ചേർത്തല: കർണാടകയിലെ നഴ്സിംഗ് സ്ഥാപനത്തിലേക്കു റിക്രൂട്ട്മെന്റ് നടത്തി തട്ടിപ്പു നടത്തിയ സംഭവത്തിൽ എഴുപുന്ന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ട്രസ്റ്റിനെതിരേ കേസ്. രണ്ട് ലക്ഷത്തിന്റെ സ്കോളർഷിപ് അനുവദിച്ചതായും മറ്റു മോഹനവാഗ്ദാനങ്ങൾ നല്കിയും പ്ലസ്ടു വിദ്യാർഥികളെ കത്ത് മുഖേന അറിയിച്ചു കർണാടകയിലെ നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയായിരുന്നു തട്ടിപ്പെന്ന പരാതിയിലാണ് കേസ്.
ശ്രീ സൗപർണിക എഡ്യുക്കേഷണൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് കെ.പി. രണദേവൻ, മകൻ രജിൻ എന്നിവർക്കെതിരേ വഞ്ചനാകുറ്റം ചുമത്തി അരൂർ പോലീസ് കേസെടുത്തു. കർണാടകയിലെ സ്വകാര്യ നഴ്സിംഗ് കോളജിലെ ആദ്യവർഷ വിദ്യാർഥികൾ ചേർത്തല ഡിവൈഎസ്പിക്കു നല്കിയ പരാതിയിലാണു കേസെടുത്തത്. സംസ്ഥാനത്തു വിവിധയിടങ്ങളിലുള്ളവരാണു പരാതിക്കാർ.
രണ്ടു ലക്ഷം രൂപയുടെ സ്കോളർഷിപ് ലഭിച്ചതായി കത്തയച്ചാണു പ്ലസ്ടു പഠനം കഴിഞ്ഞയുടനെ കുട്ടികളെയും രക്ഷിതാക്കളെയും ട്രസ്റ്റ് വലയിലാക്കിയത്. ഉന്നത വിദ്യാഭ്യാസത്തിനാണു സ്കോളർഷിപ്പെന്നു കത്തിലുണ്ട്. ട്രസ്റ്റിന്റെ കീഴിലെ സ്ഥാപനങ്ങളിൽ കോഴ്സ് തെരഞ്ഞെടുക്കാനും യൂണിഫോം, പുസ്തകം തുടങ്ങിയവയ്ക്കും അനുബന്ധ ചെലവുകൾ സൗജന്യമാക്കാനും വിദ്യാർഥികൾക്ക് അവസരം ലഭിച്ചുവെന്നും കത്തിൽ പറയുന്നു.
സ്കോളർഷിപ് തുകയുടെ ചെക്ക് കൈപ്പറ്റുന്നതിനു ട്രസ്റ്റ് ചെയർമാന്റെ ഓഫീസിൽ ഫോട്ടോയും എസ്എസ്എൽസി, പ്ലസ്ടു സർട്ടിഫിക്കറ്റുകളുടെ അസലുമായി എത്താനും കത്തിലൂടെ നിർദേശിച്ചു. ഈ പ്രലോഭനത്തിൽ കുടുങ്ങിയവരാണു കെണിയിലായത്.
എഴുപുന്നയിലെ ട്രസ്റ്റ് ഓഫീസിൽ സർട്ടിഫിക്കറ്റുകളും രേഖകളും വാങ്ങിവച്ചാണു കുട്ടികളെയും രക്ഷിതാക്കളെയും കെണിയിലാക്കിയത്. ആർക്കും ചെക്ക് നൽകിയില്ലെന്നു മാത്രമല്ല കർണാടകയിലെ തട്ടിക്കൂട്ട് കോളജിൽ കുട്ടികളെ പ്രവേശിപ്പിക്കുകയുംചെയ്തു. വിദ്യാഭ്യാസ വായ്പ ആവശ്യമുള്ളവർക്ക് അതും തരപ്പെടുത്തി നൽകി. എന്നാൽ, കോളജിൽ യാതൊരു സൗകര്യങ്ങളും യോഗ്യതയുള്ള ജീവനക്കാരും ഉണ്ടായിരുന്നില്ല. ഇതോടെ അവിടെ പഠിക്കാൻ താത്പര്യമില്ലെന്നു കാണിച്ചു വിദ്യാർഥികൾ കഴിഞ്ഞ 17ന് പ്രിൻസിപ്പലിനു കത്ത് നൽകി. കത്ത് സ്വീകരിച്ച പ്രിൻസിപ്പൽ സർട്ടിഫിക്കറ്റുകൾ 15 ദിവസത്തിനകം എഴുപുന്നയിലെ ട്രസ്റ്റിന് കൈമാറുമെന്ന് ഉറപ്പ് നൽകിയതായി പരാതിയിൽ പറയുന്നു. ഇതനുസരിച്ചു ട്രസ്റ്റുമായി ബന്ധപ്പെട്ടപ്പോൾ 12ന് എഴുപുന്നയിൽ എത്തിയാൽ സർട്ടിഫിക്കറ്റ് നൽകാമെന്ന് അറിയിച്ചു.
പക്ഷേ, ഈ ദിവസം ചെന്നപ്പോൾ കുട്ടികളെയും രക്ഷിതാക്കളെയും ട്രസ്റ്റ് ഓഫീസിലേക്കു പോലീസ് കടത്തിവിട്ടില്ല. ഈ സാഹചര്യത്തിലാണു വിദ്യാർഥികൾ ചേർത്തല ഡിവൈഎസ്പി എ.ജി. ലാലിനു പരാതി നൽകിയത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം അരൂർ പോലീസ് തട്ടിപ്പിനിരയായവരുടെ മൊഴിയെടുക്കുകയും കേസെടുക്കുകയുമായിരുന്നു. കോടികളാണു കോളജും ഇടനിലക്കാരും ചേർന്നു പാവപ്പെട്ട വിദ്യാർഥികളുടെ പക്കൽനിന്നു കൈക്കലാക്കിയത്. നിരവധി കുടുംബങ്ങൾ വിദ്യാഭ്യാസ വായ്പയുടെ കടക്കെണിയിൽപ്പെടുകയും പഠനം മുടങ്ങുകയും ചെയ്ത ദുരവസ്ഥയിലാണ്. തട്ടിപ്പിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് അരൂർ എസ്ഐ റെനീഷ് പറഞ്ഞു.
ശ്രീ സൗപർണിക എഡ്യുക്കേഷണൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് കെ.പി. രണദേവൻ, മകൻ രജിൻ എന്നിവർക്കെതിരേ വഞ്ചനാകുറ്റം ചുമത്തി അരൂർ പോലീസ് കേസെടുത്തു. കർണാടകയിലെ സ്വകാര്യ നഴ്സിംഗ് കോളജിലെ ആദ്യവർഷ വിദ്യാർഥികൾ ചേർത്തല ഡിവൈഎസ്പിക്കു നല്കിയ പരാതിയിലാണു കേസെടുത്തത്. സംസ്ഥാനത്തു വിവിധയിടങ്ങളിലുള്ളവരാണു പരാതിക്കാർ.
രണ്ടു ലക്ഷം രൂപയുടെ സ്കോളർഷിപ് ലഭിച്ചതായി കത്തയച്ചാണു പ്ലസ്ടു പഠനം കഴിഞ്ഞയുടനെ കുട്ടികളെയും രക്ഷിതാക്കളെയും ട്രസ്റ്റ് വലയിലാക്കിയത്. ഉന്നത വിദ്യാഭ്യാസത്തിനാണു സ്കോളർഷിപ്പെന്നു കത്തിലുണ്ട്. ട്രസ്റ്റിന്റെ കീഴിലെ സ്ഥാപനങ്ങളിൽ കോഴ്സ് തെരഞ്ഞെടുക്കാനും യൂണിഫോം, പുസ്തകം തുടങ്ങിയവയ്ക്കും അനുബന്ധ ചെലവുകൾ സൗജന്യമാക്കാനും വിദ്യാർഥികൾക്ക് അവസരം ലഭിച്ചുവെന്നും കത്തിൽ പറയുന്നു.
സ്കോളർഷിപ് തുകയുടെ ചെക്ക് കൈപ്പറ്റുന്നതിനു ട്രസ്റ്റ് ചെയർമാന്റെ ഓഫീസിൽ ഫോട്ടോയും എസ്എസ്എൽസി, പ്ലസ്ടു സർട്ടിഫിക്കറ്റുകളുടെ അസലുമായി എത്താനും കത്തിലൂടെ നിർദേശിച്ചു. ഈ പ്രലോഭനത്തിൽ കുടുങ്ങിയവരാണു കെണിയിലായത്.
എഴുപുന്നയിലെ ട്രസ്റ്റ് ഓഫീസിൽ സർട്ടിഫിക്കറ്റുകളും രേഖകളും വാങ്ങിവച്ചാണു കുട്ടികളെയും രക്ഷിതാക്കളെയും കെണിയിലാക്കിയത്. ആർക്കും ചെക്ക് നൽകിയില്ലെന്നു മാത്രമല്ല കർണാടകയിലെ തട്ടിക്കൂട്ട് കോളജിൽ കുട്ടികളെ പ്രവേശിപ്പിക്കുകയുംചെയ്തു. വിദ്യാഭ്യാസ വായ്പ ആവശ്യമുള്ളവർക്ക് അതും തരപ്പെടുത്തി നൽകി. എന്നാൽ, കോളജിൽ യാതൊരു സൗകര്യങ്ങളും യോഗ്യതയുള്ള ജീവനക്കാരും ഉണ്ടായിരുന്നില്ല. ഇതോടെ അവിടെ പഠിക്കാൻ താത്പര്യമില്ലെന്നു കാണിച്ചു വിദ്യാർഥികൾ കഴിഞ്ഞ 17ന് പ്രിൻസിപ്പലിനു കത്ത് നൽകി. കത്ത് സ്വീകരിച്ച പ്രിൻസിപ്പൽ സർട്ടിഫിക്കറ്റുകൾ 15 ദിവസത്തിനകം എഴുപുന്നയിലെ ട്രസ്റ്റിന് കൈമാറുമെന്ന് ഉറപ്പ് നൽകിയതായി പരാതിയിൽ പറയുന്നു. ഇതനുസരിച്ചു ട്രസ്റ്റുമായി ബന്ധപ്പെട്ടപ്പോൾ 12ന് എഴുപുന്നയിൽ എത്തിയാൽ സർട്ടിഫിക്കറ്റ് നൽകാമെന്ന് അറിയിച്ചു.
പക്ഷേ, ഈ ദിവസം ചെന്നപ്പോൾ കുട്ടികളെയും രക്ഷിതാക്കളെയും ട്രസ്റ്റ് ഓഫീസിലേക്കു പോലീസ് കടത്തിവിട്ടില്ല. ഈ സാഹചര്യത്തിലാണു വിദ്യാർഥികൾ ചേർത്തല ഡിവൈഎസ്പി എ.ജി. ലാലിനു പരാതി നൽകിയത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം അരൂർ പോലീസ് തട്ടിപ്പിനിരയായവരുടെ മൊഴിയെടുക്കുകയും കേസെടുക്കുകയുമായിരുന്നു. കോടികളാണു കോളജും ഇടനിലക്കാരും ചേർന്നു പാവപ്പെട്ട വിദ്യാർഥികളുടെ പക്കൽനിന്നു കൈക്കലാക്കിയത്. നിരവധി കുടുംബങ്ങൾ വിദ്യാഭ്യാസ വായ്പയുടെ കടക്കെണിയിൽപ്പെടുകയും പഠനം മുടങ്ങുകയും ചെയ്ത ദുരവസ്ഥയിലാണ്. തട്ടിപ്പിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് അരൂർ എസ്ഐ റെനീഷ് പറഞ്ഞു.