കാട്ടിക്കുളം/മാനന്തവാടി: വയനാട് തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം വെള്ളാഞ്ചേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചു. കാട്ടിക്കുളം ആലത്തൂർ കോളനിയിലെ കുഞ്ചിലനാണ് (65) മരിച്ചത്.
ഇന്നലെ രാവിലെ പത്തോടെയാണു സംഭവം. വെള്ളാഞ്ചേരിയിലെ സ്വകാര്യ തോട്ടത്തിൽ ജോലിക്കിടെയാണ് കൊന്പനാന കുഞ്ചിലനെ ആക്രമിച്ചത്. ഉച്ചയ്ക്ക് 12.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇതേ ആന വെള്ളാഞ്ചേരിയിൽ ഓട്ടോറിക്ഷയും സ്കൂട്ടറും തകർക്കുകയും പിക്കപ്പ് വാൻ കേടുവരുത്തുകയും ചെയ്തു. ഭയന്ന് ഓടുന്നതിനിടെ വീണ് കാട്ടിക്കുളം സ്വദേശി ഉണ്ണികൃഷ്ണൻ (60), തൃശിലേരി കുനിയിൽ കുന്നേൽ അനീഷ് (28), വെള്ളാഞ്ചേരി കോട്ടുർമുക്കത്ത് സുലൈഖ (44) എന്നിവർക്ക് പരിക്കേറ്റു. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ നേടി.
മൃതദേഹം പോസ്റ്റുമോർട്ടത്തിനു ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകാനായി ആംബുലൻസിൽ കയറ്റുന്നതു കുറച്ചുനേരം തടസപ്പെടുത്തിയ പ്രദേശവാസികൾ വെള്ളാഞ്ചേരിയിൽ മണിക്കൂറോളം റോഡ് ഉപരാധിച്ചു.
കളക്ടർ എത്തിയശേഷം മൃതദേഹം നീക്കിയാൽ മതിയെന്ന നിലപാടിലായിരുന്നു നാട്ടുകാർ. എംഎൽഎമാരായ ഒ.ആർ. കേളു, ഐ.സി. ബാലകൃഷ്ണൻ, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് മായാദേവി എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ വനം, പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് മൃതദേഹം പോസ്റ്റുമോർത്തിനു വിട്ടുകൊടുത്തത്.
സംഭവത്തിൽ പ്രതിഷേധിച്ചും വന്യജീവിശല്യത്തിനു പരിഹാരം ആവശ്യപ്പെട്ടും ഉച്ചകഴിഞ്ഞു രണ്ടു മുതൽ വൈകുന്നേരം ആറു വരെ കോണ്ഗ്രസ് തിരുനെല്ലി, തൃശിലേരി മണ്ഡലം കമ്മിറ്റികൾ സംയുക്തമായി കാട്ടിക്കുളത്തു ഹർത്താൽ ആചരിച്ചു.
വെള്ളാഞ്ചേരി ഭാഗത്തു റോഡരികിൽ നിലയുറപ്പിച്ച ആന രാവിലെ എട്ടരയോടെയാണ് വാഹനങ്ങൾ തകർത്തത്. ആനയെ കണ്ടു സ്കൂട്ടർ നിർത്തി ഇറങ്ങിയോടുന്നതിനിടെയാണ് അനീഷിനു പരിക്കേറ്റത്. അനീഷിന്റെ സ്കൂട്ടർ ചവിട്ടിത്തകർത്ത ശേഷം സമീപത്തെ കാപ്പിത്തോട്ടത്തിലേക്കു വലിച്ചെറിഞ്ഞു. വഴിയരികിൽ നിർത്തിയിട്ടിരുന്ന വെള്ളാഞ്ചേരി മുളയാങ്കാവിൽ ഷാബുവിന്റെ ഓട്ടോറിക്ഷയും കാട്ടിക്കുളം സ്വദേശി ധനേഷിന്റെ പിക്കപ്പ് വാനും ആന തകർത്തു. പ്രദേശവാസികൾ ബഹളംവച്ചതിനെത്തുടർന്ന് വെള്ളാഞ്ചേരി എസ്റ്റേറ്റിന്റെ വേലി തകർത്തു പോകുന്നതിനിനിടെയാണ് ആന കുഞ്ചിലനെ ആക്രമിച്ചത്.
കാട്ടാന വാഹനങ്ങൾ തകർത്തതുമായി ബന്ധപ്പെട്ട് ഒ.ആർ. കേളു എംഎൽഎയുടെ നേതൃത്വത്തിൽ തദ്ദേശവാസികളും വനം ഉദ്യോഗസ്ഥരും ചർച്ച നടത്തുന്നതിനിടെയാണ് കുഞ്ചിലൻ മരിച്ച വിവരം പുറത്തറിഞ്ഞത്. ഇതോടെ പ്രകോപിതരായ നാട്ടുകാർ വനം ജീവനക്കാർക്കുനേരേ തിരിഞ്ഞു.
പോലീസ് ഇടപെട്ടാണു വനം ജീവനക്കാരെ വാഹനത്തിൽ കയറ്റി സ്ഥലത്തുനിന്നു മാറ്റിയത്. ആദിവാസികളിലെ അടിയ വിഭാഗക്കാരനാണ് കുഞ്ചിലൻ. വർഷങ്ങളായി വെള്ളാഞ്ചേരി എസ്റ്റേറ്റിൽ ജീവനക്കാരനാണ്.
വനം, റവന്യൂ ഉദ്യോഗസ്ഥരുമായി എംഎൽഎമാർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ കുഞ്ചിലന്റെ കുടുംബത്തിനു 25,000 രൂപ അടിയന്തര സഹായം അനുവദിച്ചു. മാനദണ്ഡപ്രകാരമുള്ള സമാശ്വാസധനം വൈകാതെ ലഭ്യമാക്കാനും മകൾ തങ്കയ്ക്കു വനംവകുപ്പിൽ താത്കാലിക ജോലി നൽകാനും തീരുമാനമായി. കാട്ടാനശല്യം കലശലായ ഭാഗങ്ങളിൽ ആറു കിലോമീറ്റർ റെയിൽ ഫെൻസിംഗ് നിർമിക്കാനും ധാരണയായി.
ഇന്നലെ രാവിലെ പത്തോടെയാണു സംഭവം. വെള്ളാഞ്ചേരിയിലെ സ്വകാര്യ തോട്ടത്തിൽ ജോലിക്കിടെയാണ് കൊന്പനാന കുഞ്ചിലനെ ആക്രമിച്ചത്. ഉച്ചയ്ക്ക് 12.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇതേ ആന വെള്ളാഞ്ചേരിയിൽ ഓട്ടോറിക്ഷയും സ്കൂട്ടറും തകർക്കുകയും പിക്കപ്പ് വാൻ കേടുവരുത്തുകയും ചെയ്തു. ഭയന്ന് ഓടുന്നതിനിടെ വീണ് കാട്ടിക്കുളം സ്വദേശി ഉണ്ണികൃഷ്ണൻ (60), തൃശിലേരി കുനിയിൽ കുന്നേൽ അനീഷ് (28), വെള്ളാഞ്ചേരി കോട്ടുർമുക്കത്ത് സുലൈഖ (44) എന്നിവർക്ക് പരിക്കേറ്റു. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ നേടി.
മൃതദേഹം പോസ്റ്റുമോർട്ടത്തിനു ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകാനായി ആംബുലൻസിൽ കയറ്റുന്നതു കുറച്ചുനേരം തടസപ്പെടുത്തിയ പ്രദേശവാസികൾ വെള്ളാഞ്ചേരിയിൽ മണിക്കൂറോളം റോഡ് ഉപരാധിച്ചു.
കളക്ടർ എത്തിയശേഷം മൃതദേഹം നീക്കിയാൽ മതിയെന്ന നിലപാടിലായിരുന്നു നാട്ടുകാർ. എംഎൽഎമാരായ ഒ.ആർ. കേളു, ഐ.സി. ബാലകൃഷ്ണൻ, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് മായാദേവി എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ വനം, പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് മൃതദേഹം പോസ്റ്റുമോർത്തിനു വിട്ടുകൊടുത്തത്.
സംഭവത്തിൽ പ്രതിഷേധിച്ചും വന്യജീവിശല്യത്തിനു പരിഹാരം ആവശ്യപ്പെട്ടും ഉച്ചകഴിഞ്ഞു രണ്ടു മുതൽ വൈകുന്നേരം ആറു വരെ കോണ്ഗ്രസ് തിരുനെല്ലി, തൃശിലേരി മണ്ഡലം കമ്മിറ്റികൾ സംയുക്തമായി കാട്ടിക്കുളത്തു ഹർത്താൽ ആചരിച്ചു.
വെള്ളാഞ്ചേരി ഭാഗത്തു റോഡരികിൽ നിലയുറപ്പിച്ച ആന രാവിലെ എട്ടരയോടെയാണ് വാഹനങ്ങൾ തകർത്തത്. ആനയെ കണ്ടു സ്കൂട്ടർ നിർത്തി ഇറങ്ങിയോടുന്നതിനിടെയാണ് അനീഷിനു പരിക്കേറ്റത്. അനീഷിന്റെ സ്കൂട്ടർ ചവിട്ടിത്തകർത്ത ശേഷം സമീപത്തെ കാപ്പിത്തോട്ടത്തിലേക്കു വലിച്ചെറിഞ്ഞു. വഴിയരികിൽ നിർത്തിയിട്ടിരുന്ന വെള്ളാഞ്ചേരി മുളയാങ്കാവിൽ ഷാബുവിന്റെ ഓട്ടോറിക്ഷയും കാട്ടിക്കുളം സ്വദേശി ധനേഷിന്റെ പിക്കപ്പ് വാനും ആന തകർത്തു. പ്രദേശവാസികൾ ബഹളംവച്ചതിനെത്തുടർന്ന് വെള്ളാഞ്ചേരി എസ്റ്റേറ്റിന്റെ വേലി തകർത്തു പോകുന്നതിനിനിടെയാണ് ആന കുഞ്ചിലനെ ആക്രമിച്ചത്.
കാട്ടാന വാഹനങ്ങൾ തകർത്തതുമായി ബന്ധപ്പെട്ട് ഒ.ആർ. കേളു എംഎൽഎയുടെ നേതൃത്വത്തിൽ തദ്ദേശവാസികളും വനം ഉദ്യോഗസ്ഥരും ചർച്ച നടത്തുന്നതിനിടെയാണ് കുഞ്ചിലൻ മരിച്ച വിവരം പുറത്തറിഞ്ഞത്. ഇതോടെ പ്രകോപിതരായ നാട്ടുകാർ വനം ജീവനക്കാർക്കുനേരേ തിരിഞ്ഞു.
പോലീസ് ഇടപെട്ടാണു വനം ജീവനക്കാരെ വാഹനത്തിൽ കയറ്റി സ്ഥലത്തുനിന്നു മാറ്റിയത്. ആദിവാസികളിലെ അടിയ വിഭാഗക്കാരനാണ് കുഞ്ചിലൻ. വർഷങ്ങളായി വെള്ളാഞ്ചേരി എസ്റ്റേറ്റിൽ ജീവനക്കാരനാണ്.
വനം, റവന്യൂ ഉദ്യോഗസ്ഥരുമായി എംഎൽഎമാർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ കുഞ്ചിലന്റെ കുടുംബത്തിനു 25,000 രൂപ അടിയന്തര സഹായം അനുവദിച്ചു. മാനദണ്ഡപ്രകാരമുള്ള സമാശ്വാസധനം വൈകാതെ ലഭ്യമാക്കാനും മകൾ തങ്കയ്ക്കു വനംവകുപ്പിൽ താത്കാലിക ജോലി നൽകാനും തീരുമാനമായി. കാട്ടാനശല്യം കലശലായ ഭാഗങ്ങളിൽ ആറു കിലോമീറ്റർ റെയിൽ ഫെൻസിംഗ് നിർമിക്കാനും ധാരണയായി.