നെയ്യാറ്റിൻകര: സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയനുമായ കെ.ഇ. മാമ്മൻ (96) നിര്യാതനായി. ഇന്നലെ രാവിലെ പതിനൊന്നേകാലോടെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം കുന്നുകുഴി തന്പുരാൻമുക്കിൽ സഹോദരന്റെ വസതിയിൽ വച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു പൂര്ണ ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിൽ സംസ്കരിക്കും.
സഹോദരന്റെ മക്കളും അടുത്ത ബന്ധുക്കളും രാവിലെ തന്നെ ആശുപത്രിയിലെത്തിച്ചേർന്നു. ഒന്നരയോടെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഗവർണർ ജസ്റ്റീസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം, ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്, ഗാന്ധിയൻ പി. ഗോപിനാഥൻനായർ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി തുടങ്ങിയവർ ഉൾപ്പെടെ നിരവധി പേർ കെ.ഇ. മാമ്മന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
കണ്ടത്തിൽ കുടുംബത്തിൽ കെ.സി. ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും ഏഴു മക്കളിൽ ആറാമനായി 1921 ജൂലൈ 31 നാണ് കെ.ഇ. മാമ്മൻ ജനിച്ചത്.
97-ാം പിറന്നാൾ ഈ മാസം 31 ന് വരാനിരിക്കെയാണ് ഈ ഒറ്റയാൾ പോരാളി യാത്രയായത്.
തിരുവനന്തപുരം ആർട്സ് കോളജിൽ ഇന്റർമീഡിയറ്റിനു പഠിക്കുന്പോൾ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായി. കോളജിൽ ട്രാവൻകൂർ സ്റ്റുഡന്റ്സ് ഫെഡറേഷൻ പ്രസിഡന്റായി. സി. കേശവന്റെ പ്രശസ്തമായ കോഴഞ്ചേരി പ്രസംഗത്താൽ സ്വാധീനിക്കപ്പെട്ട മാമ്മൻ പൊതുപ്രവർത്തനത്തിൽ മുഴുകി. ദിവാൻ സർ സി.പി ക്കെതിരേ പ്രസംഗിച്ചതിന്റെ പേരിൽ കോളജിൽനിന്നു പുറത്താക്കപ്പെട്ടു. ഇന്റർമീഡിയറ്റ് പഠനം തൃശൂരിൽ പൂർത്തിയാക്കിയ മാമ്മൻ 1940 ൽ മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബിരുദത്തിന് ചേർന്നു. ക്വിറ്റ് ഇന്ത്യാ സമരത്തിൽ സജീവമായതോടെ പഠനം നിലച്ചു.
സഹോദരൻ കെ.ഇ. ഉമ്മന്റെ മകൻ ഗീവർഗീസ് കെ. ഉമ്മന്റെ കുടുംബത്തോടൊപ്പം 1996 ലാണ് മാമ്മൻ വീണ്ടും തിരുവനന്തപുരത്ത് എത്തുന്നത്. വാർധക്യത്തിൽപോലും അഴിമതിക്കും അനീതിക്കും ബന്ദിനും ഹർത്താലിനും മദ്യത്തിനുമൊക്കെ എതിരേ ഏകനായി പൊരുതി.
സഹോദരന്റെ മക്കളും അടുത്ത ബന്ധുക്കളും രാവിലെ തന്നെ ആശുപത്രിയിലെത്തിച്ചേർന്നു. ഒന്നരയോടെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഗവർണർ ജസ്റ്റീസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം, ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്, ഗാന്ധിയൻ പി. ഗോപിനാഥൻനായർ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി തുടങ്ങിയവർ ഉൾപ്പെടെ നിരവധി പേർ കെ.ഇ. മാമ്മന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
കണ്ടത്തിൽ കുടുംബത്തിൽ കെ.സി. ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും ഏഴു മക്കളിൽ ആറാമനായി 1921 ജൂലൈ 31 നാണ് കെ.ഇ. മാമ്മൻ ജനിച്ചത്.
97-ാം പിറന്നാൾ ഈ മാസം 31 ന് വരാനിരിക്കെയാണ് ഈ ഒറ്റയാൾ പോരാളി യാത്രയായത്.
തിരുവനന്തപുരം ആർട്സ് കോളജിൽ ഇന്റർമീഡിയറ്റിനു പഠിക്കുന്പോൾ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായി. കോളജിൽ ട്രാവൻകൂർ സ്റ്റുഡന്റ്സ് ഫെഡറേഷൻ പ്രസിഡന്റായി. സി. കേശവന്റെ പ്രശസ്തമായ കോഴഞ്ചേരി പ്രസംഗത്താൽ സ്വാധീനിക്കപ്പെട്ട മാമ്മൻ പൊതുപ്രവർത്തനത്തിൽ മുഴുകി. ദിവാൻ സർ സി.പി ക്കെതിരേ പ്രസംഗിച്ചതിന്റെ പേരിൽ കോളജിൽനിന്നു പുറത്താക്കപ്പെട്ടു. ഇന്റർമീഡിയറ്റ് പഠനം തൃശൂരിൽ പൂർത്തിയാക്കിയ മാമ്മൻ 1940 ൽ മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബിരുദത്തിന് ചേർന്നു. ക്വിറ്റ് ഇന്ത്യാ സമരത്തിൽ സജീവമായതോടെ പഠനം നിലച്ചു.
സഹോദരൻ കെ.ഇ. ഉമ്മന്റെ മകൻ ഗീവർഗീസ് കെ. ഉമ്മന്റെ കുടുംബത്തോടൊപ്പം 1996 ലാണ് മാമ്മൻ വീണ്ടും തിരുവനന്തപുരത്ത് എത്തുന്നത്. വാർധക്യത്തിൽപോലും അഴിമതിക്കും അനീതിക്കും ബന്ദിനും ഹർത്താലിനും മദ്യത്തിനുമൊക്കെ എതിരേ ഏകനായി പൊരുതി.