തൃശൂർ: ലൈംഗിക അതിക്രമം വർധിച്ച സാഹചര്യത്തിൽ സ്ത്രീകൾ ജോലിചെയ്യുന്ന ഓഫീസുകളിൽ ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റി രൂപീകരിക്കണമെന്ന നിർദേശം നടപ്പിലാക്കാതെ സംസ്ഥാന സർക്കാർ. പത്തിൽ കൂടുതൽ സ്ത്രീകൾ ജോലിചെയ്യുന്ന സർക്കാർ ഓഫീസുകളിലും സഹകരണ സ്ഥാപനങ്ങളിലും മറ്റു സ്ഥാപനങ്ങളിലുമൊക്കെ നിർബന്ധമായി നടപ്പാക്കണമെന്നു നിർദേശിച്ചാണു കേന്ദ്രസർക്കാർ "സെക്ഷ്വൽ ഹരാസ്മെന്റ് ഓഫ് വിമൻ അറ്റ് വർക്ക്പ്ലേസ്’ എന്ന നിയമം പാസാക്കിയത്.
2013 ഡിസംബർ ഒന്‍പതിനാണു നിയമം പ്രാബല്യത്തിൽ വന്നത്. എല്ലാ സംസ്ഥാനങ്ങളിലും നിയമം നടപ്പാക്കണമെന്നു കേന്ദ്രസർക്കാർ നിർദേശവും നൽകിയിരുന്നു. എന്നാൽ, സംസ്ഥാനത്തു ബഹുഭൂരിപക്ഷം സർക്കാർ ഓഫീസുകളിൽ ഇനിയും ഈ നിയമം നടപ്പാക്കിയിട്ടില്ല.
സാമൂഹ്യക്ഷേമ വകുപ്പിനാണ് ഈ നിയമം നടപ്പാക്കാനുള്ള ചുമതല. എന്നാൽ, വകുപ്പിലെ ഓഫീസുകളിൽപോലും നിയമം നടപ്പാക്കിയിട്ടില്ല. അപൂർവം ചില സർക്കാർ സ്ഥാപനങ്ങളിൽ മാത്രമാണു നിയമം നടപ്പാക്കിയത്. നടപ്പാക്കിയതാകട്ടെ ചട്ടങ്ങൾ പാലിക്കാതെയും. സെക്രട്ടേറിയറ്റിലും കളക്ടറേറ്റുകളിലും, എസ്പി, കമ്മീഷണർ ഓഫീസുകളിൽപോലും നിയമം നടപ്പാക്കാൻ തയാറായിട്ടില്ല.
പോൾ മാത്യു
2013 ഡിസംബർ ഒന്‍പതിനാണു നിയമം പ്രാബല്യത്തിൽ വന്നത്. എല്ലാ സംസ്ഥാനങ്ങളിലും നിയമം നടപ്പാക്കണമെന്നു കേന്ദ്രസർക്കാർ നിർദേശവും നൽകിയിരുന്നു. എന്നാൽ, സംസ്ഥാനത്തു ബഹുഭൂരിപക്ഷം സർക്കാർ ഓഫീസുകളിൽ ഇനിയും ഈ നിയമം നടപ്പാക്കിയിട്ടില്ല.
സാമൂഹ്യക്ഷേമ വകുപ്പിനാണ് ഈ നിയമം നടപ്പാക്കാനുള്ള ചുമതല. എന്നാൽ, വകുപ്പിലെ ഓഫീസുകളിൽപോലും നിയമം നടപ്പാക്കിയിട്ടില്ല. അപൂർവം ചില സർക്കാർ സ്ഥാപനങ്ങളിൽ മാത്രമാണു നിയമം നടപ്പാക്കിയത്. നടപ്പാക്കിയതാകട്ടെ ചട്ടങ്ങൾ പാലിക്കാതെയും. സെക്രട്ടേറിയറ്റിലും കളക്ടറേറ്റുകളിലും, എസ്പി, കമ്മീഷണർ ഓഫീസുകളിൽപോലും നിയമം നടപ്പാക്കാൻ തയാറായിട്ടില്ല.
പോൾ മാത്യു