കണ്ണൂർ: 2016ലെ സംസ്ഥാന കർഷക അവാർഡുകൾ കണ്ണൂരിൽ മന്ത്രി വി.എസ്. സുനിൽ കുമാർ പ്രഖ്യാപിച്ചു. 26 വിഭാഗങ്ങളിലാണ് അവാർഡുകൾ. ഏറ്റവും വലിയ അവാർഡായ മിത്രാനികേതൻ പദ്മശ്രീ കെ. വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡിന് തൃശൂർ ചാലക്കുടിയിലെ വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി അർഹമായി.
അഞ്ചു ലക്ഷം രൂപയും ഷീൽഡും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം. കർഷകോത്തമ അവാർഡിന് തൃശൂർ പട്ടിക്കാട്ടെ സിബി ജോർജ് അർഹനായി. രണ്ടു ലക്ഷം രൂപയും സ്വർണമെഡലും ഷീൽഡും സർട്ടിഫക്കറ്റുമാണ് അവാർഡ്. യുവ കർഷകനുള്ള പുരസ്കാരം ഇടുക്കി ചക്കുപള്ളത്തെ ജൈവകർഷകൻ ജോൺസൺ ജോസഫിനു ലഭിച്ചു. ഒരു ലക്ഷം രൂപയും സ്വർണമെഡലും ഷീൽഡും സർട്ടിഫിക്കറ്റുമാണ് അവാർഡ്.
മികച്ച നാളികേര കർഷകനുള്ള കേര കേസരി പുരസ്കാരത്തിന് പാലക്കാട് പെരിമാട്ടിലെ ജഗദീശനു ലഭിച്ചു. രണ്ടു ലക്ഷം രൂപയും സ്വർണമെഡലും ഷീൽഡും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം. തൃശൂർ പാലമറ്റത്തെ പി.എ. ജോണി മികച്ച പച്ചക്കറി കർഷകനുള്ള ഹരിതമിത്ര പുരസ്കാരത്തിന് അർഹനായി. ഒരു ലക്ഷം രൂപയും സ്വർണമെഡലും ഫലകവും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം. മികച്ച പുഷ്പകർഷകനുള്ള ഒരു ലക്ഷം രൂപയുടെ ഉദ്യാൻശ്രേഷ്ഠ പുരസ്കാരത്തിന് എറണാകുളം പട്ടേത്തുമാലിൽ മേരി തോമസ് അർഹയായി. പട്ടികജാതി പട്ടിക വർഗ വിഭാഗത്തിലെ കർഷക ജ്യോതി അവാർഡിന് പാലക്കാട് അരളിക്കോണത്തെ രങ്കമ്മ അർഹയായി. ഒരു ലക്ഷം രൂപയാണ് പുരസ്കാരം.
മികച്ച കർഷകവനിതയ്ക്കുള്ള 25,000 രൂപയുടെ കർഷക തിലകം പുരസ്കാരത്തിന് പാലക്കാട് പുളിക്കത്താഴത്തെ സ്വപ്ന ജയിംസ് അർഹയായി. മികച്ച കർഷകതൊഴിലാളികൾക്കുള്ള ശ്രമശക്തി പുരസ്കാരം കണ്ണൂർ ജില്ലയ്ക്കാണ്. കണ്ണൂർ പിലാത്തറിയിലെ ടി.വി. സദാനന്ദനാണ് 25,000 രൂപ കാഷ് അവാർഡുള്ള പുരസ്കാരത്തിന് അർഹനായത്. നീർത്തട പദ്ധതിക്കുള്ള ഷോണി രത്ന അവാർഡിന് മുതലമട ഗ്രാമപഞ്ചായത്തും കൃഷി വകുപ്പിനു കീഴിലുള്ള മികച്ച ഫാമിനുള്ള ഹരിതകീർത്തി അവാർഡിന് ഇടുക്കിയിലെ വണ്ടിപ്പെരിയാർ പച്ചക്കറി തോട്ടം ഒന്നാം സ്ഥാനവും തിരുവനന്തപുരം ചിറയിൻകീഴ് സംസ്ഥാന വിത്തുത്പാദന കേന്ദ്രം രണ്ടാം സ്ഥാനവും നേടി. ഒന്നാം സ്ഥാനത്തിന് 15 ലക്ഷവും രണ്ടാം സ്ഥാനക്കാർക്ക് പത്ത് ലക്ഷവും കാഷ് അവാർഡ് നൽകും. ആദിവാസികളുടെ പരമ്പരാഗത കൃഷി രീതികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുരസ്കാരത്തിന് ഇടുക്കി തായണ്ണൻ ക്ലസ്റ്റർ ഒന്നാം സ്ഥാനവും പാലക്കാട് അട്ടപ്പാടിയിലെ ആനവായി ഊര് രണ്ടാം സ്ഥാനവും നേടി.
ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം മൂന്നു ലക്ഷവും രണ്ടു ലക്ഷവും കാഷ് അവാർഡ് നൽകും. കണ്ണൂർ ജില്ലയിലെ കരിങ്കൽകുഴി നണിയൂരിലെ ടി.വി. വിജയനാണ് സംസ്ഥാനത്തെ മികച്ച ഹൈടെക് കർഷകൻ. ഒരു ലക്ഷം രൂപയാണ് അവാർഡ് തുക. മികച്ച വാണിജ്യ നഴ്സറിക്ക് തൃശൂരിലെ സുധാകരനും കർഷക തിലകം അവാർഡിന് പാലക്കാട്ടെ ഹൈസ്കൂൾ വിദ്യാർഥിനി എം. ജനീഷയും ഹൈസ്കൂൾ വിഭാഗം കർഷക പ്രതിഭ പുരസ്കാരത്തിന് പത്തനംതിട്ടയിലെ ഷിതിൻ ചാക്കോയും ഹയർസെക്കൻഡറി വിഭാഗത്തിൽ മലപ്പുറത്തെ ടി.യു. അഫീസും കോളജ് വിഭാഗത്തിൽ എറണാകുളത്തെ ബിലാൽ ഷാജഹാനും അർഹരായി. മികച്ച ഫാം ഓഫീസറായി വണ്ടിപ്പെരിയാർ പച്ചക്കറിത്തോട്ടത്തിലെ എൻ.എസ്. ജോഷും ജൈവ കർഷകനായി മലപ്പുറത്തെ സി.ജെ. മാത്യുവും ഹരിത മുദ്ര അവാർഡിന് എസിവി ന്യൂസിലെ താജ് കുര്യനും അച്ചടി മാധ്യമത്തിനുള്ള പുരസ്കാരത്തിന് മലയാള മനോരമയിലെ ടി. അജീഷും ദൃശ്യമാധ്യമ പുരസ്കാരത്തിന് തിരുവനന്തപുരം ഫാം ഇൻഫർമേഷൻ ബ്യൂറോയിലെ പി.ഐ. അശോകും.
കർഷകഭാരതി അവാർഡിന് കോഴിക്കോട് ഐസിഎആർ പ്രിൻസിപ്പൽ സയിന്റിസ്റ്റ് ഡോ. പി. ശശികുമാറും അർഹരായി. പുരസ്കാരങ്ങൾ 16ന് തിരുവനന്തപുരം ടാഗോർ സെന്റിനറി ഹാളിൽ ഉച്ചകഴിഞ്ഞു മൂന്നിനു മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. മികച്ച തേൻ കർഷകനും, മികച്ച കർഷക ഫോട്ടോഗ്രാഫിക്കുള്ള അവാർഡുകൾ അടുത്ത വർഷം മുതൽ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥർക്കായുള്ള അവാർഡുകൾ
കണ്ണൂർ: വിജ്ഞാന വ്യാപനവിഭാഗത്തിൽ ഉദ്യോഗസ്ഥർക്കായി ഏർപ്പെടുത്തിയ അവാർഡുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവരുടെ ക്രമത്തിൽ ചുവടെ:-
പ്രോജക്ട് ഡയറക്ടർ, ആദ്മ: കെ.എക്സ്. ജെസി - പാലക്കാട്, റോയ് - തൃശൂർ, തിലകൻ - തൃശൂർ. പ്രിൻസിപ്പൽ കൃഷി ഓഫീസർ: അബ്ദുൽ കരീം - ആലപ്പുഴ, ഉഷാകുമാരി - ഇടുക്കി, പ്രദീപ് - കാസർഗോഡ്. കൃഷി ഡെപ്യൂട്ടി ഡയറക്ടർ: കെ. മീന - കോട്ടയം, പ്രേംകുമാർ - ആലപ്പുഴ, ഷൈല ജോസഫ് - പത്തനംതിട്ട(ഇരുവർക്കും രണ്ടാം സ്ഥാനം). പി.ജി. ചന്ദ്രമതി - ആലപ്പുഴ, സി. ഗീത - കൊല്ലം (ഇരുവർക്കും മൂന്നാം സ്ഥാനം). കൃഷി അസിസ്റ്റന്റ് ഡയറക്ടർ: എസ്.ജെ. ഹരികുമാർ - കൊല്ലം, പി.ടി. ഗീത - മലപ്പുറം, ജോർജ് സെബാസ്റ്റ്യൻ - തൊഴുപുഴ, ഇടുക്കി.
കൃഷി ഓഫീസർ: വി.പി. സിന്ധു -കൃഷിഭവൻ വിളയൂർ, പാലക്കാട്, എ.എ. ജോണ് ഷെറി -കൃഷിഭവൻ ചൂർണിക്കര, എറണാകുളം, സിബി തോമസ് -കൃഷിഭവൻ മണക്കാട്, ഇടുക്കി, സി. അമ്പിളി - കോട്ടയം (ഇരുവർക്കും മൂന്നാം സ്ഥാനം ). കൃഷി അസിസ്റ്റന്റ്: രാജേഷ് - കെആർഡിഎഎഫ്. കോഴ, കൃഷിഭവൻ, വെളിയന്നൂർ, കോട്ടയം, വർഗീസ് കുട്ടി തോമസ് - കൃഷിഭവൻ, പെരുവന്താനം, ഇടുക്കി, സി. സന്തോഷ് - കൃഷിഭവൻ, തത്തമംഗലം, പാലക്കാട്, എം.വി. ബൈജു - കൃഷിഭവൻ മടിക്കൈ, കാസർഗോഡ്(ഇരുവർക്കും മൂന്നാം സ്ഥാനം). ക്ഷോണിപ്രിയ അവാർഡ്: ബിന്ദുമേനോൻ, ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ, പാലക്കാട്.
ക്ഷോണി സഹായക് അവാർഡ്: ഡോ. പി.കെ. സജിഷ് - മണ്ണുസംരക്ഷണ ഓഫീസർ, കാഞ്ഞങ്ങാട്,ക്ഷോണിസേവക് അവാർഡ്: കെ.പി. ജനാർദനൻ, ഓവർസീയർ, പെരിന്തൽമണ്ണ മണ്ണുസംരക്ഷണ ഓഫീസ്.
അഞ്ചു ലക്ഷം രൂപയും ഷീൽഡും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം. കർഷകോത്തമ അവാർഡിന് തൃശൂർ പട്ടിക്കാട്ടെ സിബി ജോർജ് അർഹനായി. രണ്ടു ലക്ഷം രൂപയും സ്വർണമെഡലും ഷീൽഡും സർട്ടിഫക്കറ്റുമാണ് അവാർഡ്. യുവ കർഷകനുള്ള പുരസ്കാരം ഇടുക്കി ചക്കുപള്ളത്തെ ജൈവകർഷകൻ ജോൺസൺ ജോസഫിനു ലഭിച്ചു. ഒരു ലക്ഷം രൂപയും സ്വർണമെഡലും ഷീൽഡും സർട്ടിഫിക്കറ്റുമാണ് അവാർഡ്.
മികച്ച നാളികേര കർഷകനുള്ള കേര കേസരി പുരസ്കാരത്തിന് പാലക്കാട് പെരിമാട്ടിലെ ജഗദീശനു ലഭിച്ചു. രണ്ടു ലക്ഷം രൂപയും സ്വർണമെഡലും ഷീൽഡും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം. തൃശൂർ പാലമറ്റത്തെ പി.എ. ജോണി മികച്ച പച്ചക്കറി കർഷകനുള്ള ഹരിതമിത്ര പുരസ്കാരത്തിന് അർഹനായി. ഒരു ലക്ഷം രൂപയും സ്വർണമെഡലും ഫലകവും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം. മികച്ച പുഷ്പകർഷകനുള്ള ഒരു ലക്ഷം രൂപയുടെ ഉദ്യാൻശ്രേഷ്ഠ പുരസ്കാരത്തിന് എറണാകുളം പട്ടേത്തുമാലിൽ മേരി തോമസ് അർഹയായി. പട്ടികജാതി പട്ടിക വർഗ വിഭാഗത്തിലെ കർഷക ജ്യോതി അവാർഡിന് പാലക്കാട് അരളിക്കോണത്തെ രങ്കമ്മ അർഹയായി. ഒരു ലക്ഷം രൂപയാണ് പുരസ്കാരം.
മികച്ച കർഷകവനിതയ്ക്കുള്ള 25,000 രൂപയുടെ കർഷക തിലകം പുരസ്കാരത്തിന് പാലക്കാട് പുളിക്കത്താഴത്തെ സ്വപ്ന ജയിംസ് അർഹയായി. മികച്ച കർഷകതൊഴിലാളികൾക്കുള്ള ശ്രമശക്തി പുരസ്കാരം കണ്ണൂർ ജില്ലയ്ക്കാണ്. കണ്ണൂർ പിലാത്തറിയിലെ ടി.വി. സദാനന്ദനാണ് 25,000 രൂപ കാഷ് അവാർഡുള്ള പുരസ്കാരത്തിന് അർഹനായത്. നീർത്തട പദ്ധതിക്കുള്ള ഷോണി രത്ന അവാർഡിന് മുതലമട ഗ്രാമപഞ്ചായത്തും കൃഷി വകുപ്പിനു കീഴിലുള്ള മികച്ച ഫാമിനുള്ള ഹരിതകീർത്തി അവാർഡിന് ഇടുക്കിയിലെ വണ്ടിപ്പെരിയാർ പച്ചക്കറി തോട്ടം ഒന്നാം സ്ഥാനവും തിരുവനന്തപുരം ചിറയിൻകീഴ് സംസ്ഥാന വിത്തുത്പാദന കേന്ദ്രം രണ്ടാം സ്ഥാനവും നേടി. ഒന്നാം സ്ഥാനത്തിന് 15 ലക്ഷവും രണ്ടാം സ്ഥാനക്കാർക്ക് പത്ത് ലക്ഷവും കാഷ് അവാർഡ് നൽകും. ആദിവാസികളുടെ പരമ്പരാഗത കൃഷി രീതികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുരസ്കാരത്തിന് ഇടുക്കി തായണ്ണൻ ക്ലസ്റ്റർ ഒന്നാം സ്ഥാനവും പാലക്കാട് അട്ടപ്പാടിയിലെ ആനവായി ഊര് രണ്ടാം സ്ഥാനവും നേടി.
ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം മൂന്നു ലക്ഷവും രണ്ടു ലക്ഷവും കാഷ് അവാർഡ് നൽകും. കണ്ണൂർ ജില്ലയിലെ കരിങ്കൽകുഴി നണിയൂരിലെ ടി.വി. വിജയനാണ് സംസ്ഥാനത്തെ മികച്ച ഹൈടെക് കർഷകൻ. ഒരു ലക്ഷം രൂപയാണ് അവാർഡ് തുക. മികച്ച വാണിജ്യ നഴ്സറിക്ക് തൃശൂരിലെ സുധാകരനും കർഷക തിലകം അവാർഡിന് പാലക്കാട്ടെ ഹൈസ്കൂൾ വിദ്യാർഥിനി എം. ജനീഷയും ഹൈസ്കൂൾ വിഭാഗം കർഷക പ്രതിഭ പുരസ്കാരത്തിന് പത്തനംതിട്ടയിലെ ഷിതിൻ ചാക്കോയും ഹയർസെക്കൻഡറി വിഭാഗത്തിൽ മലപ്പുറത്തെ ടി.യു. അഫീസും കോളജ് വിഭാഗത്തിൽ എറണാകുളത്തെ ബിലാൽ ഷാജഹാനും അർഹരായി. മികച്ച ഫാം ഓഫീസറായി വണ്ടിപ്പെരിയാർ പച്ചക്കറിത്തോട്ടത്തിലെ എൻ.എസ്. ജോഷും ജൈവ കർഷകനായി മലപ്പുറത്തെ സി.ജെ. മാത്യുവും ഹരിത മുദ്ര അവാർഡിന് എസിവി ന്യൂസിലെ താജ് കുര്യനും അച്ചടി മാധ്യമത്തിനുള്ള പുരസ്കാരത്തിന് മലയാള മനോരമയിലെ ടി. അജീഷും ദൃശ്യമാധ്യമ പുരസ്കാരത്തിന് തിരുവനന്തപുരം ഫാം ഇൻഫർമേഷൻ ബ്യൂറോയിലെ പി.ഐ. അശോകും.
കർഷകഭാരതി അവാർഡിന് കോഴിക്കോട് ഐസിഎആർ പ്രിൻസിപ്പൽ സയിന്റിസ്റ്റ് ഡോ. പി. ശശികുമാറും അർഹരായി. പുരസ്കാരങ്ങൾ 16ന് തിരുവനന്തപുരം ടാഗോർ സെന്റിനറി ഹാളിൽ ഉച്ചകഴിഞ്ഞു മൂന്നിനു മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. മികച്ച തേൻ കർഷകനും, മികച്ച കർഷക ഫോട്ടോഗ്രാഫിക്കുള്ള അവാർഡുകൾ അടുത്ത വർഷം മുതൽ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥർക്കായുള്ള അവാർഡുകൾ
കണ്ണൂർ: വിജ്ഞാന വ്യാപനവിഭാഗത്തിൽ ഉദ്യോഗസ്ഥർക്കായി ഏർപ്പെടുത്തിയ അവാർഡുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവരുടെ ക്രമത്തിൽ ചുവടെ:-
പ്രോജക്ട് ഡയറക്ടർ, ആദ്മ: കെ.എക്സ്. ജെസി - പാലക്കാട്, റോയ് - തൃശൂർ, തിലകൻ - തൃശൂർ. പ്രിൻസിപ്പൽ കൃഷി ഓഫീസർ: അബ്ദുൽ കരീം - ആലപ്പുഴ, ഉഷാകുമാരി - ഇടുക്കി, പ്രദീപ് - കാസർഗോഡ്. കൃഷി ഡെപ്യൂട്ടി ഡയറക്ടർ: കെ. മീന - കോട്ടയം, പ്രേംകുമാർ - ആലപ്പുഴ, ഷൈല ജോസഫ് - പത്തനംതിട്ട(ഇരുവർക്കും രണ്ടാം സ്ഥാനം). പി.ജി. ചന്ദ്രമതി - ആലപ്പുഴ, സി. ഗീത - കൊല്ലം (ഇരുവർക്കും മൂന്നാം സ്ഥാനം). കൃഷി അസിസ്റ്റന്റ് ഡയറക്ടർ: എസ്.ജെ. ഹരികുമാർ - കൊല്ലം, പി.ടി. ഗീത - മലപ്പുറം, ജോർജ് സെബാസ്റ്റ്യൻ - തൊഴുപുഴ, ഇടുക്കി.
കൃഷി ഓഫീസർ: വി.പി. സിന്ധു -കൃഷിഭവൻ വിളയൂർ, പാലക്കാട്, എ.എ. ജോണ് ഷെറി -കൃഷിഭവൻ ചൂർണിക്കര, എറണാകുളം, സിബി തോമസ് -കൃഷിഭവൻ മണക്കാട്, ഇടുക്കി, സി. അമ്പിളി - കോട്ടയം (ഇരുവർക്കും മൂന്നാം സ്ഥാനം ). കൃഷി അസിസ്റ്റന്റ്: രാജേഷ് - കെആർഡിഎഎഫ്. കോഴ, കൃഷിഭവൻ, വെളിയന്നൂർ, കോട്ടയം, വർഗീസ് കുട്ടി തോമസ് - കൃഷിഭവൻ, പെരുവന്താനം, ഇടുക്കി, സി. സന്തോഷ് - കൃഷിഭവൻ, തത്തമംഗലം, പാലക്കാട്, എം.വി. ബൈജു - കൃഷിഭവൻ മടിക്കൈ, കാസർഗോഡ്(ഇരുവർക്കും മൂന്നാം സ്ഥാനം). ക്ഷോണിപ്രിയ അവാർഡ്: ബിന്ദുമേനോൻ, ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ, പാലക്കാട്.
ക്ഷോണി സഹായക് അവാർഡ്: ഡോ. പി.കെ. സജിഷ് - മണ്ണുസംരക്ഷണ ഓഫീസർ, കാഞ്ഞങ്ങാട്,ക്ഷോണിസേവക് അവാർഡ്: കെ.പി. ജനാർദനൻ, ഓവർസീയർ, പെരിന്തൽമണ്ണ മണ്ണുസംരക്ഷണ ഓഫീസ്.