തിരുവനന്തപുരം: കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടിക്കെതിരായ മുൻ ഡിജിപി ടി.പി. സെൻകുമാറിന്റെ പരാമർശത്തിൽ പ്രാഥമിക പരിശോധന നടത്താൻ തിരുവനന്തപുരം അഡ്മിനിസ്ട്രേഷൻ ഡിസിപി രമേശ് കുമാറിനെ ചുമതലപ്പെടുത്തി. വനിതാ സംഘടനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.
മതസ്പർധ വളർത്തുന്ന പരാമർശവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ നടിക്കെതിരേ സെൻകുമാർ മറ്റൊരു ഫോണിൽ നടത്തിയ പരാമർശമാണു വിവാദമായത്. ഇതേക്കുറിച്ചു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം പോലീസ് മേധാവി തേടിയിരുന്നു. ടേപ്പ് പരിശോധിച്ചു നടപടി സ്വീകരിക്കാമെന്നു നിയമോപദേശം ലഭിച്ചു. തുടർന്ന് എഡിജിപി ബി. സന്ധ്യയെ ഇതേക്കുറിച്ച് പരിശോധിക്കാൻ ചുമതലപ്പെടുത്തി. തുടർന്നാണ് ഡിസിപിയെ നിയോഗിച്ചത്. ക്രൈംബ്രാഞ്ചിന്റെ കൈവശമുള്ള ടേപ്പ് പരിശോധിച്ച ശേഷം കേസെടുക്കുന്ന കാര്യം തീരുമാനിക്കും.
മതസ്പർധ വളർത്തുന്ന പരാമർശവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ നടിക്കെതിരേ സെൻകുമാർ മറ്റൊരു ഫോണിൽ നടത്തിയ പരാമർശമാണു വിവാദമായത്. ഇതേക്കുറിച്ചു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം പോലീസ് മേധാവി തേടിയിരുന്നു. ടേപ്പ് പരിശോധിച്ചു നടപടി സ്വീകരിക്കാമെന്നു നിയമോപദേശം ലഭിച്ചു. തുടർന്ന് എഡിജിപി ബി. സന്ധ്യയെ ഇതേക്കുറിച്ച് പരിശോധിക്കാൻ ചുമതലപ്പെടുത്തി. തുടർന്നാണ് ഡിസിപിയെ നിയോഗിച്ചത്. ക്രൈംബ്രാഞ്ചിന്റെ കൈവശമുള്ള ടേപ്പ് പരിശോധിച്ച ശേഷം കേസെടുക്കുന്ന കാര്യം തീരുമാനിക്കും.