തൃശൂർ: ബിജെപി സംസ്ഥാന കമ്മിറ്റി യോഗത്തെ അടിമുടിയുലച്ച് മെഡിക്കൽ കോഴയാരോപണവും ചേരിതിരിഞ്ഞ് വാക്പോരും. കുമ്മനം രാജശേഖരനെ അനുകൂലിക്കുന്നവരും വി. മുരളീധരൻ വിഭാഗവുമാണ് പരസ്പരം പോരടിച്ചത്.
കുമ്മനം രാജശേഖരൻ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം പാർട്ടിയിൽ അഴിമതി വർധിച്ചെന്നും, പൊതുസമൂഹത്തിൽ പാർട്ടിക്കും പ്രവർത്തകർക്കും അവമതിപ്പാണെന്നും മുരളീധര വിഭാഗം നേതാക്കൾ ആഞ്ഞടിച്ചു. കോഴയാരോപണത്തിലെ അവസാന കണ്ണിയാണ് രാജേഷ് എന്നും, നടപടി രാജേഷിൽ മാത്രം ഒതുക്കരുതെന്നും കൃഷ്ണദാസ് വിഭാഗവും വിമർശനമുന്നയിച്ചു.
ചർച്ചയായ വിഷയങ്ങൾ:
• മെഡിക്കൽ കോഴയാരോപണം സ്ഥിരീകരിച്ച പാർട്ടിതല അന്വേഷണ റിപ്പോർട്ടും പിന്നീട് അതു തിരുത്തിയതും.
• അന്വേഷണ കമ്മിറ്റി റിപ്പോർട്ട് ചോർന്നതും മാധ്യമങ്ങൾക്കു വിവരങ്ങൾ ലഭിക്കാനിടയായതും.
• സംസ്ഥാന നേതാക്കൾ മണ്ഡലം തലത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കണമെന്നതടക്കമുള്ള ദേശീയ അധ്യക്ഷന്റെ നിർദേശങ്ങൾ പാലിക്കാതിരുന്നത്.
യോഗത്തിനുശേഷം കുമ്മനം രാജശേഖരനു പകരം വി. മുരളീധരനാണ് സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ മാധ്യമങ്ങളോടു വിശദീകരിച്ചത്. അണികളെ ബിജെപിക്കെതിരേ തിരിച്ചുവിടുന്നതിനുപിന്നിൽ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ആസൂത്രിത ശ്രമങ്ങളുണ്ടെന്നും മുരളീധരൻ ആരോപിച്ചു.
മെഡിക്കൽ കോഴയാരോപണം സംബന്ധിച്ച ചോദ്യങ്ങളോട് നോ കമന്റ്സ് എന്നാണ് മുരളീധരൻ പ്രതികരിച്ചത്.
ആർഎസ്എസ് സംസ്ഥാന ബൈഠക്കിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന സർസംഘചാലക് മോഹൻ ഭാഗവതുമായി ഇന്നലെ രാവിലെ പാലക്കാടുവച്ച് നേതാക്കൾ കൂടിക്കാഴ്ച നടത്തിയതിനു ശേഷമായിരുന്നു സംസ്ഥാന കമ്മിറ്റി യോഗം.
കുമ്മനം രാജശേഖരൻ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം പാർട്ടിയിൽ അഴിമതി വർധിച്ചെന്നും, പൊതുസമൂഹത്തിൽ പാർട്ടിക്കും പ്രവർത്തകർക്കും അവമതിപ്പാണെന്നും മുരളീധര വിഭാഗം നേതാക്കൾ ആഞ്ഞടിച്ചു. കോഴയാരോപണത്തിലെ അവസാന കണ്ണിയാണ് രാജേഷ് എന്നും, നടപടി രാജേഷിൽ മാത്രം ഒതുക്കരുതെന്നും കൃഷ്ണദാസ് വിഭാഗവും വിമർശനമുന്നയിച്ചു.
ചർച്ചയായ വിഷയങ്ങൾ:
• മെഡിക്കൽ കോഴയാരോപണം സ്ഥിരീകരിച്ച പാർട്ടിതല അന്വേഷണ റിപ്പോർട്ടും പിന്നീട് അതു തിരുത്തിയതും.
• അന്വേഷണ കമ്മിറ്റി റിപ്പോർട്ട് ചോർന്നതും മാധ്യമങ്ങൾക്കു വിവരങ്ങൾ ലഭിക്കാനിടയായതും.
• സംസ്ഥാന നേതാക്കൾ മണ്ഡലം തലത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കണമെന്നതടക്കമുള്ള ദേശീയ അധ്യക്ഷന്റെ നിർദേശങ്ങൾ പാലിക്കാതിരുന്നത്.
യോഗത്തിനുശേഷം കുമ്മനം രാജശേഖരനു പകരം വി. മുരളീധരനാണ് സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ മാധ്യമങ്ങളോടു വിശദീകരിച്ചത്. അണികളെ ബിജെപിക്കെതിരേ തിരിച്ചുവിടുന്നതിനുപിന്നിൽ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ആസൂത്രിത ശ്രമങ്ങളുണ്ടെന്നും മുരളീധരൻ ആരോപിച്ചു.
മെഡിക്കൽ കോഴയാരോപണം സംബന്ധിച്ച ചോദ്യങ്ങളോട് നോ കമന്റ്സ് എന്നാണ് മുരളീധരൻ പ്രതികരിച്ചത്.
ആർഎസ്എസ് സംസ്ഥാന ബൈഠക്കിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന സർസംഘചാലക് മോഹൻ ഭാഗവതുമായി ഇന്നലെ രാവിലെ പാലക്കാടുവച്ച് നേതാക്കൾ കൂടിക്കാഴ്ച നടത്തിയതിനു ശേഷമായിരുന്നു സംസ്ഥാന കമ്മിറ്റി യോഗം.