കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗായികയും ടിവി അവതാരകയുമായ റിമി ടോമിയിൽനിന്നു പോലീസ് വിവരങ്ങൾ ശേഖരിച്ചു. കഴിഞ്ഞദിവസം ഫോണിൽ വിളിച്ചാണ് അന്വേഷണസംഘം വിവരങ്ങൾ തേടിയത്. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടു റിമാൻഡിൽ കഴിയുന്ന നടൻ ദിലീപുമായി ബന്ധപ്പെട്ട കാര്യങ്ങളാണു റിമിയോടു പോലീസ് ചോദിച്ചറിഞ്ഞത്.
നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞതെങ്ങനെയെന്നും ആരാണ് ആദ്യം അറിയിച്ചതെന്നുമാണു പ്രധാനമായും പോലീസ് ചോദിച്ചത്. സംഭവമറിഞ്ഞശേഷം ഫോണിലും മറ്റും ബന്ധപ്പെട്ടവരുടെ കാര്യങ്ങളും റിമിയോടു ചോദിച്ചു. അടുത്ത സമയത്തു ദിലീപിന്റെ നേതൃത്വത്തിൽ അമേരിക്കയിൽ നടന്ന സ്റ്റേജ് ഷോയെ സംബന്ധിച്ചും വിവരങ്ങൾ ശേഖരിച്ചു. റിമിക്കു പുറമെ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളും ഭാര്യ കാവ്യാ മാധവനും അടക്കമുള്ളവർ സ്റ്റേജ് ഷോയുടെ ഭാഗമായിരുന്നു.
ദിലീപുമായി റിമിക്ക് എന്തെങ്കിലും സാന്പത്തിക ഇടപാടുകളുണ്ടോയെന്നും അന്വേഷിച്ചതായാണു സൂചന. റിമിയിൽനിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞെന്നും എന്നാൽ ചോദ്യം ചെയ്തിട്ടില്ലെന്നും പോലീസ് കേന്ദ്രങ്ങൾ പറഞ്ഞു. കാവ്യാ മാധവനെയും അമ്മ ശ്യാമളയെയും വീണ്ടും ചോദ്യം ചെയ്യുമെന്നു സൂചനയുണ്ട്. പൾസർ സുനിയെ അറിയില്ലെന്നുള്ള കാവ്യയുടെ മൊഴി അന്വേഷണ സംഘം മുഖവിലയ്ക്കെടുത്തിട്ടില്ല.
കാവ്യയും അമ്മയും നൽകിയ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നാണ് ഉന്നത പോലീസ് കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന വിവരം. ആവശ്യമെന്നു തോന്നിയാൽ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് എറണാകുളം റൂറൽ എസ്പി എ.വി. ജോർജ് പറഞ്ഞു.
കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ ലക്ഷ്യ എന്ന വസ്ത്ര വ്യാപാരകേന്ദ്രത്തിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇവിടെനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കാവ്യയെയും അമ്മയെയും ചോദ്യം ചെയ്തത്. കാവ്യയുടെ ഉടമസ്ഥതയിലാണു വസ്ത്ര വ്യാപാരകേന്ദ്രമെങ്കിലും അമ്മ ശ്യാമളയാണ് ഇവിടുത്തെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത്.
ദിലീപുമായി സാന്പത്തിക ഇടപാടുകളില്ല: റിമി
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയ്ക്കു റിമാൻഡിൽ കഴിയുന്ന നടൻ ദിലീപുമായി തനിക്കു സാന്പത്തിക ഇടപാടുകളൊന്നുമില്ലെന്നു ഗായിക റിമി ടോമി. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു തന്നെ ചോദ്യം ചെയ്തതായി വാർത്തകൾ വന്നതിനെത്തുടർന്നു പ്രതികരിക്കുകയായിരുന്നു അവർ.
അമേരിക്കയിൽ ദിലീപിന്റെ നേതൃത്വത്തിൽ നടന്ന സ്റ്റേജ് ഷോയുടെ വിവരങ്ങൾ പോലീസ് ചോദിച്ചതായി റിമി സ്ഥിരീകരിച്ചു. ആ ഷോയിൽ പങ്കെടുത്ത എല്ലാവരിൽനിന്നും കാര്യങ്ങൾ ചോദിച്ചു മനസിലാക്കുന്നുണ്ടെന്നാണു പോലീസ് പറഞ്ഞത്. ആക്രമിക്കപ്പെട്ട നടിയുമായി നല്ല ബന്ധത്തിലായിരുന്നില്ലെന്നും താൻ പലരുടെയും ബിനാമിയാണെന്നുമുള്ള തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധിച്ചിരുന്നു. ദിലീപുമായോ കാവ്യാ മാധവനുമായോ ഒരുതരത്തിലുള്ള ബിസിനസുകളും സാന്പത്തിക ഇടപാടുകളും തനിക്കില്ല.
രണ്ടുവർഷം മുൻപ് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡും ഇപ്പോൾ പോലീസ് വിളിച്ചതുമായി ഒരു ബന്ധവുമില്ല.
തനിക്കു വിദേശയാത്ര ചെയ്യുന്നതിനും മറ്റും ഒരു തടസവും ഏർപ്പെടുത്തിയിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവം മാധ്യമങ്ങളിലൂടെയാണ് ആദ്യം അറിയുന്നത്. പിന്നീട് ഇരയായ നടിക്കു സന്ദേശമയച്ചിരുന്നു. താനും ആക്രമിക്കപ്പെട്ട നടിയുമായി നല്ല ബന്ധത്തിലല്ലെന്ന വാർത്തകൾ തെറ്റാണ്. സംഭവമറിഞ്ഞശേഷം കാവ്യാ മാധവനുമായി സംസാരിച്ചിരുന്നു. അതൊക്കെ സ്വാഭാവികമായി ചെയ്തതാണെന്നും റിമി പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞതെങ്ങനെയെന്നും ആരാണ് ആദ്യം അറിയിച്ചതെന്നുമാണു പ്രധാനമായും പോലീസ് ചോദിച്ചത്. സംഭവമറിഞ്ഞശേഷം ഫോണിലും മറ്റും ബന്ധപ്പെട്ടവരുടെ കാര്യങ്ങളും റിമിയോടു ചോദിച്ചു. അടുത്ത സമയത്തു ദിലീപിന്റെ നേതൃത്വത്തിൽ അമേരിക്കയിൽ നടന്ന സ്റ്റേജ് ഷോയെ സംബന്ധിച്ചും വിവരങ്ങൾ ശേഖരിച്ചു. റിമിക്കു പുറമെ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളും ഭാര്യ കാവ്യാ മാധവനും അടക്കമുള്ളവർ സ്റ്റേജ് ഷോയുടെ ഭാഗമായിരുന്നു.
ദിലീപുമായി റിമിക്ക് എന്തെങ്കിലും സാന്പത്തിക ഇടപാടുകളുണ്ടോയെന്നും അന്വേഷിച്ചതായാണു സൂചന. റിമിയിൽനിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞെന്നും എന്നാൽ ചോദ്യം ചെയ്തിട്ടില്ലെന്നും പോലീസ് കേന്ദ്രങ്ങൾ പറഞ്ഞു. കാവ്യാ മാധവനെയും അമ്മ ശ്യാമളയെയും വീണ്ടും ചോദ്യം ചെയ്യുമെന്നു സൂചനയുണ്ട്. പൾസർ സുനിയെ അറിയില്ലെന്നുള്ള കാവ്യയുടെ മൊഴി അന്വേഷണ സംഘം മുഖവിലയ്ക്കെടുത്തിട്ടില്ല.
കാവ്യയും അമ്മയും നൽകിയ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നാണ് ഉന്നത പോലീസ് കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന വിവരം. ആവശ്യമെന്നു തോന്നിയാൽ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് എറണാകുളം റൂറൽ എസ്പി എ.വി. ജോർജ് പറഞ്ഞു.
കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ ലക്ഷ്യ എന്ന വസ്ത്ര വ്യാപാരകേന്ദ്രത്തിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇവിടെനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കാവ്യയെയും അമ്മയെയും ചോദ്യം ചെയ്തത്. കാവ്യയുടെ ഉടമസ്ഥതയിലാണു വസ്ത്ര വ്യാപാരകേന്ദ്രമെങ്കിലും അമ്മ ശ്യാമളയാണ് ഇവിടുത്തെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത്.
ദിലീപുമായി സാന്പത്തിക ഇടപാടുകളില്ല: റിമി
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയ്ക്കു റിമാൻഡിൽ കഴിയുന്ന നടൻ ദിലീപുമായി തനിക്കു സാന്പത്തിക ഇടപാടുകളൊന്നുമില്ലെന്നു ഗായിക റിമി ടോമി. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു തന്നെ ചോദ്യം ചെയ്തതായി വാർത്തകൾ വന്നതിനെത്തുടർന്നു പ്രതികരിക്കുകയായിരുന്നു അവർ.
അമേരിക്കയിൽ ദിലീപിന്റെ നേതൃത്വത്തിൽ നടന്ന സ്റ്റേജ് ഷോയുടെ വിവരങ്ങൾ പോലീസ് ചോദിച്ചതായി റിമി സ്ഥിരീകരിച്ചു. ആ ഷോയിൽ പങ്കെടുത്ത എല്ലാവരിൽനിന്നും കാര്യങ്ങൾ ചോദിച്ചു മനസിലാക്കുന്നുണ്ടെന്നാണു പോലീസ് പറഞ്ഞത്. ആക്രമിക്കപ്പെട്ട നടിയുമായി നല്ല ബന്ധത്തിലായിരുന്നില്ലെന്നും താൻ പലരുടെയും ബിനാമിയാണെന്നുമുള്ള തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധിച്ചിരുന്നു. ദിലീപുമായോ കാവ്യാ മാധവനുമായോ ഒരുതരത്തിലുള്ള ബിസിനസുകളും സാന്പത്തിക ഇടപാടുകളും തനിക്കില്ല.
രണ്ടുവർഷം മുൻപ് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡും ഇപ്പോൾ പോലീസ് വിളിച്ചതുമായി ഒരു ബന്ധവുമില്ല.
തനിക്കു വിദേശയാത്ര ചെയ്യുന്നതിനും മറ്റും ഒരു തടസവും ഏർപ്പെടുത്തിയിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവം മാധ്യമങ്ങളിലൂടെയാണ് ആദ്യം അറിയുന്നത്. പിന്നീട് ഇരയായ നടിക്കു സന്ദേശമയച്ചിരുന്നു. താനും ആക്രമിക്കപ്പെട്ട നടിയുമായി നല്ല ബന്ധത്തിലല്ലെന്ന വാർത്തകൾ തെറ്റാണ്. സംഭവമറിഞ്ഞശേഷം കാവ്യാ മാധവനുമായി സംസാരിച്ചിരുന്നു. അതൊക്കെ സ്വാഭാവികമായി ചെയ്തതാണെന്നും റിമി പറഞ്ഞു.