മലപ്പുറം: പ്രമുഖ പ്രവാസി വ്യവസായിയും ഷിഫ അൽജസീറ ഗ്രൂപ്പ് ചെയർമാനുമായ ഡോ. കെ.ടി. റബിഉള്ളയുടെ മലപ്പുറത്തെ വീട്ടിലേക്കു അതിക്രമിച്ചു കടക്കാൻ ശ്രമിച്ച കേസിൽ ആറു പ്രതികളുടെ ജാമ്യാപേക്ഷ മലപ്പുറം ഫസ്റ്റ്ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി തള്ളി.
ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറിയായിരുന്ന ബംഗളൂരു റിച്ച് മൗണ്ട് സ്വദേശി അസ്ലം ഗുരുക്കൾ (48), ബംഗളൂരു ശേഷാദ്രിപുരം റിസൽദാർ സ്ട്രീറ്റ് ഉസ്മാൻ (29), കുടക് സോമവാർപേട്ട് ചൗദേശ്വരി ബ്ലോക്ക് മുഹമ്മദ് റിയാസ്, ബംഗളൂരു ആർജെ നഗർ മുത്തപ്പ ബ്ലോക്ക് സുകുമാരൻ (43), ബംഗളൂരു ബക്ഷി ഗാർഡൻ ടിസിഎം റോയൽ റോഡ് രമേശ്, അസ്ലം ഗുരുക്കളുടെ ഗണ്‍മാനും കർണാടക പോലീസുദ്യോഗസ്ഥനുമായ ബംഗളൂരു ചാമരാജ് പേട്ട് കേശവമൂർത്തി (48) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
രണ്ടാം പ്രതിയായ കാസർഗോഡ് ഹാജറാ ബാഗ് കെ.എസ്. അബ്ദുറഹിമാൻ എന്ന അർഷാദിനു (45) ജാമ്യം നൽകി. പ്രതി ദിവസവും അന്വേഷണ ഉദ്യോഗസ്ഥൻ മുന്‍പാകെ ഹാജരാകാനും പാസ്പോർട്ട് ഹാജരാക്കാനും നിബന്ധനയുണ്ട്. ഇക്കഴിഞ്ഞ 24നാണ് ഏഴംഗ സംഘം റബിഉള്ളയുടെ മലപ്പുറത്തെ ഈസ്റ്റ് കോഡൂരിലെ വീട്ടിലേക്കു അതിരാവിലെ മൂന്നു വാഹനങ്ങളിലെത്തി അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്. വാഹനങ്ങളും ഒരു തോക്കും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറിയായിരുന്ന ബംഗളൂരു റിച്ച് മൗണ്ട് സ്വദേശി അസ്ലം ഗുരുക്കൾ (48), ബംഗളൂരു ശേഷാദ്രിപുരം റിസൽദാർ സ്ട്രീറ്റ് ഉസ്മാൻ (29), കുടക് സോമവാർപേട്ട് ചൗദേശ്വരി ബ്ലോക്ക് മുഹമ്മദ് റിയാസ്, ബംഗളൂരു ആർജെ നഗർ മുത്തപ്പ ബ്ലോക്ക് സുകുമാരൻ (43), ബംഗളൂരു ബക്ഷി ഗാർഡൻ ടിസിഎം റോയൽ റോഡ് രമേശ്, അസ്ലം ഗുരുക്കളുടെ ഗണ്‍മാനും കർണാടക പോലീസുദ്യോഗസ്ഥനുമായ ബംഗളൂരു ചാമരാജ് പേട്ട് കേശവമൂർത്തി (48) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
രണ്ടാം പ്രതിയായ കാസർഗോഡ് ഹാജറാ ബാഗ് കെ.എസ്. അബ്ദുറഹിമാൻ എന്ന അർഷാദിനു (45) ജാമ്യം നൽകി. പ്രതി ദിവസവും അന്വേഷണ ഉദ്യോഗസ്ഥൻ മുന്‍പാകെ ഹാജരാകാനും പാസ്പോർട്ട് ഹാജരാക്കാനും നിബന്ധനയുണ്ട്. ഇക്കഴിഞ്ഞ 24നാണ് ഏഴംഗ സംഘം റബിഉള്ളയുടെ മലപ്പുറത്തെ ഈസ്റ്റ് കോഡൂരിലെ വീട്ടിലേക്കു അതിരാവിലെ മൂന്നു വാഹനങ്ങളിലെത്തി അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്. വാഹനങ്ങളും ഒരു തോക്കും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.