തിരുവനന്തപുരം: കോവളം കൊട്ടാരത്തിന്റെയും 4.13 ഹെക്ടർ സ്ഥലത്തിന്റെയും കൈവശാവകാശം ആർപി ഗ്രൂപ്പിനു കൈമാറാൻ മന്ത്രിസഭ തീരുമാനിച്ചു. ഇക്കാര്യം പുനഃപരിശോധിക്കാൻ തീരുമാനിക്കുകയാണെങ്കിൽ സിവിൽ കേസ് ഫയൽ ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ അവകാശം നിലനിർത്തിക്കൊണ്ടാണ് കൈവശാവകാശം വിട്ടുകൊടുക്കുന്നത്. ഹൈക്കോടതി വിധിയുടെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണു നടപടി.
ഹൈക്കോടതിവിധി അനുസരിച്ചു കൊട്ടാരവും സ്ഥലവും കൈമാറാത്തതിനെതിരേ ആർപി ഗ്രൂപ്പ് കോടതിയലക്ഷ്യത്തിന് ഹർജി ഫയൽ ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ നിയമവകുപ്പിന്റെ ഉപദേശം തേടി. സുപ്രീംകോടതി സ്പെഷൽ ലീവ് പെറ്റീഷൻ തള്ളിയ സാഹചര്യത്തിൽ വീണ്ടും അപ്പീലിനു സാധ്യതയില്ലെന്നാണു നിയമവകുപ്പും അഡ്വക്കറ്റ് ജനറലും നിയമോപദേശം നൽകിയത്.
മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ വിഷയം അവതരിപ്പിച്ചത്. ജനതാദളിലെ മാത്യു ടി. തോമസും സിപിഐയിലെ പി. തിലോത്തമനും കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിനു കൈമാറുന്നതിനെ എതിർത്തു. റവന്യു- ടൂറിസം വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്തപ്പോൾ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും മന്ത്രിസഭായോഗത്തിൽ ഇല്ലായിരുന്നു.
സിപിഐ മന്ത്രിമാരിൽ ചന്ദ്രശേഖരനും വി.എസ്. സുനിൽകുമാറും ചികിത്സയിലാണ്. കെ. രാജു ഔദ്യോഗിക കാര്യങ്ങൾക്കായി ഗുജറാത്തിലാണ്. കേസിനു പോകണമെന്നാണ് സിപിഐയുടെയും റവന്യു വകുപ്പിന്റെയും നിലപാട് എന്നു പി. തിലോത്തമൻ അറിയിച്ചു.
സുപ്രീംകോടതി ഇടപെട്ട കേസായതിനാൽ എത്രയും വേഗം തീരുമാനമെടുക്കേണ്ടതുണ്ടെന്നും ഇല്ലെങ്കിൽ കോടതിയലക്ഷ്യ നടപടി വന്നേക്കുമെന്നും എ.കെ. ബാലൻ പറഞ്ഞു. ഉടമസ്ഥത സംബന്ധിച്ചു പിന്നീടു കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്യാനുളള സർക്കാരിന്റെ അവകാശം നിലനിർത്തികൊണ്ടു കൊട്ടാരം സ്വകാര്യഗ്രൂപ്പിന് വിട്ടുനൽകുക, അല്ലെങ്കിൽ നിരുപാധികം വിട്ടുനൽകുക എന്നീ രണ്ടു നിർദേശങ്ങളാണു മന്ത്രിസഭയുടെ കുറിപ്പിൽ ഉണ്ടായിരുന്നത്. കോടതിയലക്ഷ്യം ഒഴിവാക്കുന്നതിനു കൊട്ടാരം വിട്ടു കൊടുക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നു മറ്റു മന്ത്രിമാർ ചൂണ്ടിക്കാട്ടി.
കോവളം കൊട്ടാരം സിവിൽ കേസ് നൽകി സർക്കാരിനു നിലനിർത്താനാകുമോയെന്ന കാര്യത്തിൽ അന്തിമതീരുമാനം മുഖ്യമന്ത്രിക്കു വിടാൻ കഴിഞ്ഞ ഫെബ്രുവരിയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം മന്ത്രിസഭ പരിഗണിച്ച ശേഷമായിരുന്നു ആ തീരുമാനം. വേണമെങ്കിൽ സർക്കാരിന് ഇതു സംബന്ധിച്ച കേസുകൾ തീർപ്പാക്കാമെന്ന നിയമോപദേശം നേരത്തേ നിയമ സെക്രട്ടറി നൽകിയിരുന്നു.
കോവളം കൊട്ടാരം സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിനു വിട്ടുനൽകാൻ ജൂണ് രണ്ടാം വാരത്തോടെ സർക്കാർ തലത്തിൽ ധാരണയായിരുന്നു. സിവിൽ കേസ് ഫയൽ ചെയ്യാനുള്ള അധികാരം സർക്കാരിൽ നിലനിർത്തി കൈവശാവകാശം സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിനു വിട്ടുനൽകാനായിരുന്നു ധാരണ.
റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു സിവിൽ കേസ് ഫയൽ ചെയ്യാനുള്ള അധികാരമെങ്കിലും സർക്കാർ നിലനിർത്താൻ തീരുമാനിച്ചത്.
കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിൽ നിലനിർത്താൻ കോടതിയിൽ കേസ് ഫയൽ ചെയ്യണമെന്ന മുൻ ഉപദേശത്തിൽനിന്നു വ്യത്യസ്തമായി, സുപ്രീംകോടതിയും ഹൈക്കോടതിയും സ്വകാര്യ ഗ്രൂപ്പിന് അനുകൂലമായി വിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ ഇനി നിയമ പോരാട്ടംകൊണ്ടു കാര്യമില്ലെന്ന നിയമോപദേശമാണു അഡ്വക്കറ്റ് ജനറൽ മുഖ്യമന്ത്രിക്കു കൈമാറിയത്. റവന്യു വകുപ്പിനോടു നിലപാട് ആരാഞ്ഞപ്പോൾ കേസ് നടത്താനുള്ള അവകാശം നിലനിർത്തി കൈവശാവകാശം കൈമാറാമെന്നു രേഖാമൂലം അറിയിക്കുകയായിരുന്നു.
ഭൂമിയുടെ ഉടമസ്ഥാവകാശം ആർപി ഗ്രൂപ്പിനു നൽകണമെന്നു ജൂണ് 22നു ചേർന്ന മന്ത്രിസഭായോഗത്തിൽസിപിഎം മന്ത്രിമാർ കടുത്ത നിലപാട് സ്വീകരിച്ചപ്പോൾ, ഒരുതരത്തിലും സാധിക്കില്ലെന്ന വാദവുമായാണു സിപിഐ മന്ത്രിമാർ തിരിച്ചടിച്ചത്. ചികിത്സയിൽ കഴിയുന്ന എ.കെ. ബാലൻ എത്തിയശേഷം തീരുമാനമെടുക്കാമെന്ന ധാരണയിൽ അന്നു പിരിയുകയായിരുന്നു. ടൂറിസം വകുപ്പാണു വിഷയം മന്ത്രിസഭയുടെ അജൻഡയിൽ ഉൾപ്പെടുത്തിയത്. യോഗത്തിന്റെ തലേന്ന് മിനിട്സ് വായിച്ച മന്ത്രി ഇ. ചന്ദ്രശേഖരൻ റവന്യു ഉദ്യോഗസ്ഥരുമായി സംസാരിച്ചു. തുടർന്ന്, ഭൂമിയുടെ ഉടമസ്ഥാവകാശം ആർപി ഗ്രൂപ്പിനു നൽകാനാവില്ലെന്നു വ്യക്തമാക്കുന്ന കത്തു മുഖ്യമന്ത്രിക്കു നൽകി.
ചർച്ചയിൽ ചന്ദ്രശേഖരനും മറ്റു സിപിഐ മന്ത്രിമാരും ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമാക്കണമെന്നു വാദിച്ചു. എന്നാൽ, കോടതി ഉത്തരവ് നടപ്പാക്കണമെന്നാണു സിപിഎം മന്ത്രിമാർ ആവശ്യപ്പെട്ടത്. ചേരിതിരിഞ്ഞുള്ള വാദം കനത്തതോടെയാണു ബാലൻ വരട്ടെയെന്നു തീരുമാനിച്ചത്.
ഹൈക്കോടതിവിധി അനുസരിച്ചു കൊട്ടാരവും സ്ഥലവും കൈമാറാത്തതിനെതിരേ ആർപി ഗ്രൂപ്പ് കോടതിയലക്ഷ്യത്തിന് ഹർജി ഫയൽ ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ നിയമവകുപ്പിന്റെ ഉപദേശം തേടി. സുപ്രീംകോടതി സ്പെഷൽ ലീവ് പെറ്റീഷൻ തള്ളിയ സാഹചര്യത്തിൽ വീണ്ടും അപ്പീലിനു സാധ്യതയില്ലെന്നാണു നിയമവകുപ്പും അഡ്വക്കറ്റ് ജനറലും നിയമോപദേശം നൽകിയത്.
മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ വിഷയം അവതരിപ്പിച്ചത്. ജനതാദളിലെ മാത്യു ടി. തോമസും സിപിഐയിലെ പി. തിലോത്തമനും കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിനു കൈമാറുന്നതിനെ എതിർത്തു. റവന്യു- ടൂറിസം വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്തപ്പോൾ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും മന്ത്രിസഭായോഗത്തിൽ ഇല്ലായിരുന്നു.
സിപിഐ മന്ത്രിമാരിൽ ചന്ദ്രശേഖരനും വി.എസ്. സുനിൽകുമാറും ചികിത്സയിലാണ്. കെ. രാജു ഔദ്യോഗിക കാര്യങ്ങൾക്കായി ഗുജറാത്തിലാണ്. കേസിനു പോകണമെന്നാണ് സിപിഐയുടെയും റവന്യു വകുപ്പിന്റെയും നിലപാട് എന്നു പി. തിലോത്തമൻ അറിയിച്ചു.
സുപ്രീംകോടതി ഇടപെട്ട കേസായതിനാൽ എത്രയും വേഗം തീരുമാനമെടുക്കേണ്ടതുണ്ടെന്നും ഇല്ലെങ്കിൽ കോടതിയലക്ഷ്യ നടപടി വന്നേക്കുമെന്നും എ.കെ. ബാലൻ പറഞ്ഞു. ഉടമസ്ഥത സംബന്ധിച്ചു പിന്നീടു കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്യാനുളള സർക്കാരിന്റെ അവകാശം നിലനിർത്തികൊണ്ടു കൊട്ടാരം സ്വകാര്യഗ്രൂപ്പിന് വിട്ടുനൽകുക, അല്ലെങ്കിൽ നിരുപാധികം വിട്ടുനൽകുക എന്നീ രണ്ടു നിർദേശങ്ങളാണു മന്ത്രിസഭയുടെ കുറിപ്പിൽ ഉണ്ടായിരുന്നത്. കോടതിയലക്ഷ്യം ഒഴിവാക്കുന്നതിനു കൊട്ടാരം വിട്ടു കൊടുക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നു മറ്റു മന്ത്രിമാർ ചൂണ്ടിക്കാട്ടി.
കോവളം കൊട്ടാരം സിവിൽ കേസ് നൽകി സർക്കാരിനു നിലനിർത്താനാകുമോയെന്ന കാര്യത്തിൽ അന്തിമതീരുമാനം മുഖ്യമന്ത്രിക്കു വിടാൻ കഴിഞ്ഞ ഫെബ്രുവരിയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം മന്ത്രിസഭ പരിഗണിച്ച ശേഷമായിരുന്നു ആ തീരുമാനം. വേണമെങ്കിൽ സർക്കാരിന് ഇതു സംബന്ധിച്ച കേസുകൾ തീർപ്പാക്കാമെന്ന നിയമോപദേശം നേരത്തേ നിയമ സെക്രട്ടറി നൽകിയിരുന്നു.
കോവളം കൊട്ടാരം സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിനു വിട്ടുനൽകാൻ ജൂണ് രണ്ടാം വാരത്തോടെ സർക്കാർ തലത്തിൽ ധാരണയായിരുന്നു. സിവിൽ കേസ് ഫയൽ ചെയ്യാനുള്ള അധികാരം സർക്കാരിൽ നിലനിർത്തി കൈവശാവകാശം സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിനു വിട്ടുനൽകാനായിരുന്നു ധാരണ.
റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു സിവിൽ കേസ് ഫയൽ ചെയ്യാനുള്ള അധികാരമെങ്കിലും സർക്കാർ നിലനിർത്താൻ തീരുമാനിച്ചത്.
കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിൽ നിലനിർത്താൻ കോടതിയിൽ കേസ് ഫയൽ ചെയ്യണമെന്ന മുൻ ഉപദേശത്തിൽനിന്നു വ്യത്യസ്തമായി, സുപ്രീംകോടതിയും ഹൈക്കോടതിയും സ്വകാര്യ ഗ്രൂപ്പിന് അനുകൂലമായി വിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ ഇനി നിയമ പോരാട്ടംകൊണ്ടു കാര്യമില്ലെന്ന നിയമോപദേശമാണു അഡ്വക്കറ്റ് ജനറൽ മുഖ്യമന്ത്രിക്കു കൈമാറിയത്. റവന്യു വകുപ്പിനോടു നിലപാട് ആരാഞ്ഞപ്പോൾ കേസ് നടത്താനുള്ള അവകാശം നിലനിർത്തി കൈവശാവകാശം കൈമാറാമെന്നു രേഖാമൂലം അറിയിക്കുകയായിരുന്നു.
ഭൂമിയുടെ ഉടമസ്ഥാവകാശം ആർപി ഗ്രൂപ്പിനു നൽകണമെന്നു ജൂണ് 22നു ചേർന്ന മന്ത്രിസഭായോഗത്തിൽസിപിഎം മന്ത്രിമാർ കടുത്ത നിലപാട് സ്വീകരിച്ചപ്പോൾ, ഒരുതരത്തിലും സാധിക്കില്ലെന്ന വാദവുമായാണു സിപിഐ മന്ത്രിമാർ തിരിച്ചടിച്ചത്. ചികിത്സയിൽ കഴിയുന്ന എ.കെ. ബാലൻ എത്തിയശേഷം തീരുമാനമെടുക്കാമെന്ന ധാരണയിൽ അന്നു പിരിയുകയായിരുന്നു. ടൂറിസം വകുപ്പാണു വിഷയം മന്ത്രിസഭയുടെ അജൻഡയിൽ ഉൾപ്പെടുത്തിയത്. യോഗത്തിന്റെ തലേന്ന് മിനിട്സ് വായിച്ച മന്ത്രി ഇ. ചന്ദ്രശേഖരൻ റവന്യു ഉദ്യോഗസ്ഥരുമായി സംസാരിച്ചു. തുടർന്ന്, ഭൂമിയുടെ ഉടമസ്ഥാവകാശം ആർപി ഗ്രൂപ്പിനു നൽകാനാവില്ലെന്നു വ്യക്തമാക്കുന്ന കത്തു മുഖ്യമന്ത്രിക്കു നൽകി.
ചർച്ചയിൽ ചന്ദ്രശേഖരനും മറ്റു സിപിഐ മന്ത്രിമാരും ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമാക്കണമെന്നു വാദിച്ചു. എന്നാൽ, കോടതി ഉത്തരവ് നടപ്പാക്കണമെന്നാണു സിപിഎം മന്ത്രിമാർ ആവശ്യപ്പെട്ടത്. ചേരിതിരിഞ്ഞുള്ള വാദം കനത്തതോടെയാണു ബാലൻ വരട്ടെയെന്നു തീരുമാനിച്ചത്.