ഭരണങ്ങാനം: ഭരണങ്ങാനം ഇന്നു തീർഥാടകരാൽ നിറയും. വേദനകളെ പുണ്യമന്ത്രങ്ങളാക്കി ദൈവത്തിനു സമർപ്പിച്ച വിശുദ്ധ അൽഫോൻസാമ്മയുടെ മധ്യസ്ഥതയാൽ അനുഗ്രഹങ്ങൾ നേടിയവരും സഹായം യാചിക്കുന്നവരുമായി അണമുറിയാത്ത ജനപ്രവാഹമാണ് ഇന്നു ഭരണങ്ങാനത്തേക്ക്. അൽഫോൻസാമ്മ പുണ്യസുകൃതങ്ങൾ അർപ്പിച്ച ക്ലാരമഠവും വ്രതവാഗ്ദാനം നടത്തിയ സെന്റ് മേരീസ് ഫൊറോന പള്ളിയും ഭൗതികശരീരം അടക്കംചെയ്ത ചാപ്പലും അവിടേക്കുള്ള വഴികളും വിശ്വാസികളാൽ നിറയും.
വിശുദ്ധ അൽഫോൻസാമ്മയുടെ ചരമവാർഷികദിനമായ ഇന്നു പുലർച്ചെ മുതൽ രാത്രി വൈകും വരെ ഭരണങ്ങാനം പ്രാർഥനയുടെയും നന്ദിപ്രകാശനത്തിന്റെയും പുണ്യ ഇടമായി മാറും. അൽഫോൻസാ ചാപ്പലിലും സെന്റ് മേരീസ് ഫൊറോന പള്ളിയിലും ഇന്നു തിരുക്കർമങ്ങളും നൊവേനയുമുണ്ടായിരിക്കും. ഇന്ന് ഉച്ചയ്ക്ക് 12നു വിശുദ്ധ അൽഫോൻസാമ്മയുടെ തിരുരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിസാന്ദ്രമായ പ്രദക്ഷിണത്തിൽ ഭരണങ്ങാനം ജനനിബിഡമാകും.
വിശുദ്ധ അൽഫോൻസാമ്മയുടെ ചരമവാർഷികദിനമായ ഇന്നു പുലർച്ചെ മുതൽ രാത്രി വൈകും വരെ ഭരണങ്ങാനം പ്രാർഥനയുടെയും നന്ദിപ്രകാശനത്തിന്റെയും പുണ്യ ഇടമായി മാറും. അൽഫോൻസാ ചാപ്പലിലും സെന്റ് മേരീസ് ഫൊറോന പള്ളിയിലും ഇന്നു തിരുക്കർമങ്ങളും നൊവേനയുമുണ്ടായിരിക്കും. ഇന്ന് ഉച്ചയ്ക്ക് 12നു വിശുദ്ധ അൽഫോൻസാമ്മയുടെ തിരുരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിസാന്ദ്രമായ പ്രദക്ഷിണത്തിൽ ഭരണങ്ങാനം ജനനിബിഡമാകും.