തൃശൂർ: പോലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചശേഷം ജീവനൊടുക്കിയ വിനായകന്റെ കുടുംബം മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യ മൊഴി നൽകി. ക്രൈംബ്രാഞ്ച് നിർദേശപ്രകാരമാണു മൊഴി നൽകിയത്. തൃശൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണു വിനായകന്റെ പിതാവ് കൃഷ്ണൻകുട്ടി രഹസ്യമൊഴി നൽകിയത്.
വിനായകന്റെ സുഹൃത്ത് ശരത്ത്, വൈഷ്ണവ് എന്നിവരും മജിസ്ട്രേറ്റിനു മൊഴി നൽകി. വിനായകന്റെ അച്ഛനോടൊപ്പം പാവറട്ടി പോലീസ് സ്റ്റേഷനിലെത്തിയ അയൽവാസിയുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
വിനായകന്റെ സുഹൃത്ത് ശരത്ത്, വൈഷ്ണവ് എന്നിവരും മജിസ്ട്രേറ്റിനു മൊഴി നൽകി. വിനായകന്റെ അച്ഛനോടൊപ്പം പാവറട്ടി പോലീസ് സ്റ്റേഷനിലെത്തിയ അയൽവാസിയുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.