തൃശൂർ: സംസ്ഥാനത്തെ മുഴുവൻ അംഗപരിമിതർക്കും ആവശ്യമായ ഉപകരണങ്ങൾ സൗജന്യമായി നൽകുന്ന സാന്ത്വനം-2017 പദ്ധതിക്ക് ഒക്ടോബർ മാസത്തിൽ തൃശൂരിൽ തുടക്കം കുറിക്കുമെന്നു റിച്ചാർഡ് ഹേ എംപി പത്രസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ സാമൂഹ്യനീതി മന്ത്രാലയം നടപ്പാക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി ശാരീരിക വൈകല്യം, അന്ധത, ബധിരത തുടങ്ങി ഏഴുതരം അംഗപരിമിതർക്കുള്ള ഉപകരണങ്ങളാണ് നൽകുക.
അപേക്ഷ സ്വീകരിച്ച ശേഷം വിദഗ്ധ സമിതി പരിശോധന നടത്തുകയും ആവശ്യമായ ഉപകരണം നിർദേശിക്കുകയും ചെയ്യും. ഇതനുസരിച്ചാണ് ഉപകരണങ്ങൾ വിതരണം ചെയ്യുക. മെഡിക്കൽ സർട്ടിഫിക്കറ്റുള്ള നാല്പതുശതമാനം വൈകല്യമുള്ളവർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
ജില്ലകൾതോറും സംഘടിപ്പിക്കുന്ന ക്യാമ്പുകൾ വഴി അപേക്ഷ സ്വീകരിക്കും. ആദ്യ ക്യാമ്പ് ഒക്ടോബർ മൂന്നിനു തൃശൂരിൽ നടക്കും. തുടർന്ന് മറ്റു ജില്ലകളിലും ക്യാമ്പുകൾ സംഘടിപ്പിക്കും. ആധാർ കാർഡിന്റെ പകർപ്പും മെഡിക്കൽ സർട്ടിഫിക്കറ്റും സഹിതമാണ് അപേക്ഷ നൽകേണ്ടത്. ഈ രംഗത്തെ പ്രമുഖ സ്ഥാപനമായ അലെൻകോയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
നൂറുശതമാനം സൗജന്യമായി നൽകുന്ന ഉപകരണങ്ങൾ കേരളത്തിൽ അർഹരായ എല്ലാ അംഗപരിമിതർക്കും ലഭ്യമാക്കുമെന്നും എംപി വ്യക്തമാക്കി.
പത്രസമ്മേളനത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് എം.എസ്. സമ്പൂർണ, കെ.കെ.അനീഷ്കുമാർ, ജസ്റ്റിൻ ജേക്കബ്, വി. പ്രേമൻ എന്നിവരും പങ്കെടുത്തു.
അപേക്ഷ സ്വീകരിച്ച ശേഷം വിദഗ്ധ സമിതി പരിശോധന നടത്തുകയും ആവശ്യമായ ഉപകരണം നിർദേശിക്കുകയും ചെയ്യും. ഇതനുസരിച്ചാണ് ഉപകരണങ്ങൾ വിതരണം ചെയ്യുക. മെഡിക്കൽ സർട്ടിഫിക്കറ്റുള്ള നാല്പതുശതമാനം വൈകല്യമുള്ളവർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
ജില്ലകൾതോറും സംഘടിപ്പിക്കുന്ന ക്യാമ്പുകൾ വഴി അപേക്ഷ സ്വീകരിക്കും. ആദ്യ ക്യാമ്പ് ഒക്ടോബർ മൂന്നിനു തൃശൂരിൽ നടക്കും. തുടർന്ന് മറ്റു ജില്ലകളിലും ക്യാമ്പുകൾ സംഘടിപ്പിക്കും. ആധാർ കാർഡിന്റെ പകർപ്പും മെഡിക്കൽ സർട്ടിഫിക്കറ്റും സഹിതമാണ് അപേക്ഷ നൽകേണ്ടത്. ഈ രംഗത്തെ പ്രമുഖ സ്ഥാപനമായ അലെൻകോയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
നൂറുശതമാനം സൗജന്യമായി നൽകുന്ന ഉപകരണങ്ങൾ കേരളത്തിൽ അർഹരായ എല്ലാ അംഗപരിമിതർക്കും ലഭ്യമാക്കുമെന്നും എംപി വ്യക്തമാക്കി.
പത്രസമ്മേളനത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് എം.എസ്. സമ്പൂർണ, കെ.കെ.അനീഷ്കുമാർ, ജസ്റ്റിൻ ജേക്കബ്, വി. പ്രേമൻ എന്നിവരും പങ്കെടുത്തു.