തരിയോട്: പൊഴുതന ആറാംമൈലിനു സമീപം ജനവാസകേന്ദ്രത്തിലിറങ്ങി കിണറ്റിൽ വീണ പുള്ളിപ്പുലിയെ വനപാലകരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. പൊഴുതന സ്വദേശി ഹനീഫയുടെ വീട്ടിലെ കിണറ്റിലാണ് ഇന്നലെ രാവിലെ ഏഴു വയസോളം പ്രായമുള്ള പുലി വീണത്. രാവിലെ ഏഴരയോടെ കിണറ്റിൽനിന്നു ശബ്ദം കേട്ട വീട്ടുകാരാണ് പുലിയെ കണ്ടത്. വിവരമറിഞ്ഞ് വനംവകുപ്പുദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി. നൂറുകണക്കിന് നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടി.
പുലിയെ മയക്കി കരയ്ക്കു കയറ്റാനായിരുന്നു ആദ്യതീരുമാനം. എന്നാൽ കിണറ്റിൽ ധാരാളം വെള്ളമുള്ളതിനാൽ മയക്കുന്നത് അപകടകരമാകുമെന്നു മനസിലാക്കി. ഉത്തരമേഖലാ വനം കണ്‍സർവേറ്റർ ശ്രാവണ്‍കുമാർ വർമ സ്ഥലത്തെത്തി പുലിയെ മയക്കാതെ രക്ഷപ്പെടുത്താൻ നിർദേശം നൽകി.
കൂട് കിണറിനടുത്തു വച്ച ശേഷം കയറും കാറ്റുനിറച്ച ലൈഫ്ബൊയയും കൊണ്ട് പുലിയെ ഉയർത്തി അതിസാഹസികമായി കൂട്ടിൽ കയറ്റുകയായിരുന്നു. ഇതിനിടെ, പുലിയെ കരയ്ക്കേറ്റുന്നതു കാണാൻ തിരക്കുകൂട്ടിയ നാട്ടുകാരെ പലതവണ പോലീസ് വിരട്ടിയോടിച്ചു. പിന്നീട് കൂട്ടിലടച്ച പുലിയെ കാണാൻ ദൂരെസ്ഥലങ്ങളിൽനിന്നുപോലും ആളുകളെത്തിയത് വീണ്ടും ഉന്തിലും തള്ളിലും കലാശിച്ചു. പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ഏറെ പണിപ്പെട്ടാണ് പുലിയെ കയറ്റിയ വാഹനം മുന്നോട്ടു നീക്കിയത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പുള്ളിപ്പുലിയെ പിന്നീട് വനത്തിൽ തുറന്നുവിട്ടു.
പുലിയെ മയക്കി കരയ്ക്കു കയറ്റാനായിരുന്നു ആദ്യതീരുമാനം. എന്നാൽ കിണറ്റിൽ ധാരാളം വെള്ളമുള്ളതിനാൽ മയക്കുന്നത് അപകടകരമാകുമെന്നു മനസിലാക്കി. ഉത്തരമേഖലാ വനം കണ്‍സർവേറ്റർ ശ്രാവണ്‍കുമാർ വർമ സ്ഥലത്തെത്തി പുലിയെ മയക്കാതെ രക്ഷപ്പെടുത്താൻ നിർദേശം നൽകി.
കൂട് കിണറിനടുത്തു വച്ച ശേഷം കയറും കാറ്റുനിറച്ച ലൈഫ്ബൊയയും കൊണ്ട് പുലിയെ ഉയർത്തി അതിസാഹസികമായി കൂട്ടിൽ കയറ്റുകയായിരുന്നു. ഇതിനിടെ, പുലിയെ കരയ്ക്കേറ്റുന്നതു കാണാൻ തിരക്കുകൂട്ടിയ നാട്ടുകാരെ പലതവണ പോലീസ് വിരട്ടിയോടിച്ചു. പിന്നീട് കൂട്ടിലടച്ച പുലിയെ കാണാൻ ദൂരെസ്ഥലങ്ങളിൽനിന്നുപോലും ആളുകളെത്തിയത് വീണ്ടും ഉന്തിലും തള്ളിലും കലാശിച്ചു. പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ഏറെ പണിപ്പെട്ടാണ് പുലിയെ കയറ്റിയ വാഹനം മുന്നോട്ടു നീക്കിയത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പുള്ളിപ്പുലിയെ പിന്നീട് വനത്തിൽ തുറന്നുവിട്ടു.