തിരുവനന്തപുരം: ബിഹാറിൽ ബിജെപി പിന്തുണയോടെയും പങ്കാളിത്തത്തോടെയും ജനതാദൾ -യു നേതാവ് നിതീഷ് കുമാറിനെ വീണ്ടും അധികാരത്തിലെത്തിച്ച രാഷ്ട്രീയധ്രുവീകരണം ഒരു ദേശീയമാറ്റത്തിന്റെ തുടക്കമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.
പാർട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ നിലപാടിനോടു മുഖം തിരിക്കുന്ന സമീപനമാണ് ജെഡിയു കേരള നേതാവ് എം.പി.വീരേന്ദ്ര കുമാർ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, ദേശീയ നേതൃത്വത്തോടൊപ്പം നിൽക്കുകയും നിതീഷ് കുമാറിനെ അനുകുലിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം പ്രവർത്തകർ ജെഡി-യു കേരള ഘടകത്തിലുണ്ട്.
എൽഡിഎഫിന്റെയും യുഡിഎഫിന്റെയും അവഗണന മാറിമാറി അനുഭവിച്ച അത്തരം ആദർശവാന്മാരായ ജെഡി-യു പ്രവർത്തകരേയും നേതാക്കളെയും ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും കുമ്മനം പറഞ്ഞു.
പാർട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ നിലപാടിനോടു മുഖം തിരിക്കുന്ന സമീപനമാണ് ജെഡിയു കേരള നേതാവ് എം.പി.വീരേന്ദ്ര കുമാർ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, ദേശീയ നേതൃത്വത്തോടൊപ്പം നിൽക്കുകയും നിതീഷ് കുമാറിനെ അനുകുലിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം പ്രവർത്തകർ ജെഡി-യു കേരള ഘടകത്തിലുണ്ട്.
എൽഡിഎഫിന്റെയും യുഡിഎഫിന്റെയും അവഗണന മാറിമാറി അനുഭവിച്ച അത്തരം ആദർശവാന്മാരായ ജെഡി-യു പ്രവർത്തകരേയും നേതാക്കളെയും ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും കുമ്മനം പറഞ്ഞു.