ഇടുക്കി ജില്ലയുടെ ഉത്ഭവത്തിനും വികസനത്തിനും ഇന്ധനം പകർന്ന ഹൈറേഞ്ച് കുടിയേറ്റം നൂറിന്റെ നിറവിലേക്ക്. 2018ൽ പൂർത്തിയാകുന്ന ശതാബ്ദി ആഘോഷത്തിന് ഇന്ന് ഉപ്പുതറയിൽ തുടക്കമാകും. ഉപ്പുതറയാണ് ഹൈറേഞ്ച് കുടിയേറ്റത്തിന്റെ ആദ്യ ചുവടു പതിഞ്ഞ നാട്.
ഹൈറേഞ്ചിലേക്കു പോയത്
വിദേശീയരായ യൂറോപ്യൻമാരും വൻകിടക്കാരായ ഉത്തരേന്ത്യക്കാരും തദ്ദേശീയരും വ്യാവസായികാടിസ്ഥാനത്തിൽ നാണ്യവിളകളുൾപ്പെടുന്ന തോട്ടക്കൃഷിക്കായി മുണ്ട ക്കയം, കാഞ്ഞിരപ്പള്ളി, എരുമേലി, പാല തുടങ്ങിയ മേഖലകളെ പരിപൂർണമായി വിനിയോഗിച്ചപ്പോൾ ഭക്ഷ്യാവശ്യങ്ങൾക്കുള്ള വാരകൃഷിക്കു സാധാരണ ജനങ്ങൾക്കു ഭൂമി കിട്ടാതായി. പീരുമേട് മേഖലയും വ്യാവസായികാടിസ്ഥാനത്തിൽ തേയില കൃഷിക്കും റിസർവ് വനങ്ങൾക്കുമായി ഉപയോഗിച്ചു. ഇതു സാധാരണ ജനങ്ങളെ സാന്പത്തികത്തകർച്ചയിലേക്കും പട്ടിണിയിലേക്കും നയിച്ചു. ഒന്നാം ലോക മഹായുദ്ധം ആഗോളതലത്തിലേല്പിച്ച സാന്പത്തികാഘാതവും ഈ ഭൂമിദൗർലഭ്യവും ജനങ്ങളെ ഭക്ഷ്യാവശ്യങ്ങൾക്കായി പുതിയ ഭൂമി കണ്ടെത്താൻ പ്രേരിപ്പിച്ചു.
1915 മുതൽ പലപ്പോഴായി ഹൈറേഞ്ചിലെത്തി കൃഷിസാധ്യമായ ഭൂമിക്കായി അന്വേഷണം നടത്തിയെങ്കിലും കാട്ടുമൃഗങ്ങളുടെ ആക്രമണം, പ്രതികൂലമായ കാലാവസ്ഥ, മാരകമായ രോഗങ്ങൾ, അപകടമരണങ്ങൾ എന്നീ കാരണങ്ങളാൽ ആ ഉദ്യമങ്ങളെല്ലാം പാതിവഴിയിൽ ഉപേക്ഷിച്ചു തിരികെ പോകേണ്ടിവന്നു. ചീന്തലാർ എസ്റ്റേറ്റിനും കാക്കത്തോട് റിസർവ് ഫോറസ്റ്റിനുമിടയിൽ കൃഷിയോഗ്യമായ റവന്യൂ ഭൂമിയുണ്ടെന്നു പീരുമേട് പാർവത്യാരിൽനിന്നു വിവരം ലഭിച്ച ഏതാനും കുടുംബങ്ങൾ പൂഞ്ഞാർ കുരിശുമലവഴി ഉപ്പുതറയിലെത്തി. അങ്ങനെ ഏതാനും കുടുംബങ്ങൾ (പുതിയാത്ത്, പാറപ്പുറത്ത്, കാണക്കാലി, വാലുമ്മേൽ) 1918ൽ ഇവിടെ സ്ഥിരതാമസമാക്കി. അധികം വൈകാതെ ഏതാനും കുടുംബങ്ങൾക്കൂടി ഉപ്പുതറയിലേക്കെത്തി. (മൈലാങ്കൽ, മേച്ചേരി, കടുകുമ്മാക്കൽ, വെള്ളാശേരി).
ഉപ്പുതറയിൽ നടന്ന വിജയകരമായ ഈ കുടിയേറ്റമാണു ഹൈറേഞ്ചിലെ മറ്റു മേഖലകളിലേക്കു പിന്നീടു വ്യാപിച്ചത്. 1918ന് ഏതാനും വർഷങ്ങൾക്ക് ശേഷമാണ് അടിമാലിക്കടുത്തു ചിത്തിരപുരത്ത് കുടിയേറ്റം തുടങ്ങിയത്. ഉപ്പുതറയിൽ സംഭവിച്ച് ആദ്യഘട്ട കുടിയേറ്റം രൂപം കൊടുത്ത പൊതുസമൂഹത്തിൽനിന്നുമാണ് പിന്നീട് അയ്യപ്പൻകോവിൽ (മേരികുളം, കാഞ്ചിയാർ) കട്ടപ്പന, മ്ലാമല എന്നിവിടങ്ങളിലേക്കു കർഷക കുടിയേറ്റം ഉണ്ടായത്.
രണ്ടാം ഘട്ടം
ഉപ്പുതറയിലെ കുടിയേറ്റത്തിനു ശേഷം രണ്ടര പതിറ്റാണ്ട് കഴിഞ്ഞാണ് ഹൈറേഞ്ച് കുടിയേറ്റത്തിന്റെ ഉൗർജിതവും ആസൂത്രിതവുമായ രണ്ടാംഘട്ടം ഗ്രോ മോർ ഫുഡ് കാന്പെയ്നിന്റെ ഭാഗമായി നടന്നത്. കുടിയേറ്റത്തിന്റെ മൂന്നാം ഘട്ടം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തികൾ നിശ്ചയിച്ചതിനു ശേഷം അതിർത്തി പ്രദേശങ്ങളിൽ പട്ടം താണുപിള്ള കുടിയിരുത്തിയ പട്ടം കോളനികളാണ്. രണ്ടും മൂന്നും ഘട്ടങ്ങൾക്കു പ്രേരണയും ആത്മവിശ്വാസവും നൽകിയത് ഉപ്പുതറയിൽ നടന്ന ആദ്യഘട്ട കുടിയേറ്റത്തിന്റെ മാതൃകയും വിജയവുമാണ്.
ശതാബ്ദിയാഘോഷം
ഒരു ജനതയുടെ, പ്രത്യേകിച്ച്, കർഷക സമൂഹത്തിന്റെ നിലനിൽപ്പിലും അതിജീവന സംസ്കാരത്തിലും പുതിയൊരധ്യായം കുറിച്ച ഈ മഹദ്സംഭവം വിസ്മരിക്കപ്പെടാതെ ചരിത്രത്താളുകളിൽ അതിന്റെ അർഹിക്കുന്ന എല്ലാ പ്രാധാന്യത്തോടും കൂടി സുവർണലിപികളിൽ രേഖപ്പെടുത്തുകയെന്നതാണു ഹൈറേഞ്ച് കുടിയേറ്റ ശതാബ്ദിയാഘോഷത്തിന്റെ പ്രധാന ലക്ഷ്യം. ഒരു നവസമൂഹ സൃഷ്ടിക്കുവേണ്ടി ജീവനും രക്തവും വിലയായി കൊടുത്തു കാലയവനികയ്ക്കുള്ളിൽ മറഞ്ഞ പൂർവികരെ സ്മരിക്കാനും ഇതൊരു അവസരമാണ്. കുടിയേറ്റ ചരിത്രത്തെ കൈയേറ്റമായി ചിത്രീകരിക്കാനുള്ള പ്രതിലോമശക്തികളുടെ ഉദ്യമങ്ങൾ അതിന്റെ പാരമ്യത്തിൽ നിൽക്കുന്പോഴാണു കർഷകരുടെ അതിജീവന ചരിത്രത്തിലെ സുപ്രധാന മുഹൂർത്തം അതിന്റെ ശതാബ്ദിയിലെത്തിയിരിക്കുന്നുവെന്നതു വളരെ പ്രസക്തമാകുന്നത്. അത്തരം സമീപനങ്ങൾക്കുള്ള തിരുത്തൽ കൂടിയാണ് ഈ ആഘോഷം.
കുടിയേറ്റ സ്മാരകം ഉയരും
ഹൈറേഞ്ച് കുടിയേറ്റത്തിന്റെ സ്മരണയ്ക്കായി നിർമിക്കുന്ന കുടിയേറ്റ സ്മാരകത്തിന് അടിസ്ഥാന ശിലയിട്ടുകൊണ്ടാണ് ഒരു വർഷം നീളുന്ന ഹൈറേഞ്ച് കുടിയേറ്റ ശദാബ്ദിയാഘോഷത്തിന് 2017 ഒാഗസ്റ്റ് 15ന് (ചൊവ്വ) തുടക്കം കുറിക്കുന്നത്. കുടിയേറ്റസമൂഹത്തിലെ മുതിർന്ന തലമുറയിൽപ്പെട്ട നാലുപേർ ചേർന്നാണു ശതാബ്ദിസ്മാരക ശിലാസ്ഥാപനം നടത്തുക. കുടിയേറ്റത്തിന്റെ ഈറ്റില്ലമായ ഉപ്പുതറയിലെ ക്വാർട്ടേഴ്സ് ജംഗ്ഷനിലാണു ശതാബ്ദി സ്മാരകം ഉയരുക. ഇവിടെത്തന്നെയാണ് കുടിയേറ്റ ജനതയുടെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമായ ഒഎംഎൽപി സ്കൂൾ (1927) ചരിത്രസ്മരണകളാൽ നിറഞ്ഞ് കഴിഞ്ഞ 91 വർഷമായി തലയുയർത്തി നിൽക്കുന്നത്. 2018 ഒാഗസ്റ്റ് 15ന് പൂർത്തിയാകുന്ന കുടിയേറ്റ ശതാബ്ദിയാഘോഷങ്ങളിൽ പൊതുസമ്മേളനങ്ങൾ, കുടുംബസംഗമങ്ങൾ, കലാകായികമത്സരങ്ങൾ, ശതാബ്ദി സ്മരണിക പ്രകാശനം, ശതാബ്ദി സ്മാരക സമർപ്പണം എന്നിവ മുഖ്യപരിപാടികളായിരിക്കും.
ആദ്യ കുടിയേറ്റ സംഭവത്തിൽ ഭാഗഭാക്കുകളായിരുന്ന കുടുംബങ്ങളുടെ പുതുതലമുറയും ഉപ്പുതറയിലും മറ്റിടങ്ങളിലുമുള്ളതുമായ നാനാജാതിമതസ്ഥരായ പൊതുസമൂഹവും ഒത്തൊരുമിച്ചാണു കുടിയേറ്റ ശതാബ്ദിയാഘോഷങ്ങൾ പ്രൗഢഗംഭീരമാക്കി മാറ്റുന്നത്. അതാണ് ഈ സംരംഭത്തിന്റെ ഉദാത്തമായ പ്രചോദനവും ചൈതന്യവും.
റവ. ഡോ. സാബു ജോണ് പനച്ചിക്കൽ
(ചെയർമാൻ, ഹൈറേഞ്ച് കുടിയേറ്റ ശതാബ്ദിയാഘോഷ സംഘാടക സമിതി)
1918: ഉപ്പുതറയിൽ ചരിത്രം പിറക്കുന്നു
ഉപ്പുതറയുടെ മണ്ണിൽ 1918ൽ കോട്ടയം ജില്ലയിലെ തിടനാട്ടുനിന്ന് അഞ്ചു കർഷകരെത്തി. അതു കേരളത്തിലെ കർഷക കുടിയേറ്റത്തിന്റെ തുടക്കമായിരുന്നു. നമ്മുടെ യാത്ര ഉപ്പുതറയിലേക്കാണ്. കേരളത്തിലെ കുടിയേറ്റ കർഷകന്റെ തറവാടെന്നു വിശേഷിപ്പിക്കാവുന്ന സ്ഥലം. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയുടെ തെക്കുകിഴക്കു പ്രദേശങ്ങളിലേക്കും ഇടുക്കിയിലെ കൊക്കയാർ, പെരുവന്താനം തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ ജനങ്ങൾ എത്തിയെങ്കിലും ഹൈറേഞ്ച് കുടിയേറ്റമെന്നു പൊതുവേ വിശേഷിപ്പിക്കുന്നത് ഇടുക്കിയിലെ മലന്പ്രദേശങ്ങളിലേക്കുള്ള കർഷകരുടെ വരവാണ്. അതിൽ ആദ്യത്തേതാണ് ഉപ്പുതറ.
തണുപ്പിൽ മയങ്ങി
കോട്ടയത്തുനിന്നു കുട്ടിക്കാനം, ഏലപ്പാറവഴി ഉപ്പുതറയിലേക്കു പോകുന്പോൾ ഇരുവശത്തും പച്ചയാർന്ന കാടുകളാണ്. കുട്ടിക്കാനത്തോടടുക്കുന്പോൾ കാണാം തേയിലത്തോട്ടങ്ങളെ പുതപ്പുകളാക്കി തണുപ്പിൽ മയങ്ങുന്ന മലഞ്ചെരിവുകൾ. അവയ്ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞുപോകുന്ന ചെറുപാതകളിൽ പ്ലാസ്റ്റിക്കിന്റെ മഴക്കോട്ടും കൂർന്പൻതൊപ്പിയുമണിഞ്ഞു നിരനിരയായി പോകുന്ന തോട്ടംതൊഴിലാളികൾ. ഇടയ്ക്കിടെ ചെറിയ കൃഷിയിടങ്ങൾ. അവയോടുചേർന്നു വലിയ ആർഭാടങ്ങളൊന്നുമില്ലാത്ത കർഷകഭവനങ്ങൾ.
കൊടിയ വളവുകളും കയറ്റവും കയറുന്പോൾ ബസിന്റെ ദീർഘനിശ്വാസം ഉച്ചസ്ഥായിയിലാകും. അപ്പോൾ ഒരുവശത്തു ചെങ്കുത്തായ മലഞ്ചെരിവുകളും പാറക്കെട്ടുകളും സമയമെടുത്തു കാണാം. മറുവശത്ത് ആദ്യം പച്ചയായും ആഴമേറുന്പോൾ ഇരുട്ടുവീണും കാണുന്ന അഗാധമായ കൊക്കകൾ. ഏലപ്പാറയോടടുക്കുന്പോൾ കാടും കൃഷിയിടങ്ങളും തിരിച്ചറിയാൻ പ്രയാസമാകും. കാട്ടുവൃക്ഷങ്ങൾക്കു പകരം ഫലവൃക്ഷങ്ങളാകുമെന്നുമാത്രം. ഇവിടെ ഭൂമിയുടെ നിറം ഇരുണ്ട പച്ചയാണ്.
കാടിന്റെ മണം
എവിടെയും നിറഞ്ഞുനില്ക്കുന്ന കാടിന്റെ മണം യാത്രക്കാരനെ മത്തുപിടിപ്പിക്കും. തേയിലത്തോട്ടങ്ങളുടെ മധ്യേകൂടി കടന്നുപോകുന്പോൾ ആ സുഗന്ധം വ്യത്യസ്തമാകും. കാപ്പി, കുരുമുളക്, ഏലം, തെങ്ങ്, കവുങ്ങ്, റബർ, ഇഞ്ചി, കപ്പ, വാഴ, നെല്ല്, പച്ചക്കറികൾ....കുത്തനെയുള്ള ചെരിവുകളിൽ തട്ടുതിരിച്ചു കയ്യാല കെട്ടി മണ്ണ് ഒഴുകിപ്പോകാതെയുള്ള നാടൻ കൃഷികൾ. സ്വാഭാവികവനങ്ങളേക്കാൾ മണ്ണൊലിപ്പു തടയാൻ ഈ കൃഷിയിടങ്ങൾക്കു കഴിയുന്നില്ലേയെന്നു മനസു പറയുന്ന ഹരിതകാഴ്ചകൾ. കുട്ടിക്കാനം-കട്ടപ്പന റോഡിൽ ഉപ്പുതറ കവലയിലേക്കു തിരിയുന്നത് പരപ്പിൽനിന്നാണ്. ചെറിയൊരു ചായക്കടയുൾപ്പെടെ മൂന്നു നാലു കടകളും ഏതാനും ഓട്ടോറിക്ഷകളും ഉള്ളതൊഴിച്ചാൽ കാര്യമായ ആൾബഹളങ്ങളില്ലാത്ത സ്ഥലമാണു പരപ്പ്. കേരളത്തിലെ കർഷക കുടിയേറ്റത്തിന്റെ ചരിത്രം ആരംഭിക്കുന്ന ഉപ്പുതറ ഇവിടെനിന്നു വിളിപ്പാടകലെയാണ്.
വെല്ലുവിളി ഏറ്റെടുത്തവർ
ഉപ്പുതറയുടെ മണ്ണിൽ 1918-ലാണ് ആദ്യമായി കർഷകരെത്തിയത്. അതു കേരളത്തിലെ കർഷക കുടിയേറ്റത്തിന്റെ തുടക്കമായിരുന്നു. കോട്ടയം ജില്ലയിലെ തിടനാട്ടുനിന്നെത്തിയ ഈ അഞ്ചു കർഷകരിൽ രണ്ടുപേർ മടങ്ങിപ്പോയി. പുതിയാത്ത് ദേവസ്യ, കാണക്കാലിൽ ഒൗസേപ്പ്, മേച്ചേരി കുര്യൻ, കുരുവൻപ്ലാക്കൽ ഒൗസേപ്പ്, കൈതയ്ക്കൽ ഒൗസേപ്പ് എന്നിവരായിരുന്നു ആ അഞ്ചു കർഷകർ. ഇവർ വന്നു സ്ഥലം കണ്ടു മടങ്ങി. പിന്നീടു പണിയായുധങ്ങളും അരിയും കപ്പയുമൊക്കെയായി ആദ്യത്തെ മൂന്നുപേർ മാത്രമാണു തിരിച്ചുവന്നത്.
ഈ കാട്ടുപ്രദേശത്ത് ജീവിക്കാൻ മറ്റു രണ്ടുപേർ തയാറായില്ല. പിന്നീടു കാണക്കാലിൽ ഒൗസേപ്പിന്റെകൂടെ വാലുമ്മേൽ ചാക്കോയും മേച്ചേരി കുര്യന്റെകൂടെ പാറപ്പുറത്തു (പാറാവിൽ) ഫ്രഞ്ചു എന്നയാളുമെത്തി. അങ്ങനെ ഉപ്പുതറ കർഷക കുടിയേറ്റത്തിന്റെ തറവാടായി.
1926-ൽ രാമപുരത്തുനിന്നും കടനാട്ടുനിന്നും മാന്നാനത്തുനിന്നുമൊക്കെ നിരവധിപ്പേർ ഉപ്പുതറയിലെത്തി. അപ്പോഴേക്കും ഹൈറേഞ്ചിന്റെ വിവിധ പ്രദേശങ്ങളിലേക്കു കർഷകർ കുടിയേറിത്തുടങ്ങിയിരുന്നു. ഒരു നൂറ്റാണ്ടു മുന്പു കുടിയേറ്റം തുടങ്ങിയ മണ്ണിലാണു നാമിപ്പോൾ നില്ക്കുന്നത്. കുടിയേറ്റ പിതാക്കന്മാരൊക്കെ മണ്മറഞ്ഞുപോയി. അവരുടെ മക്കളും കൊച്ചുമക്കളുമൊക്കെയാണ് ഇപ്പോൾ ഇവിടെയുള്ളത്.
(2015ൽ ദീപിക പ്രസിദ്ധീകരിച്ച ഹൈറേഞ്ച്-മലബാർ കുടിയേറ്റത്തിന്റെ സംയുക്ത ചരിത്രമായ “പുറപ്പാടിന്റെ 100 വർഷങ്ങൾ’’ (ജോസ് ആൻഡ്രൂസ്) എന്ന പുസ്തകത്തിൽനിന്ന്. ഉപ്പുതറയിലെ കുടിയേറ്റത്തിന്റെ ചരിത്രം ദീപികയോടു പങ്കുവച്ചത് ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്കൂൾ റിട്ടയേർഡ് അധ്യാപകൻ കടുകൻമാക്കിൽ കെ.എ.ഏബ്രഹാമായിരുന്നു.
1923ൽ ഏബ്രഹാം സാറിന്റെ വല്യപ്പനാണ് ഉപ്പുതറയിലേക്കു കുടിയേറിയത്. പറയുന്ന ഓരോ കാര്യവും നൂറു ശതമാനം ശരിയായിരിക്കണമെന്ന് അദ്ദേഹത്തിനു നിർബന്ധമായിരുന്നു. ഉപ്പുതറയിൽ ആദ്യമെത്തിയ കുടിയേറ്റ കർഷകരുടെ പേരും വിലാസവുമൊക്കെ പതിറ്റാണ്ടുകൾക്കുമുന്പു കുറിച്ചുവച്ച ഡയറിയിൽനിന്ന് അദ്ദേഹം എടുത്തുതന്നു. അദ്ദേഹത്തോടു ചോദിച്ചു മുന്പു ചിലർ തയാറാക്കിയ കുടിയേറ്റ ലേഖനങ്ങളിൽ പലതിലും വിവരങ്ങൾ തെറ്റായി അടിച്ചുവന്നതിലുള്ള വിഷമവും മറച്ചുവച്ചില്ല.
ആദ്യകാല കുടിയേറ്റത്തിന്റെ ചരിത്രം ദീപികയ്ക്കു കൈമാറി രണ്ട് ആഴ്ചയ്ക്കു ശേഷം 2014 സെപ്റ്റംബർ 28ന് ഏബ്രഹാം സാർ വിടപറഞ്ഞു.)
ഹൈറേഞ്ചിലേക്കു പോയത്
വിദേശീയരായ യൂറോപ്യൻമാരും വൻകിടക്കാരായ ഉത്തരേന്ത്യക്കാരും തദ്ദേശീയരും വ്യാവസായികാടിസ്ഥാനത്തിൽ നാണ്യവിളകളുൾപ്പെടുന്ന തോട്ടക്കൃഷിക്കായി മുണ്ട ക്കയം, കാഞ്ഞിരപ്പള്ളി, എരുമേലി, പാല തുടങ്ങിയ മേഖലകളെ പരിപൂർണമായി വിനിയോഗിച്ചപ്പോൾ ഭക്ഷ്യാവശ്യങ്ങൾക്കുള്ള വാരകൃഷിക്കു സാധാരണ ജനങ്ങൾക്കു ഭൂമി കിട്ടാതായി. പീരുമേട് മേഖലയും വ്യാവസായികാടിസ്ഥാനത്തിൽ തേയില കൃഷിക്കും റിസർവ് വനങ്ങൾക്കുമായി ഉപയോഗിച്ചു. ഇതു സാധാരണ ജനങ്ങളെ സാന്പത്തികത്തകർച്ചയിലേക്കും പട്ടിണിയിലേക്കും നയിച്ചു. ഒന്നാം ലോക മഹായുദ്ധം ആഗോളതലത്തിലേല്പിച്ച സാന്പത്തികാഘാതവും ഈ ഭൂമിദൗർലഭ്യവും ജനങ്ങളെ ഭക്ഷ്യാവശ്യങ്ങൾക്കായി പുതിയ ഭൂമി കണ്ടെത്താൻ പ്രേരിപ്പിച്ചു.
1915 മുതൽ പലപ്പോഴായി ഹൈറേഞ്ചിലെത്തി കൃഷിസാധ്യമായ ഭൂമിക്കായി അന്വേഷണം നടത്തിയെങ്കിലും കാട്ടുമൃഗങ്ങളുടെ ആക്രമണം, പ്രതികൂലമായ കാലാവസ്ഥ, മാരകമായ രോഗങ്ങൾ, അപകടമരണങ്ങൾ എന്നീ കാരണങ്ങളാൽ ആ ഉദ്യമങ്ങളെല്ലാം പാതിവഴിയിൽ ഉപേക്ഷിച്ചു തിരികെ പോകേണ്ടിവന്നു. ചീന്തലാർ എസ്റ്റേറ്റിനും കാക്കത്തോട് റിസർവ് ഫോറസ്റ്റിനുമിടയിൽ കൃഷിയോഗ്യമായ റവന്യൂ ഭൂമിയുണ്ടെന്നു പീരുമേട് പാർവത്യാരിൽനിന്നു വിവരം ലഭിച്ച ഏതാനും കുടുംബങ്ങൾ പൂഞ്ഞാർ കുരിശുമലവഴി ഉപ്പുതറയിലെത്തി. അങ്ങനെ ഏതാനും കുടുംബങ്ങൾ (പുതിയാത്ത്, പാറപ്പുറത്ത്, കാണക്കാലി, വാലുമ്മേൽ) 1918ൽ ഇവിടെ സ്ഥിരതാമസമാക്കി. അധികം വൈകാതെ ഏതാനും കുടുംബങ്ങൾക്കൂടി ഉപ്പുതറയിലേക്കെത്തി. (മൈലാങ്കൽ, മേച്ചേരി, കടുകുമ്മാക്കൽ, വെള്ളാശേരി).
ഉപ്പുതറയിൽ നടന്ന വിജയകരമായ ഈ കുടിയേറ്റമാണു ഹൈറേഞ്ചിലെ മറ്റു മേഖലകളിലേക്കു പിന്നീടു വ്യാപിച്ചത്. 1918ന് ഏതാനും വർഷങ്ങൾക്ക് ശേഷമാണ് അടിമാലിക്കടുത്തു ചിത്തിരപുരത്ത് കുടിയേറ്റം തുടങ്ങിയത്. ഉപ്പുതറയിൽ സംഭവിച്ച് ആദ്യഘട്ട കുടിയേറ്റം രൂപം കൊടുത്ത പൊതുസമൂഹത്തിൽനിന്നുമാണ് പിന്നീട് അയ്യപ്പൻകോവിൽ (മേരികുളം, കാഞ്ചിയാർ) കട്ടപ്പന, മ്ലാമല എന്നിവിടങ്ങളിലേക്കു കർഷക കുടിയേറ്റം ഉണ്ടായത്.
രണ്ടാം ഘട്ടം
ഉപ്പുതറയിലെ കുടിയേറ്റത്തിനു ശേഷം രണ്ടര പതിറ്റാണ്ട് കഴിഞ്ഞാണ് ഹൈറേഞ്ച് കുടിയേറ്റത്തിന്റെ ഉൗർജിതവും ആസൂത്രിതവുമായ രണ്ടാംഘട്ടം ഗ്രോ മോർ ഫുഡ് കാന്പെയ്നിന്റെ ഭാഗമായി നടന്നത്. കുടിയേറ്റത്തിന്റെ മൂന്നാം ഘട്ടം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തികൾ നിശ്ചയിച്ചതിനു ശേഷം അതിർത്തി പ്രദേശങ്ങളിൽ പട്ടം താണുപിള്ള കുടിയിരുത്തിയ പട്ടം കോളനികളാണ്. രണ്ടും മൂന്നും ഘട്ടങ്ങൾക്കു പ്രേരണയും ആത്മവിശ്വാസവും നൽകിയത് ഉപ്പുതറയിൽ നടന്ന ആദ്യഘട്ട കുടിയേറ്റത്തിന്റെ മാതൃകയും വിജയവുമാണ്.
ശതാബ്ദിയാഘോഷം
ഒരു ജനതയുടെ, പ്രത്യേകിച്ച്, കർഷക സമൂഹത്തിന്റെ നിലനിൽപ്പിലും അതിജീവന സംസ്കാരത്തിലും പുതിയൊരധ്യായം കുറിച്ച ഈ മഹദ്സംഭവം വിസ്മരിക്കപ്പെടാതെ ചരിത്രത്താളുകളിൽ അതിന്റെ അർഹിക്കുന്ന എല്ലാ പ്രാധാന്യത്തോടും കൂടി സുവർണലിപികളിൽ രേഖപ്പെടുത്തുകയെന്നതാണു ഹൈറേഞ്ച് കുടിയേറ്റ ശതാബ്ദിയാഘോഷത്തിന്റെ പ്രധാന ലക്ഷ്യം. ഒരു നവസമൂഹ സൃഷ്ടിക്കുവേണ്ടി ജീവനും രക്തവും വിലയായി കൊടുത്തു കാലയവനികയ്ക്കുള്ളിൽ മറഞ്ഞ പൂർവികരെ സ്മരിക്കാനും ഇതൊരു അവസരമാണ്. കുടിയേറ്റ ചരിത്രത്തെ കൈയേറ്റമായി ചിത്രീകരിക്കാനുള്ള പ്രതിലോമശക്തികളുടെ ഉദ്യമങ്ങൾ അതിന്റെ പാരമ്യത്തിൽ നിൽക്കുന്പോഴാണു കർഷകരുടെ അതിജീവന ചരിത്രത്തിലെ സുപ്രധാന മുഹൂർത്തം അതിന്റെ ശതാബ്ദിയിലെത്തിയിരിക്കുന്നുവെന്നതു വളരെ പ്രസക്തമാകുന്നത്. അത്തരം സമീപനങ്ങൾക്കുള്ള തിരുത്തൽ കൂടിയാണ് ഈ ആഘോഷം.
കുടിയേറ്റ സ്മാരകം ഉയരും
ഹൈറേഞ്ച് കുടിയേറ്റത്തിന്റെ സ്മരണയ്ക്കായി നിർമിക്കുന്ന കുടിയേറ്റ സ്മാരകത്തിന് അടിസ്ഥാന ശിലയിട്ടുകൊണ്ടാണ് ഒരു വർഷം നീളുന്ന ഹൈറേഞ്ച് കുടിയേറ്റ ശദാബ്ദിയാഘോഷത്തിന് 2017 ഒാഗസ്റ്റ് 15ന് (ചൊവ്വ) തുടക്കം കുറിക്കുന്നത്. കുടിയേറ്റസമൂഹത്തിലെ മുതിർന്ന തലമുറയിൽപ്പെട്ട നാലുപേർ ചേർന്നാണു ശതാബ്ദിസ്മാരക ശിലാസ്ഥാപനം നടത്തുക. കുടിയേറ്റത്തിന്റെ ഈറ്റില്ലമായ ഉപ്പുതറയിലെ ക്വാർട്ടേഴ്സ് ജംഗ്ഷനിലാണു ശതാബ്ദി സ്മാരകം ഉയരുക. ഇവിടെത്തന്നെയാണ് കുടിയേറ്റ ജനതയുടെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമായ ഒഎംഎൽപി സ്കൂൾ (1927) ചരിത്രസ്മരണകളാൽ നിറഞ്ഞ് കഴിഞ്ഞ 91 വർഷമായി തലയുയർത്തി നിൽക്കുന്നത്. 2018 ഒാഗസ്റ്റ് 15ന് പൂർത്തിയാകുന്ന കുടിയേറ്റ ശതാബ്ദിയാഘോഷങ്ങളിൽ പൊതുസമ്മേളനങ്ങൾ, കുടുംബസംഗമങ്ങൾ, കലാകായികമത്സരങ്ങൾ, ശതാബ്ദി സ്മരണിക പ്രകാശനം, ശതാബ്ദി സ്മാരക സമർപ്പണം എന്നിവ മുഖ്യപരിപാടികളായിരിക്കും.
ആദ്യ കുടിയേറ്റ സംഭവത്തിൽ ഭാഗഭാക്കുകളായിരുന്ന കുടുംബങ്ങളുടെ പുതുതലമുറയും ഉപ്പുതറയിലും മറ്റിടങ്ങളിലുമുള്ളതുമായ നാനാജാതിമതസ്ഥരായ പൊതുസമൂഹവും ഒത്തൊരുമിച്ചാണു കുടിയേറ്റ ശതാബ്ദിയാഘോഷങ്ങൾ പ്രൗഢഗംഭീരമാക്കി മാറ്റുന്നത്. അതാണ് ഈ സംരംഭത്തിന്റെ ഉദാത്തമായ പ്രചോദനവും ചൈതന്യവും.
റവ. ഡോ. സാബു ജോണ് പനച്ചിക്കൽ
(ചെയർമാൻ, ഹൈറേഞ്ച് കുടിയേറ്റ ശതാബ്ദിയാഘോഷ സംഘാടക സമിതി)
1918: ഉപ്പുതറയിൽ ചരിത്രം പിറക്കുന്നു
ഉപ്പുതറയുടെ മണ്ണിൽ 1918ൽ കോട്ടയം ജില്ലയിലെ തിടനാട്ടുനിന്ന് അഞ്ചു കർഷകരെത്തി. അതു കേരളത്തിലെ കർഷക കുടിയേറ്റത്തിന്റെ തുടക്കമായിരുന്നു. നമ്മുടെ യാത്ര ഉപ്പുതറയിലേക്കാണ്. കേരളത്തിലെ കുടിയേറ്റ കർഷകന്റെ തറവാടെന്നു വിശേഷിപ്പിക്കാവുന്ന സ്ഥലം. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയുടെ തെക്കുകിഴക്കു പ്രദേശങ്ങളിലേക്കും ഇടുക്കിയിലെ കൊക്കയാർ, പെരുവന്താനം തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ ജനങ്ങൾ എത്തിയെങ്കിലും ഹൈറേഞ്ച് കുടിയേറ്റമെന്നു പൊതുവേ വിശേഷിപ്പിക്കുന്നത് ഇടുക്കിയിലെ മലന്പ്രദേശങ്ങളിലേക്കുള്ള കർഷകരുടെ വരവാണ്. അതിൽ ആദ്യത്തേതാണ് ഉപ്പുതറ.
തണുപ്പിൽ മയങ്ങി
കോട്ടയത്തുനിന്നു കുട്ടിക്കാനം, ഏലപ്പാറവഴി ഉപ്പുതറയിലേക്കു പോകുന്പോൾ ഇരുവശത്തും പച്ചയാർന്ന കാടുകളാണ്. കുട്ടിക്കാനത്തോടടുക്കുന്പോൾ കാണാം തേയിലത്തോട്ടങ്ങളെ പുതപ്പുകളാക്കി തണുപ്പിൽ മയങ്ങുന്ന മലഞ്ചെരിവുകൾ. അവയ്ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞുപോകുന്ന ചെറുപാതകളിൽ പ്ലാസ്റ്റിക്കിന്റെ മഴക്കോട്ടും കൂർന്പൻതൊപ്പിയുമണിഞ്ഞു നിരനിരയായി പോകുന്ന തോട്ടംതൊഴിലാളികൾ. ഇടയ്ക്കിടെ ചെറിയ കൃഷിയിടങ്ങൾ. അവയോടുചേർന്നു വലിയ ആർഭാടങ്ങളൊന്നുമില്ലാത്ത കർഷകഭവനങ്ങൾ.
കൊടിയ വളവുകളും കയറ്റവും കയറുന്പോൾ ബസിന്റെ ദീർഘനിശ്വാസം ഉച്ചസ്ഥായിയിലാകും. അപ്പോൾ ഒരുവശത്തു ചെങ്കുത്തായ മലഞ്ചെരിവുകളും പാറക്കെട്ടുകളും സമയമെടുത്തു കാണാം. മറുവശത്ത് ആദ്യം പച്ചയായും ആഴമേറുന്പോൾ ഇരുട്ടുവീണും കാണുന്ന അഗാധമായ കൊക്കകൾ. ഏലപ്പാറയോടടുക്കുന്പോൾ കാടും കൃഷിയിടങ്ങളും തിരിച്ചറിയാൻ പ്രയാസമാകും. കാട്ടുവൃക്ഷങ്ങൾക്കു പകരം ഫലവൃക്ഷങ്ങളാകുമെന്നുമാത്രം. ഇവിടെ ഭൂമിയുടെ നിറം ഇരുണ്ട പച്ചയാണ്.
കാടിന്റെ മണം
എവിടെയും നിറഞ്ഞുനില്ക്കുന്ന കാടിന്റെ മണം യാത്രക്കാരനെ മത്തുപിടിപ്പിക്കും. തേയിലത്തോട്ടങ്ങളുടെ മധ്യേകൂടി കടന്നുപോകുന്പോൾ ആ സുഗന്ധം വ്യത്യസ്തമാകും. കാപ്പി, കുരുമുളക്, ഏലം, തെങ്ങ്, കവുങ്ങ്, റബർ, ഇഞ്ചി, കപ്പ, വാഴ, നെല്ല്, പച്ചക്കറികൾ....കുത്തനെയുള്ള ചെരിവുകളിൽ തട്ടുതിരിച്ചു കയ്യാല കെട്ടി മണ്ണ് ഒഴുകിപ്പോകാതെയുള്ള നാടൻ കൃഷികൾ. സ്വാഭാവികവനങ്ങളേക്കാൾ മണ്ണൊലിപ്പു തടയാൻ ഈ കൃഷിയിടങ്ങൾക്കു കഴിയുന്നില്ലേയെന്നു മനസു പറയുന്ന ഹരിതകാഴ്ചകൾ. കുട്ടിക്കാനം-കട്ടപ്പന റോഡിൽ ഉപ്പുതറ കവലയിലേക്കു തിരിയുന്നത് പരപ്പിൽനിന്നാണ്. ചെറിയൊരു ചായക്കടയുൾപ്പെടെ മൂന്നു നാലു കടകളും ഏതാനും ഓട്ടോറിക്ഷകളും ഉള്ളതൊഴിച്ചാൽ കാര്യമായ ആൾബഹളങ്ങളില്ലാത്ത സ്ഥലമാണു പരപ്പ്. കേരളത്തിലെ കർഷക കുടിയേറ്റത്തിന്റെ ചരിത്രം ആരംഭിക്കുന്ന ഉപ്പുതറ ഇവിടെനിന്നു വിളിപ്പാടകലെയാണ്.
വെല്ലുവിളി ഏറ്റെടുത്തവർ
ഉപ്പുതറയുടെ മണ്ണിൽ 1918-ലാണ് ആദ്യമായി കർഷകരെത്തിയത്. അതു കേരളത്തിലെ കർഷക കുടിയേറ്റത്തിന്റെ തുടക്കമായിരുന്നു. കോട്ടയം ജില്ലയിലെ തിടനാട്ടുനിന്നെത്തിയ ഈ അഞ്ചു കർഷകരിൽ രണ്ടുപേർ മടങ്ങിപ്പോയി. പുതിയാത്ത് ദേവസ്യ, കാണക്കാലിൽ ഒൗസേപ്പ്, മേച്ചേരി കുര്യൻ, കുരുവൻപ്ലാക്കൽ ഒൗസേപ്പ്, കൈതയ്ക്കൽ ഒൗസേപ്പ് എന്നിവരായിരുന്നു ആ അഞ്ചു കർഷകർ. ഇവർ വന്നു സ്ഥലം കണ്ടു മടങ്ങി. പിന്നീടു പണിയായുധങ്ങളും അരിയും കപ്പയുമൊക്കെയായി ആദ്യത്തെ മൂന്നുപേർ മാത്രമാണു തിരിച്ചുവന്നത്.
ഈ കാട്ടുപ്രദേശത്ത് ജീവിക്കാൻ മറ്റു രണ്ടുപേർ തയാറായില്ല. പിന്നീടു കാണക്കാലിൽ ഒൗസേപ്പിന്റെകൂടെ വാലുമ്മേൽ ചാക്കോയും മേച്ചേരി കുര്യന്റെകൂടെ പാറപ്പുറത്തു (പാറാവിൽ) ഫ്രഞ്ചു എന്നയാളുമെത്തി. അങ്ങനെ ഉപ്പുതറ കർഷക കുടിയേറ്റത്തിന്റെ തറവാടായി.
1926-ൽ രാമപുരത്തുനിന്നും കടനാട്ടുനിന്നും മാന്നാനത്തുനിന്നുമൊക്കെ നിരവധിപ്പേർ ഉപ്പുതറയിലെത്തി. അപ്പോഴേക്കും ഹൈറേഞ്ചിന്റെ വിവിധ പ്രദേശങ്ങളിലേക്കു കർഷകർ കുടിയേറിത്തുടങ്ങിയിരുന്നു. ഒരു നൂറ്റാണ്ടു മുന്പു കുടിയേറ്റം തുടങ്ങിയ മണ്ണിലാണു നാമിപ്പോൾ നില്ക്കുന്നത്. കുടിയേറ്റ പിതാക്കന്മാരൊക്കെ മണ്മറഞ്ഞുപോയി. അവരുടെ മക്കളും കൊച്ചുമക്കളുമൊക്കെയാണ് ഇപ്പോൾ ഇവിടെയുള്ളത്.
(2015ൽ ദീപിക പ്രസിദ്ധീകരിച്ച ഹൈറേഞ്ച്-മലബാർ കുടിയേറ്റത്തിന്റെ സംയുക്ത ചരിത്രമായ “പുറപ്പാടിന്റെ 100 വർഷങ്ങൾ’’ (ജോസ് ആൻഡ്രൂസ്) എന്ന പുസ്തകത്തിൽനിന്ന്. ഉപ്പുതറയിലെ കുടിയേറ്റത്തിന്റെ ചരിത്രം ദീപികയോടു പങ്കുവച്ചത് ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്കൂൾ റിട്ടയേർഡ് അധ്യാപകൻ കടുകൻമാക്കിൽ കെ.എ.ഏബ്രഹാമായിരുന്നു.
1923ൽ ഏബ്രഹാം സാറിന്റെ വല്യപ്പനാണ് ഉപ്പുതറയിലേക്കു കുടിയേറിയത്. പറയുന്ന ഓരോ കാര്യവും നൂറു ശതമാനം ശരിയായിരിക്കണമെന്ന് അദ്ദേഹത്തിനു നിർബന്ധമായിരുന്നു. ഉപ്പുതറയിൽ ആദ്യമെത്തിയ കുടിയേറ്റ കർഷകരുടെ പേരും വിലാസവുമൊക്കെ പതിറ്റാണ്ടുകൾക്കുമുന്പു കുറിച്ചുവച്ച ഡയറിയിൽനിന്ന് അദ്ദേഹം എടുത്തുതന്നു. അദ്ദേഹത്തോടു ചോദിച്ചു മുന്പു ചിലർ തയാറാക്കിയ കുടിയേറ്റ ലേഖനങ്ങളിൽ പലതിലും വിവരങ്ങൾ തെറ്റായി അടിച്ചുവന്നതിലുള്ള വിഷമവും മറച്ചുവച്ചില്ല.
ആദ്യകാല കുടിയേറ്റത്തിന്റെ ചരിത്രം ദീപികയ്ക്കു കൈമാറി രണ്ട് ആഴ്ചയ്ക്കു ശേഷം 2014 സെപ്റ്റംബർ 28ന് ഏബ്രഹാം സാർ വിടപറഞ്ഞു.)