നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അടുത്ത വർഷത്തെ ഹജ്ജ് സർവീസ് കരിപ്പൂരിൽനിന്ന് പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് പറഞ്ഞു. നെടുമ്പാശേരിയിൽ താത്കാലിക ഹജ്ജ് ക്യാന്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തിയശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെടുമ്പാശേരിയിൽ സിയാലിന്റെ നേതൃത്വത്തിൽ ക്യാന്പിന്റെ പ്രവർത്തനങ്ങൾക്കുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി നൽകുന്നുണ്ട്.
എന്നാൽ തീർഥാടകരുടെ സൗകര്യാർഥമാണ് സർവീസ് കരിപ്പൂരിൽനിന്നുതന്നെ പുനരാരംഭിക്കാൻ ശ്രമം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 10ന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിന്റെ പ്രവർത്തനം അടുത്തമാസം അഞ്ചു മുതൽ കരിപ്പൂരിൽ നിന്നും നെടുമ്പാശേരിയിലേക്ക് മാറ്റും. ക്യാന്പിന്റെ സുഗമമായ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സ്വാഗത സംഘം ഭാരവാഹികളുടെ യോഗം ഓഗസ്റ്റ് അഞ്ചിന് ആലുവ ഗസ്റ്റ് ഹൗസിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം തീർഥാടകരെ സഹായിക്കാൻ പ്രവാസികളിൽ നിന്നും പ്രത്യേകം വോളണ്ടിയർമാരെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു വേണ്ടി ഇന്ത്യയിൽ നിന്നുള്ള 3,000 പ്രവാസികൾക്ക് വോളണ്ടിയർ പാസ് അനുവദിക്കാൻ സൗദി അധികൃതരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി.
എന്നാൽ തീർഥാടകരുടെ സൗകര്യാർഥമാണ് സർവീസ് കരിപ്പൂരിൽനിന്നുതന്നെ പുനരാരംഭിക്കാൻ ശ്രമം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 10ന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിന്റെ പ്രവർത്തനം അടുത്തമാസം അഞ്ചു മുതൽ കരിപ്പൂരിൽ നിന്നും നെടുമ്പാശേരിയിലേക്ക് മാറ്റും. ക്യാന്പിന്റെ സുഗമമായ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സ്വാഗത സംഘം ഭാരവാഹികളുടെ യോഗം ഓഗസ്റ്റ് അഞ്ചിന് ആലുവ ഗസ്റ്റ് ഹൗസിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം തീർഥാടകരെ സഹായിക്കാൻ പ്രവാസികളിൽ നിന്നും പ്രത്യേകം വോളണ്ടിയർമാരെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു വേണ്ടി ഇന്ത്യയിൽ നിന്നുള്ള 3,000 പ്രവാസികൾക്ക് വോളണ്ടിയർ പാസ് അനുവദിക്കാൻ സൗദി അധികൃതരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി.