അടൂർ: വീടിന്റെ മുൻവശത്തുകൂടിയുള്ള പഞ്ചായത്ത് റോഡിലെ കൈയേറ്റം ഒഴിപ്പിക്കാത്തതിൽ പ്രതിഷേധിച്ചു താലൂക്ക് ഓഫീസിൽ പത്തനംതിട്ട ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിലെത്തിയ യുവാവ് പെട്രോൾ ഒഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചു.
പെരുമ്പുളിക്കൽ കൃഷ്ണനിലയം സതീഷ് കുമാറാ(39) ണ് പ്ലാസ്റ്റിക് കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ചു ഭീതിപരത്തിയത്. തൊട്ടടുത്തുള്ള സ്റ്റേഷനിൽനിന്നു പോലീസ് എത്തി ശ്രമം പരാജയപ്പെടുത്തി. ഇയാളെ മൽപിടിത്തത്തിലൂടെയാണു പോലീസ് കീഴടക്കി കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ 10.15നാണ് സംഭവം. അഞ്ചാം നിലയിൽ കളക്ടറുടെ പരാതി പരിഹാര അദാലത്ത് തുടങ്ങുന്നതിനു തൊട്ടു മുമ്പ് മൂന്നാം നിലയിൽ താലൂക്ക് ഓഫീസിലായിരുന്നു സതീഷ്കുമാറിന്റെ ആത്മഹത്യാശ്രമം. ഈ സമയം തഹസീർദാർ അലക്സ് വി. തോമസ് ഉൾപ്പെടെയുള്ളവർ അദാലത്തുമായി ബന്ധപ്പെട്ട് അഞ്ചാം നിലയിലെ കോൺഫറൻസ് ഹാളിലായിരുന്നു.
സതീഷ് കുമാറിന്റെ വീടിനു മുൻവശത്തുകൂടി പോകുന്ന പഞ്ചായത്ത് വഴിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിൽ അധികൃതർ കാലതാമസം വരുത്തിയെന്നാരോപിച്ചായിരുന്നു ബഹളം. മൂന്നു മീറ്റർ വീതിയുണ്ടായിരുന്ന പഞ്ചായത്ത് വഴിയുടെ വശങ്ങളിൽ സ്വകാര്യ വ്യക്തികൾ മതിൽ കെട്ടിയതോടെ 2.80 മീറ്ററായി കുറഞ്ഞെന്നു റവന്യു ഉദ്യോഗസ്ഥർ പറയുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി പന്തളം തെക്കേക്കര പഞ്ചായത്ത്, തഹസീൽദാർ, ആർഡിഒ, കളക്ടർ, ഓംബുഡ്സ്മാൻ എന്നിവർക്കു പരാതി നല്കി.
കൈയേറ്റം ഒഴിപ്പിക്കാൻ ഓംബുഡ്സ്മാൻ ഉത്തരവ് നല്കിയിയെന്നും സതീഷ് കുമാർ പറഞ്ഞു. എന്നാൽ, നടപ്പാകാത്തതിനെത്തുടർന്നു ഹൈക്കോടതിയെ സമീപിച്ചിരിക്കുകയായിരുന്നു സതീഷ് കുമാർ. ഇതിനിടെ, കേസിന് ആവശ്യമായ റിപ്പോർട് ആവശ്യപ്പെട്ടെങ്കിലും അധികൃതർ നല്കിയില്ലെന്നാണ് ആരോപണം. ഇതിൽ പ്രതിഷേധിച്ചാണ് തീകൊളുത്താൻ ശ്രമിച്ചതെന്നു പറയുന്നു.
കൈയേറ്റം ഒഴിപ്പിക്കൽ നടപടി റവന്യുവകുപ്പ് പൂർത്തീകരിച്ച് നടപ്പാക്കാൻ പഞ്ചായത്തിനെ ഏല്പിച്ചിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിച്ചില്ല. പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ വഴിയിൽ കൈയേറ്റം ഉണ്ടെങ്കിൽ ഒഴിപ്പിക്കേണ്ടത് പഞ്ചായത്താണെന്നും അടിയന്തരമായി കൈയേറ്റം ഒഴിപ്പിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്കു നിർദേശം നല്കിയതായും ജില്ലാ കളക്ടർ ആർ.ഗിരിജ പറഞ്ഞു.
പെരുമ്പുളിക്കൽ കൃഷ്ണനിലയം സതീഷ് കുമാറാ(39) ണ് പ്ലാസ്റ്റിക് കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ചു ഭീതിപരത്തിയത്. തൊട്ടടുത്തുള്ള സ്റ്റേഷനിൽനിന്നു പോലീസ് എത്തി ശ്രമം പരാജയപ്പെടുത്തി. ഇയാളെ മൽപിടിത്തത്തിലൂടെയാണു പോലീസ് കീഴടക്കി കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ 10.15നാണ് സംഭവം. അഞ്ചാം നിലയിൽ കളക്ടറുടെ പരാതി പരിഹാര അദാലത്ത് തുടങ്ങുന്നതിനു തൊട്ടു മുമ്പ് മൂന്നാം നിലയിൽ താലൂക്ക് ഓഫീസിലായിരുന്നു സതീഷ്കുമാറിന്റെ ആത്മഹത്യാശ്രമം. ഈ സമയം തഹസീർദാർ അലക്സ് വി. തോമസ് ഉൾപ്പെടെയുള്ളവർ അദാലത്തുമായി ബന്ധപ്പെട്ട് അഞ്ചാം നിലയിലെ കോൺഫറൻസ് ഹാളിലായിരുന്നു.
സതീഷ് കുമാറിന്റെ വീടിനു മുൻവശത്തുകൂടി പോകുന്ന പഞ്ചായത്ത് വഴിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിൽ അധികൃതർ കാലതാമസം വരുത്തിയെന്നാരോപിച്ചായിരുന്നു ബഹളം. മൂന്നു മീറ്റർ വീതിയുണ്ടായിരുന്ന പഞ്ചായത്ത് വഴിയുടെ വശങ്ങളിൽ സ്വകാര്യ വ്യക്തികൾ മതിൽ കെട്ടിയതോടെ 2.80 മീറ്ററായി കുറഞ്ഞെന്നു റവന്യു ഉദ്യോഗസ്ഥർ പറയുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി പന്തളം തെക്കേക്കര പഞ്ചായത്ത്, തഹസീൽദാർ, ആർഡിഒ, കളക്ടർ, ഓംബുഡ്സ്മാൻ എന്നിവർക്കു പരാതി നല്കി.
കൈയേറ്റം ഒഴിപ്പിക്കാൻ ഓംബുഡ്സ്മാൻ ഉത്തരവ് നല്കിയിയെന്നും സതീഷ് കുമാർ പറഞ്ഞു. എന്നാൽ, നടപ്പാകാത്തതിനെത്തുടർന്നു ഹൈക്കോടതിയെ സമീപിച്ചിരിക്കുകയായിരുന്നു സതീഷ് കുമാർ. ഇതിനിടെ, കേസിന് ആവശ്യമായ റിപ്പോർട് ആവശ്യപ്പെട്ടെങ്കിലും അധികൃതർ നല്കിയില്ലെന്നാണ് ആരോപണം. ഇതിൽ പ്രതിഷേധിച്ചാണ് തീകൊളുത്താൻ ശ്രമിച്ചതെന്നു പറയുന്നു.
കൈയേറ്റം ഒഴിപ്പിക്കൽ നടപടി റവന്യുവകുപ്പ് പൂർത്തീകരിച്ച് നടപ്പാക്കാൻ പഞ്ചായത്തിനെ ഏല്പിച്ചിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിച്ചില്ല. പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ വഴിയിൽ കൈയേറ്റം ഉണ്ടെങ്കിൽ ഒഴിപ്പിക്കേണ്ടത് പഞ്ചായത്താണെന്നും അടിയന്തരമായി കൈയേറ്റം ഒഴിപ്പിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്കു നിർദേശം നല്കിയതായും ജില്ലാ കളക്ടർ ആർ.ഗിരിജ പറഞ്ഞു.