കൊച്ചി: സംവിധായകനും നടനുമായ ലാലിന്റെ മകൻ ജീൻപോൾ ലാലടക്കം നാലുപേർക്കെതിരെ യുവനടി നൽകിയ പരാതിയിൽ നടിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. നടി കൊച്ചിയിലുണ്ടെങ്കിൽ എത്രയും വേഗം ഇവരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുമെന്നു കേസ് അന്വേഷിക്കുന്ന തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.പി. ഷംസ് പറഞ്ഞു.
നടിയുടെ പരാതിയിൽ കഴന്പുണ്ടോയെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണു ഇവരുടെ മൊഴി രേഖപ്പെടുത്തുക. ഇതിനുശേഷമാകും ആരോപണവിധേയരെ ചോദ്യം ചെയ്യേണ്ടതുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുകയെന്നും എസിപി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലത്തില്ലാതിരുന്ന എസിപി ഇന്നലെയാണ് അന്വേഷണം ഏറ്റെടുത്തത്.
സിനിമയിൽ അഭിനയിച്ചതിനു പ്രതിഫലം നൽകിയില്ലെന്നും പണം ആവശ്യപ്പെട്ടപ്പോൾ അസിസ്റ്റന്റ് ഡയറക്ടർ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും ചൂണ്ടിക്കാട്ടിയാണു ജീൻപോൾ ലാൽ അടക്കമുള്ളവർക്കെതിരെ നടി പോലീസിൽ പരാതി നൽകിയത്. ജീൻപോൾ ലാൽ സംവിധാനം ചെയ്ത ഹണീ ബീ ടുവിൽ അഭിനയിച്ച നടിയുടെ പരാതിയിൽ സിനിമയിൽ അഭിനയിച്ച യുവ നടൻ ശ്രീനാഥ് ഭാസി, അസിസ്റ്റന്റ് ഡയറക്ടറായിരുന്ന അനിരുദ്ധ്, അണിയറ പ്രവർത്തകനാരായിരുന്ന അനൂപ് എന്നിവർക്കെതിരെകൂടിയാണു പനങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പ്രതിഫലം നൽകേണ്ടത് അണിയറ പ്രവർത്തകരല്ലെന്നിരിക്കെ ഇവർക്കെതിരെയും പരാതി നൽകിയതിൽ പോലീസിനു സംശയമുണ്ട്.
സിനിമ റിലീസ് ചെയ്തു മാസങ്ങൾക്കുശേഷം നടി പരാതിയുമായി രംഗത്തെത്തിയതിനു പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ ഉണ്ടോയെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് വ്യക്തത വരുത്തും.
ലാലിനും ജീൻ പോളിനുമെതിരേ വിമൻ ഇൻ സിനിമ കളക്ടീവ്
കൊച്ചി: പ്രതിഷേധിച്ച നടിക്കു പ്രതിഫലം നൽകില്ലെന്നു തീരുമാനിക്കുന്നതും അതു പരസ്യമായി പറയാനുള്ള ധാർഷ്ട്യം കാണിക്കുന്നതും സിനിമാ മേഖലയിലെ ഫ്യൂഡൽ സ്വഭാവമാണെന്നു സിനിമാ മേഖലയിലെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ്. തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ച നടൻ ലാലിന്റെ മകനും സംവിധായകനുമായ ജീൻ പോൾ (ലാൽ ജൂണിയർ) ഉൾപ്പെടെയുള്ളവർക്കെതിരേ പരാതി നൽകിയ പുതുമുഖ നടിക്കു പിന്തുണയേകിയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമൻ ഇൻ സിനിമ കളക്ടീവ് രംഗത്തു വന്നത്.
നിർമാതാക്കളുടെ താത്പര്യാർത്ഥം തയാറാക്കപ്പെടുന്ന കരാറുകൾക്കു പകരം വേതനം, തൊഴിൽ സമയം, ഡ്യൂപ്പിന്റെ ഉപയോഗം തുടങ്ങിയ ഘടകങ്ങൾ കൂടി സ്ത്രീ പക്ഷത്തുനിന്നു പരിഗണിച്ചു കൊണ്ടുള്ള മാതൃകയിൽ കരാറുകൾ പുനസംഘടിപ്പിക്കേണ്ടിയിരിക്കുന്നു. എന്നാൽ, മലയാള സിനിമാ മേഖലയിൽ അഭിനേതാക്കളടക്കമുള്ള വലിയൊരു വിഭാഗം തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നത് യാതൊരു കരാറുമില്ലാതെയാണെന്ന വസ്തുതയും ഈ പരാതിയിലൂടെ വ്യക്തമാക്കപ്പെടുന്നതായും ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.
ചെറുത്തുനിൽപ്പിന്റെ ശബ്ദങ്ങളെ വിലക്കുകൾ കൊണ്ടും നിരോധനങ്ങളിലൂടെയും നിയന്ത്രിച്ചവർക്കെതിരേ സ്ത്രീകൾ കലഹിച്ചു തുടങ്ങിയിരിക്കുന്നു. സിനിമാമേഖലയെ തൊഴിലിടം എന്ന നിലയിൽ നിർവചിക്കണമെന്നും ലൈംഗിക പീഡന സെല്ലുകൾ സ്ഥാപിക്കണമെന്ന ആവശ്യകതയും സാധൂകരിക്കുന്നതാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങളെന്നും നടിക്കെതിരെയുള്ള പ്രവൃത്തി ഹീനവും നീചവുമാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. നടിയുടെ നഗ്ന ചിത്രം സാമൂഹ്യ മാധ്യമങ്ങൾ വഴി പുറത്തുവിട്ട സംഭവത്തിലും സംഘടന പ്രതിഷേധിച്ചു.
തനിക്കു പ്രതിഫലം നൽകിയില്ലെന്നും അനുവാദമില്ലാതെ ഡ്യൂപിനെ ഉപയോഗിച്ചെന്നുമുള്ള പരാതി കഴിഞ്ഞ ദിവസമാണ് നടി പനങ്ങാട് സ്റ്റേഷനിൽ നൽകിയത്. പ്രതിഫല കാര്യത്തെപ്പറ്റി ചോദിച്ചപ്പോൾ അസിസ്റ്റന്റ് ഡയറക്ടർ ലൈംഗിക ചുവയോടെ സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. തുടർന്ന് ആരോപണം വന്നതോടെ മുഴുവൻ സീനിലും അഭിനയിക്കാതെ പോയ നടിക്കു പ്രതിഫലം നൽകേണ്ടെന്നു താനാണു പറഞ്ഞതെന്നു നടനും സംവിധായകനും ജീൻ പോളിന്റെ പിതാവുമായ ലാൽ പ്രതികരിച്ചിരുന്നു.
നടിയുടെ പരാതിയിൽ കഴന്പുണ്ടോയെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണു ഇവരുടെ മൊഴി രേഖപ്പെടുത്തുക. ഇതിനുശേഷമാകും ആരോപണവിധേയരെ ചോദ്യം ചെയ്യേണ്ടതുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുകയെന്നും എസിപി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലത്തില്ലാതിരുന്ന എസിപി ഇന്നലെയാണ് അന്വേഷണം ഏറ്റെടുത്തത്.
സിനിമയിൽ അഭിനയിച്ചതിനു പ്രതിഫലം നൽകിയില്ലെന്നും പണം ആവശ്യപ്പെട്ടപ്പോൾ അസിസ്റ്റന്റ് ഡയറക്ടർ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും ചൂണ്ടിക്കാട്ടിയാണു ജീൻപോൾ ലാൽ അടക്കമുള്ളവർക്കെതിരെ നടി പോലീസിൽ പരാതി നൽകിയത്. ജീൻപോൾ ലാൽ സംവിധാനം ചെയ്ത ഹണീ ബീ ടുവിൽ അഭിനയിച്ച നടിയുടെ പരാതിയിൽ സിനിമയിൽ അഭിനയിച്ച യുവ നടൻ ശ്രീനാഥ് ഭാസി, അസിസ്റ്റന്റ് ഡയറക്ടറായിരുന്ന അനിരുദ്ധ്, അണിയറ പ്രവർത്തകനാരായിരുന്ന അനൂപ് എന്നിവർക്കെതിരെകൂടിയാണു പനങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പ്രതിഫലം നൽകേണ്ടത് അണിയറ പ്രവർത്തകരല്ലെന്നിരിക്കെ ഇവർക്കെതിരെയും പരാതി നൽകിയതിൽ പോലീസിനു സംശയമുണ്ട്.
സിനിമ റിലീസ് ചെയ്തു മാസങ്ങൾക്കുശേഷം നടി പരാതിയുമായി രംഗത്തെത്തിയതിനു പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ ഉണ്ടോയെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് വ്യക്തത വരുത്തും.
ലാലിനും ജീൻ പോളിനുമെതിരേ വിമൻ ഇൻ സിനിമ കളക്ടീവ്
കൊച്ചി: പ്രതിഷേധിച്ച നടിക്കു പ്രതിഫലം നൽകില്ലെന്നു തീരുമാനിക്കുന്നതും അതു പരസ്യമായി പറയാനുള്ള ധാർഷ്ട്യം കാണിക്കുന്നതും സിനിമാ മേഖലയിലെ ഫ്യൂഡൽ സ്വഭാവമാണെന്നു സിനിമാ മേഖലയിലെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ്. തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ച നടൻ ലാലിന്റെ മകനും സംവിധായകനുമായ ജീൻ പോൾ (ലാൽ ജൂണിയർ) ഉൾപ്പെടെയുള്ളവർക്കെതിരേ പരാതി നൽകിയ പുതുമുഖ നടിക്കു പിന്തുണയേകിയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമൻ ഇൻ സിനിമ കളക്ടീവ് രംഗത്തു വന്നത്.
നിർമാതാക്കളുടെ താത്പര്യാർത്ഥം തയാറാക്കപ്പെടുന്ന കരാറുകൾക്കു പകരം വേതനം, തൊഴിൽ സമയം, ഡ്യൂപ്പിന്റെ ഉപയോഗം തുടങ്ങിയ ഘടകങ്ങൾ കൂടി സ്ത്രീ പക്ഷത്തുനിന്നു പരിഗണിച്ചു കൊണ്ടുള്ള മാതൃകയിൽ കരാറുകൾ പുനസംഘടിപ്പിക്കേണ്ടിയിരിക്കുന്നു. എന്നാൽ, മലയാള സിനിമാ മേഖലയിൽ അഭിനേതാക്കളടക്കമുള്ള വലിയൊരു വിഭാഗം തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നത് യാതൊരു കരാറുമില്ലാതെയാണെന്ന വസ്തുതയും ഈ പരാതിയിലൂടെ വ്യക്തമാക്കപ്പെടുന്നതായും ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.
ചെറുത്തുനിൽപ്പിന്റെ ശബ്ദങ്ങളെ വിലക്കുകൾ കൊണ്ടും നിരോധനങ്ങളിലൂടെയും നിയന്ത്രിച്ചവർക്കെതിരേ സ്ത്രീകൾ കലഹിച്ചു തുടങ്ങിയിരിക്കുന്നു. സിനിമാമേഖലയെ തൊഴിലിടം എന്ന നിലയിൽ നിർവചിക്കണമെന്നും ലൈംഗിക പീഡന സെല്ലുകൾ സ്ഥാപിക്കണമെന്ന ആവശ്യകതയും സാധൂകരിക്കുന്നതാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങളെന്നും നടിക്കെതിരെയുള്ള പ്രവൃത്തി ഹീനവും നീചവുമാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. നടിയുടെ നഗ്ന ചിത്രം സാമൂഹ്യ മാധ്യമങ്ങൾ വഴി പുറത്തുവിട്ട സംഭവത്തിലും സംഘടന പ്രതിഷേധിച്ചു.
തനിക്കു പ്രതിഫലം നൽകിയില്ലെന്നും അനുവാദമില്ലാതെ ഡ്യൂപിനെ ഉപയോഗിച്ചെന്നുമുള്ള പരാതി കഴിഞ്ഞ ദിവസമാണ് നടി പനങ്ങാട് സ്റ്റേഷനിൽ നൽകിയത്. പ്രതിഫല കാര്യത്തെപ്പറ്റി ചോദിച്ചപ്പോൾ അസിസ്റ്റന്റ് ഡയറക്ടർ ലൈംഗിക ചുവയോടെ സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. തുടർന്ന് ആരോപണം വന്നതോടെ മുഴുവൻ സീനിലും അഭിനയിക്കാതെ പോയ നടിക്കു പ്രതിഫലം നൽകേണ്ടെന്നു താനാണു പറഞ്ഞതെന്നു നടനും സംവിധായകനും ജീൻ പോളിന്റെ പിതാവുമായ ലാൽ പ്രതികരിച്ചിരുന്നു.