കോഴിക്കോട്: റിട്ടയർ ചെയ്തതിനുശേഷം സകലരേയും കുറ്റംപറഞ്ഞുനടക്കുന്ന സംസ്ഥാന പോലീസ് മുൻ മേധാവി ടി.പി.സെൻകുമാറിന്റേതു പബ്ലിസിറ്റി ക്രേസ് ആണെന്നു കഥാകൃത്ത് ടി. പദ്മനാഭൻ. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ഇരുപത്തൊന്പതാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി സന്പാദിച്ച് ഡിജിപി കസേരയിൽ തിരിച്ചെത്തിയ ടി.പി.സെൻകുമാറിനെ ഏറെ ബഹുമാനിച്ച ആളാണ് ഞാൻ.എന്നാൽ, റിട്ടയർമെന്റിനു ശേഷം എന്തൊക്കെയാണ് അദ്ദേഹം കാട്ടിക്കൂട്ടുന്നത്. ഇതെല്ലാം അദ്ദേഹത്തിന്റെ പബ്ലിസിറ്റി ക്രേസ് മാത്രമാണ്. താനൊഴികെ ലോകത്തു വേറാരും നല്ലവരില്ലെന്ന അദ്ദേഹത്തിന്റെ നിലപാട് ദയനീയമെന്നു പറയാതെവയ്യ: പത്മനാഭൻ പറഞ്ഞു.
പ്രമാദമായ കേസുകളിലെല്ലാം കേരള പോലീസ് സ്തുത്യർഹമായ അന്വേഷണം നടത്തുന്നുണ്ട്. ടി.പി.ചന്ദ്രശേഖരൻ കേസാണ് അതിലൊന്ന്. പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും വിചാരണ സമയത്തും അവർ മികവ് തെളിയിച്ചു. അതിലും വലിയ അന്വേഷണമാണ് നടിയെ ആക്രമിച്ച കേസിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള പോലീസ് നേരിന്റെ പാതയിൽ മുന്നോട്ടുപോകുന്നുവെന്നതിന്റെ തെളിവാണ് ഈ കേസിലെ അന്വേഷണ മികവ്.
ദിലീപിന് ആലുവ സബ്ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ലഭിക്കുന്നുവെന്ന വാർത്തയെക്കുറിച്ചു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അങ്ങനയൊന്നില്ലെന്നായിരുന്നു ജയിൽ എഡിജിപി ആർ. ശ്രീലേഖയുടെ മറുപടി. അവർ ആലുവ ജയിൽ സൂപ്രണ്ടിനെ ഫോണിൽ വിളിച്ച് അന്വേഷിച്ചത്രെ. ഈ നടപടി അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.ഭാസ്കരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.എസ്.ഔസേപ്പ്, പുരുഷൻ കടലുണ്ടി എംഎൽഎ, മണന്പൂർ രാജൻ ബാബു, മുഹമ്മദ് പേരാന്പ്ര, ഗായകൻ വി.ടി.മുരളി, ആർ.കെ.ജ്യോതിഷ്, പി.ടി.മുരളീധരൻ എന്നിവർ പ്രസംഗിച്ചു. ഇന്ന് വൈകുന്നേരം അഞ്ചിന് ആശിർവാദ് ലോൺസിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി സന്പാദിച്ച് ഡിജിപി കസേരയിൽ തിരിച്ചെത്തിയ ടി.പി.സെൻകുമാറിനെ ഏറെ ബഹുമാനിച്ച ആളാണ് ഞാൻ.എന്നാൽ, റിട്ടയർമെന്റിനു ശേഷം എന്തൊക്കെയാണ് അദ്ദേഹം കാട്ടിക്കൂട്ടുന്നത്. ഇതെല്ലാം അദ്ദേഹത്തിന്റെ പബ്ലിസിറ്റി ക്രേസ് മാത്രമാണ്. താനൊഴികെ ലോകത്തു വേറാരും നല്ലവരില്ലെന്ന അദ്ദേഹത്തിന്റെ നിലപാട് ദയനീയമെന്നു പറയാതെവയ്യ: പത്മനാഭൻ പറഞ്ഞു.
പ്രമാദമായ കേസുകളിലെല്ലാം കേരള പോലീസ് സ്തുത്യർഹമായ അന്വേഷണം നടത്തുന്നുണ്ട്. ടി.പി.ചന്ദ്രശേഖരൻ കേസാണ് അതിലൊന്ന്. പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും വിചാരണ സമയത്തും അവർ മികവ് തെളിയിച്ചു. അതിലും വലിയ അന്വേഷണമാണ് നടിയെ ആക്രമിച്ച കേസിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള പോലീസ് നേരിന്റെ പാതയിൽ മുന്നോട്ടുപോകുന്നുവെന്നതിന്റെ തെളിവാണ് ഈ കേസിലെ അന്വേഷണ മികവ്.
ദിലീപിന് ആലുവ സബ്ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ലഭിക്കുന്നുവെന്ന വാർത്തയെക്കുറിച്ചു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അങ്ങനയൊന്നില്ലെന്നായിരുന്നു ജയിൽ എഡിജിപി ആർ. ശ്രീലേഖയുടെ മറുപടി. അവർ ആലുവ ജയിൽ സൂപ്രണ്ടിനെ ഫോണിൽ വിളിച്ച് അന്വേഷിച്ചത്രെ. ഈ നടപടി അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.ഭാസ്കരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.എസ്.ഔസേപ്പ്, പുരുഷൻ കടലുണ്ടി എംഎൽഎ, മണന്പൂർ രാജൻ ബാബു, മുഹമ്മദ് പേരാന്പ്ര, ഗായകൻ വി.ടി.മുരളി, ആർ.കെ.ജ്യോതിഷ്, പി.ടി.മുരളീധരൻ എന്നിവർ പ്രസംഗിച്ചു. ഇന്ന് വൈകുന്നേരം അഞ്ചിന് ആശിർവാദ് ലോൺസിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.