തിരുവനന്തപരം: സർക്കാർ ജനങ്ങളിൽ മദ്യം അടിച്ചേൽപ്പിക്കുകയാണെന്നു മുതിർന്ന കോണ്ഗ്രസ് നേതാവ് വി.എം.സുധീരൻ. കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഭരണകൂടം ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെ പച്ചയായി ലംഘിക്കുന്നതാണ് ഇന്നു കേരളത്തിൽ കാണാൻ സാധിക്കുന്നത്. സുപ്രീം കോടതിയുടെ വിധിയെ പരിഹാസ്യമാക്കിക്കൊണ്ടും ജനങ്ങളുടെ സമരം കണ്ടില്ലെന്നു നടിച്ചുകൊണ്ടും മദ്യവിൽപനശാലകൾ ആരംഭിച്ചുകൊണ്ടു കേരളമാകെ മദ്യം ഒഴുക്കാനുള്ള സംഘടിതമായ ശ്രമമാണ് സർക്കാർ ഇന്നു നടത്തുന്നത്.
സർക്കാരിന്റെ കൂറു ജനങ്ങളോടല്ല, മദ്യലോബിയോടും മദ്യരാജാക്കന്മാരോടുമാണ്. പാവപ്പെട്ടവരുടെ പേരിൽ അധികാരത്തിൽവന്ന ഭരണകൂടം മദ്യലോബിക്കുവേണ്ടി ദാസ്യവേല ചെയ്യുന്ന കാഴ്ചയാണ് ഇന്നു കാണാനാകുന്നത്.
യുഡിഎഫ് സർക്കാർ അടച്ചുപൂട്ടിയ മദ്യശാലകളെല്ലാം തുറക്കാനുള്ള ശ്രമത്തിലാണ് ഇന്ന് എൽഡിഎഫ് സർക്കാർ. യുഡിഎഫ് സർക്കാരിന്റെ മദ്യനയം മൂലം മയക്കുമരുന്നിന്റെ ഉപയോഗം വർധിച്ചെന്നും ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞുവെന്നുമുള്ള സർക്കാരിന്റെ വാദഗതികൾ തെറ്റാണ്. ടൂറിസ്റ്റുകളുടെ എണ്ണം വർധിച്ചതായാണ് ടൂറിസം വകുപ്പിന്റെ തന്നെ കണക്കുകൾ വ്യക്തമാക്കുന്നത്. ടൂറിസത്തിൽ നിന്നുള്ള മൊത്തവരുമാനവും വർധിച്ചിട്ടുണ്ട്. കേരളത്തിലെ അക്രമങ്ങൾക്കും പീഡനങ്ങൾക്കും അടിസ്ഥാന കാരണം മദ്യത്തിന്റെ ഉപയോഗമാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ വികലമായ മദ്യനയം എതിർക്കപ്പെടേണ്ടതാണെന്ന് സെക്രട്ടേറിയറ്റ് ധർണയിൽ അനുഗ്രഹപ്രഭാഷണം നടത്തിയ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം പറഞ്ഞു. ഈ മദ്യനയത്തെ തോൽപിക്കുന്ന കാലം വരിക തന്നെ ചെയ്യും. നിയമത്തിന്റെ എല്ലാ പഴുതുകളും അടച്ച് ജനങ്ങളുടെ അവകാശം കവർന്നെടുത്താണു സർക്കാർ മുന്നോട്ടുപോകുന്നത്.
സർക്കാരിന്റെ ഈ പ്രവൃത്തിയിലൂടെ ജനാധിപത്യത്തിന്റെ അടിത്തറ തകർന്നിരിക്കുന്നു. പുതിയ മദ്യനയം കൊണ്ടുണ്ടാകുന്ന സാമൂഹ്യ വിപത്തുകൾക്കെതിരേ പ്രതികരിക്കുന്നതിന് ഭരണപരിഷ്കാര കമ്മീഷന് അവകാശമുണ്ട്. എന്നാൽ, അവർ ഒന്നും ചെയ്യുന്നില്ല. ജനാധിപത്യത്തെ അട്ടിമറിക്കുന്ന നയമാണ് ഈ മദ്യനയം. ഇതിനെതിരേ ജനങ്ങൾ ഉയർത്തെഴുനേൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് അധ്യക്ഷനായിരുന്ന ധർണാ സമരത്തിൽ ജനറൽ കണ്വീനർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. ബിഷപ് ജോസഫ് മാർ ബർണബാസ്, കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ രക്ഷാധികാരി ഫാ.ജോണ് അരീക്കൽ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ബ്രഹ്മശ്രീ സാന്ദ്രാനന്ദ സ്വാമികൾ, ടിഎസ്എസ് ഡയറക്ടർ ഫാ.ലെനിൻ രാജ്, ജില്ലാ മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ വി.എസ്. ഹരീന്ദ്രനാഥ്, കെഎംവൈഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഇലവുപാലം ഷംസുദ്ദീൻ മന്നാനി തുടങ്ങിവർ പങ്കെടുത്തു. സത്യഗ്രഹ സമിതി വർക്കിംഗ് ചെയർമാൻ ഫാ.വർഗീസ് മുഴുത്തേറ്റ് വിസി നന്ദി പറഞ്ഞു.
ഒരു ഭരണകൂടം ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെ പച്ചയായി ലംഘിക്കുന്നതാണ് ഇന്നു കേരളത്തിൽ കാണാൻ സാധിക്കുന്നത്. സുപ്രീം കോടതിയുടെ വിധിയെ പരിഹാസ്യമാക്കിക്കൊണ്ടും ജനങ്ങളുടെ സമരം കണ്ടില്ലെന്നു നടിച്ചുകൊണ്ടും മദ്യവിൽപനശാലകൾ ആരംഭിച്ചുകൊണ്ടു കേരളമാകെ മദ്യം ഒഴുക്കാനുള്ള സംഘടിതമായ ശ്രമമാണ് സർക്കാർ ഇന്നു നടത്തുന്നത്.
സർക്കാരിന്റെ കൂറു ജനങ്ങളോടല്ല, മദ്യലോബിയോടും മദ്യരാജാക്കന്മാരോടുമാണ്. പാവപ്പെട്ടവരുടെ പേരിൽ അധികാരത്തിൽവന്ന ഭരണകൂടം മദ്യലോബിക്കുവേണ്ടി ദാസ്യവേല ചെയ്യുന്ന കാഴ്ചയാണ് ഇന്നു കാണാനാകുന്നത്.
യുഡിഎഫ് സർക്കാർ അടച്ചുപൂട്ടിയ മദ്യശാലകളെല്ലാം തുറക്കാനുള്ള ശ്രമത്തിലാണ് ഇന്ന് എൽഡിഎഫ് സർക്കാർ. യുഡിഎഫ് സർക്കാരിന്റെ മദ്യനയം മൂലം മയക്കുമരുന്നിന്റെ ഉപയോഗം വർധിച്ചെന്നും ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞുവെന്നുമുള്ള സർക്കാരിന്റെ വാദഗതികൾ തെറ്റാണ്. ടൂറിസ്റ്റുകളുടെ എണ്ണം വർധിച്ചതായാണ് ടൂറിസം വകുപ്പിന്റെ തന്നെ കണക്കുകൾ വ്യക്തമാക്കുന്നത്. ടൂറിസത്തിൽ നിന്നുള്ള മൊത്തവരുമാനവും വർധിച്ചിട്ടുണ്ട്. കേരളത്തിലെ അക്രമങ്ങൾക്കും പീഡനങ്ങൾക്കും അടിസ്ഥാന കാരണം മദ്യത്തിന്റെ ഉപയോഗമാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ വികലമായ മദ്യനയം എതിർക്കപ്പെടേണ്ടതാണെന്ന് സെക്രട്ടേറിയറ്റ് ധർണയിൽ അനുഗ്രഹപ്രഭാഷണം നടത്തിയ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം പറഞ്ഞു. ഈ മദ്യനയത്തെ തോൽപിക്കുന്ന കാലം വരിക തന്നെ ചെയ്യും. നിയമത്തിന്റെ എല്ലാ പഴുതുകളും അടച്ച് ജനങ്ങളുടെ അവകാശം കവർന്നെടുത്താണു സർക്കാർ മുന്നോട്ടുപോകുന്നത്.
സർക്കാരിന്റെ ഈ പ്രവൃത്തിയിലൂടെ ജനാധിപത്യത്തിന്റെ അടിത്തറ തകർന്നിരിക്കുന്നു. പുതിയ മദ്യനയം കൊണ്ടുണ്ടാകുന്ന സാമൂഹ്യ വിപത്തുകൾക്കെതിരേ പ്രതികരിക്കുന്നതിന് ഭരണപരിഷ്കാര കമ്മീഷന് അവകാശമുണ്ട്. എന്നാൽ, അവർ ഒന്നും ചെയ്യുന്നില്ല. ജനാധിപത്യത്തെ അട്ടിമറിക്കുന്ന നയമാണ് ഈ മദ്യനയം. ഇതിനെതിരേ ജനങ്ങൾ ഉയർത്തെഴുനേൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് അധ്യക്ഷനായിരുന്ന ധർണാ സമരത്തിൽ ജനറൽ കണ്വീനർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. ബിഷപ് ജോസഫ് മാർ ബർണബാസ്, കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ രക്ഷാധികാരി ഫാ.ജോണ് അരീക്കൽ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ബ്രഹ്മശ്രീ സാന്ദ്രാനന്ദ സ്വാമികൾ, ടിഎസ്എസ് ഡയറക്ടർ ഫാ.ലെനിൻ രാജ്, ജില്ലാ മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ വി.എസ്. ഹരീന്ദ്രനാഥ്, കെഎംവൈഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഇലവുപാലം ഷംസുദ്ദീൻ മന്നാനി തുടങ്ങിവർ പങ്കെടുത്തു. സത്യഗ്രഹ സമിതി വർക്കിംഗ് ചെയർമാൻ ഫാ.വർഗീസ് മുഴുത്തേറ്റ് വിസി നന്ദി പറഞ്ഞു.