തിരുവനന്തപുരം : തമിഴ്നാട്ടിൽ നിന്നു കേരളത്തിലെത്തുന്ന കോഴികളിൽ ഒരു മാരക വൈറസ് ബാധിച്ചിരിക്കുന്നുവെന്നും അത് മനുഷ്യരിൽ സാംക്രമിക രോഗത്തിനു കാരണമാകുമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ആരോഗ്യ ഡയറക്ടർ ഡോ. ആർ.എൽ.സരിത അറിയിച്ചു.
മാരക വൈറസ് ബാധിച്ച കോഴികളെ ഭക്ഷിക്കുന്നതിലൂടെയും അവയെ പരിപാലിക്കുന്നതിലൂടെയും വൈറസ് മനുഷ്യ ശരീരത്തിലെത്തുകയും ദേഹം ചൊറിഞ്ഞു തടിച്ചു തൊലിപ്പുറത്ത് കുമിളകൾ രൂപപ്പെടുകയും ചെയ്യുമെന്നായിരുന്നു വാർത്ത.
മാരക വൈറസ് ബാധിച്ച കോഴികളെ ഭക്ഷിക്കുന്നതിലൂടെയും അവയെ പരിപാലിക്കുന്നതിലൂടെയും വൈറസ് മനുഷ്യ ശരീരത്തിലെത്തുകയും ദേഹം ചൊറിഞ്ഞു തടിച്ചു തൊലിപ്പുറത്ത് കുമിളകൾ രൂപപ്പെടുകയും ചെയ്യുമെന്നായിരുന്നു വാർത്ത.