നടന്ന ചർച്ചയിൽ കെഎസ്ആർടിസി എംഡി ട്രാൻസ്പോർട്ട് സെക്രട്ടറി ട്രാൻസ്പോർട്ട് കമ്മീഷണർ, കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ വി.ജെ. സെബാസ്റ്റ്യൻ, ടി. ഗോപിനാഥൻ, നൗഷാദ് ആറ്റുപറന്പത്ത്, പി.കെ. മൂസ, എൻ. വിദ്യാധരൻ, പ്രസാദ്, ദയാനന്ദൻ, ജോയി തോട്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
സമരം പ്രഖ്യാപിച്ച സംഘടനകൾ 14-നു എറണാകുളത്തു ഗതാഗത മന്ത്രിയെ കാണുകയും അവരോടു മന്ത്രി സമരം മാറ്റിവക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. മേൽപറഞ്ഞ കാര്യങ്ങൾ അവരോട് പറഞ്ഞിട്ടും പ്രഖ്യാപിച്ച സമരത്തിൽ നിന്നും പിന്മാറുകയില്ലെന്നു മന്ത്രിയോട് പറഞ്ഞതായി മന്ത്രി പറഞ്ഞു. 18ന് സർവീസ് നടത്തുന്ന മുഴുവൻ ബസുകൾക്കും സംരക്ഷണം നൽകുമെന്നും സർക്കാർ ഉറപ്പു നൽകി.
നാളെ പണിമുടക്കെന്ന് ഒരു വിഭാഗം
തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രാ നിരക്ക് ഉൾപ്പെടെ ചാർജ് വർധന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു നാളെ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കുമെന്നു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമെത്താത്ത സാഹചര്യത്തിലാണ് സൂചനാ പണിമുടക്കും ഓണത്തിനു ശേഷം അനിശ്ചിതകാല പണിമുടക്കും നടത്തുന്നതെന്നു കോണ്‍ഫെഡറേഷൻ ചെയർമാൻ ലോറൻസ് ബാബുവും കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് എം.ബി. സത്യനും പത്രസമ്മേളനത്തിൽ പറഞ്ഞു.
സമരം പ്രഖ്യാപിക്കാത്ത യൂണിയനുകളാണു ഗതാഗതമന്ത്രിയുമായി ചർച്ച നടത്തിവരികയാണെന്നു പറയുന്നത്. ഡീസൽ, സ്പെയർ പാർട്സ്, ഇൻഷ്വറൻസ് പ്രീമിയം, ജീവനക്കാരുടെ വേതനം എന്നിവയിൽ എല്ലാം വർധനയുണ്ടായി. യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടായി.
ചരക്കു സേവന നികുതിയുടെ പട്ടികയിൽ ഡീസലും പെട്രോളും ഉൾപ്പെടുത്തിയാൽ യാത്രാ നിരക്കു വർധന വരുത്തേണ്ട കാര്യമില്ല. 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള സ്വകാര്യ ബസ് പെർമിറ്റുകൾ റദ്ദാക്കിയ നടപടി, സ്റ്റേജ് കാരേജുകൾക്കു വർധിപ്പിച്ച റോഡ് നികുതി, ഇൻഷ്വറൻസ് വർധന എന്നിവ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണു സമരം.