തൊടുപുഴ : മഹാത്മാഗാന്ധി യൂണിവഴ്സിറ്റിയുടെ സ്വാശ്രയ സ്ഥാപനങ്ങളിലെ അധ്യാപകരെയും ജീവനക്കാരെയും മാനദണ്ഡങ്ങൾ പാലിക്കാതെ സർവീസിൽനിന്നു പിരിച്ചുവിട്ട നടപടിക്കെതിരേ പ്രതിഷേധം ശക്തമായി. ഇതിൽ പ്രതിഷേധിച്ചു മുട്ടം എൻജിനിയറിംഗ് കോളജ് അധ്യാപകർ ഇവിടെ നടത്താനിരുന്ന ഓഫ് കാന്പസ് മൂന്നാം വർഷ ബികോം കന്പ്യൂട്ടർ ഡാറ്റാബേസ് മാനേജ്മെന്റിന്റെ ലാബ് പരീക്ഷ തടസപ്പെടുത്തി.
പുറമെനിന്ന് ആളുകളെ എത്തിച്ച് ഓഫ് കാന്പസ് പരീക്ഷ നടത്താനുള്ള ശ്രമമാണു തടസപ്പെടുത്തിയത്.
പരീക്ഷാ കണ്ട്രോളറുടെ ചുമതലയുണ്ടായിരുന്ന ജോയിന്റ് രജിസ്ട്രാർ സി. രവീന്ദ്രൻ അടക്കമുള്ള ഉദ്യോഗസ്ഥർ കോളജിൽ എത്തി ചർച്ച നടത്തിയെങ്കിലും പരീക്ഷ നടത്താൻ അനുവദിച്ചില്ല. സംഘർഷാവസ്ഥയിലേക്കു നീങ്ങിയതോടെ പോലീസ് എത്തിയാണ് പരിഹരിച്ചത്. പന്ത്രണ്ട് ദിവസം മുട്ടം എൻജിനിയറിംഗ് കോളജിൽ നടത്താനിരുന്ന പരീക്ഷകളാണു മാറ്റിവച്ചത്. കഴിഞ്ഞ ദിവസം ഒരു പരീക്ഷ മാത്രമാണു നടത്താനായത്.
ബാക്കി പരീക്ഷകൾ മാറ്റിവച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇന്നലെ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥികൾ പ്രതിഷേധവുമായി മടങ്ങി. പരീക്ഷ എഴുതാൻ 360 വിദ്യാർഥികളാണ് എത്തിയിരുന്നത്.
പിരിച്ചുവിടൽ ഉത്തരവ് ചൊവ്വാഴ്ചയാണ് കോളജിൽ ലഭിച്ചത്. അക്കാദമിക് കൗണ്സിലിന്റെ സ്റ്റാൻഡിംഗ് കമ്മറ്റി നിർദേശ പ്രകാരം ജൂലൈ പതിമൂന്നിനു ചേർന്ന കമ്മിറ്റിയാണ് ജീവനക്കാരെ പിരിച്ചുവിട്ടതായി നോട്ടീസ് പുറപ്പെടുവിച്ചത്.
മുട്ടം എൻജിനിയറിംഗ് കോളജ് അടക്കം 26 സ്വാശ്രയസ്ഥാപനങ്ങളെ എംജി യൂണിവേഴ്സിറ്റിയിൽനിന്ന് സെന്റർ ഫോർ പ്രഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്ന സൊസൈറ്റിക്കു കീഴിലേക്ക് മാറ്റാൻ യൂണിവഴ്സിറ്റി തീരുമാനിച്ചിരുന്നു. മാറ്റം നടത്തുന്പോൾ അധ്യാപകരെയും ജീവനക്കാരെയും സൊസൈറ്റിക്കു കീഴിലേക്കു മാറ്റി നിയമിക്കുമെന്നായിരുന്നു സർവകലാശാല അധികൃതർ പറഞ്ഞിരുന്നത്.
എന്നാൽ, ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കാതെ നിലവിലെ മുഴുവൻ ജീവനക്കാരെയും പിരിച്ചുവിട്ടതായി കാണിച്ച് ഉത്തരവിടുകയായിരുന്നു.
നിർദേശം ലഭിച്ച ഉടൻ തങ്ങളുടെ നിയമനത്തിന്റെ കാര്യത്തിൽ വ്യക്തത വരുത്താതെ മുട്ടം എൻജിനിയറിംഗ് കോളജിൽ ഓഫ് കാന്പസ് പരീക്ഷ അനുവദിക്കില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇതു പരിഗണിക്കാതെ യൂണിവഴ്സിറ്റിയിൽനിന്ന് എത്തിയ ഉദ്യോഗസ്ഥർ കന്പ്യൂട്ടർ റൂമിന്റെ താഴു തകർത്തു കയറിയാണ് പരീക്ഷ നടത്താൻ ശ്രമിച്ചത്.
ഇതോടെ അധ്യാപകരും ജീവനക്കാരും പ്രതിഷേധമുയർത്തി. തുടർന്ന് പോലീസിന്റെ നിർദേശപ്രകാരം താഴ് ഇതേ സ്ഥാനത്തു സ്ഥാപിച്ചു യൂണിവേഴ്സിറ്റി അധികൃതർ കാന്പസിൽനിന്നു പരീക്ഷകളുടെ ചോദ്യപേപ്പറുകളുമായി മടങ്ങി.
മൂന്നുവർഷത്തെ കരാർ അടിസ്ഥാനത്തിലാണ്, പിരിച്ചുവിട്ട പലരെയും നിയമിച്ചിരുന്നതെങ്കിലും പലർക്കും ഇരുപതു വർഷത്തിലേറെ സർവീസുണ്ട് . മുട്ടം എൻജിനിയറിംഗ് കോളജിൽതന്നെ പിഎഫും സർവകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പിൽ വോട്ടവകാശവു അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും ഉണ്ടായിരുന്ന എട്ട് അധ്യാപകരും ഒന്പത് ട്രേഡ് ഇൻസ്ട്രക്ടർമാരും പിരിച്ചുവിട്ടവരിൽ ഉൾപ്പെടുന്നു.
അധ്യാപകരെയും ജീവനക്കാരെയും സൊസൈറ്റിയിലേക്ക് കൈമാറുന്നതായി ഉത്തരവിറക്കുന്നതു വരെ സമരം തുടരുമെന്ന് അധ്യാപക പ്രതിനിധികൾ അറിയിച്ചു.
പുറമെനിന്ന് ആളുകളെ എത്തിച്ച് ഓഫ് കാന്പസ് പരീക്ഷ നടത്താനുള്ള ശ്രമമാണു തടസപ്പെടുത്തിയത്.
പരീക്ഷാ കണ്ട്രോളറുടെ ചുമതലയുണ്ടായിരുന്ന ജോയിന്റ് രജിസ്ട്രാർ സി. രവീന്ദ്രൻ അടക്കമുള്ള ഉദ്യോഗസ്ഥർ കോളജിൽ എത്തി ചർച്ച നടത്തിയെങ്കിലും പരീക്ഷ നടത്താൻ അനുവദിച്ചില്ല. സംഘർഷാവസ്ഥയിലേക്കു നീങ്ങിയതോടെ പോലീസ് എത്തിയാണ് പരിഹരിച്ചത്. പന്ത്രണ്ട് ദിവസം മുട്ടം എൻജിനിയറിംഗ് കോളജിൽ നടത്താനിരുന്ന പരീക്ഷകളാണു മാറ്റിവച്ചത്. കഴിഞ്ഞ ദിവസം ഒരു പരീക്ഷ മാത്രമാണു നടത്താനായത്.
ബാക്കി പരീക്ഷകൾ മാറ്റിവച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇന്നലെ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥികൾ പ്രതിഷേധവുമായി മടങ്ങി. പരീക്ഷ എഴുതാൻ 360 വിദ്യാർഥികളാണ് എത്തിയിരുന്നത്.
പിരിച്ചുവിടൽ ഉത്തരവ് ചൊവ്വാഴ്ചയാണ് കോളജിൽ ലഭിച്ചത്. അക്കാദമിക് കൗണ്സിലിന്റെ സ്റ്റാൻഡിംഗ് കമ്മറ്റി നിർദേശ പ്രകാരം ജൂലൈ പതിമൂന്നിനു ചേർന്ന കമ്മിറ്റിയാണ് ജീവനക്കാരെ പിരിച്ചുവിട്ടതായി നോട്ടീസ് പുറപ്പെടുവിച്ചത്.
മുട്ടം എൻജിനിയറിംഗ് കോളജ് അടക്കം 26 സ്വാശ്രയസ്ഥാപനങ്ങളെ എംജി യൂണിവേഴ്സിറ്റിയിൽനിന്ന് സെന്റർ ഫോർ പ്രഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്ന സൊസൈറ്റിക്കു കീഴിലേക്ക് മാറ്റാൻ യൂണിവഴ്സിറ്റി തീരുമാനിച്ചിരുന്നു. മാറ്റം നടത്തുന്പോൾ അധ്യാപകരെയും ജീവനക്കാരെയും സൊസൈറ്റിക്കു കീഴിലേക്കു മാറ്റി നിയമിക്കുമെന്നായിരുന്നു സർവകലാശാല അധികൃതർ പറഞ്ഞിരുന്നത്.
എന്നാൽ, ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കാതെ നിലവിലെ മുഴുവൻ ജീവനക്കാരെയും പിരിച്ചുവിട്ടതായി കാണിച്ച് ഉത്തരവിടുകയായിരുന്നു.
നിർദേശം ലഭിച്ച ഉടൻ തങ്ങളുടെ നിയമനത്തിന്റെ കാര്യത്തിൽ വ്യക്തത വരുത്താതെ മുട്ടം എൻജിനിയറിംഗ് കോളജിൽ ഓഫ് കാന്പസ് പരീക്ഷ അനുവദിക്കില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇതു പരിഗണിക്കാതെ യൂണിവഴ്സിറ്റിയിൽനിന്ന് എത്തിയ ഉദ്യോഗസ്ഥർ കന്പ്യൂട്ടർ റൂമിന്റെ താഴു തകർത്തു കയറിയാണ് പരീക്ഷ നടത്താൻ ശ്രമിച്ചത്.
ഇതോടെ അധ്യാപകരും ജീവനക്കാരും പ്രതിഷേധമുയർത്തി. തുടർന്ന് പോലീസിന്റെ നിർദേശപ്രകാരം താഴ് ഇതേ സ്ഥാനത്തു സ്ഥാപിച്ചു യൂണിവേഴ്സിറ്റി അധികൃതർ കാന്പസിൽനിന്നു പരീക്ഷകളുടെ ചോദ്യപേപ്പറുകളുമായി മടങ്ങി.
മൂന്നുവർഷത്തെ കരാർ അടിസ്ഥാനത്തിലാണ്, പിരിച്ചുവിട്ട പലരെയും നിയമിച്ചിരുന്നതെങ്കിലും പലർക്കും ഇരുപതു വർഷത്തിലേറെ സർവീസുണ്ട് . മുട്ടം എൻജിനിയറിംഗ് കോളജിൽതന്നെ പിഎഫും സർവകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പിൽ വോട്ടവകാശവു അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും ഉണ്ടായിരുന്ന എട്ട് അധ്യാപകരും ഒന്പത് ട്രേഡ് ഇൻസ്ട്രക്ടർമാരും പിരിച്ചുവിട്ടവരിൽ ഉൾപ്പെടുന്നു.
അധ്യാപകരെയും ജീവനക്കാരെയും സൊസൈറ്റിയിലേക്ക് കൈമാറുന്നതായി ഉത്തരവിറക്കുന്നതു വരെ സമരം തുടരുമെന്ന് അധ്യാപക പ്രതിനിധികൾ അറിയിച്ചു.