കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു അറസ്റ്റിലായ ഡ്രൈവർ മാർട്ടിൻ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സംഭവത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും നടൻ ദിലീപടക്കമുള്ളവരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു. പ്രതികൾ നടിയുടെ അശ്ലീലദൃശ്യം പകർത്താൻ ഉപയോഗിച്ച മൊബൈലും മെമ്മറി കാർഡും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ മാർട്ടിനു ജാമ്യം അനുവദിച്ചാൽ തെളിവു നശിപ്പിക്കാനിടയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദം അംഗീകരിച്ചാണു ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.
സംഭവ സമയത്തു നടി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നു മാർട്ടിൻ. കേസിൽ തനിക്കു പങ്കില്ലെന്നും പൾസർ സുനിയുമായി ബന്ധമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാർട്ടിൻ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ, പ്രോസിക്യൂഷൻ ഇതിനെ എതിർത്തു. പൾസർ സുനി മാർട്ടിനെ പലതവണ വിളിച്ചിട്ടുണ്ടെന്നും ഇതിനു തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ ജാമ്യഹർജിയിൽ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നു വിധി പറയും. സുനിയുടെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായിരുന്നു. പ്രോസിക്യൂഷന്റെ അപേക്ഷപ്രകാരം അടച്ചിട്ട കോടതിയിലായിരിക്കും നടപടികൾ സ്വീകരിക്കുക. സുനിക്കു ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. ഡൽഹിയിലെ നിർഭയ കേസിനെക്കാളും പ്രഹരശേഷിയുള്ള കേസാണ് നടി ആക്രമിക്കപ്പെട്ടതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്. ബലാത്സംഗശ്രമം നടത്തിയെന്ന കുറ്റം മാത്രമാണ് സുനിയുടെമേൽ ആരോപിക്കാൻ കഴിയുകയുള്ളൂവെന്നും പ്രതി ഇനിയും കസ്റ്റഡിയിൽ തുടരുന്നതു നീതിയല്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചത്.
സംഭവ സമയത്തു നടി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നു മാർട്ടിൻ. കേസിൽ തനിക്കു പങ്കില്ലെന്നും പൾസർ സുനിയുമായി ബന്ധമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാർട്ടിൻ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ, പ്രോസിക്യൂഷൻ ഇതിനെ എതിർത്തു. പൾസർ സുനി മാർട്ടിനെ പലതവണ വിളിച്ചിട്ടുണ്ടെന്നും ഇതിനു തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ ജാമ്യഹർജിയിൽ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നു വിധി പറയും. സുനിയുടെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായിരുന്നു. പ്രോസിക്യൂഷന്റെ അപേക്ഷപ്രകാരം അടച്ചിട്ട കോടതിയിലായിരിക്കും നടപടികൾ സ്വീകരിക്കുക. സുനിക്കു ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. ഡൽഹിയിലെ നിർഭയ കേസിനെക്കാളും പ്രഹരശേഷിയുള്ള കേസാണ് നടി ആക്രമിക്കപ്പെട്ടതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്. ബലാത്സംഗശ്രമം നടത്തിയെന്ന കുറ്റം മാത്രമാണ് സുനിയുടെമേൽ ആരോപിക്കാൻ കഴിയുകയുള്ളൂവെന്നും പ്രതി ഇനിയും കസ്റ്റഡിയിൽ തുടരുന്നതു നീതിയല്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചത്.