തിരുവനന്തപുരം: സ്കോട്ട്ലൻഡിലെ എഡിൻബറോയിൽ അന്തരിച്ച സിഎംഐ സഭാംഗം ഫാ. മാർട്ടിൻ വാഴച്ചിറയുടെ മൃതദേഹം സിഎംഐ സഭയ്ക്കു വിട്ടുനൽകി. ലണ്ടനിലെ സിഎംഐ ആശ്രമത്തിലെ ഫാ.ടെബിൻ പുത്തൻപുരയ്ക്കൽ സിഎംഐ ആണ് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻതന്നെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനാണു ശ്രമിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിന് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. ഇതിന് എത്രദിവസം വേണമെന്ന കാര്യത്തിൽ വ്യക്തതയില്ല. കേരളത്തിലേക്ക് എത്തിക്കുമ്പോൾ ഫാ.ടെബിൻ പുത്തൻപുരയ്ക്കലും മൃതദേഹത്തെ അനുഗമിക്കും. ഇംഗ്ലീഷ് സാഹിത്യത്തിൽ ഉന്നതപഠനത്തിനായി പോയ ഫാ. മാർട്ടിൻ കഴിഞ്ഞ ജൂണ്‍ 27ന് എഡിൻബറോയിൽനിന്നു 30 മൈൽ അകലെയുള്ള ഡാൻ ബാൻ ബീച്ചിലാണു മരിച്ച നിലയിൽ കാണപ്പെട്ടത്.
ഫാ. മാർട്ടിന്റെ സേവ്യറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി ജോസ് കെ. മാണി എംപി ഇന്നലെ ബന്ധപ്പെട്ടു. നടപടിക്രമം പൂർത്തിയാക്കി ഉടൻ നാട്ടിലെത്തിക്കുമെന്നും ഹൈക്കമീഷണർ അറിയിച്ചതായി ജോസ് കെ. മാണി എംപി പറഞ്ഞു.
മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻതന്നെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനാണു ശ്രമിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിന് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. ഇതിന് എത്രദിവസം വേണമെന്ന കാര്യത്തിൽ വ്യക്തതയില്ല. കേരളത്തിലേക്ക് എത്തിക്കുമ്പോൾ ഫാ.ടെബിൻ പുത്തൻപുരയ്ക്കലും മൃതദേഹത്തെ അനുഗമിക്കും. ഇംഗ്ലീഷ് സാഹിത്യത്തിൽ ഉന്നതപഠനത്തിനായി പോയ ഫാ. മാർട്ടിൻ കഴിഞ്ഞ ജൂണ്‍ 27ന് എഡിൻബറോയിൽനിന്നു 30 മൈൽ അകലെയുള്ള ഡാൻ ബാൻ ബീച്ചിലാണു മരിച്ച നിലയിൽ കാണപ്പെട്ടത്.
ഫാ. മാർട്ടിന്റെ സേവ്യറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി ജോസ് കെ. മാണി എംപി ഇന്നലെ ബന്ധപ്പെട്ടു. നടപടിക്രമം പൂർത്തിയാക്കി ഉടൻ നാട്ടിലെത്തിക്കുമെന്നും ഹൈക്കമീഷണർ അറിയിച്ചതായി ജോസ് കെ. മാണി എംപി പറഞ്ഞു.