കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ജാമ്യത്തിനായി ഉടൻ സുപ്രീംകോടതിയെ സമീപിച്ചേക്കില്ലെന്നു സൂചന. ഇതുസംബന്ധിച്ചു ദിലീപിനു നിയമോപദേശം ലഭിച്ചതായാണു വിവരം. പ്രതിഭാഗം അഭിഭാഷകനായ കെ. രാംകുമാറിന്റെ മകനും ജൂണിയറുമായ രാംപ്രസാദ് ഉണ്ണി, ആലുവ സബ്ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.
കേസിന്റെ തുടർ നടപടികൾ സംബന്ധിച്ചു ചർച്ച ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. ജാമ്യത്തിനായി ഉടൻ സുപ്രീംകോടതിയെ സമീപിക്കേണ്ടെന്നും അന്വേഷണ പുരോഗതി വിലയിരുത്തിയശേഷം തുടർനടപടികൾ സ്വീകരിക്കാമെന്നുമാണു ദിലീപിനു ലഭിച്ച നിയമോപദേശമെന്ന് അറിയുന്നു.
ഗൂഢാലോചനക്കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും തള്ളിയതോടെ നടൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന സൂചനകൾ വന്നിരുന്നു.
ജാമ്യത്തിനായി രണ്ടു വഴികളാണു പ്രതിഭാഗത്തിന്റെ മുന്നിലുള്ളത്. ഒന്നുകിൽ സുപ്രീംകോടതിയെ സമീപിക്കുക. അതല്ലെങ്കിൽ കേസിന്റെ അന്വേഷണ പുരോഗതിക്കിടെ വീണ്ടും ഹൈക്കോടതിയെ സമീപിക്കുക. ക്രിമിനൽ കേസുകളിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് ജാമ്യാപേക്ഷ തള്ളിയാൽ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകാൻ സാധിക്കില്ല.
ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി കഴിഞ്ഞ ദിവസം ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ കേസിന്റെ അന്വേഷണ പുരോഗതിക്കിടെ പ്രതിഭാഗത്തിനു വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നു പറഞ്ഞിരുന്നു. അതിനിടെ ദിലീപിന്റെ മാനേജർ സുനിൽ രാജിന്റെ (അപ്പുണ്ണി) ഒളിയിടത്തെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
കാവ്യയുടെ അമ്മയെയും ചോദ്യം ചെയ്തു
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തേക്കുമെന്നു റിപ്പോർട്ട്. ചൊവ്വാഴ്ച ആറു മണിക്കൂർ ചോദ്യം ചെയ്തെങ്കിലും അന്വേഷണസംഘത്തിന്റെ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി നൽകാതെ കാവ്യ ഒഴിഞ്ഞുമാറിയെന്നാണു വിവരം. കാവ്യയ്ക്കു പുറമെ അമ്മ ശ്യാമളയെ ചൊവ്വാഴ്ച നാലു മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
കേസിലെ പ്രധാനപ്രതിയായ പൾസർ സുനിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇയാളെ അറിയില്ലെന്ന മറുപടിയാണത്രെ കാവ്യ നൽകിയത്. ഇതിൽ കൂടുതൽ വ്യക്തത വരുത്താനാണു കാവ്യയെ വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണു സൂചന. നടി കഴിഞ്ഞദിവസം നൽകിയ മൊഴി വിശദമായി പരിശോധിച്ചുവരികയാണെന്നും ഇവരെ വീണ്ടും ചോദ്യം ചെയ്യണമോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ദിലീപിന്റെ ആലുവയിലെ വസതിയിൽ കാവ്യയെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് അമ്മയേയും ചോദ്യം ചെയ്തത്. അറിയാവുന്ന പല വിവരങ്ങളും ഇവർ മറച്ചുവച്ചുവെന്നാണു പോലീസ് കരുതുന്നത്. കാവ്യയ്ക്കു പുറമെ അമ്മ ശ്യാമളയേയും പോലീസ് വീണ്ടും ചോദ്യം ചെയ്തേക്കും.
ദിലീപും കാവ്യയും ഒരുമിച്ചുള്ള വിദേശ താരനിശ സംബന്ധിച്ചും ദിലീപിന്റെയും മഞ്ജുവാര്യരുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട വിവരങ്ങളും ചോദിച്ചറിഞ്ഞതായാണു പുറത്തുവരുന്ന വിവരങ്ങൾ. നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം കാക്കനാട്ടുള്ള കാവ്യയുടെ സ്ഥാപനമായ "ലക്ഷ്യ’യിൽ എത്തിയെന്നു മുഖ്യപ്രതി പൾസർ സുനി പോലീസിനു മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെ റെയ്ഡും നടത്തിയിരുന്നു. ചോദ്യം ചെയ്തതിനു പിന്നാലെ കാവ്യയെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.
കേസിന്റെ തുടർ നടപടികൾ സംബന്ധിച്ചു ചർച്ച ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. ജാമ്യത്തിനായി ഉടൻ സുപ്രീംകോടതിയെ സമീപിക്കേണ്ടെന്നും അന്വേഷണ പുരോഗതി വിലയിരുത്തിയശേഷം തുടർനടപടികൾ സ്വീകരിക്കാമെന്നുമാണു ദിലീപിനു ലഭിച്ച നിയമോപദേശമെന്ന് അറിയുന്നു.
ഗൂഢാലോചനക്കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും തള്ളിയതോടെ നടൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന സൂചനകൾ വന്നിരുന്നു.
ജാമ്യത്തിനായി രണ്ടു വഴികളാണു പ്രതിഭാഗത്തിന്റെ മുന്നിലുള്ളത്. ഒന്നുകിൽ സുപ്രീംകോടതിയെ സമീപിക്കുക. അതല്ലെങ്കിൽ കേസിന്റെ അന്വേഷണ പുരോഗതിക്കിടെ വീണ്ടും ഹൈക്കോടതിയെ സമീപിക്കുക. ക്രിമിനൽ കേസുകളിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് ജാമ്യാപേക്ഷ തള്ളിയാൽ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകാൻ സാധിക്കില്ല.
ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി കഴിഞ്ഞ ദിവസം ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ കേസിന്റെ അന്വേഷണ പുരോഗതിക്കിടെ പ്രതിഭാഗത്തിനു വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നു പറഞ്ഞിരുന്നു. അതിനിടെ ദിലീപിന്റെ മാനേജർ സുനിൽ രാജിന്റെ (അപ്പുണ്ണി) ഒളിയിടത്തെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
കാവ്യയുടെ അമ്മയെയും ചോദ്യം ചെയ്തു
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തേക്കുമെന്നു റിപ്പോർട്ട്. ചൊവ്വാഴ്ച ആറു മണിക്കൂർ ചോദ്യം ചെയ്തെങ്കിലും അന്വേഷണസംഘത്തിന്റെ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി നൽകാതെ കാവ്യ ഒഴിഞ്ഞുമാറിയെന്നാണു വിവരം. കാവ്യയ്ക്കു പുറമെ അമ്മ ശ്യാമളയെ ചൊവ്വാഴ്ച നാലു മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
കേസിലെ പ്രധാനപ്രതിയായ പൾസർ സുനിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇയാളെ അറിയില്ലെന്ന മറുപടിയാണത്രെ കാവ്യ നൽകിയത്. ഇതിൽ കൂടുതൽ വ്യക്തത വരുത്താനാണു കാവ്യയെ വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണു സൂചന. നടി കഴിഞ്ഞദിവസം നൽകിയ മൊഴി വിശദമായി പരിശോധിച്ചുവരികയാണെന്നും ഇവരെ വീണ്ടും ചോദ്യം ചെയ്യണമോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ദിലീപിന്റെ ആലുവയിലെ വസതിയിൽ കാവ്യയെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് അമ്മയേയും ചോദ്യം ചെയ്തത്. അറിയാവുന്ന പല വിവരങ്ങളും ഇവർ മറച്ചുവച്ചുവെന്നാണു പോലീസ് കരുതുന്നത്. കാവ്യയ്ക്കു പുറമെ അമ്മ ശ്യാമളയേയും പോലീസ് വീണ്ടും ചോദ്യം ചെയ്തേക്കും.
ദിലീപും കാവ്യയും ഒരുമിച്ചുള്ള വിദേശ താരനിശ സംബന്ധിച്ചും ദിലീപിന്റെയും മഞ്ജുവാര്യരുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട വിവരങ്ങളും ചോദിച്ചറിഞ്ഞതായാണു പുറത്തുവരുന്ന വിവരങ്ങൾ. നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം കാക്കനാട്ടുള്ള കാവ്യയുടെ സ്ഥാപനമായ "ലക്ഷ്യ’യിൽ എത്തിയെന്നു മുഖ്യപ്രതി പൾസർ സുനി പോലീസിനു മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെ റെയ്ഡും നടത്തിയിരുന്നു. ചോദ്യം ചെയ്തതിനു പിന്നാലെ കാവ്യയെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.