ഡോ.കെ. മുഹമ്മദ് ബഷീർ (വൈസ് ചാൻസലർ)
ഉന്നത വിദ്യാഭ്യാസത്തിന്റെ പുതിയ പ്രകാശത്തിലേക്കു മലബാറിലെ ജനതയെ കൈപിടിച്ച് ഉയർത്തിയ കാലിക്കട്ട് സർവകലാശാല സുവർണ ജൂബിലി ആഘോഷിക്കുകയാണ്. ഒരു സർവകലാശാലയുടെ ചരിത്രത്തിൽ അരനൂറ്റാണ്ട് എന്നതു പ്രായേണ വളരെ വലിയൊരു കാലയളവല്ല. എന്നാൽ, അഞ്ച് പതിറ്റാണ്ടിനുള്ളിൽ കാലിക്കട്ട് സർവകലാശാല കൈവരിച്ച നേട്ടങ്ങൾ ഏറെ വലുതാണ്.
ഇന്ത്യയിലെ എണ്ണൂറിലേറെ സർവകലാശാലകളിൽ അമ്പത്തിയേഴാം റാങ്ക് നേടിയത് അഭിമാനമുയർത്തുന്നു. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കി (എൻഐആർഎഫ്)ന്റെ ഔദ്യോഗിക അംഗീകാരമാണിത് എന്നതു മാറ്റ് വർധിപ്പിക്കുന്നു. ഇന്ത്യയിലെ മൊത്തം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 93ാം സ്ഥാനം കൈവരിക്കാനും സാധിച്ചു. വിദ്യാർഥികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ, വിരമിച്ചവർ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളുടെയും സ്നേഹപൂർണമായ കൂട്ടായ്മയിലൂടെയാണ് ഈ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യമായതെന്നു സന്തോഷപൂർവം വ്യക്തമാക്കട്ടെ.
ഭാരതത്തിലെ സർവകലാശാലകളുടെ നിലവാരം അളക്കുന്ന ഔദ്യോഗിക ഏജൻസിയായ നാക് (നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗണ്സിൽ) സമ്മാനിച്ച ’എ’ ഗ്രേഡ് കാലിക്കട്ടിന്റെ ശിരസിലെ പൊൻതൂവലായി വിരാജിക്കുന്നു. കേരളത്തിലെ സർവകലാശാലകളിൽ ഏറ്റവും അധികം പോയിന്റ് കാലിക്കട്ടിന് ലഭിച്ചത് അഭിമാനം ഉയർത്തുന്നതോടൊപ്പം ഞങ്ങളുടെ ഉത്തരവാദിത്വം വർധിപ്പിക്കുകയും ചെയ്യുന്നു. 3.13 സിജിപിഎ നേടാൻ കാലിക്കട്ടിന് സാധ്യമായി.
കേരള സർവകലാശാലയെ വിഭജിച്ചു പുതിയൊരു സർവകലാശാല സ്ഥാപിക്കുന്ന ഓർഡിനൻസ് 1968 ജൂലൈ 23ന് പുറപ്പെടുവിച്ചതോടെ മലബാറിന്റെ വൈജ്ഞാനിക ചരിത്രത്തിൽ പുതുയുഗപ്പിറവിയായി. തുടർന്ന് 1968 ഓഗസ്റ്റ് 12ന് ഔപചാരിക ഉദ്ഘാടനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ത്രിഗുണസെൻ കോഴിക്കോട്ട് നടന്ന ചടങ്ങിൽ നിർവഹിച്ചു. തൃശൂരിനിപ്പുറം സംസ്ഥാനത്തിന്റെ വടക്കെ പാതിയിലെ യുവജനങ്ങൾക്ക് ഉന്നത പഠനത്തിനായി അക്കാലത്ത് കേവലം 54 കോളജുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിൽക്കാലത്ത് ഭൂപരിധിയിൽ നിന്ന് കാസർഗോഡ്, കണ്ണൂർ ജില്ലകളും വയനാട്ടിലെ മാനന്തവാടി താലൂക്കും വേർപെട്ടു. എന്നിട്ടും ഇന്നു കോളജുകളുടെ എണ്ണം 432 ആയി ഉയർന്നിരിക്കുന്നു. 35 പഠന- ഗവേഷണ വകുപ്പുകൾ, നേരിട്ട് നടത്തുന്ന 36 സ്വാശ്രയ സ്ഥാപനങ്ങൾ, 11 ഗവേഷണ ചെയറുകൾ എന്നിവയും സർവകലാശാലയുടെ ഭാഗമാണ്.
ഏറെ നേട്ടങ്ങൾ
സംസ്ഥാനത്ത് ആദ്യമായി ’ക്രെഡിറ്റ് സെമസ്റ്റർ സമ്പ്രദായം’ നടപ്പിലാക്കിയതിന്റെ ക്രെഡിറ്റും കാലിക്കട്ടിനു സ്വന്തമാണ്. ഗോത്രവർഗ യുവജനതയുടെ സർവതോമുഖമായ പുരോഗതി ലക്ഷ്യമാക്കി അവർക്കുവേണ്ടി മാത്രമായി വയനാട്ടിലെ ചെതലയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ച് സ്ഥാപിച്ചതിൽ സർവകലാശാലയ്ക്കു പ്രത്യേക ചാരിതാർഥ്യമുണ്ട്. ഫോക്ലോർ, വിമൻ സ്റ്റഡീസ് പഠനവകുപ്പുകളും സംസ്ഥാനത്ത് കാലിക്കട്ടിന്റെ തനിമയാണ്.
കാലിക്കട്ടിന്റെ പൂർവവിദ്യാർഥികൾ ലോകത്തിന്റെ നാനാഭാഗങ്ങളിലും വൈവിധ്യമാർന്ന വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നു. 11,82,108 ബിരുദം, 1,60,573 പിജി, 716 സർട്ടിഫിക്കറ്റ്, 4165 ഡിപ്ലോമ, 1982 എംഫിൽ, 2236 പിഎച്ച്ഡി എന്നിങ്ങനെ മൊത്തം 13,51,780 യോഗ്യതാ സർട്ടിഫിക്കറ്റുകൾ കാലിക്കട്ട് സർവകലാശാല ഇതിനകം സമ്മാനിച്ചുകഴിഞ്ഞു.
“ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ സമൂഹത്തിന്റെ സേവകരായി കാണേണ്ടതുണ്ട്. ജനതയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് അവ സഹായകമാവണം. കോളജുകളും സർവകലാശാലകളുമെല്ലാം നിരന്തരമായി മാറ്റങ്ങൾക്കു വിധേയമാക്കപ്പെടേണ്ടതുണ്ട്. പുതിയ സാഹചര്യങ്ങൾക്ക് അനുസൃതമായി മാറാൻ മടിക്കുന്നവയുടെ അസ്തിത്വം പോലും നീതീകരിക്കാനാവാത്തതാണ്”.സർവകലാശാലയുടെ പ്രോ-ചാൻസലറായ വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയ 1968 നവംബർ രണ്ടിനു പ്രഥമ സിൻഡിക്കറ്റ് യോഗത്തിൽചെയ്ത പ്രസംഗത്തിൽ ഇങ്ങനെ ചൂണ്ടിക്കാട്ടി.
വനിതാ ശക്തീകരണം ലക്ഷ്യമാക്കി ലൈഫ്ലോംഗ് പഠനവകുപ്പിലൂടെ സൗജന്യമായി നടപ്പാക്കുന്ന തൊഴിലധിഷ്ഠിത പ്രോഗ്രാമുകൾ, ബഹുജനങ്ങൾക്കുകൂടി സേവനം നൽകുന്ന ഹെൽത്ത് സെന്റർ, സ്കൂൾ വിദ്യാർഥികൾക്കുകൂടി മാർഗനിർദേശം നൽകുന്നതിനായി വിവിധ വിഭാഗങ്ങൾ വഴി നടപ്പാക്കുന്ന പരിപാടികൾ, ക്യാമ്പുകൾ, ബൗദ്ധിക ഭിന്നശേഷിക്കാർക്ക് സൈക്കോളജി പഠനവകുപ്പിൽ നടപ്പാക്കിയ സിഡിഎംആർപി (കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ പ്രോഗ്രാം), അവധിക്കാല കായിക പരിശീലന ക്യാമ്പുകൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവയിലൂടെ ഈ ആശയം വലിയൊരളവിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടുണ്ട്. സർവകലാശാല ജനങ്ങളിലേക്ക് എന്ന സമീപനത്തോടെയാണു ജൂബിലി ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്ന വിവര സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്താൻ സാധിച്ചത് സർവകലാശാലയുടെ നേട്ടമാണ്. ഫയൽ നീക്കം ഡിജിറ്റൽ ഡോക്യുമെന്റ് ഫയലിംഗ് സിസ്റ്റം (ഡിഡിഎഫ്എസ്) സംവിധാനത്തിലാക്കിയതു പേപ്പർരഹിത ഫയലിംഗ് സംവിധാനത്തിനു തുടക്കം കുറിച്ചു. ഇക്കാര്യത്തിലും സംസ്ഥാനത്തു കാലിക്കട്ടിനാണു പ്രഥമ സ്ഥാനം. ഭരണകാര്യക്ഷമത ഏറെ മെച്ചപ്പെടുത്താൻ ഇതുവഴി സാധ്യമായി. സമ്പൂർണ വൈഫൈ കാമ്പസുമാണു കാലിക്കട്ട്.
ബ്രഹത്തായ പദ്ധതികൾ
നേടിയതിനേക്കാൾ ഏറെയാണു നേടാനിരിക്കുന്നവ എന്ന കാഴ്ചപ്പാടിൽ ബൃഹത്തായ പദ്ധതികൾക്കു ജൂബിലി വർഷത്തിൽ സർവകലാശാല സമാരംഭം കുറിക്കുന്നു. സെൻട്രൽ സൊഫിസ്റ്റികേറ്റഡ് ഇൻസ്ട്രുമെന്റേഷൻ ഫസിലിറ്റി സവിശേഷ പ്രാധാന്യമർഹിക്കുന്നു. ശാസ്ത്ര മേഖലയിലെ നൂതനവും വിലയേറിയതുമായ ഉപകരണങ്ങൾ വ്യത്യസ്ത ശാസ്ത്ര പഠനവകുപ്പുകൾക്ക് പൊതുവായി ഉപയോഗപ്പെടുത്താവുന്ന സംവിധാനമാണിത്. ഗവേഷണം ലോകനിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തുന്ന ഈ സെന്ററിന് 120 കോടി രൂപയാണ് ചെലവ്. മറ്റു സർവകലാശാലകളിലെ അധ്യാപകർക്ക് കൂടി ഇവിടുത്തെ സംവിധാനങ്ങൾ ഉപയോഗിക്കാൻ അവസരം നൽകുമെന്ന സവിശേഷതയുമുണ്ട്.
പരീക്ഷാ ഭവൻ സുവർണ ജൂബിലി ബ്ലോക്ക്, ഡിജിറ്റൽ ലൈബ്രറി മന്ദിരം, ഭാഷാ വിഭാഗങ്ങൾക്കായി ലൈബ്രറി, അന്താരാഷ്ട്ര കണ്വൻഷൻ സെന്റർ, സ്റ്റുഡൻസ് അമിനിറ്റി സെന്റർ, മ്യൂസിയം കോംപ്ലക്സ്, സ്കിൽ ഡവലപ്മെന്റ് സെന്റർ, ഗവേഷക ഹോസ്റ്റൽ, സ്ഥിരം ഓപ്പണ് സ്റ്റേജ് എന്നിങ്ങനെ അടിസ്ഥാന സൗകര്യ വികസനത്തിനു വൈവിധ്യമാർന്ന പദ്ധതികളുണ്ട്. സർവകലാശാലാ കാമ്പസും അഫിലിയേറ്റഡ് കോളജുകളും കൂടുതൽ ഹരിതാഭമാക്കാനുള്ള ബൃഹദ് പദ്ധതി- ഗ്രീൻ കാമ്പസ് കാമ്പയിൻ-തുടങ്ങി കഴിഞ്ഞു.
ഭവനരഹിതരായ 250 പേർക്കു വീട് നിർമിച്ചുനൽകുകയെന്ന മഹത്തായ ദൗത്യം കാലിക്കട്ട് സർവകലാശാലാ നാഷണൽ സർവീസ് സ്കീം ജൂബിലി വർഷത്തിൽ ഏറ്റെടുക്കുന്നു എന്നറിയിക്കുന്നതിൽ അതീവ സന്തോഷമുണ്ട്. ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. സർവകലാശാല ജനങ്ങളിലേക്ക് എന്ന ലക്ഷ്യപ്രാപ്തിക്ക് ഇവ ഏറെ സഹായകമാകും. പൊതുജന സഹകരണത്തോടെയും പങ്കാളിത്തത്തോടെയും ബഹുമുഖ പരിപാടികൾ ആവിഷ്കരിക്കും. വിശാലമായ കാമ്പസുകളിൽ ലഭിക്കുന്ന മഴവെള്ളം പരമാവധി സംഭരിച്ച് നിർത്തുന്നതിലൂടെ പരിസരവാസികൾക്കുകൂടി ഭൂഗർഭ ജലലഭ്യത മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടപ്പാക്കിവരുന്നു.
സുനാമിയിൽ വംശനാശം സംഭവിച്ചവ ഉൾപ്പെടെ ലോകത്തിന്റെ നാനാദേശങ്ങളിലുമുള്ള സസ്യവർഗങ്ങൾ വളർത്തുന്ന ബൊട്ടാണിക്കൽ ഗാർഡൻ ഇന്ത്യൻ സർവകലാശാലകളിലെ ബൊട്ടാണിക്കൽ ഗാർഡനുകളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നു. പ്രാചീന വിജ്ഞാന ശേഖരമായ തുഞ്ചൻ താളിയോല ലൈബ്രറി, വാനനിരീക്ഷണ കേന്ദ്രം എന്നിവയും ശ്രദ്ധേയമാണ്.
കായികരംഗത്തു ദേശീയ തലത്തിൽ വൻ നേട്ടങ്ങൾ കൊയ്ത കാലിക്കട്ട് സർവകലാശാല ’കായിക സർവകലാശാല’ എന്ന അപരനാമം പോലും കരസ്ഥമാക്കി. ഇക്കഴിഞ്ഞ വർഷം അഞ്ച് ദേശീയ ചാമ്പ്യൻഷിപ്പുകളാണു പൊരുതിനേടിയത്. പി.ടി. ഉഷ ഉൾപ്പെടെ 20 ഒളിമ്പ്യൻമാർ, 14 അർജുന അവാർഡ് ജേതാക്കൾ, ദേശീയ ടീമുകളിലെ അസംഖ്യം താരങ്ങൾ എന്നിവരൊക്കെ കായിക മേഖലയിൽ കാലിക്കട്ടിന്റെ അഭിമാനം ഉയർത്തുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച സിന്തറ്റിക് ട്രാക്ക്, ഒരേ സ്റ്റേഡിയത്തിൽ രണ്ട് ഫുട്ബോൾ ഗ്രൗണ്ടുകൾ, നിർമാണം പൂർത്തിയായിവരുന്ന സ്വിമ്മിംഗ് പൂൾ, സ്പോർട്സ് ഹോസ്റ്റൽ തുടങ്ങിയവയൊക്കെ നേട്ടങ്ങളാണ്.
നിർമായ കർമണാശ്രീ’ - കളങ്കമില്ലാത്ത പ്രവൃത്തികൊണ്ട് ഐശ്വര്യമുണ്ടാകും എന്നാണ് കാലിക്കട്ട് സർവകലാശാലയുടെ ആപ്ത വാക്യം. 49 വർഷങ്ങളിലായി സർവകലാശാലയ്ക്കുവേണ്ടി സേവനമനുഷ്ഠിച്ച വൈസ് ചാൻസലർമാർ ഉൾപ്പെടെയുള്ള സ്റ്റാറ്റ്യൂട്ടറി ഓഫീസർമാർ, അധ്യാപകർ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരെല്ലാം ഈ മനോഭാവത്തോടെ നടത്തിയ പ്രവർത്തനങ്ങളുടെ പരിണിത ഫലമാണ് സർവകലാശാലയുടെ ഇന്നത്തെ ഔന്നത്യം.
ഉന്നത വിദ്യാഭ്യാസത്തിന്റെ പുതിയ പ്രകാശത്തിലേക്കു മലബാറിലെ ജനതയെ കൈപിടിച്ച് ഉയർത്തിയ കാലിക്കട്ട് സർവകലാശാല സുവർണ ജൂബിലി ആഘോഷിക്കുകയാണ്. ഒരു സർവകലാശാലയുടെ ചരിത്രത്തിൽ അരനൂറ്റാണ്ട് എന്നതു പ്രായേണ വളരെ വലിയൊരു കാലയളവല്ല. എന്നാൽ, അഞ്ച് പതിറ്റാണ്ടിനുള്ളിൽ കാലിക്കട്ട് സർവകലാശാല കൈവരിച്ച നേട്ടങ്ങൾ ഏറെ വലുതാണ്.
ഇന്ത്യയിലെ എണ്ണൂറിലേറെ സർവകലാശാലകളിൽ അമ്പത്തിയേഴാം റാങ്ക് നേടിയത് അഭിമാനമുയർത്തുന്നു. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കി (എൻഐആർഎഫ്)ന്റെ ഔദ്യോഗിക അംഗീകാരമാണിത് എന്നതു മാറ്റ് വർധിപ്പിക്കുന്നു. ഇന്ത്യയിലെ മൊത്തം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 93ാം സ്ഥാനം കൈവരിക്കാനും സാധിച്ചു. വിദ്യാർഥികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ, വിരമിച്ചവർ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളുടെയും സ്നേഹപൂർണമായ കൂട്ടായ്മയിലൂടെയാണ് ഈ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യമായതെന്നു സന്തോഷപൂർവം വ്യക്തമാക്കട്ടെ.
ഭാരതത്തിലെ സർവകലാശാലകളുടെ നിലവാരം അളക്കുന്ന ഔദ്യോഗിക ഏജൻസിയായ നാക് (നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗണ്സിൽ) സമ്മാനിച്ച ’എ’ ഗ്രേഡ് കാലിക്കട്ടിന്റെ ശിരസിലെ പൊൻതൂവലായി വിരാജിക്കുന്നു. കേരളത്തിലെ സർവകലാശാലകളിൽ ഏറ്റവും അധികം പോയിന്റ് കാലിക്കട്ടിന് ലഭിച്ചത് അഭിമാനം ഉയർത്തുന്നതോടൊപ്പം ഞങ്ങളുടെ ഉത്തരവാദിത്വം വർധിപ്പിക്കുകയും ചെയ്യുന്നു. 3.13 സിജിപിഎ നേടാൻ കാലിക്കട്ടിന് സാധ്യമായി.
കേരള സർവകലാശാലയെ വിഭജിച്ചു പുതിയൊരു സർവകലാശാല സ്ഥാപിക്കുന്ന ഓർഡിനൻസ് 1968 ജൂലൈ 23ന് പുറപ്പെടുവിച്ചതോടെ മലബാറിന്റെ വൈജ്ഞാനിക ചരിത്രത്തിൽ പുതുയുഗപ്പിറവിയായി. തുടർന്ന് 1968 ഓഗസ്റ്റ് 12ന് ഔപചാരിക ഉദ്ഘാടനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ത്രിഗുണസെൻ കോഴിക്കോട്ട് നടന്ന ചടങ്ങിൽ നിർവഹിച്ചു. തൃശൂരിനിപ്പുറം സംസ്ഥാനത്തിന്റെ വടക്കെ പാതിയിലെ യുവജനങ്ങൾക്ക് ഉന്നത പഠനത്തിനായി അക്കാലത്ത് കേവലം 54 കോളജുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിൽക്കാലത്ത് ഭൂപരിധിയിൽ നിന്ന് കാസർഗോഡ്, കണ്ണൂർ ജില്ലകളും വയനാട്ടിലെ മാനന്തവാടി താലൂക്കും വേർപെട്ടു. എന്നിട്ടും ഇന്നു കോളജുകളുടെ എണ്ണം 432 ആയി ഉയർന്നിരിക്കുന്നു. 35 പഠന- ഗവേഷണ വകുപ്പുകൾ, നേരിട്ട് നടത്തുന്ന 36 സ്വാശ്രയ സ്ഥാപനങ്ങൾ, 11 ഗവേഷണ ചെയറുകൾ എന്നിവയും സർവകലാശാലയുടെ ഭാഗമാണ്.
ഏറെ നേട്ടങ്ങൾ
സംസ്ഥാനത്ത് ആദ്യമായി ’ക്രെഡിറ്റ് സെമസ്റ്റർ സമ്പ്രദായം’ നടപ്പിലാക്കിയതിന്റെ ക്രെഡിറ്റും കാലിക്കട്ടിനു സ്വന്തമാണ്. ഗോത്രവർഗ യുവജനതയുടെ സർവതോമുഖമായ പുരോഗതി ലക്ഷ്യമാക്കി അവർക്കുവേണ്ടി മാത്രമായി വയനാട്ടിലെ ചെതലയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ച് സ്ഥാപിച്ചതിൽ സർവകലാശാലയ്ക്കു പ്രത്യേക ചാരിതാർഥ്യമുണ്ട്. ഫോക്ലോർ, വിമൻ സ്റ്റഡീസ് പഠനവകുപ്പുകളും സംസ്ഥാനത്ത് കാലിക്കട്ടിന്റെ തനിമയാണ്.
കാലിക്കട്ടിന്റെ പൂർവവിദ്യാർഥികൾ ലോകത്തിന്റെ നാനാഭാഗങ്ങളിലും വൈവിധ്യമാർന്ന വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നു. 11,82,108 ബിരുദം, 1,60,573 പിജി, 716 സർട്ടിഫിക്കറ്റ്, 4165 ഡിപ്ലോമ, 1982 എംഫിൽ, 2236 പിഎച്ച്ഡി എന്നിങ്ങനെ മൊത്തം 13,51,780 യോഗ്യതാ സർട്ടിഫിക്കറ്റുകൾ കാലിക്കട്ട് സർവകലാശാല ഇതിനകം സമ്മാനിച്ചുകഴിഞ്ഞു.
“ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ സമൂഹത്തിന്റെ സേവകരായി കാണേണ്ടതുണ്ട്. ജനതയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് അവ സഹായകമാവണം. കോളജുകളും സർവകലാശാലകളുമെല്ലാം നിരന്തരമായി മാറ്റങ്ങൾക്കു വിധേയമാക്കപ്പെടേണ്ടതുണ്ട്. പുതിയ സാഹചര്യങ്ങൾക്ക് അനുസൃതമായി മാറാൻ മടിക്കുന്നവയുടെ അസ്തിത്വം പോലും നീതീകരിക്കാനാവാത്തതാണ്”.സർവകലാശാലയുടെ പ്രോ-ചാൻസലറായ വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയ 1968 നവംബർ രണ്ടിനു പ്രഥമ സിൻഡിക്കറ്റ് യോഗത്തിൽചെയ്ത പ്രസംഗത്തിൽ ഇങ്ങനെ ചൂണ്ടിക്കാട്ടി.
വനിതാ ശക്തീകരണം ലക്ഷ്യമാക്കി ലൈഫ്ലോംഗ് പഠനവകുപ്പിലൂടെ സൗജന്യമായി നടപ്പാക്കുന്ന തൊഴിലധിഷ്ഠിത പ്രോഗ്രാമുകൾ, ബഹുജനങ്ങൾക്കുകൂടി സേവനം നൽകുന്ന ഹെൽത്ത് സെന്റർ, സ്കൂൾ വിദ്യാർഥികൾക്കുകൂടി മാർഗനിർദേശം നൽകുന്നതിനായി വിവിധ വിഭാഗങ്ങൾ വഴി നടപ്പാക്കുന്ന പരിപാടികൾ, ക്യാമ്പുകൾ, ബൗദ്ധിക ഭിന്നശേഷിക്കാർക്ക് സൈക്കോളജി പഠനവകുപ്പിൽ നടപ്പാക്കിയ സിഡിഎംആർപി (കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ പ്രോഗ്രാം), അവധിക്കാല കായിക പരിശീലന ക്യാമ്പുകൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവയിലൂടെ ഈ ആശയം വലിയൊരളവിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടുണ്ട്. സർവകലാശാല ജനങ്ങളിലേക്ക് എന്ന സമീപനത്തോടെയാണു ജൂബിലി ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്ന വിവര സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്താൻ സാധിച്ചത് സർവകലാശാലയുടെ നേട്ടമാണ്. ഫയൽ നീക്കം ഡിജിറ്റൽ ഡോക്യുമെന്റ് ഫയലിംഗ് സിസ്റ്റം (ഡിഡിഎഫ്എസ്) സംവിധാനത്തിലാക്കിയതു പേപ്പർരഹിത ഫയലിംഗ് സംവിധാനത്തിനു തുടക്കം കുറിച്ചു. ഇക്കാര്യത്തിലും സംസ്ഥാനത്തു കാലിക്കട്ടിനാണു പ്രഥമ സ്ഥാനം. ഭരണകാര്യക്ഷമത ഏറെ മെച്ചപ്പെടുത്താൻ ഇതുവഴി സാധ്യമായി. സമ്പൂർണ വൈഫൈ കാമ്പസുമാണു കാലിക്കട്ട്.
ബ്രഹത്തായ പദ്ധതികൾ
നേടിയതിനേക്കാൾ ഏറെയാണു നേടാനിരിക്കുന്നവ എന്ന കാഴ്ചപ്പാടിൽ ബൃഹത്തായ പദ്ധതികൾക്കു ജൂബിലി വർഷത്തിൽ സർവകലാശാല സമാരംഭം കുറിക്കുന്നു. സെൻട്രൽ സൊഫിസ്റ്റികേറ്റഡ് ഇൻസ്ട്രുമെന്റേഷൻ ഫസിലിറ്റി സവിശേഷ പ്രാധാന്യമർഹിക്കുന്നു. ശാസ്ത്ര മേഖലയിലെ നൂതനവും വിലയേറിയതുമായ ഉപകരണങ്ങൾ വ്യത്യസ്ത ശാസ്ത്ര പഠനവകുപ്പുകൾക്ക് പൊതുവായി ഉപയോഗപ്പെടുത്താവുന്ന സംവിധാനമാണിത്. ഗവേഷണം ലോകനിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തുന്ന ഈ സെന്ററിന് 120 കോടി രൂപയാണ് ചെലവ്. മറ്റു സർവകലാശാലകളിലെ അധ്യാപകർക്ക് കൂടി ഇവിടുത്തെ സംവിധാനങ്ങൾ ഉപയോഗിക്കാൻ അവസരം നൽകുമെന്ന സവിശേഷതയുമുണ്ട്.
പരീക്ഷാ ഭവൻ സുവർണ ജൂബിലി ബ്ലോക്ക്, ഡിജിറ്റൽ ലൈബ്രറി മന്ദിരം, ഭാഷാ വിഭാഗങ്ങൾക്കായി ലൈബ്രറി, അന്താരാഷ്ട്ര കണ്വൻഷൻ സെന്റർ, സ്റ്റുഡൻസ് അമിനിറ്റി സെന്റർ, മ്യൂസിയം കോംപ്ലക്സ്, സ്കിൽ ഡവലപ്മെന്റ് സെന്റർ, ഗവേഷക ഹോസ്റ്റൽ, സ്ഥിരം ഓപ്പണ് സ്റ്റേജ് എന്നിങ്ങനെ അടിസ്ഥാന സൗകര്യ വികസനത്തിനു വൈവിധ്യമാർന്ന പദ്ധതികളുണ്ട്. സർവകലാശാലാ കാമ്പസും അഫിലിയേറ്റഡ് കോളജുകളും കൂടുതൽ ഹരിതാഭമാക്കാനുള്ള ബൃഹദ് പദ്ധതി- ഗ്രീൻ കാമ്പസ് കാമ്പയിൻ-തുടങ്ങി കഴിഞ്ഞു.
ഭവനരഹിതരായ 250 പേർക്കു വീട് നിർമിച്ചുനൽകുകയെന്ന മഹത്തായ ദൗത്യം കാലിക്കട്ട് സർവകലാശാലാ നാഷണൽ സർവീസ് സ്കീം ജൂബിലി വർഷത്തിൽ ഏറ്റെടുക്കുന്നു എന്നറിയിക്കുന്നതിൽ അതീവ സന്തോഷമുണ്ട്. ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. സർവകലാശാല ജനങ്ങളിലേക്ക് എന്ന ലക്ഷ്യപ്രാപ്തിക്ക് ഇവ ഏറെ സഹായകമാകും. പൊതുജന സഹകരണത്തോടെയും പങ്കാളിത്തത്തോടെയും ബഹുമുഖ പരിപാടികൾ ആവിഷ്കരിക്കും. വിശാലമായ കാമ്പസുകളിൽ ലഭിക്കുന്ന മഴവെള്ളം പരമാവധി സംഭരിച്ച് നിർത്തുന്നതിലൂടെ പരിസരവാസികൾക്കുകൂടി ഭൂഗർഭ ജലലഭ്യത മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടപ്പാക്കിവരുന്നു.
സുനാമിയിൽ വംശനാശം സംഭവിച്ചവ ഉൾപ്പെടെ ലോകത്തിന്റെ നാനാദേശങ്ങളിലുമുള്ള സസ്യവർഗങ്ങൾ വളർത്തുന്ന ബൊട്ടാണിക്കൽ ഗാർഡൻ ഇന്ത്യൻ സർവകലാശാലകളിലെ ബൊട്ടാണിക്കൽ ഗാർഡനുകളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നു. പ്രാചീന വിജ്ഞാന ശേഖരമായ തുഞ്ചൻ താളിയോല ലൈബ്രറി, വാനനിരീക്ഷണ കേന്ദ്രം എന്നിവയും ശ്രദ്ധേയമാണ്.
കായികരംഗത്തു ദേശീയ തലത്തിൽ വൻ നേട്ടങ്ങൾ കൊയ്ത കാലിക്കട്ട് സർവകലാശാല ’കായിക സർവകലാശാല’ എന്ന അപരനാമം പോലും കരസ്ഥമാക്കി. ഇക്കഴിഞ്ഞ വർഷം അഞ്ച് ദേശീയ ചാമ്പ്യൻഷിപ്പുകളാണു പൊരുതിനേടിയത്. പി.ടി. ഉഷ ഉൾപ്പെടെ 20 ഒളിമ്പ്യൻമാർ, 14 അർജുന അവാർഡ് ജേതാക്കൾ, ദേശീയ ടീമുകളിലെ അസംഖ്യം താരങ്ങൾ എന്നിവരൊക്കെ കായിക മേഖലയിൽ കാലിക്കട്ടിന്റെ അഭിമാനം ഉയർത്തുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച സിന്തറ്റിക് ട്രാക്ക്, ഒരേ സ്റ്റേഡിയത്തിൽ രണ്ട് ഫുട്ബോൾ ഗ്രൗണ്ടുകൾ, നിർമാണം പൂർത്തിയായിവരുന്ന സ്വിമ്മിംഗ് പൂൾ, സ്പോർട്സ് ഹോസ്റ്റൽ തുടങ്ങിയവയൊക്കെ നേട്ടങ്ങളാണ്.
നിർമായ കർമണാശ്രീ’ - കളങ്കമില്ലാത്ത പ്രവൃത്തികൊണ്ട് ഐശ്വര്യമുണ്ടാകും എന്നാണ് കാലിക്കട്ട് സർവകലാശാലയുടെ ആപ്ത വാക്യം. 49 വർഷങ്ങളിലായി സർവകലാശാലയ്ക്കുവേണ്ടി സേവനമനുഷ്ഠിച്ച വൈസ് ചാൻസലർമാർ ഉൾപ്പെടെയുള്ള സ്റ്റാറ്റ്യൂട്ടറി ഓഫീസർമാർ, അധ്യാപകർ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരെല്ലാം ഈ മനോഭാവത്തോടെ നടത്തിയ പ്രവർത്തനങ്ങളുടെ പരിണിത ഫലമാണ് സർവകലാശാലയുടെ ഇന്നത്തെ ഔന്നത്യം.