തൃശൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വൈദികൻ മരിച്ചു. ചൊവ്വന്നൂർ പള്ളി വികാരി ഫാ. ബാബു ചേലപ്പാടൻ(49) ആണ് ഇന്നലെ പുലർച്ചെ മരിച്ചത്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.45ന് ഒളരി പള്ളിയിൽ. ഒളരി ചേലപ്പാടൻ പോൾ-മേരി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: പരേതനായ ജോസ്, ആനി ഫ്രാൻസിസ്, ജെസി വർഗീസ്, സിസ്റ്റർ നീന പോൾ(പെരിങ്ങോട്ടുകര സെന്റ് ജോസഫ്സ് കോണ്‍വന്റ് സുപ്പീരിയർ), റീത്ത ആന്റണി.
മൃതദേഹം ഇന്നു രാവിലെ 8.30നു തൃശൂർ സെന്റ് ജോസഫ് വൈദികമന്ദിരത്തിലെ തിരുക്കർമങ്ങൾക്കുശേഷം ചൊവ്വന്നൂർ പള്ളിയിലേക്കു കൊണ്ടുപോകും. 10.30നു ദിവ്യബലിക്കുശേഷം ഉച്ചയ്ക്ക് ഒന്നിന് ഒളരിക്കരയിലുള്ള സ്വഭവനത്തിലേക്കു കൊണ്ടുവരും. നാളെ ഉച്ചയ്ക്കു രണ്ടിനു വീട്ടിലെ തിരുക്കർമങ്ങൾക്കുശേഷം ഇടവക പള്ളിയിലേക്കു സംസ്കാരത്തിനായി കൊണ്ടുപോകും.
ബൈക്കിൽ വരുന്പോൾ പേരാമംഗലത്തുവച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഫാ. ബാബു ചേലപ്പാടൻ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തൃശൂർ മൈനർ സെമിനാരി, കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി എന്നിവിടങ്ങളിലെ വൈദികപരിശീലനം പൂർത്തിയാക്കിയശേഷം 1995 ഡിസംബർ 25ന് ബിഷപ് മാർ ജോസഫ് കുണ്ടുകുളത്തിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. തൃശൂർ ബസിലിക്കയിൽ അസ്തേന്തിയായും, മഡോണനഗർ, നെഹ്റു നഗർ, കൊഴുക്കുള്ളി, മണലാടി, അത്താണി, ചിയ്യാരം(വിജയമാത) എന്നിവിടങ്ങളിൽ വികാരി, സ്ലം സർവീസ് സെന്റർ, പോപ്പ് പോൾ മേഴ്സി ഹോം എന്നിവിടങ്ങളിൽ ഡയറക്ടർ, വൈദിക സമിതിയംഗം, പാസ്റ്ററൽ കൗണ്‍സിലംഗം, കലാസദൻ സെക്രട്ടറി, തൊഴിൽ അഭ്യസന പീഠം അസിസ്റ്റന്റ് മാനേജർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കാരമുക്ക് ഇടവക വികാരി ഫാ. ജോർജ് ചേലപ്പാടൻ, സിസ്റ്റർ റോസ് എഫ്സിസി (രാജ്കോട്ട്) എന്നിവർ പിതൃസഹോദരങ്ങളാണ്.
മൃതദേഹം ഇന്നു രാവിലെ 8.30നു തൃശൂർ സെന്റ് ജോസഫ് വൈദികമന്ദിരത്തിലെ തിരുക്കർമങ്ങൾക്കുശേഷം ചൊവ്വന്നൂർ പള്ളിയിലേക്കു കൊണ്ടുപോകും. 10.30നു ദിവ്യബലിക്കുശേഷം ഉച്ചയ്ക്ക് ഒന്നിന് ഒളരിക്കരയിലുള്ള സ്വഭവനത്തിലേക്കു കൊണ്ടുവരും. നാളെ ഉച്ചയ്ക്കു രണ്ടിനു വീട്ടിലെ തിരുക്കർമങ്ങൾക്കുശേഷം ഇടവക പള്ളിയിലേക്കു സംസ്കാരത്തിനായി കൊണ്ടുപോകും.
ബൈക്കിൽ വരുന്പോൾ പേരാമംഗലത്തുവച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഫാ. ബാബു ചേലപ്പാടൻ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തൃശൂർ മൈനർ സെമിനാരി, കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി എന്നിവിടങ്ങളിലെ വൈദികപരിശീലനം പൂർത്തിയാക്കിയശേഷം 1995 ഡിസംബർ 25ന് ബിഷപ് മാർ ജോസഫ് കുണ്ടുകുളത്തിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. തൃശൂർ ബസിലിക്കയിൽ അസ്തേന്തിയായും, മഡോണനഗർ, നെഹ്റു നഗർ, കൊഴുക്കുള്ളി, മണലാടി, അത്താണി, ചിയ്യാരം(വിജയമാത) എന്നിവിടങ്ങളിൽ വികാരി, സ്ലം സർവീസ് സെന്റർ, പോപ്പ് പോൾ മേഴ്സി ഹോം എന്നിവിടങ്ങളിൽ ഡയറക്ടർ, വൈദിക സമിതിയംഗം, പാസ്റ്ററൽ കൗണ്‍സിലംഗം, കലാസദൻ സെക്രട്ടറി, തൊഴിൽ അഭ്യസന പീഠം അസിസ്റ്റന്റ് മാനേജർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കാരമുക്ക് ഇടവക വികാരി ഫാ. ജോർജ് ചേലപ്പാടൻ, സിസ്റ്റർ റോസ് എഫ്സിസി (രാജ്കോട്ട്) എന്നിവർ പിതൃസഹോദരങ്ങളാണ്.