തൃശൂർ: ട്രെയിൻ യാത്രയ്ക്കിടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ട വിവാദത്തിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫോറൻസിക് സർജനായിരുന്ന ഡോ. ഉൻമേഷ് കുറ്റക്കാരനല്ലെന്നു വിജിലൻസ് റിപ്പോർട്ട്. പ്രതിഭാഗവുമായി ചേർന്ന് ഉൻമേഷ് അവിഹിത നേട്ടം ഉണ്ടാക്കിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന വിജിലൻസിന്റെ ദ്രുതപരിശോധനാ റിപ്പോർട്ട് തൃശൂർ വിജിലൻസ് കോടതി അംഗീകരിച്ചു.
പണം വാങ്ങി ഡോ. ഉൻമേഷ് പ്രതിഭാഗത്തിനുവേണ്ടി ഹാജരായി എന്ന പരാതിയിലാണ് ഉൻമേഷനെതിരെ വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടാലും പ്രതിഭാഗം ആവശ്യപ്പെട്ടാലും കോടതിയിലെത്തി മൊഴിനൽകാൻ ഡോ. ഉൻമേഷിനു ബാധ്യതയുണ്ടായിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഉൻമേഷ് പ്രതിഭാഗത്തിനുവേണ്ടി ഹാജരായി മൊഴി നൽകിയെന്ന ആരോപണത്തിനുള്ള നിയമപരമായ മറുപടിയാണ് വിജിലൻസും കോടതിയും ഇപ്പോൾ നൽകിയിരിക്കുന്നത്.
ഏറെ വിവാദം സൃഷ്ടിച്ച സൗമ്യകേസിൽ ആരാണ് സൗമ്യയുടെ പോസ്റ്റുമോർട്ടം നടത്തിയതെന്ന കാര്യമായിരുന്നു തർക്കത്തിൽ കുടുങ്ങിയത്. ഫോറൻസിക് വിഭാഗം മേധാവിയായിരുന്ന ഡോ. ഷേർളി വാസുവാണ് പോസ്റ്റുമോർട്ടം ചെയ്തതെന്നതുകൊണ്ട് പ്രോസിക്യൂഷൻ മൊഴി നൽകാൻ അവരെ വിളിച്ചപ്പോൾ, പ്രതിഭാഗം ഡോ. ഉൻമേഷിനെ ഇതേ കാര്യം സംബന്ധിച്ചു മൊഴിയെടുക്കാൻ വിളിക്കുകയായിരുന്നു. ഇതോടെ ആരാണ് പോസ്റ്റുമോർട്ടം നടത്തിയതെന്ന കാര്യം തർക്കത്തിലായി. പ്രതിഭാഗം സാക്ഷിയായി ഉൻമേഷിന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്തി പ്രതിഭാഗം നൽകിയെങ്കിലും കോടതിയാണ് സമൻസയച്ച് ഡോ. ഉൻമേഷിനെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയത്. ഇതേത്തുടർന്ന് ഡോ. ഉൻമേഷ് പ്രതിഭാഗം ചേർന്നുവെന്ന ആരോപണവും ഉയർന്നു. ഇതിന്റെ അവസാനം ഡോ. ഉൻമേഷിനു സസ്പെൻഷൻ ലഭിക്കുകയും ചെയ്തു.
ആറു വർഷങ്ങൾക്കു ശേഷമാണ് ഈ കേസിൽ ഏകദേശ തീർപ്പുണ്ടാകുന്നത്. ഡോ. ഉൻമേഷ് പണം വാങ്ങി പ്രതിഭാഗത്തിന് അനുകൂലമായി മൊഴി രേഖപ്പെടുത്തിയെന്നാണ് ആരോപണമുയർന്നിരുന്നത്. അഴിമതിയുടെ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന വിജിലൻസ് റിപ്പോർട്ട് തൃശൂർ വിജിലൻസ് കോടതി അതുപോലെ അംഗീകരിച്ചിട്ടുണ്ട്. പ്രോസിക്യൂഷൻ വിളിച്ചാലും പ്രതിഭാഗം വിളിച്ചാലും പോയി മൊഴി നൽകുകയെന്നതു സർക്കാർ ഉദ്യോഗസ്ഥന്റെ ബാധ്യതയാണെന്ന പ്രധാനപ്പെട്ട നിരീക്ഷണവും കോടതിയിൽ നിന്നുണ്ടായി. കോടതിയാണ് സാക്ഷികളെ മൊഴിനൽകാനായി വിളിച്ചുവരുത്തുന്നത്. അതിനാൽ മൊഴി നൽകുകയെന്നത് ഉദ്യോഗസ്ഥന്റെ ബാധ്യതയാണെന്നും കോടതി ഓർമിപ്പിച്ചു.
ഇത്ര ക്രൂരവും നീചവുമായ ഒരു കൊലക്കേസിലെ പ്രതിയുമായി ഒരു ഡോക്ടർ, അതും ഒരു ഫോറൻസിക് സർജൻ ഒത്തുകളിച്ചുവെന്നു ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. വിജിലൻസ് റിപ്പോർട്ടും ഇക്കാര്യങ്ങൾതന്നെയാണ് പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, സൗമ്യ കേസിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ പരിശോധിച്ച് തന്നെ കുറ്റവിമുക്തനാക്കിയ കോടതിവിധിയിൽ അതിയായ സന്തോഷമുണ്ടെന്നു ഡോ.ഉൻമേഷ് പ്രതികരിച്ചു. ഞാൻ പ്രതിഭാഗം ചേർന്നുവെന്ന ആരോപണത്തിൽ, നിയമപരമായ വശങ്ങൾ വിശദീകരിച്ചുകൊണ്ട് കോടതി ജനങ്ങളുടെ സംശയം ദുരീകരിച്ചിരിക്കുന്നു. ഇത്രനാളും മാധ്യമങ്ങളിലൂടെ ഇതുസംബന്ധിച്ച് പ്രതികരിക്കാതിരുന്നതു കോടതിയിലൂടെ തന്നെ ഇക്കാര്യം പുറത്തുവരട്ടെ എന്നതുകൊണ്ടാണ്. ഞാൻ അവിഹിതമായി ഒന്നും നേടിയിട്ടില്ലെന്ന വിജിലൻസിന്റെ കണ്ടെത്തലിലും സന്തോഷമുണ്ട്.
പണം വാങ്ങി ഡോ. ഉൻമേഷ് പ്രതിഭാഗത്തിനുവേണ്ടി ഹാജരായി എന്ന പരാതിയിലാണ് ഉൻമേഷനെതിരെ വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടാലും പ്രതിഭാഗം ആവശ്യപ്പെട്ടാലും കോടതിയിലെത്തി മൊഴിനൽകാൻ ഡോ. ഉൻമേഷിനു ബാധ്യതയുണ്ടായിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഉൻമേഷ് പ്രതിഭാഗത്തിനുവേണ്ടി ഹാജരായി മൊഴി നൽകിയെന്ന ആരോപണത്തിനുള്ള നിയമപരമായ മറുപടിയാണ് വിജിലൻസും കോടതിയും ഇപ്പോൾ നൽകിയിരിക്കുന്നത്.
ഏറെ വിവാദം സൃഷ്ടിച്ച സൗമ്യകേസിൽ ആരാണ് സൗമ്യയുടെ പോസ്റ്റുമോർട്ടം നടത്തിയതെന്ന കാര്യമായിരുന്നു തർക്കത്തിൽ കുടുങ്ങിയത്. ഫോറൻസിക് വിഭാഗം മേധാവിയായിരുന്ന ഡോ. ഷേർളി വാസുവാണ് പോസ്റ്റുമോർട്ടം ചെയ്തതെന്നതുകൊണ്ട് പ്രോസിക്യൂഷൻ മൊഴി നൽകാൻ അവരെ വിളിച്ചപ്പോൾ, പ്രതിഭാഗം ഡോ. ഉൻമേഷിനെ ഇതേ കാര്യം സംബന്ധിച്ചു മൊഴിയെടുക്കാൻ വിളിക്കുകയായിരുന്നു. ഇതോടെ ആരാണ് പോസ്റ്റുമോർട്ടം നടത്തിയതെന്ന കാര്യം തർക്കത്തിലായി. പ്രതിഭാഗം സാക്ഷിയായി ഉൻമേഷിന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്തി പ്രതിഭാഗം നൽകിയെങ്കിലും കോടതിയാണ് സമൻസയച്ച് ഡോ. ഉൻമേഷിനെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയത്. ഇതേത്തുടർന്ന് ഡോ. ഉൻമേഷ് പ്രതിഭാഗം ചേർന്നുവെന്ന ആരോപണവും ഉയർന്നു. ഇതിന്റെ അവസാനം ഡോ. ഉൻമേഷിനു സസ്പെൻഷൻ ലഭിക്കുകയും ചെയ്തു.
ആറു വർഷങ്ങൾക്കു ശേഷമാണ് ഈ കേസിൽ ഏകദേശ തീർപ്പുണ്ടാകുന്നത്. ഡോ. ഉൻമേഷ് പണം വാങ്ങി പ്രതിഭാഗത്തിന് അനുകൂലമായി മൊഴി രേഖപ്പെടുത്തിയെന്നാണ് ആരോപണമുയർന്നിരുന്നത്. അഴിമതിയുടെ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന വിജിലൻസ് റിപ്പോർട്ട് തൃശൂർ വിജിലൻസ് കോടതി അതുപോലെ അംഗീകരിച്ചിട്ടുണ്ട്. പ്രോസിക്യൂഷൻ വിളിച്ചാലും പ്രതിഭാഗം വിളിച്ചാലും പോയി മൊഴി നൽകുകയെന്നതു സർക്കാർ ഉദ്യോഗസ്ഥന്റെ ബാധ്യതയാണെന്ന പ്രധാനപ്പെട്ട നിരീക്ഷണവും കോടതിയിൽ നിന്നുണ്ടായി. കോടതിയാണ് സാക്ഷികളെ മൊഴിനൽകാനായി വിളിച്ചുവരുത്തുന്നത്. അതിനാൽ മൊഴി നൽകുകയെന്നത് ഉദ്യോഗസ്ഥന്റെ ബാധ്യതയാണെന്നും കോടതി ഓർമിപ്പിച്ചു.
ഇത്ര ക്രൂരവും നീചവുമായ ഒരു കൊലക്കേസിലെ പ്രതിയുമായി ഒരു ഡോക്ടർ, അതും ഒരു ഫോറൻസിക് സർജൻ ഒത്തുകളിച്ചുവെന്നു ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. വിജിലൻസ് റിപ്പോർട്ടും ഇക്കാര്യങ്ങൾതന്നെയാണ് പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, സൗമ്യ കേസിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ പരിശോധിച്ച് തന്നെ കുറ്റവിമുക്തനാക്കിയ കോടതിവിധിയിൽ അതിയായ സന്തോഷമുണ്ടെന്നു ഡോ.ഉൻമേഷ് പ്രതികരിച്ചു. ഞാൻ പ്രതിഭാഗം ചേർന്നുവെന്ന ആരോപണത്തിൽ, നിയമപരമായ വശങ്ങൾ വിശദീകരിച്ചുകൊണ്ട് കോടതി ജനങ്ങളുടെ സംശയം ദുരീകരിച്ചിരിക്കുന്നു. ഇത്രനാളും മാധ്യമങ്ങളിലൂടെ ഇതുസംബന്ധിച്ച് പ്രതികരിക്കാതിരുന്നതു കോടതിയിലൂടെ തന്നെ ഇക്കാര്യം പുറത്തുവരട്ടെ എന്നതുകൊണ്ടാണ്. ഞാൻ അവിഹിതമായി ഒന്നും നേടിയിട്ടില്ലെന്ന വിജിലൻസിന്റെ കണ്ടെത്തലിലും സന്തോഷമുണ്ട്.