കോതമംഗലം: പെരിയാറിൽ കുളിക്കാനിറങ്ങിയ എൻജിനിയറിംഗ് വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. നേര്യമംഗലം ചെങ്ങറയിൽ രാധാകൃഷ്ണന്റെ (പെരുന്പാവൂർ സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ) മകൻ അനന്ദകൃഷ്ണൻ(അനന്ദു- 22) ആണ് ഒഴുക്കിൽപ്പെട്ടത്.
ഇന്നലെ വൈകുന്നേരം നാലരയോടെ വീടിനു 500 മീറ്റർ അകലെ നേര്യമംഗലം ചെന്നക്കാട് പത്താഴപ്പാറ കടവിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെയാണ് സംഭവം.
പുഴയിലിറങ്ങിയ അനന്ദകൃഷ്ണൻ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. ലോവർ പെരിയാർ, ഭൂതത്താൻകെട്ട് ഡാമുകളുടെ ഷട്ടർ ഉയർത്തിയിരുന്നതിനാൽ പുഴയിൽ ശക്തമായ ഒഴുക്ക് അനുഭവപ്പെട്ടിരുന്നു. അനന്ദകൃഷ്ണൻ ഒഴുക്കിൽപ്പെട്ടതോടെ സുഹൃത്തുക്കളുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സും പോലീസും നാട്ടുകാരുംചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്കും ഇരുട്ടും രക്ഷാപ്രവർത്തനത്തിനു തടസമായി. പ്രതികൂല സാഹചര്യമായതിനാൽ രാത്രി ഏഴരയോടെ തെരച്ചിൽ നിർത്തിവച്ചു.
നെല്ലിമറ്റം എംബിറ്റ്സ് എൻജിനിയറിംഗ് കോളജിലെ മൂന്നാം വർഷ ബിടെക് വിദ്യാർഥിയാണ് അനന്ദകൃഷ്ണൻ. തെരച്ചിൽ ഇന്നു രാവിലെ പുനരാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
ഇന്നലെ വൈകുന്നേരം നാലരയോടെ വീടിനു 500 മീറ്റർ അകലെ നേര്യമംഗലം ചെന്നക്കാട് പത്താഴപ്പാറ കടവിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെയാണ് സംഭവം.
പുഴയിലിറങ്ങിയ അനന്ദകൃഷ്ണൻ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. ലോവർ പെരിയാർ, ഭൂതത്താൻകെട്ട് ഡാമുകളുടെ ഷട്ടർ ഉയർത്തിയിരുന്നതിനാൽ പുഴയിൽ ശക്തമായ ഒഴുക്ക് അനുഭവപ്പെട്ടിരുന്നു. അനന്ദകൃഷ്ണൻ ഒഴുക്കിൽപ്പെട്ടതോടെ സുഹൃത്തുക്കളുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സും പോലീസും നാട്ടുകാരുംചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്കും ഇരുട്ടും രക്ഷാപ്രവർത്തനത്തിനു തടസമായി. പ്രതികൂല സാഹചര്യമായതിനാൽ രാത്രി ഏഴരയോടെ തെരച്ചിൽ നിർത്തിവച്ചു.
നെല്ലിമറ്റം എംബിറ്റ്സ് എൻജിനിയറിംഗ് കോളജിലെ മൂന്നാം വർഷ ബിടെക് വിദ്യാർഥിയാണ് അനന്ദകൃഷ്ണൻ. തെരച്ചിൽ ഇന്നു രാവിലെ പുനരാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.