തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്കെതിരേ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പി.സി.ജോർജ് എംഎൽഎക്കെതിരേ വനിതാ കമ്മിഷൻ കേസെടുക്കും. കമ്മിഷൻ ചെയർപേഴ്സണ്‍എം.സി. ജോസഫൈൻ ഇതുസംബന്ധിച്ചു ഡയറക്ടർക്കു നിർദേശം നൽകി.
സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുന്നതിനും സ്പീക്കറുടെ അനുമതിയോടെ എംഎൽഎയുടെ മൊഴി രേഖപ്പെടുത്താനും കമ്മിഷന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ഡയറക്ടർ വി.യു. കുര്യാക്കോസിനാണു നിർദേശം നൽകിയത്.
പത്രസമ്മേളനത്തിലും ചാനൽ ചർച്ചകളിലും അഭിമുഖങ്ങളിലും എംഎൽഎ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ സ്ത്രീത്വത്തിനു പോറലേൽപിക്കുന്നതാണ്. ഇതു സംബന്ധിച്ചു വനിതാ കമ്മിഷൻ നിയമോപദേശം തേടിയിരുന്നു. പി.സി. ജോർജിനെതിരെ കേസെടുക്കാമെന്നും പ്രോസിക്യൂഷൻ നടപടികളിലേക്കു കടക്കാമെന്നും വനിത കമ്മിഷൻ ലോ ഓഫീസറും സ്റ്റാൻഡിംഗ് കോണ്‍സലും നിയമോപദേശം നൽകി.
സാധാരണ ഗതിയിൽ അപകീർത്തി കേസുകളിൽ ബന്ധപ്പെട്ടയാളുടെ പരാതി ആവശ്യമാണ്. ഇരയാക്കപ്പെടുന്നവർ പലകാരണങ്ങളാൽ പരാതിപ്പെടാൻ മടിക്കുന്നതു കേസെടുക്കുന്നതിനു വിഘാതമാകുന്നുണ്ട്. സമ്മർദങ്ങൾക്കു വഴങ്ങി കേസ് പിൻവലിക്കുന്ന സാഹചര്യങ്ങളുമുണ്ട്.
എന്നാൽ, വനിതാ കമ്മിഷൻ ആക്ട് പ്രകാരം സ്ത്രീകൾക്കു നേരെയുള്ള ഏതുതരം അതിക്രങ്ങൾക്കും സ്വമേധയാ കേസെടുക്കാൻ വനിത കമ്മിഷനു കഴിയും. ഈ സാഹചര്യത്തിലാണു ജോർജിന്റെ പ്രസ്താവനകൾ അപകീർത്തികരമാണെന്നു കണ്ടെത്തി സ്വമേധയാ കേസെടുക്കുന്നത്.
പി.സി.ജോർജ് എംഎൽഎയുടെ മൊഴി രേഖപ്പെടുത്തുന്നതിന് അനുമതി തേടി സ്പീക്കർക്ക് എത്രയും വേഗം കത്തുനൽകാൻ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനപ്രതിനിധിക്കു നേരേയുള്ള നടപടി ആയതിനാൽ ഇക്കാര്യത്തിൽ പതിവിൽ കവിഞ്ഞ സൂക്ഷ്മത പാലിച്ചിട്ടുണ്ടെന്നു ചെയർപേഴ്സണ്‍ പറഞ്ഞു. സമൂഹത്തിലെ പ്രബലർ സ്ത്രീത്വത്തെ കളങ്കപ്പെടുത്തുന്പോൾ നിയമങ്ങൾ നോക്കുകുത്തിയായി നിൽക്കാൻ പാടില്ല. ഇത്തരം സംഭവങ്ങളിൽ നീതിക്കു വേണ്ടി ശക്തമായ നടപടികളുമായി വനിത കമ്മീഷൻ രംഗത്തുണ്ടെന്നു ജോസഫൈൻ പറഞ്ഞു.
സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുന്നതിനും സ്പീക്കറുടെ അനുമതിയോടെ എംഎൽഎയുടെ മൊഴി രേഖപ്പെടുത്താനും കമ്മിഷന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ഡയറക്ടർ വി.യു. കുര്യാക്കോസിനാണു നിർദേശം നൽകിയത്.
പത്രസമ്മേളനത്തിലും ചാനൽ ചർച്ചകളിലും അഭിമുഖങ്ങളിലും എംഎൽഎ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ സ്ത്രീത്വത്തിനു പോറലേൽപിക്കുന്നതാണ്. ഇതു സംബന്ധിച്ചു വനിതാ കമ്മിഷൻ നിയമോപദേശം തേടിയിരുന്നു. പി.സി. ജോർജിനെതിരെ കേസെടുക്കാമെന്നും പ്രോസിക്യൂഷൻ നടപടികളിലേക്കു കടക്കാമെന്നും വനിത കമ്മിഷൻ ലോ ഓഫീസറും സ്റ്റാൻഡിംഗ് കോണ്‍സലും നിയമോപദേശം നൽകി.
സാധാരണ ഗതിയിൽ അപകീർത്തി കേസുകളിൽ ബന്ധപ്പെട്ടയാളുടെ പരാതി ആവശ്യമാണ്. ഇരയാക്കപ്പെടുന്നവർ പലകാരണങ്ങളാൽ പരാതിപ്പെടാൻ മടിക്കുന്നതു കേസെടുക്കുന്നതിനു വിഘാതമാകുന്നുണ്ട്. സമ്മർദങ്ങൾക്കു വഴങ്ങി കേസ് പിൻവലിക്കുന്ന സാഹചര്യങ്ങളുമുണ്ട്.
എന്നാൽ, വനിതാ കമ്മിഷൻ ആക്ട് പ്രകാരം സ്ത്രീകൾക്കു നേരെയുള്ള ഏതുതരം അതിക്രങ്ങൾക്കും സ്വമേധയാ കേസെടുക്കാൻ വനിത കമ്മിഷനു കഴിയും. ഈ സാഹചര്യത്തിലാണു ജോർജിന്റെ പ്രസ്താവനകൾ അപകീർത്തികരമാണെന്നു കണ്ടെത്തി സ്വമേധയാ കേസെടുക്കുന്നത്.
പി.സി.ജോർജ് എംഎൽഎയുടെ മൊഴി രേഖപ്പെടുത്തുന്നതിന് അനുമതി തേടി സ്പീക്കർക്ക് എത്രയും വേഗം കത്തുനൽകാൻ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനപ്രതിനിധിക്കു നേരേയുള്ള നടപടി ആയതിനാൽ ഇക്കാര്യത്തിൽ പതിവിൽ കവിഞ്ഞ സൂക്ഷ്മത പാലിച്ചിട്ടുണ്ടെന്നു ചെയർപേഴ്സണ്‍ പറഞ്ഞു. സമൂഹത്തിലെ പ്രബലർ സ്ത്രീത്വത്തെ കളങ്കപ്പെടുത്തുന്പോൾ നിയമങ്ങൾ നോക്കുകുത്തിയായി നിൽക്കാൻ പാടില്ല. ഇത്തരം സംഭവങ്ങളിൽ നീതിക്കു വേണ്ടി ശക്തമായ നടപടികളുമായി വനിത കമ്മീഷൻ രംഗത്തുണ്ടെന്നു ജോസഫൈൻ പറഞ്ഞു.