തിരുവനന്തപുരം: എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ മരണത്തിനിടയാക്കിയ സംഭവങ്ങളെക്കുറിച്ചു ക്രൈംബ്രാഞ്ച് അന്വേഷണത്തിനു നിർദേശം.
എൻസിപി ജനറൽ സെക്രട്ടറിയും കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാനുമായ സുൽഫിക്കർ മയൂരി ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുകയും അപകീർത്തികരമായി സംസാരിക്കുകയും ചെയ്തെന്ന പരാതിയെ കുറിച്ചാണ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവിയുടെ മേൽനോട്ടത്തിൽ ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാകും കേസ് അന്വേഷിക്കുക. ഇതു സംബന്ധിച്ച ഉത്തരവ് സംസ്ഥാന പോലീസ് മേധാവി ഇന്നലെ പുറത്തിറക്കി.
ഉഴവൂർ വിജയന്റെ മരണത്തിലേക്കു നയിച്ച ഫോണ്വഴിയുള്ള ഭീഷണിയെയും കുടുംബാംഗങ്ങളെ അപകീർത്തികരമായി അധിക്ഷേപിച്ചതിനെയും കുറിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൻസിപി കോട്ടയം ജില്ലാ കമ്മിറ്റി അംഗമായ റാണി സാംജിയും പൊതു പ്രവർത്തകനായ പായിച്ചിറ നവാസും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണു അന്വേഷണത്തിനു നിർദേശം.
എൻസിപി കോട്ടയം ജില്ലാ കമ്മിറ്റി അംഗമായ റാണി സാംജി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു നൽകിയ പരാതി ഡിജിപിക്കു കൈമാറിയിരുന്നു.
കഴിഞ്ഞ മേയ് 21നു വൈകുന്നേരത്തോടെ അന്പലപ്പുഴയിൽ ഭാര്യയുടെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം കായംകുളത്തെ ഗൃഹപ്രവേശന ചടങ്ങിനും ഉഴവൂർ വിജയൻ എത്തിയിരുന്നു.
ഇതിനിടയിലാണ് സുൾഫിക്കർ മയൂരി വിജയനെ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയതായി പരാതിയുള്ളത്. വിജയനോടൊപ്പം എൻസിപി പ്രവർത്തകരായ സതീഷ് കല്ലക്കുളവും നിതിനും ഉണ്ടായിരുന്നു. ഈ സമയത്തു രക്തസമ്മർദം ഉയർന്ന വിജയനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു.
എൻവൈസി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാനെ വിളിച്ച സുൾഫിക്കർ മയൂരി, ഉഴവൂർ വിജയനെയും അദ്ദേഹത്തിന്റെ ഭാര്യയെയും പെണ്മക്കളെയും കുറിച്ച് അപമാനകരമായ തരത്തിൽ സംസാരിക്കുകയും വധിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
മുജീബ് റഹ്മാനോടു ഫോണിൽ സംസാരിച്ച ഓഡിയോ ക്ലിപ്പിംഗ് ടിവി ചാനലുകൾ സം പ്രേഷണം ചെയ്തിരുന്നു. ഭീഷണിയെയും അപവാദ പ്രചാരണത്തെയും തുടർന്നുണ്ടായ മാനസിക സമ്മർദമാണ് ഉഴവൂർ വിജയന്റെ മരണത്തിനിടയാക്കിയെന്നാണു പരാതിയിൽ പറയുന്നത്.
എൻസിപി ജനറൽ സെക്രട്ടറിയും കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാനുമായ സുൽഫിക്കർ മയൂരി ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുകയും അപകീർത്തികരമായി സംസാരിക്കുകയും ചെയ്തെന്ന പരാതിയെ കുറിച്ചാണ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവിയുടെ മേൽനോട്ടത്തിൽ ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാകും കേസ് അന്വേഷിക്കുക. ഇതു സംബന്ധിച്ച ഉത്തരവ് സംസ്ഥാന പോലീസ് മേധാവി ഇന്നലെ പുറത്തിറക്കി.
ഉഴവൂർ വിജയന്റെ മരണത്തിലേക്കു നയിച്ച ഫോണ്വഴിയുള്ള ഭീഷണിയെയും കുടുംബാംഗങ്ങളെ അപകീർത്തികരമായി അധിക്ഷേപിച്ചതിനെയും കുറിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൻസിപി കോട്ടയം ജില്ലാ കമ്മിറ്റി അംഗമായ റാണി സാംജിയും പൊതു പ്രവർത്തകനായ പായിച്ചിറ നവാസും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണു അന്വേഷണത്തിനു നിർദേശം.
എൻസിപി കോട്ടയം ജില്ലാ കമ്മിറ്റി അംഗമായ റാണി സാംജി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു നൽകിയ പരാതി ഡിജിപിക്കു കൈമാറിയിരുന്നു.
കഴിഞ്ഞ മേയ് 21നു വൈകുന്നേരത്തോടെ അന്പലപ്പുഴയിൽ ഭാര്യയുടെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം കായംകുളത്തെ ഗൃഹപ്രവേശന ചടങ്ങിനും ഉഴവൂർ വിജയൻ എത്തിയിരുന്നു.
ഇതിനിടയിലാണ് സുൾഫിക്കർ മയൂരി വിജയനെ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയതായി പരാതിയുള്ളത്. വിജയനോടൊപ്പം എൻസിപി പ്രവർത്തകരായ സതീഷ് കല്ലക്കുളവും നിതിനും ഉണ്ടായിരുന്നു. ഈ സമയത്തു രക്തസമ്മർദം ഉയർന്ന വിജയനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു.
എൻവൈസി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാനെ വിളിച്ച സുൾഫിക്കർ മയൂരി, ഉഴവൂർ വിജയനെയും അദ്ദേഹത്തിന്റെ ഭാര്യയെയും പെണ്മക്കളെയും കുറിച്ച് അപമാനകരമായ തരത്തിൽ സംസാരിക്കുകയും വധിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
മുജീബ് റഹ്മാനോടു ഫോണിൽ സംസാരിച്ച ഓഡിയോ ക്ലിപ്പിംഗ് ടിവി ചാനലുകൾ സം പ്രേഷണം ചെയ്തിരുന്നു. ഭീഷണിയെയും അപവാദ പ്രചാരണത്തെയും തുടർന്നുണ്ടായ മാനസിക സമ്മർദമാണ് ഉഴവൂർ വിജയന്റെ മരണത്തിനിടയാക്കിയെന്നാണു പരാതിയിൽ പറയുന്നത്.