കൊച്ചി: കാറിന്റെ ചക്രങ്ങളുടെ ബോൾട്ടുകൾ ഇളക്കി അപായപ്പെടുത്താൻ ശ്രമിച്ചെന്നു പരാതി നൽകിയ കോണ്ഗ്രസ് നേതാവ് പി.ടി. തോമസ് എംഎൽഎയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ കൊച്ചിയിലെ വീക്ഷണം ഓഫീസിലെത്തിയാണു പോലീസ് വിവരങ്ങൾ ശേഖരിച്ചത്. വീക്ഷണത്തിന്റെ ചീഫ് എഡിറ്ററും എംഡിയുമാണു പി.ടി. തോമസ്.
അടുത്ത ദിവസങ്ങളിൽ അദ്ദേഹം നടത്തിയ യാത്രകളും വാഹനം സർവീസ് ചെയ്യാൻ നൽകിയതും സംബന്ധിച്ച വിവരങ്ങളാണു പ്രധാനമായും ചോദിച്ചറിഞ്ഞത്. എംഎൽഎയുടെ വാഹനം കൈകാര്യം ചെയ്യുന്നവരെപ്പറ്റിയും പോലീസ് അന്വേഷിച്ചു. തനിക്കു പ്രത്യക്ഷമായി ശത്രുക്കളാരും ഇല്ലെന്നാണ് എംഎൽഎ പറഞ്ഞതെന്ന് അന്വേഷണച്ചുമതലയുള്ള എറണാകുളം നോർത്ത് സിഐ കെ.ജെ. പീറ്റർ പറഞ്ഞു.
പരാതിയെക്കുറിച്ചു വിശദമായ അന്വേഷണമാണു നടത്തുന്നതെന്നും അസ്വാഭാവികമായി ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും സിഐ അറിയിച്ചു.
അടുത്ത ദിവസങ്ങളിൽ അദ്ദേഹം നടത്തിയ യാത്രകളും വാഹനം സർവീസ് ചെയ്യാൻ നൽകിയതും സംബന്ധിച്ച വിവരങ്ങളാണു പ്രധാനമായും ചോദിച്ചറിഞ്ഞത്. എംഎൽഎയുടെ വാഹനം കൈകാര്യം ചെയ്യുന്നവരെപ്പറ്റിയും പോലീസ് അന്വേഷിച്ചു. തനിക്കു പ്രത്യക്ഷമായി ശത്രുക്കളാരും ഇല്ലെന്നാണ് എംഎൽഎ പറഞ്ഞതെന്ന് അന്വേഷണച്ചുമതലയുള്ള എറണാകുളം നോർത്ത് സിഐ കെ.ജെ. പീറ്റർ പറഞ്ഞു.
പരാതിയെക്കുറിച്ചു വിശദമായ അന്വേഷണമാണു നടത്തുന്നതെന്നും അസ്വാഭാവികമായി ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും സിഐ അറിയിച്ചു.